കൊച്ചി: കലാഭവന്‍ മണിയുടെ അനുസ്മരണ ചടങ്ങ് വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നടന് മോഹന്‍ലാല്‍ ഉപയോഗിച്ചതായി മാക്ട ഫെഡറേഷന് പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കരയും കോണ്‍ഗ്രസ്-എസ് ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ അജ്മല്‍ ശ്രീകണ്ഠാപുരവും ആരോപിച്ചു. മോഹന്‍ലാലും മാധ്യമപ്രവര്‍ത്തകയായ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച മേജര്‍ രവിയും മാപ്പു പറയണമെന്നും ഇരുവരും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
13നു ചാലക്കുടിയില്‍ സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും ചേര്‍ന്നു സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണ യോഗത്തില്‍ സംവിധായകന് വിനയനെ ഒഴിവാക്കിയതിനു പിന്നില്‍ മോഹന്‍ലാലാണ്. വിനയന് ഉണ്ടെങ്കില്‍ താന്‍ വരില്ലെന്നു പരിപാടിക്കു ക്ഷണിച്ച വ്യക്തിയോടു മോഹന്‍ലാല്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു. മണിയെ മണിയാക്കി മാറ്റിയ സംവിധായകനാണു വിനയന്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് തുടങ്ങി വിനയന്റെ 13 സിനിമകളിലാണു മണി അഭിനയിച്ചത്. വിനയന്റെ പ്രിയനായകനായിരുന്നു മണി. ആ മണിയുടെ അനുസ്മരണ ചടങ്ങില്‍നിന്നു വിനയനെ മാറ്റി നിര്‍ത്താന്‍ മോഹന്‍ലാലും അമ്മയും ഫെഫ്കയും ഗൂഢാലോചന നടത്തിയെന്നത് സാംസ്കാരിക കേരളത്തെ വേദനിപ്പിക്കുന്ന സംഭവമാണെന്നും ബൈജു ആരോപിച്ചു. ഇതു കലാഭവന്‍ മണിയോടു മരണാനന്തരം കാണിക്കുന്ന അവഹേളനമാണ്. അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത മേജര്‍ രവിയുടെ ഒരു സിനിമയില്‍ പോലും മണി അഭിനിയിച്ചിട്ടില്ല. അതിനേക്കാള്‍ മണിയെ അനുസ്മരിക്കാന്‍ എന്തു കൊണ്ടും യോഗ്യതയുള്ള വ്യക്തിയാണ് വിനയന്. മോഹന്‍ലാലിനെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ സമീപത്ത് ഒരു സംഗീതജ്ഞന് ഉണ്ടായിരുന്നെന്നാണ് അറിഞ്ഞത്. എന്നെങ്കിലും അദ്ദേഹം ഈ കാര്യങ്ങള്‍ തുറന്നു പറയുമായിരിക്കും.
പട്ടാളക്കാരനു ചേരാത്ത ഭാഷയിലാണ് മേജര്‍ രവി സിന്ധു സൂര്യകുമാറിനെതിരേ പ്രതികരിച്ചത്. ഈ സംഭവത്തില്‍ മേജര്‍ രവി കേരള ജനതയോടും മാധ്യമപ്രവര്‍ത്തകരോടും മാപ്പ് പറയണം. സുകുമാരനെയും തിലകനെയും പോലെയുള്ള നടന്മാരെ സിനിമയില്‍നിന്നു വിലക്കിയ സംഘടനയാണ് അമ്മ. സുകുമാരനെ വിലക്കുന്നതിനു കൂട്ടുനിന്ന പലരും അദ്ദേഹത്തിന്റെ മരണശേഷം വലിയ സ്നേഹം പ്രകടിപ്പിക്കുകയാണ്. സമാനമായ അവസ്ഥയായിരുന്നു നടന് തിലകന്റേതും. ആരെയും വ്യക്തിപരമായി വേദനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അസഹിഷ്ണുതയും ഫാസിസവും ഏറ്റവും കൂടതലുള്ളതു മലയാള സിനിമയിലാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.