റഷ്യന്‍ വിമാന ദുരന്തത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച സംഭവം: മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന നടപടികള്‍ ആരംഭിച്ചു

deathപെരുമ്പാവൂര്‍: റഷ്യന്‍ വിമാന ദുരന്തത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹം ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത് സംബന്ധിച്ച് കേരള സര്‍ക്കാരിന്‍െ ഡല്‍ഹിയിലെ  റസിഡന്റ്് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഐഎഎസ് ഞായറാഴ്ച വൈകുന്നേരം നാലിന് മരിച്ച ശ്യാം മോഹന്റെ വീട്ടിലേക്ക് വിളിച്ച് വിവരങ്ങള്‍ അറിയിച്ചു. നടപടികള്‍ക്കായി ജില്ലാ കലക്ടറെ ചുമതപ്പെടുത്തിയതായും അദ്ദഹം പറഞ്ഞു.

ഡിഎന്‍എ പരിശോധന നടത്തുന്നതിന് ശ്യാം മോഹന്റേയും, അജ്ഞുവിന്റേയും മാതാപിതാക്കളുടെ രക്ത സാമ്പികളുകള്‍ ശേഖരിക്കും. അപകടത്തില്‍ മരിച്ചവരില്‍ ഏതാനും പേരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തി നശിക്കാത്തതിനാല്‍ അവരെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്യാമിന്റേയും അഞ്ജുവിന്റേയും കുടുംബാംഗങ്ങളില്‍പ്പെട്ട മൂന്ന് ആളുകള്‍ക്ക് റഷ്യയിലേക്ക് പോകാനുള്ള സൗകര്യം വിമാനകമ്പനി ഒരുക്കിയെങ്കിലും ഇവരില്‍ അടുത്ത് ബന്ധുക്കള്‍ക്ക് പോലും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഇരുവരുടേയും ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി അധികൃതരെ വിസസമ്മതം അറിയിച്ചു.

മരിച്ച ശ്യാം മോഹനും ഭാര്യ അഞ്ജുവുമായി അടുത്ത് ബന്ധമുള്ള റഷ്യയില്‍ തന്നെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ നിന്നും വീട്ടുകാര്‍ക്ക് വിവരം നല്‍കിയിരുന്നു.  ശനിയാഴ്ച വെളുപ്പിന് റഷ്യയിലെ റോസ്‌റ്റോവ് ഒണ്‍ ഡോണ്‍ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ വെങ്ങോല ബഥനി കുരിശിന് സമീപം ചാമക്കാലയില്‍ വീട്ടില്‍ മോഹനന്റെ മകന്‍ ശ്യാം മോഹനും ഭാര്യ അഞ്ജുവും ഉള്‍പ്പടെ 62 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related posts