എസ്. മഞ്ജുളാദേവി തിരുവനന്തപുരം: കണ്ണുകളെ വിശ്വസിക്കുവാൻ കഴിയുന്നില്ല എന്നു പലപ്പോഴും ആലങ്കാരികമായി പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ അക്ഷരാർഥത്തിൽ നമ്മുടെ കണ്ണുകളെ നമുക്കു തന്നെ വിശ്വസിക്കുവാൻ കഴിയാത്ത ഒരു കാഴ്ച പുലയനാർകോട്ട, തുറുവിക്കൽ സപ്തരംഗം ലെയിനിലെ കേശവത്തിലുണ്ട്. വീടിന്റെ മട്ടുപ്പാവിൽ രണ്ടേകാലിൽ അധികം മീറ്റർ നീളത്തിൽ നീണ്ടു വിളഞ്ഞു കിടക്കുകയാണ് മനോഹരങ്ങളായ പടവലങ്ങകൾ. കൃഷിയ്ക്കു വേണ്ടി ജീവിതം അർപ്പിച്ച ആനന്ദനും സഹോദരി ജാംബവതിയും ചേർന്നു വിളയിച്ചെടുത്തതാണ് ഈ പടവല സമൃദ്ധി. മട്ടുപ്പാവിലെ നിലത്തിൽ പടലങ്ങകൾ മുട്ടി നില്ക്കുന്നതിനാൽ ഇവയെ കയർ കെട്ടി വളച്ചെടുക്കേണ്ടി വന്നു ആനന്ദനും ജാംബവതിക്കും. ഇല്ലെങ്കിൽ കർഷക രംഗത്തെ നിലവിലുള്ള റിക്കാർഡുകൾ ഭേദിച്ച് കൊണ്ട് അവ ഇനിയും വലിയ നീളത്തിൽ താഴേക്കു വളർന്നേനെ… ഇത്രനീളത്തിൽ പടവലങ്ങകൾ കായ്ക്കുമെന്നു അറിയാത്തതിനാൽ സാധാരണ പടവലങ്ങകൾ പടർത്തുന്ന പോലെയാണ് പടർത്തിയത് എന്നു ഈ കർഷക സഹോദരങ്ങൾ പറയുന്നു. വിജിലൻസ് ട്രിബ്യൂണൽ…
Read MoreCategory: Agriculture
ചട്ടിയിലും നിലത്തും വളര്‍ത്താം ആന്തൂറിയം
അരേസിയ സസ്യകുലത്തിലെ ആകര്‍ഷണീയമായ ഒരംഗമാണ് ആന്തൂറിയം. ആന്തൂറിയം എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം ‘വാലുള്ള പൂ’ എന്നാണ്. ഇതിന് ‘ചിത്രകാരന്റെ ഫലകം’ എന്നും അര്‍ഥമുണ്ട്. യഥാര്‍ഥത്തില്‍ ഇലകള്‍ക്ക് രൂപാന്തരം സംഭവിച്ചുണ്ടായ പൂപ്പാളിയാണ് ഇതിന്റെ പൂ. പൂപ്പാളിയുടെ മധ്യഭാഗത്തു നിന്ന് പുറപ്പെടുന്ന തിരിയിലാണ് യഥാര്‍ഥത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നത്. തിരിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ ആകര്‍ഷകമല്ലാത്ത ഇതിന്റെ ചെറിയ പൂക്കള്‍ കാണാം. പൂപ്പാളിയുടെ ആകൃതിയനുസരിച്ച് ആന്തൂറിയം പല പേരുകളില്‍ അറിയപ്പെടുന്നു. അമേരിക്കയിലെ ഉഷ്ണ മേഖലാപ്രദേശങ്ങളാണ് ആന്തൂറിയത്തിന്റെ ജന്മദേശം. ശ്രീലങ്ക, ജപ്പാന്, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ ആന്തൂറിയം ഇറക്കുമതിയില്‍ മുന്‍പന്തിയിലാണ്. ഹൃദയാകൃതിയിലുള്ള, വിവിധനിറത്തിലുള്ള ഭംഗിയുള്ള പൂപ്പാളിയും ഞെട്ടില്ലാത്ത പൂക്കളുള്ള തിരിയും ചേര്‍ന്നതാണ് കട്ട് ഫ്ളവറായി വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നത്. പൂപ്പാത്രത്തില് ആറാഴ്ചയോളം ഇവ കേടുകൂടാതെയിരിക്കും. ഇതുകൊണ്ടാണ് ഇവയ്ക്ക് പുഷ്പവിപണിയില്‍ ഇത്രയേറെ പ്രിയം. ആന്തൂറിയം ജനുസില്‍ 600 ലധികം ഇനങ്ങളുണ്ടെങ്കിലും പ്രചാരത്തിലുള്ളവ…
