പ്ലാവിനെ തനിക്കുമീതെ വളർത്തി;  ഇപ്പോൾ ചാരപ്പൂവന് തങ്ങാകാൻ ജെയിംസ്

പാലക്കാട്: ചക്കയ്ക്കൊപ്പമെത്തുമോ ചാരപ്പൂവൻ..? കാത്തിരുന്നു കാണാം. ചക്കയുടെ മാഹാത്മ്യം ജനമനസുകളിലെത്തിച്ച കാഞ്ഞിരപ്പുഴ ഇരുന്പകച്ചോല പാലയ്ക്കത്തറപ്പിൽ ജെയിംസ് മറ്റൊരു പ്രയാണത്തിലാണ്. ഇരുപതാണ്ട് ചക്കയുടെ പിന്നാലെയാണ് നടന്നതെങ്കിൽ ഇത്തവണ നടത്തം ചാരപ്പൂവനെന്ന പഴത്തിനു പിന്നാലെയാണ്. ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളുമായി കേരളത്തിൽ അങ്ങോളമിങ്ങോളം ജെയിംസ് എത്തിയതിന്‍റെ ഫലം നാം കണ്ടതാണ്. സംസ്ഥാനഫലമായി ചക്കയെ പ്രഖ്യാപിക്കുന്പോൾ എല്ലാവരുടെയും മനസിൽ ഓടിയെത്തിയതും ഈ ”ചക്ക ജെയിംസിന്‍റെ’ പേരാണ്. ചാരപ്പൂവൻ പഴത്തിന്‍റെ മൂല്യവർധിത ഉത്പന്നങ്ങളുമായാണ് ഇപ്പോൾ ജെയിംസിന്‍റെ കടന്നുവരവ്. അതും മൂന്നുവർഷത്തെ പരീക്ഷണ- ഗവേഷണത്തിന്‍റെ ഫലവുമായി. പക്ഷെ, ഇത്തവണ ഒരു അടിക്കുറിപ്പുമായാണ് വരവ്. ഇതിന്‍റെ പിന്നാലെ ഓടാനൊന്നും എന്നെക്കിട്ടില്ല. ഗവേഷണ, പരീക്ഷണ ഫലങ്ങൾ ആർക്കു വേണമെങ്കിലും കൈമാറാൻ തയാർ. ജനങ്ങൾക്ക് ഏറ്റവും ഗുണകരമായേക്കാവുന്ന ഈ സംരംഭത്തിന് ആരു മുൻകൈയെടുത്താലും സഹായിക്കാനും തയാർ – പാലക്കാട് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയാണ് ജെയിംസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാരപ്പൂവന്‍റെ മൂല്യവർധിത…

