യുവതലമുറ കൃഷിയെ മറന്ന് കോര്‍പ്പറേറ്റ് ജോലികള്‍ തേടി പോകുമ്പോള്‍ തനിക്ക് പൈതൃകമായി ലഭിച്ച കൃഷിയറിവും ആധുനിക കൃഷിരീതിയും സംയോജിപ്പിച്ച് ഹൈടെക് കൃഷിയില്‍ നൂറുമേനി വിജയം നേടി മാതൃകയാകുകയാണ് കരിമണ്ണൂര്‍ പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ മുത്ത് ലിസ ജോണ്‍. മലയാളിക്ക് അത്ര പരിചിതമല്ലാത്ത അക്വാപോണിക്സ് കൃഷി ഹൈടെക്കാക്കി പത്തുസെന്റ് സ്ഥലത്ത് ഒരേക്കര്‍ കൃഷിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ നേടുകയാണിവര്‍. ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഈ യുവ കര്‍ഷക. ബംഗളൂരു ഓക്സ്ഫഡ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു പത്തുവര്‍ഷത്തോളം ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ മികച്ചശമ്പളത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി നോക്കി.ഇതിനിടെ ബംഗളൂരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായ നോയല്‍ ജോണുമായുള്ള വിവാഹവും നടന്നു. ജോലിയും കുടുംബജീവിതവുമായി കഴിഞ്ഞുവരുന്നതിനിടെ മൂന്നുവയസുകാരന് മകന് മാര്ട്ടിന് ബംഗളൂരുവിലെ കാലാവസ്ഥ യോജിക്കാതെ വന്നു. രോഗങ്ങള്‍ വിട്ടുമാറാതെ വന്നതോടെ ജോലി രാജിവച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടിയുമായി പള്ളിക്കാമുറിയിലുള്ള സ്വന്തം വീട്ടിലേക്കു…
Read MoreCategory: Agriculture
കൃഷിചെയ്യാം, കദളിവാഴ
ഇതര വാഴയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയും ഉണ്ട്. ചില ആയൂര്‍വേദ ഔഷധക്കൂട്ടുകളിലും ഉപയോഗിക്കുന്നു. ഹൈന്ദവ ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്കും തുലാഭാരത്തിനും ഒക്കെയായി കദളി വാഴകുല ആവശ്യമായി വരുന്നു. എവിടെയാണ് ഇതിന്റെ വിപണി എന്നറിയാവുന്നവര്‍ക്ക് വളരെ നല്ല സാമ്പത്തിക നേട്ടം ഈ കൃഷിയിലൂടെ കൈവരുന്നുണ്ട്. യഥാര്‍ഥ ആവശ്യക്കാര്‍ ആരാണെന്നറിയാതെ വെറുതെ കടകളില്‍ കൊണ്ടുചെന്നാല്‍ ചുമട്ടു കൂലിയിലും താഴ്ന്ന ഒരു തുക കിട്ടിയാല്‍ ഭാഗ്യമായി. അതോടെ കദളി കൃഷി നിറുത്തുകയും ചെയ്യും. ഈ വര്‍ഷം കിലോഗ്രാമിന് എണ്‍പതുരൂപയ്ക്കു കുലകള്‍ വിറ്റ കര്‍ഷകരെയും കാണാനിടയായി. ഒരു വാഴക്കുലയില്‍ നിന്നും ആയിരത്തിനടുത്തതുക വരുമാനം ലഭിക്കുക എന്നു പറയുന്നത് ഒട്ടും നിസാരകാര്യമല്ലല്ലോ. ഏതിനം വാഴക്കുലയാണെങ്കിലും വില്‍പ്പനയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് വാഴപ്പഴം ഉണക്കിയെടുക്കാം. സമയവും സൗകര്യവുമുള്ളവര്‍ക്ക് ഇതൊരു മുഴുവന്‍ സമയ സംഭരവും ആക്കാവുന്നതാണ്. ഉണങ്ങിയ വാഴപ്പഴങ്ങളില്‍…