Read Moreകഷ്ടനഷ്ടങ്ങളുടെ പ്രളയഭൂമി
റെജി ജോസഫ് ഇടുക്കിയുടെ വരണ്ടു വിറങ്ങലിച്ച ഗ്രാമങ്ങളിലെ നിറഞ്ഞ കണ്ണുകളും വിതുന്പുന്ന ഹൃദയങ്ങളും സാക്ഷി. വരിക്കനാനിക്കൽ ജയിംസിന്റെ മൃതദേഹം സംസ്കരിച്ചിട്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞതേയുള്ളു. ഭാര്യ ലൗലിയും വിവാഹപ്രായമെത്തിയ രണ്ടു പെണ്മക്കളും രണ്ടോ മൂന്നോ വാക്കുകൾ മാത്രം പറഞ്ഞു: “ഞങ്ങൾ എങ്ങനെ ജീവിക്കും’. അടിമാലി പാറത്തോട് ഇരുമലക്കപ്പ് ജയിംസ് ജോസഫ് ( 54) എന്ന കർഷകൻ ചൊവ്വാഴ്ച ജീവനൊടുക്കിയതു കാർഷിക കടത്തിൽ ജീവിതവും പ്രതീക്ഷകളും തകർന്നപ്പോഴാണ്. ഷെഡ്യൂൾഡ് ബാങ്കിൽ നിന്നെടുത്ത കടം പലിശയടക്കം നാലര ലക്ഷം കവിഞ്ഞു. പെണ്മക്കളെ പഠിപ്പിക്കാനെടുത്ത വായ്പ മുതലിനേക്കാൾ പെരുകി. കാർഷിക തകർച്ച പ്രളയത്തോടെ പരമകോടിയിലെത്തിയപ്പോൾ ഉൗണും ഉറക്കവും നഷ്ടപ്പെട്ട ജയിംസ് പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനിൽ ജീവനൊടുക്കുകയായിരുന്നു. കർഷകരുടെ ശവപ്പറന്പായി മാറിയ ഇടുക്കിയുടെ കാർഷിക ഭൂമികയിൽ രണ്ടു മാസത്തിനുള്ളിലെ ഏഴാമത്തെ കർഷക ആത്മഹത്യയാണ് ജയിംസിന്റേത്. വിലാപം തളംകെട്ടിയ ഈ വീട്ടിൽ മാത്രമല്ല…
Read Moreമുയലുകള്‍ തനിയെ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കുമോ?
ഐബിന്‍ കാണ്ടാവനം പലരും ചോദിക്കുന്ന ചോദ്യമാണിത്. പുല്ലുകൊണ്ട് മെത്ത ഒരുക്കി പ്രസവിക്കുന്ന മുയലുകള്‍ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കാതിരിക്കില്ല. പ്രസവശേഷമാണ് മിക്ക അമ്മ മുയലുകളും രോമം പറിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. പിടിച്ചുകുടിപ്പിക്കണോ? മുയലുകള്‍ സാധാരണ പുലര്‍കാലങ്ങളിലോ രാത്രിയിലോ ആണ് കുഞ്ഞുങ്ങളെ മുലയൂട്ടുക. അതുകൊണ്ടുതന്നെ പകല്‍ മുലയൂട്ടുന്നത് നമുക്ക് കാണാന്‍ കഴിയില്ല. പാലൂട്ടുന്നില്ല എന്ന് തെറ്റിദ്ധരിച്ച് അവയെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ മുലയില്‍ വച്ച് മുലയൂട്ടുന്ന രീതി പലരും അവലംബിക്കാറുണ്ട്. എന്നാല്‍, ഇത് അമ്മമുയലിനെ കൂടുതല്‍ ഭയപ്പെടുത്തുകയും പിന്നീട് തനിയെ മുലകൊടുക്കാന്‍ മടികാണിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. സാധാരണ വൈകുന്നേരങ്ങളിലോ പുലര്‍ച്ചെയോ ആണ് മുയലുകള്‍ പ്രസവിക്കുക. പിറ്റേന്ന് കുഞ്ഞുങ്ങളുടെ വയര്‍ നിറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുക. വയര്‍ നിറയെ പാലുകുടിച്ച കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങുന്നതു കാണാം. എന്നാല്‍, പാല് ലഭിക്കാത്ത കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകും. കൂടാതെ നന്നായി ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥത കാണിക്കുന്നതും കാണാം. പ്രസവത്തിനുമുമ്പ്…
Read Moreകുരുമുളക് കൃഷിയുടെ വിയറ്റ്നാം പാഠങ്ങള്‍
ലോക കുരുമുളക് ഭൂപടത്തില്‍ വിയറ്റ്നാം താര തമ്യേന നവാഗതരാണ്. എന്നാല്‍ ഇന്ന് ലോകത്ത് കുരുമുളക് ഉത്പാദനത്തിലും കയറ്റുമതിയിലും ആ രാജ്യം ഒന്നാമതാണ്. ആഗോള കുരുമുളക് ഉത്പാദനത്തിന്റെ 40 ശതമാനവും കയറ്റുമതിയുടെ 60 ശത മാനവും വിയറ്റ്നാമിന്റെ സംഭാവനയാണ്. മൊത്തം ഒരു ലക്ഷത്തോളം ഹെക്ടറില്‍ നിന്നായി, 1,85,000 ടണ്‍ കുരുമുളകാണ് വിയറ്റ്നാമില്‍ ഉത്പാ ദിപ്പിക്കുന്നത്. 2016 ല്‍ 1,79,233 ടണ്‍ കുരുമുളകാണ് വിയറ്റ്നാം കയറ്റി അയച്ചത്. അതിന്റെ മൂല്യം 14.3 ല ക്ഷം അമേരിക്കന്‍ ഡോളര്‍. ഉണക്കമുളകിനും ചതച്ച മുളകിനും പുറമെ കുറച്ചു വെള്ളക്കുരുമുളകും ആയാണ് കയറ്റുമതി. കംബോഡിയയില്‍ നിന്നും അനധികൃതമായികടത്തികൊണ്ടുവരുന്ന ഉത്പന്നവും വിയറ്റ്നാം കുരുമുളകായി വിറ്റഴി ക്കുന്നതായി പറയുന്നുണ്ട്. കംബോഡിയയോടുചേര്ന്നു കിടക്കുന്ന പ്രദേശങ്ങളില്‍, പ്ര ത്യേകിച്ചും Binh Phuoc, Dak Nong, Dak Lak, Ba Ria-Vung Tau, Dong Naiand, Gia Lai എന്നീ പ്രവിശ്യകളിലാണ്…
Read Moreമുരിങ്ങയും ചില രഹസ്യങ്ങളും
മുരിങ്ങയുണ്ടെങ്കില്‍ മരുന്നുവേണ്ട എന്നൊരു ചൊല്ലുണ്ട്. ഈ മുരിങ്ങയുടെയും കായയുടെയും മഹിമ മനസിലാക്കി മുരിങ്ങ കൃഷി തുടങ്ങാം, ഊര്‍ജിതമായി. വളരെ വിശിഷ്ടമായ ഒരു പച്ചക്കറിയാണ് മുരിങ്ങയെന്ന് നമുക്കറിയാം. കുട്ടികള്‍ക്ക് ശരീരപുഷ്ടി യുണ്ടാക്കുന്നു. മഞ്ഞപ്പിത്തം, തിമിരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, മൂത്രാശയക്കല്ല,് സന്ധിവേദന, കാലിലെ ആണി എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങക്കാവും. ലൈംഗികശേഷി വര്‍ധിപ്പിക്കല്‍, മുലപ്പാല്‍ വര്‍ധന എന്നിവയ്ക്കെല്ലാം ഉത്തമമാണ് മുരിങ്ങയിലയും മുരിങ്ങക്കായും. മുരിങ്ങയുടെ സര്‍വഭാഗങ്ങളും ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. 15 മില്ലി മുരിങ്ങയില നീരില്‍ ഒരുഗ്ലാസ് തേങ്ങാവെള്ളവും അല്പം തേനും കൂട്ടിച്ചേര്‍ത്ത് ദിവസവും മൂന്നുനേരം കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും. മാത്രമല്ല മഞ്ഞപ്പിത്തം വരികയില്ല. ശരീര പുഷ്ടിയുണ്ടാകും. ദീര്‍ഘായുസു ലഭിക്കും. 