Read More

 മലയോരകർഷകർക്ക്  പ്ലാവ് കൃഷിയിൽ ആവേശം പകർന്ന് വർഗീസ് തരകൻ

വടക്കഞ്ചേരി: മലയോരകർഷകർക്ക് പ്ലാവ് കൃഷിയിൽ ആവേശം പകർന്ന് തൃശൂർ സ്വദേശി വർഗീസ് തരകൻ. സംസ്ഥാനത്തുതന്നെ ആദ്യമായി അഞ്ചേക്കർ കുന്നിൻചെരിവായ സ്ഥലത്ത് ആയിരത്തോളം പ്ലാവിൻതൈ കൃഷി ചെയ്താണ് വർഗീസ് തരകൻ ശ്രദ്ധേയനാകുന്നത്.സംസ്ഥാന സർക്കാർ ചക്കയെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനു വളരെമുന്പു തന്നെ ചക്കയുടെ ഗുണങ്ങൾ മനസിലാക്കി വർഗീസ് തരകൻ അഞ്ചേക്കറിലെ റബർമരങ്ങളെല്ലാം മുറിച്ചുമാറ്റി പ്ലാവ് കൃഷി ആരംഭിച്ചിരുന്നു. ആറുവർഷവും 12 വർഷവും പ്രായമായിരുന്ന റബർമരങ്ങളാണ് പ്ലാവുകൃഷിക്കായി ഉപേക്ഷിച്ചത്. ആയുർജാക്ക് എന്ന പേരിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത പ്ലാവിൻതൈകളും കൃഷിചെയ്തു. എട്ടടിയോളം ഉയരമുള്ള പ്ലാവിലെല്ലാം ഇപ്പോൾ ചക്കനിറഞ്ഞു കായ്ക്കുന്നുണ്ടെന്ന് വർഗീസ് പറഞ്ഞു. കന്പുനാട്ടിയും കയർകെട്ടിയുമാണ് ചക്കകളെ താങ്ങിനിർത്തുന്നത്. ഭാര്യ അഡ്വ. സന്ധ്യയുടെ ചേലക്കരയിലുള്ള വീട്ടുവളപ്പിലെ പ്ലാവിൽനിന്നും ബഡ് ചെയ്തെടുത്ത പ്ലാവിൻതൈകളാണ് കുറുമാൽ ധ്യാനകേന്ദ്രത്തിനടുത്തെ കുറുമാൽകുന്നിൽ ഇപ്പോൾ കായ്ഫലമായി നില്ക്കുന്നത്. കുട്ടികാലംമുതലേ കൃഷി ഹരമാണ് വർഗീസ് തരകന്. അതിനായി ചെലവഴിക്കുന്ന പണമോ സമയമോ…

Read More

മാറുന്ന കൃഷിയുടെ മാനേജര്‍! ഒന്നേകാല്‍ ലക്ഷം ശമ്പളമുള്ള ജോലി വേണ്ടന്നുവച്ചു കുടുംബഭൂമിയിലെ മണ്ണില്‍ പൊന്നുവിളയിക്കുകയാണിന്ന് മാത്തക്കുട്ടി

ബിഎ ബിരുദം. കാമ്പസ് ഇന്റര്‍വ്യൂവിലൂടെ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ കമ്പനിയിലും തുടര്‍ന്ന് ബിഎംഡബ്‌ള്യുവിലും മികച്ച കരിയര്‍. മാത്തുക്കുട്ടി എന്ന ന്യൂ ജെന്‍ പയ്യന് ശമ്പളവും ഇന്‍സെന്റീവും ചേര്‍ന്നു കിട്ടിയിരുന്നത് മാസം ഒന്നേകാല്‍ ലക്ഷം. ഈ ജോലി വേണ്ടന്നുവച്ചു തന്റെ കുടുംബഭൂമിയിലെ മണ്ണില്‍ പൊന്നുവിളയിക്കുകയാണിന്ന് മാത്തക്കുട്ടി. കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം എന്ന 28 കാരന്റെ 18 ഏക്കറില്‍ ഇല്ലാത്ത കൃഷികളില്ല, ഇണങ്ങാത്ത മൃഗങ്ങളില്ല. പച്ചക്കറി, നെല്ല്, പഴവര്‍ഗകൃഷി, കോഴി, താറാവ്, പന്നി, പോത്ത്, ആട്, മീന്‍ വളര്‍ത്തല്‍ തുടങ്ങി മാത്തുക്കുട്ടി കൈവയ്ക്കാത്ത മേഖലകളില്ല. ഉപേക്ഷിച്ച ശമ്പളത്തിന്റെ നാലിരട്ടിയോളം ആദായം പ്രതിമാസം ലഭിക്കുന്നുണ്ട്. വ്യത്യസ്തവും നൂതനവുമായ കൃഷി രീതിയിലൂടെയും മൃഗപരിപാലനത്തിലൂടെയും നൂറുമേനി വിജയം കൈവരിച്ചതിനു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡും മാത്തുക്കുട്ടിയെ തേടിയെത്തി. സര്‍ദാര്‍ജിയുടെ വയലുകളില്‍നിന്നും കാര്‍ഷിക കുടുംബത്തില്‍ ജനിച്ച മാത്തുക്കുട്ടി സ്‌കൂള്‍ പഠനകാലത്തു…