Read Moreനിയമപാലനം മാത്രമല്ല കാർഷിക പരിപാലനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് സബ് ഇൻസ്പെക്ടർ ജോയ് പുളിക്കൽ
മുക്കം: നിയമപാലനം മാത്രമല്ല കാർഷികപരിപാലനവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോയ് പുളിക്കൽ. നിയമ ലംഘനങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്ന ഇദ്ദേഹം കൃഷിയിൽ അവലംബിക്കുന്ന ജൈവരീതിയിലും അണുവിട തെറ്റാൻ ഒരുക്കമല്ല. പുളിക്കൽ മത്തായി -ത്രേസ്യ ദമ്പതികളുടെ എട്ടു മക്കളിൽ ഇളയവനാണു ജോയ് . ചെറുപ്രായത്തിൽ തന്നെ കൃഷിയിൽ തത്പരനായിരുന്നു. അത്രയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പഠന കാലത്ത് തന്നെ പിതാവിനൊപ്പം ചെറിയ കൃഷിപ്പണികൾക്കു പോയിരുന്നു. ഈ വരുമാനമാണ് പുസ്തകങ്ങളും മറ്റും വാങ്ങുന്നതിന് ഉപയോഗിച്ചത്. ചെറുപ്പത്തിലെ താത്പര്യം പോലീസിൽ ചേർന്നപ്പോഴും മാറ്റിവച്ചില്ല. ഇപ്പോഴും സ്റ്റേഷനിലേക്ക് പോവുന്നതിന് മുൻപ് അഞ്ച് കിലോമീറ്റർ ദൂരത്തുള്ള കൃഷിയിടത്തിൽ ജോയിയെത്തും. പുലർച്ചെ അഞ്ചിന് തുടങ്ങുന്ന കൃഷി പരിപാലനം ഏഴ് വരെ തുടരും. രണ്ട് ഇടങ്ങളിലായി ആറ് ഏക്കർ സ്ഥലത്ത് ജാതി, കൊക്കോ, എണ്ണപ്പന, മാവ്, കൊടംപുളി,…
Read Moreറബറിന്റെ വിലയിടിഞ്ഞു;റബർ മരങ്ങൾ കുരുമുളകിന് താങ്ങുതടിയാക്കി കൊട്ടാരത്തിൽ തോമസ്
വടക്കഞ്ചേരി: മംഗലംഡാമിന്റെ മലന്പ്രദേശമായ കടപ്പാറ തളികകല്ല് മലയിൽ കൊട്ടാരത്തിൽ തോമസിന്റെ പത്ത് ഏക്കർ തോട്ടത്തിലെ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷി. റബറിന്റെ വിലയിടിവും ഉയർന്ന ഉല്പാദന ചെലവും രോഗബാധയുമൊക്കെയായപ്പോൾ കുരുമുളകിന്റെ താങ്ങുതടിയായി റബറിനെ തരംതാഴ്ത്തി. ഭേദപ്പെട്ട വില, അനായാസ പരിചരണം, ഉല്പാദനത്തിലെ ചെലവ് കുറവ് തുടങ്ങിയവയാണ് റബറിനെ തള്ളി കുരുമുളകിനോട് പ്രിയംകൂടാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. രണ്ടായിരം റബർ മരങ്ങളിലാണ് തോമസ് കുരുമുളക് പിടിപ്പിച്ചിട്ടുള്ളത്. ആറ്, ഏഴ് വർഷം പ്രായമുള്ള തൈറബ്ബർ മുതൽ വലിയ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷിയാണ്. ഉല്പാദന ചെലവിന്റെ വർധനവും റബറിന് വിലയുമില്ലാത്ത സ്ഥിതിയും തുടരുന്നതിനാൽ വർഷങ്ങളായി തോമസ്, ടാപ്പിംഗ് നടത്തുന്നില്ല. മലയോരത്തെ തോമസിന്റെ മാത്രം കൃഷികാര്യമല്ലിത്. പ്രദേശത്തെ മുഴുവൻ കർഷകരും ഈ രീതിയിലാണ് തോട്ടങ്ങളിൽ വിള വിന്യാസം നടത്തുന്നത്. തട്ടിൽ ജോസ്, കൊട്ടാരത്തിൽ ജെയിംസ്, ഗംഗാധരൻ, സതീശൻ തുടങ്ങി മലയോരത്തും താഴ് വാരങ്ങളിലും…
