കൊലപാതകകേസ് :പ്രതിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി

klm-crimeകൊല്ലം: കൊലപാതകകേസില്‍ പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതിയെ പിടികൂടാന്‍  ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. പുനലൂര്‍ ഭരണിക്കാവ് ജാസ്മിന്‍ മന്‍സില്‍ ഷാജഹാന്‍(48) ആണ് പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരുന്നത്. 2004 ഡിസംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.പുനലൂര്‍ വിളക്ക്‌വട്ടം പാണക്കവിളവീട്ടില്‍ ഹംസകുട്ടിയെ വീട്ടില്‍ കയറി  കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

പ്രതി ഷാജഹാന്‍ 18 വര്‍ഷത്തോളം പട്ടാളത്തില്‍ജോലി നോക്കിയിട്ടുണ്ട്. പട്ടാളത്തില്‍ നിന്നുംവിരമിച്ച്ആറ്മാസത്തിനുള്ളിലാണ് ഹംസയെ കൊലചെയ്തത്. ഒടുവില്‍ ഇയാള്‍ ജോലിചെയ്തിരുന്നത് കര്‍ണാടകയില്‍ ബെല്‍ഹാമിലാണ്. കൂടാതെ പഞ്ചാബിലെ കബൂര്‍ത്തല, ജലന്തര്‍ മുതലായ സ്ഥലങ്ങളിലും ജോലി നോക്കിയിട്ടുള്ളതാണ്. വിമുക്തഭടനായ പ്രതിക്ക്ഇന്ത്യയിലെ വിവിധ ഭാഷകളും വിവിധ സ്ഥലങ്ങളും പരിചയമുള്ളയാളാണ്.

പ്രതി ഷാജഹാന്‍ കേരളത്തിലും പുറത്തും വേഷംമാറി നടക്കാനിടയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.  പ്രതിയെക്കുറിച്ച്എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെകാണുന്ന ഫോണ്‍ നമ്പരുകളിലോ അടുത്തുള്ള പോലീസ്‌സ്റ്റേഷനിലോ വിവരം നല്‍കണം. ഫോണ്‍ 0471-2310823, 0474-2766251, 9497990194.

Related posts