Read More

മടങ്ങിവരണം, പച്ചക്കറി സ്വയംപര്യാപ്തത

നിത്യവഴുതന, വാളരി പയര്‍, തുവര, ചീര തുടങ്ങി എണ്ണമറ്റ നാടന്‍ പച്ചക്കറി ഇനങ്ങള്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. കപ്പ, ഇഞ്ചി കൃഷിയിടങ്ങളില്‍ പാവല്‍, പയര്‍ എന്നിവയുടെ ഒട്ടനവധി ഇനങ്ങള്‍ മുമ്പു സുലഭമായി വിളവു നല്‍കിയിരുന്നു. തൊടിയിലെ രുചികരമായ ഇലയും പൂവും കായും കുരുവും കറിവെച്ചിരുന്ന തലമുറയ്ക്കുതന്നെ വംശനാശം സംഭവിച്ചിരിക്കുന്നു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കിയ കണക്കുകള്‍ നോക്കൂ. കാല്‍നൂറ്റാണ്ട് മുമ്പ് കേരളീയര്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്ന പച്ചക്കറിയുടെ മൂന്നിരട്ടിയാണ് ഇപ്പോള്‍ വാങ്ങുന്നത്. കേരളത്തിലെ 80 ശതമാനം വീടുകളിലും മാസം 500 മുതല്‍ 1500 രൂപ വരെ പച്ചക്കറി വാങ്ങാന്‍ ചെലവഴിക്കുന്നു. അടുക്കളയിലേക്കു വേണ്ട പച്ചക്കറി പൂര്‍ണമായി കൃഷി ചെയ്തുണ്ടാക്കുന്നവര്‍ 10 ശതമാനം മാത്രം. കേരളത്തിന്റെ ഇക്കാലത്തെ പച്ചക്കറി ഉപഭോഗം 20.35 ലക്ഷം ടണ്‍. 175 ഗ്രാം പച്ചക്കറികള്‍ പ്രതിദിനം കേരളീയര്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യന്‍…

Read More

രോഗനിവാരിണി ഡ്രാഗന്‍ ഫ്രൂട്ട്

അമേരിക്കയില്‍ നിന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഔഷധങ്ങളുടെ കലവറയായ ഇതിനെ സൂപ്പര്‍ ഫുഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. വിറ്റാമിന്‍- സി ധാരാളമടങ്ങിയിട്ടുള്ള ഈ ഫലം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നു. ദഹന സഹായിയായി പ്രവര്‍ത്തിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ടിലെ ലൈക്കോപ്പെന്‍ പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു. പോളിഫിനോള്‍സും കരോട്ടിനുകളും ട്യൂമറുകളെ ഇല്ലാതാക്കാനും മറ്റു കാന്‍സറുകളെ തടയാനും പര്യാപ്തമാണ്. വിറ്റാമിന്‍ ബി-3, വിറ്റാമിന്‍-സി എന്നിവ പ്രായാധിക്യത്താല്‍ ശരീരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ തടഞ്ഞ് യൗവനം നിലനിര്‍ത്തുന്നു. കേരളത്തിന്റെ കാലാവസ്ഥയില്‍ നന്നായി വളര്‍ത്താന്‍ കഴിയുന്ന ഒരു പഴവര്‍ഗവിളയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. നമ്മുടെ നാട്ടിലെ മഴയും ചൂടും ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. കുറ്റിച്ചെടിപോലെ വളര്‍ന്നു പടരുന്ന ഒരു മുള്‍ചെടിയാണിത്. കടുംപച്ചനിറത്തില്‍ ഒന്നിനോടൊന്നു ചേര്‍ത്തപോലെ വളരുന്ന തണ്ടുകളില്‍ ഇലകള്‍ ഒന്നും തന്നെയില്ല. ചില ഇനങ്ങളില്‍ വളരെ ചെറിയ ഇലകളും…

