‘ഞാൻ ചെന്നൈയിൽ തന്നെയുണ്ട്, അങ്ങനെ പോകുന്ന ആളല്ല’: ചെന്നൈവിട്ട് സൂര്യ പോയി എന്ന ആരാധകരുടെ സംശയത്തിനു വിരാമം

ചെന്നൈ വിട്ട് മുംബൈയിലേക്ക് സ്ഥിരമായി താമസം മാറിയെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടൻ സൂര്യ. താൻ ചെന്നൈയിൽ തന്നെയാണ് താമസിക്കുന്നതെന്നും മുംബൈയിലേക്ക് സ്ഥിരമായി മാറിയിട്ടില്ലെന്നും സൂര്യ വ്യക്തമാക്കി. സഹോദരൻ കാർത്തിയുടെ പുതിയ ചിത്രമായ സർദാർ 2വിന്‍റെ ഓഡിയോ-ട്രെയിലർ ലോഞ്ചിനെത്തിയപ്പോഴാണ് താരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

‘‘ഞാൻ ഇവിടെ ചെന്നൈയിൽ തന്നെയുണ്ട്. അങ്ങനെ പോകുന്ന ആളല്ല. ഒട്ടേറെ ആളുകൾക്ക് ഈ കാര്യത്തിൽ സംശയമുള്ളതായി അറിയാം. ‘നാൻ ഇങ്ക താൻ ഇറുക്കേ’. മുംബൈയിൽ വല്ലപ്പോഴും പോയി തിരിച്ചു വരാറാണ് പതിവ്,’’എന്ന് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സൂര്യ പറഞ്ഞു.

സിനിമയുടെ ഷൂട്ടിംഗിന്‍റെയും മറ്റും ഭാഗമായുള്ള യാത്രകളിലാണ് തന്നെ സ്ഥിരമായി എയർപോർട്ടിൽ കാണുന്നതെന്നും സൂര്യ കൂട്ടിച്ചേർത്തു. എല്ലാ സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും സൂര്യ പറയുകയുണ്ടായി.

ജ്യോതികയും മക്കളും മുംബൈയിലാണ് താമസിക്കുന്നത്. ജ്യോതികയുടെ മാതാപിതാക്കളും ഇവർക്കൊപ്പമാണ് താമസം. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ നേരത്തെ പറഞ്ഞിരുന്നു.

Related posts

Leave a Comment