Read Moreവീട്ടുമുറ്റത്ത് ജൈവപച്ചക്കറികൃഷിയുമായി ദിലീഷ് പോത്തന്റെ ഭാര്യ; എല്ലാ പിൻതുണയും നൽകി ദിലീഷ് പോത്തന്റെ മാതാപിതാക്കളും
കടുത്തുരുത്തി: വീട്ടുമുറ്റത്ത് ജൈവപച്ചക്കറി കൃഷിയുമായി ദേശീയതലത്തിൽ ശ്രദ്ധ നേടിയ മലയാള സിനിമയുടെ സംവിധായകനും പ്രമുഖ നടനുമായ ദിലീഷ് പോത്തന്റെ ഭാര്യ. കുറുപ്പന്തറ ഓമല്ലൂർ കൊല്ലംപറന്പിൽ വീടിന്റെ മുറ്റത്താണ് 50 സെന്റ് സ്ഥലത്ത് ദിലീഷ് പോത്തന്റെ ഭാര്യ ജിംസി ദിലീഷ് വിവിധതരം പച്ചക്കറി കൃഷികൾ ആരംഭിച്ചിരിക്കുന്നത്. തുള്ളിനന കൃഷിയാണ് ജിംസി നടത്തുന്നത്. ഒരു മാസം മുന്‍പാണ് കൃഷി ആരംഭിച്ചത്. മാഞ്ഞൂർ കൃഷി വകുപ്പാണ് കൃഷിക്കാവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്നത്. 29 തട്ടുകളായിട്ടാണ് കൃഷി നടത്തുന്നത്. പിവിസി പൈപ്പുകൾ വഴി ഏല്ലാ തട്ടുകളും ബന്ധിപ്പിച്ചുകൊണ്ടാണ് വെള്ളവും ജൈവവളവും ഓരോ തൈയുടെയും ചുവട്ടിൽ ലഭ്യമാക്കുന്നത്. ദിവസവും പത്ത് മിനിറ്റ് നേരം നനയ്ക്കും. ചാണകം, ഗോമൂത്രം, കഞ്ഞിവെള്ളം എന്നിവയാണ് വളമായി ഉപയോഗപ്പെടുത്തുന്നത്. കീടങ്ങളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ വശങ്ങളിൽ മല്ലിച്ചെടി നട്ടു വളർത്തിയിട്ടുണ്ട്. പടവലം, കോവൽ, ബീൻസ്, വെള്ളരി, പയർ, വെണ്ട, വഴുതന, ഉണ്ട…
Read Moreടെറസിന് മുകളിൽ മൂന്നാം ക്ലാസുകാരന്റെ കാർഷിക വിപ്ലവം; പന്നിക്കോട് ജിഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഹദാണ് ടെറസ് കൃഷിയിൽ വിജയം കൊയ്യുന്നത്
മുക്കം: വീടിന്റെ ടെറസിന് മുകളിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്ത് വിജയം വരിച്ചിരിക്കുകയാണ് ഒരു മൂന്നാം ക്ലാസുകാരൻ. പന്നിക്കോട് ജിഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഹദാണ് പുതിയ കൃഷിപാഠം രചിച്ചത്. രാവിലെ സ്കൂളിൽ പോവുന്നതിന് മുന്‍പും വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷവുമാണ് പരിപാലനം . പയർ, വെണ്ട, വഴുതിന, തക്കാളി, ചുരങ്ങ, ചീര, കാബേജ് എന്നിവക്കൊപ്പം തണ്ണിമത്തനും ഈ ടെറസ്സിൽ സമൃദ്ധമായി വളരുന്നുണ്ട്. 100 ഓളം ഗ്രോബാഗുകളിലാണ് കൃഷി. പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിക്ക് ചാണകപ്പൊടി മാത്രമാണ് വളമായി ഉപയോഗിച്ചത്. കൊടിയത്തൂർ കൃഷി ഓഫീസർ എം.എം.സബീന, ഓമശേരി കൃഷി ഓഫീസർ സാജിദ് അഹമ്മദ് എന്നിവരുടെ ഉപദേശ നിർദേശവും മാതാവ് മുൻഷിറയുടെ സഹായവും സഹദിന് കരുത്തായി. സഹദിനൊപ്പം എൽകെജി വിദ്യാർഥിയായ സഹോദരൻ മുഹമ്മദ് സഹലും ഒരു കൈ സഹായവുമായി കൂടെയുണ്ട്.