Read More

പച്ചക്കറി വിളയിക്കാം, ജൈവരീതിയില്‍

പൂര്‍ണ ആരോഗ്യത്തോടും ദീര്‍ഘായുസോടും കൂടി ജീവിക്കാന്‍ പ്രതിദിനം 300 ഗ്രാം നല്ല പച്ചക്കറികള്‍ ഭക്ഷിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. വിലകൊടുത്തു വാങ്ങുന്ന പച്ചക്കറികളിലെ രാസകീടനാശിനി സാന്നിധ്യത്തെപ്പറ്റി മലയാളി ബോധവാനാണ്. ഈ കീടനാശിനികള്‍ കണ്ണ്, ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍, ഞരമ്പുകള്‍, ത്വക്ക് എന്നിവയെ നശിപ്പിക്കുന്നു. വയറ്റിലെ കാന്‍സര്‍, മലാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍ തുടങ്ങിയവയ്ക്കും ജനിതകപരിണാമത്തിനും വരെ ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങള്‍ കാരണമാകുന്നു. അതുകൊണ്ടാണ് നമുക്കാവശ്യമായ പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കണമെന്നു പറയുന്നത്. വീട്ടിലാവശ്യമായ പച്ചക്കറികള്‍ മണ്ണില്‍ നേരിട്ടുനട്ടോ ചെടിച്ചട്ടിയിലോ പ്ലാസ്റ്റിക് ചാക്കുകളിലോ ടെറസിലോ കൃഷി ചെയ്യാം. പ്ലാസ്റ്റിക്ചാക്കു കഴുകി വെടിപ്പാക്കിയതായിരിക്കണം. ചെടിച്ചട്ടിക്ക് 30-35 സെന്റീമീറ്റര്‍ വ്യാസവും ആഴവും ഉണ്ടായിരിക്കണം. പുരയിട കൃഷിയാണെങ്കില്‍ കിളച്ച് കൃഷിയിടമൊരുക്കണം. കല്ലും കട്ടയും നീക്കിയ ഇളക്കമുള്ള മേല്‍മണ്ണ് പച്ചക്കറികൃഷിക്ക് അത്യന്താപേക്ഷിതമാണ്. ഇതിലേക്ക് ജൈവവളങ്ങളായ പഴകി പൊടിഞ്ഞ ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, മണ്ണിര കമ്പോസ്റ്റ്…

Read More

പച്ചക്കറി വിളയിക്കാം, ജൈവരീതിയില്‍

പൂര്‍ണ ആരോഗ്യത്തോടും ദീര്‍ഘായുസോടും കൂടി ജീവിക്കാന്‍ പ്രതിദിനം 300 ഗ്രാം നല്ല പച്ചക്കറികള്‍ ഭക്ഷിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. വിലകൊടുത്തു വാങ്ങുന്ന പച്ചക്കറികളിലെ രാസകീടനാശിനി സാന്നിധ്യത്തെപ്പറ്റി മലയാളി ബോധവാനാണ്. ഈ കീടനാശിനികള്‍ കണ്ണ്, ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍, ഞരമ്പുകള്‍, ത്വക്ക് എന്നിവയെ നശിപ്പിക്കുന്നു. വയറ്റിലെ കാന്‍സര്‍, മലാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍ തുടങ്ങിയവയ്ക്കും ജനിതകപരിണാമത്തിനും വരെ ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങള്‍ കാരണമാകുന്നു. അതുകൊണ്ടാണ് നമുക്കാവശ്യമായ പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കണമെന്നു പറയുന്നത്. വീട്ടിലാവശ്യമായ പച്ചക്കറികള്‍ മണ്ണില്‍ നേരിട്ടുനട്ടോ ചെടിച്ചട്ടിയിലോ പ്ലാസ്റ്റിക് ചാക്കുകളിലോ ടെറസിലോ കൃഷി ചെയ്യാം. പ്ലാസ്റ്റിക്ചാക്കു കഴുകി വെടിപ്പാക്കിയതായിരിക്കണം. ചെടിച്ചട്ടിക്ക് 30-35 സെന്റീമീറ്റര്‍ വ്യാസവും ആഴവും ഉണ്ടായിരിക്കണം. പുരയിട കൃഷിയാണെങ്കില്‍ കിളച്ച് കൃഷിയിടമൊരുക്കണം. കല്ലും കട്ടയും നീക്കിയ ഇളക്കമുള്ള മേല്‍മണ്ണ് പച്ചക്കറികൃഷിക്ക് അത്യന്താപേക്ഷിതമാണ്. ഇതിലേക്ക് ജൈവവളങ്ങളായ പഴകി പൊടിഞ്ഞ ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, മണ്ണിര കമ്പോസ്റ്റ്…

