എന്തിനിത്ര ആട്ടും തുപ്പും സഹിക്കണം; സിപിഐക്കായി വാതിൽ തുറന്ന് ലീഗ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎം- സിപിഐ തർക്കം മുറുകുന്നതിനിടെ സിപിഐയെ പരോക്ഷമായി ക്ഷണിച്ച് കെ.പി.എ.മജീദ്. ഇതു സംബന്ധിച്ച് മജീദ് ചന്ദ്രികയിൽ എഴുതിയ ലേഖനമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. സിപിഐയെ സിപിഎമ്മിന്‍റെ സമ്മർദത്തിന് വഴങ്ങുന്ന നിലയിലേക്ക് തള്ളി.

മുന്നണിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള വിമർശനങ്ങളാണ് മജീദിന്‍റെ ലേഖനത്തിലുള്ളത്. സിപിഐ എന്തിനാണ് ഇത്തരത്തിലുള്ള അവഗണന സഹിക്കുന്നതെന്നും എൽഡിഎഫിൽ ഇങ്ങനെ തുടരാനാകുമോയെന്നും ലേഖനം ചോദിക്കുന്നു. സിപിഐ, മുസ്‌ലിം ലീഗ്, കോൺഗ്രസ് എന്നിവർ ഒന്നിച്ച് ഭരിച്ചിരുന്ന കാലഘട്ടത്തെ സുവർണകാലമെന്ന് വിശേഷിപ്പിച്ചും സിപിഐയുടെ പഴയ രാഷ്ട്രീയപ്രസക്തി ചൂണ്ടിക്കാട്ടിയും മജീദ് ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.

മജീദിന്‍റെ നിലപാടിനെ പിന്തുണച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. രാഷ്ട്രീയത്തിൽ ചരിത്രത്തിൽ അസാധ്യമായി എന്താണ് ഉള്ളതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇതോടെ സിപിഐയുമായി ഭാവിയിൽ രാഷ്ട്രീയ ചർച്ചകൾക്കുള്ള സാധ്യത പൂർണമായി തള്ളുന്നില്ലെന്ന സൂചനയാണ് ലീഗ് നൽകുന്നത്.

അതേസമയം വിവാദത്തിൽ പരസ്യപ്രതികരണങ്ങളിലൂടെ കൂടുതൽ പ്രകോപനം സൃഷ്ടിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന നേതൃത്വം. മുന്നണിക്കുള്ളിലെ തർക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങാതിരിക്കണമെന്നാണ് നേതൃത്വത്തിന്‍റെ ധാരണ.

Related posts

Leave a Comment