Read Moreഇനി വാഴക്കുല മൂപ്പെത്താതെ വീണാലും പേടിക്കേണ്ട! പഴങ്ങൾ ഉണക്കിയെടുക്കാൻ ഉപകരണവുമായ് ടോം
കടുത്തുരുത്തി: കൊടും വെയിലേറ്റും മഴയിലും കാറ്റിലും ഒടിഞ്ഞും മൂപ്പെത്താതെ ഒടിഞ്ഞുവീഴുന്ന വാഴക്കുലകൾ ഉപയോഗപ്പെടുത്തിയെടുക്കാനുള്ള കർഷകന്റെ ഉപകരണം ശ്രദ്ധയാകർഷിക്കുന്നു. കപിക്കാട് കുറ്റടിയിൽ ടോം തോമസാണ് പഴവർഗങ്ങൾ ഉണക്കിയെടുത്ത് ഉപയോഗിക്കാനുള്ള ഉപകരണം നിർമിച്ചത്. മൂപ്പെത്താതെ വീഴൂന്ന വാഴക്കുലകൾ കടകളിൽ നൽകിയാലും വാങ്ങാൻ തയാറാകില്ല. ഇതു കർഷകർക്ക് പലപ്പോഴും സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ നഷ്ടപ്പെടുന്ന വാഴക്കുലകൾ ഉണക്കിയെടുത്ത് ഭക്ഷണമാക്കിയെടുക്കുകയാണ് ചെയ്യുന്നത്. അലുമിനിയം, ഗ്ലാസ് എന്നിവ ഉപയോഗിച്ചു ട്രേ മോഡലിലാണ് ഉപകരണത്തിന്റെ നിർമാണം. ഏത്തപ്പഴം ഉൾപ്പെടെയുള്ള ഏതുതരം വാഴപ്പഴങ്ങളും ചക്കപ്പഴവുമെല്ലാം ഉപകരണത്തിന്റെ സഹായത്തോടെ ഉണക്കിയെടുക്കാനാവും. കൊടും ചൂടിൽ ഒരു ദിവസം ഉപകരണത്തിൽ ഇരിക്കുന്ന പഴങ്ങളുടെ വെള്ളം വറ്റി കേടുകൾ മാറിക്കിട്ടും. നാല് ദിവസം കൊണ്ട് ഈ പഴങ്ങൾ ഭക്ഷണമായി ഉപയോഗിക്കാനുള്ള പരുവത്തിലാകുമെന്ന് ടോം പറയുന്നു. അണ്ണാൻ, പക്ഷികൾ, ഉറുന്പ്, ഈച്ച എന്നിവയുടെയൊന്നും ശല്ല്യം ഉപകരണത്തിൽ ഉണക്കാൻ വയ്ക്കുന്ന പഴങ്ങൾക്ക് ഉണ്ടാകില്ല. രണ്ട്…
Read Moreപെറ്റ് വിപണിയും ജീവിതവും രാജകീയം
ഒരുപിടി അവിലിന്റെ ലാളിത്യത്തില്‍ നിന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിലെന്നപോലെ രാജകീയ ജീവിതത്തിലേക്ക് കടക്കുകയാണ് ഓമനമൃഗങ്ങളുടെ ജീവിത നിലവാരം. മറ്റു പല രാജ്യങ്ങളിലു മെന്നപോലെ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും വീട്ടുകാവലിനും വിനോദത്തിനുമപ്പുറം ഓമനമൃഗങ്ങള്‍ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് വളരുന്നത്. വീട്ടില്‍ മാത്രമല്ല, യാത്രയിലും വിനോദങ്ങളില്‍പോലും ഓമനകളെ ഒപ്പം കൂട്ടുന്ന പതിവ് തുടങ്ങിയതോടെ ഈ മേഖലയിലെ വിപണി വളര്‍ച്ചാനിരക്ക് രണ്ടക്കത്തിലെത്തിയിരിക്കുന്നു. ഓമനമൃഗങ്ങളുടെ ഉപയോഗത്തിനായി മാത്രം ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ വിലയിലും ഗുണത്തിലും വ്യത്യസ്ത പുലര്‍ത്തിക്കൊണ്ട് പെറ്റ്സ് വിപണി അടക്കി വാഴുന്നു. നായ്ക്കളും, പൂച്ചകളും, ഓമനപ്പക്ഷികളും അടക്കിവാഴുന്ന പെറ്റ്സ് ലോകത്തിനായി സൂപ്പര്‍ സ്പെഷാലിറ്റി ഹോസപിറ്റലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഗ്രൂമിംഗ് സെന്ററുകള്‍, ഡേ കെയറുകള്‍, ബോര്‍ഡിംഗുകള്‍ തുടങ്ങിയവ കേരളത്തിലും സജീവമായിരിക്കുന്നു. കേവലം പട്ടി വില്‍പ്പന നടത്തുന്ന കെന്നലുകള്‍ ഇന്ന് വെല്‍നെസ് കേന്ദ്രങ്ങളായി പരിണമിക്കുന്നു. അവര്‍ നായ്ക്കള്‍ക്ക് ബ്രീഡിംഗ്, കുട്ടികളുടെ വില്‍പ്പന തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം പരിശീലനം നല്‍കാനും…