Read More

അറിയുക, ചക്ക കാശാക്കുന്നവരെ…

തമിഴ്‌നാടിനു പിന്നാലെ കേരളവും ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതുകൊണ്ടു മാത്രം നമുക്കു നേട്ടമില്ല. ചക്കയുടെ വാണിജ്യ- വ്യാപാര സാധ്യത പ്രയോജനപ്പെടുത്തുന്നതിലാണ് സംസ്ഥാനത്തിന്റെ നേട്ടം. 38.4 കോടി ചക്ക ഉണ്ടാകുന്ന കേരളത്തില്‍ അഞ്ചു കോടി ചക്കയേ നാം പ്രയോജനപ്പെടുത്തുന്നുള്ളു. ശേഷിക്കു ന്നവ പഴുത്തും ചീഞ്ഞും തൊടിയില്‍ നഷ്ടമായിപ്പോവുകയാണ്. ശതകോടി പണം ഇത്തരത്തില്‍ മണ്ണിലും മരത്തിലുമായി നഷ്ടപ്പെടുത്തുമ്പോള്‍ നാം കണ്ടറിയണം വിയറ്റ്‌നാമും ഇന്തോനേഷ്യയും ശ്രീലങ്കയുമൊക്കെ ചക്ക സംസ്‌കരണത്തിലും കയറ്റുമതിയിലും എത്ര മുന്നിലെത്തിയെന്ന്. വിയറ്റ്‌നാം ലോകത്തെ അറി യപ്പെടുന്ന ചക്കഉപ്പേരി നിര്‍മാതാക്കളായി നേട്ടമുണ്ടാക്കുന്നു. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്താല്‍ തയാറാക്കുന്ന ചിപ്‌സ് അമ്പതിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതിചെയ്യു കയാ ണ്. വാക്വം ഫ്രൈഡ് ചിപ്സ് തയാറാക്കുന്ന ഇരുപതു കമ്പനി കളാണ് വിയറ്റ്നാമിലുള്ളത്. മുന്‍നിരയില്‍ ‘വിനാമിറ്റ്’ എന്ന കമ്പനിയാണ്. പന്ത്രണ്ടു മാസവും വിളവു കിട്ടുന്ന പ്ലാവുതോട്ടങ്ങള്‍ അവിടെ ഏറെയുണ്ട്. വേണ്ട വിധം വെള്ളവും വളവും നല്‍കി…

Read More

ഇറച്ചിക്കോഴി വളര്‍ത്തലും ശാസ്ത്രീയ പരിപാലനവും

ഭൂരിഭാഗം പേരും മാംസാഹാര പ്രേമികളായുള്ള കേരളത്തില്‍ ‘ചിക്കനില്ലാതെ നമുക്കെന്താഘോഷം’ എന്നു പലരും ചോദിക്കാറുണ്ട്. ദ്രുതഗതിയിലു ള്ള വളര്‍ച്ച ലക്ഷ്യമാക്കി വര്‍ഷങ്ങളുടെ ഗവേഷണഫലമായി ഉരുത്തിരിച്ചെടുത്തവയാണ് ‘ബ്രോ യ്‌ലര്‍’ എന്നറിയപ്പെടുന്ന ഇറച്ചിക്കോഴികള്‍. ശരാശരി 1.6 കിലോ തീറ്റകൊണ്ട് ഒരു കിലോ ശരീരഭാരം കൈവരിക്കുന്ന ഇന്നത്തെ ബ്രോയ്‌ലര്‍ ഇനങ്ങള്‍ കേവലം ആറാഴ്ച കൊണ്ട് വിപണനത്തിനു തയാറാകുന്നു. എന്നാല്‍ ഹോര്‍മോണുകള്‍, ഉത്തേജകങ്ങള്‍ എന്നിവ നല്‍കി തൂക്കം കൂട്ടുന്നുവെന്ന അബദ്ധധാരണകള്‍ കര്‍ഷകരെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നു. ഗുണമേന്മയുള്ള ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, ഗുണനിലവാരമുള്ള തീറ്റയും ശാസ്ത്രീയ പരിചരണവും ലഭ്യമാക്കിയാല്‍ത്തന്നെ ആറാഴ്ച കൊണ്ട് ഇറച്ചിക്കോഴികള്‍ക്ക് രണ്ട് -രണ്ടര കിലോ തൂക്കം ലഭിക്കും. വെന്‍കോബ് 400, കോബ് 100, റോസ് 308, ഹബാര്‍ഡ് എന്നിവ കേരളത്തില്‍ പ്രചാരത്തിലുള്ള ബ്രോയ്‌ലര്‍ ഇനങ്ങളാണ്. കേരളത്തിലെ പൊതുമേഖലയില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാന്‍ സാഹചര്യമില്ല. ഇതിനാല്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ഫാമുകളെ കുഞ്ഞുങ്ങളെ വാങ്ങുന്നതിനായി ആശ്രയിക്കേണ്ടിവരും.…

Read More

മോഹനമലര്‍വാടിയൊരുക്കി അസീന

മൂവാറ്റുപുഴ പാലത്തിങ്കല്‍ ഹസന്റെയും സൈനബയുടെയും നാലാമത്തെ മകള്‍ അസീനയ്ക്ക് കുഞ്ഞുനാള്‍ മുതലേ പൂക്കളോടും ചെടികളോടുമായിരുന്നു പ്രണയം. കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. വാപ്പ ഹസന്‍, നാലു പതിറ്റാണ്ടുമുമ്പ് കോട്ടയം ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബിഎസ്‌സി ബോട്ടണിക്കു ചേര്‍ന്നു. ബിരുദ പഠനം കഴിഞ്ഞ് മതിലകം കാക്കശേരി സുലൈമാന്റെ ഭാര്യയായപ്പോഴും കൃഷിയോടുള്ള പ്രണയം മനസില്‍ കത്തുന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞയുടനെ ഭര്‍ത്താവിന്റെ ജോലി സ്ഥലമായ ദുബായിലേക്ക് പറന്നു. അവിടെ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്ലോമ നേടി, തുടര്‍ന്ന് ഗ്രാഫിക് ഡിസൈനിംഗും പഠിച്ചു. പിന്നീട് 15 വര്‍ഷത്തോളം ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മക്കളൊന്നു വലുതായതോടെ ഇരുവരും ജോലിയുപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവ് ഹോട്ടലുള്‍പ്പെടെയുള്ള വിവിധതരം ബിസിനസിലേക്ക് തിരിഞ്ഞപ്പോള്‍ അസീന തന്റെ സ്വപ്‌നം പൂവണിയിക്കാന്‍ തുടങ്ങി. ക്രോട്ടന്‍ ചെടികളുടെ ഒരു വലിയ ശേഖരം…

Read More