Read Moreകര്‍ഷകരുടെ കണ്ണീര് ആരു കാണാന്‍! സബ്സിഡികള്‍ക്കു മരണമണി
ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകവ്യാപാരസംഘടനാ യോഗത്തില്‍ വീണ്ടും തിരിച്ചടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ ചേര്‍ന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) 11 -ാമത് മന്ത്രിതല സമ്മേളനം പൊതുപ്രഖ്യാപനം പോലുമില്ലാതെ അവസാനിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതി തടയുക, ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുന്നതിന് കര്‍ഷകരില്‍ നിന്നും താങ്ങുവില നല്കി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുക എന്നീ ആവശ്യങ്ങള്‍ക്ക് ലോക വ്യാപാര സംഘടനയുടെ അംഗീകാരം വാങ്ങിയെടുക്കാനുള്ള നടപടികളാണ് നടപ്പാകാതെ പോ യത്. ഏറ്റവും വലിയ അന്താരാഷ്ട്ര വ്യാപാരകരാറായ ഡബ്ല്യുടിഒ യുടെ ബഹുകക്ഷി ചട്ടക്കൂടിനുള്ളില്‍ നിന്ന് തീരുമാനമെടുക്കുന്നതിനെ തടഞ്ഞത് അമേരിക്കയാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് താത്പര്യമുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനെയും ഇവര്‍ അട്ടിമറിച്ചു. വികസ്വരരാജ്യങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ദോഹ വികസനവട്ടം പ്രവര്‍ത്തന പരിപാടികള്‍ക്ക് ബ്യൂനസ് ഐറിസ് സമ്മേളനത്തോടെ മരണമണി മുഴങ്ങിയിരിക്കുകയാണ്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പൊതുവിതരണ സമ്പ്രദായത്തിലൂടെ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് സ്ഥിരം…
Read Moreവേറിട്ട കൃഷിപരിചരണ രീതി! യൂറോപ്പിലെ പഴങ്ങള്‍ കാന്തല്ലൂരില്‍
കൃഷിയിലെ ആസൂത്രണമികവാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ തോപ്പില്‍ ജോര്‍ജ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. ആരോഗ്യം നിലനില്ക്കണമെങ്കില് വിഷരഹിത ഭക്ഷണം ആവശ്യമാണെന്ന തിരിച്ചറിവാണ് തന്റെ കൃഷി ഈ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഫ്രൂട്ട് ഗാര്‍ഡനിംഗിലൂടെ തന്റെ ആശയം പ്രചരിപ്പിക്കുകയാണ് ജോര്‍ജ് ജോസഫ്. വേറിട്ട കൃഷിപരിചരണ രീതിയിലൂടെ കാര്‍ഷിക മേഖലയിലെ വെല്ലുവിളികളെ കരുത്തോടെ അഭിമുഖീകരിച്ച പാലാക്കാരനാണ് ജോര്‍ജ്. താമസിക്കുന്ന കൃഷിയിടത്തിന് അനുയോജ്യമായ വിളകള്‍ തെരഞ്ഞെടുത്തു. അനുകൂലമായ കാലാവസ്ഥയെ വേണ്ട രീതിയില്‍ പ്രയോജനപ്പടുത്തി. ഇതുകൊണ്ട് കൃഷിയില്‍ ആരോഗ്യപൂര്‍ണമായ ജീവിതം കരുപ്പിടിപ്പിക്കുവാനും ഇദ്ദേഹത്തിനു സാധിച്ചു. ഇരുപതിലധികം ഇനങ്ങളി ല്‍പ്പെട്ട പഴവര്‍ഗച്ചെടികളുണ്ട് ജോര്‍ജിന്റെ ഫാമില്‍. ഭൂരിഭാഗവും വിദേശ ഇനങ്ങള്‍. വര്‍ഷം മുഴുവനും ഫലവര്‍ഗങ്ങള്‍ നിറഞ്ഞു കിടക്കുന്ന തോപ്പില്‍ ഫാം കാണാന്‍ നിരവധി വിനോദസഞ്ചാരികളും എത്തുന്നു. പാലായില്‍ നിന്ന് കാന്തല്ലൂരില്‍ കായികാധ്യാപകനായി ജോര്‍ജ് എത്തുന്നത് മുപ്പതു കൊല്ലം മുമ്പാണ്. വിനോദം എന്ന രീതിയിലായിരുന്നു ആദ്യം…
Read More