15 മില്ലി മിരുങ്ങയില നീരും അഞ്ചു മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ തിമിരം പമ്പകടക്കും. തിമിരം ബാധിച്ചവര്‍ക്ക് അത് വര്‍ധിക്കാതിരിക്കും. ഒരു ടീസ്പൂണ്‍ നെയ്യില്‍ 100 ഗ്രാം മുരിങ്ങയില ചേര്‍ത്ത് വേവിച്ച്…
Read Moreമാറുന്ന കാലാവസ്ഥ, വേണ്ടത് മനസുമാറ്റിയുള്ള ആസൂത്രണം! ഏറിയാല്‍ പത്തോ പന്ത്രണ്ടോ വര്‍ഷം. അതിനപ്പുറം ലോകത്തെ കാത്തിരിക്കുന്നത്…
ഏറിയാല്‍ പത്തോ പന്ത്രണ്ടോ വര്‍ഷം. അതിനപ്പുറം ലോകത്തെ കാത്തിരിക്കുന്നത് വന്‍ കാലാവസ്ഥാ ദുരന്തങ്ങള്‍. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഇന്റര്‍ ഗവണ്മെന്റല് പാനലിന്റെ പ്രത്യേക റിപ്പോര്ട്ടാ ണ് ഈ മുന്നറിയിപ്പു നല്‍കുന്നത്. അന്തരീക്ഷ താപനില 2030 ഓടെ വ്യാവസായിക വിപ്ലവ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസ് കൂടും. ഇതോടെ അതിതീവ്രമായ വര ള്‍ച്ച, പേമാരി, ചുഴലിക്കാറ്റുകള്‍, ജൈവവൈവിധ്യ വിനാശം, മിന്നല്‍ പ്രളയം, സമുദ്ര നിരപ്പ് ഉയരല്‍, ജലദൗര്‍ലഭ്യം, താപതരംഗങ്ങള്‍ തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങളെ ലോകം നേരിടേണ്ടിവരും. ആഗോള താപനിലയിലെ വര്‍ധനവ് അടുത്ത പതിറ്റാണ്ടോടെ രണ്ട് ഡിഗ്രി സെല്‍ഷ്യസായും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസായും പരിമിതപ്പെടുത്തണമെന്നായിരുന്നു പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ പ്രധാന ലക്ഷ്യം. അന്തരീക്ഷ താപനില ഒന്നര ഡിഗ്രിസെല്‍ഷ്യസ് കൂടിയായാല്‍ വിവിധ മേഖലകളിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ 2018-ല്‍ ഒരു പ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് പാരീസ് കാലാവസ്ഥാ സമ്മേളനം, കാലാവസ്ഥാ വ്യതിയാനം…
Read Moreരുദ്രാക്ഷിയെ അറിയൂ, ചക്ക വേഗത്തില്‍ ഉത്പാദിപ്പിക്കൂ…
ആരാണ് രുദ്രാക്ഷി? പ്ലാവുകൃഷി പ്രചാരത്തിലാകുന്ന ഈ കാലഘട്ടത്തില്‍ രൂദ്രാക്ഷിയെ അറിയുന്നത് കര്‍ഷകര്‍ക്കും നഴ്സറി ഉടമകള്‍ക്കും ഗുണം ചെയ്യും. രുദ്രാക്ഷിയെ അറിയണമെങ്കില്‍ കോയമ്പത്തൂരില്‍ നിന്നും ഊട്ടിയിലേക്കുള്ള വഴിയിലെ കല്ലാര്‍, ബര്‍ലിയാര്‍ എന്നീ സ്ഥലങ്ങളിലെത്തണം. ഇവിടെ ഒരു ഗവേഷണ തോട്ടമുണ്ട്. ഈ തോട്ടം തമിഴ്നാട് ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗത്തിന്റെ കീഴിലാണ്. ഒട്ടുപ്ലാവിന് അനുയോജ്യമായ മൂലകാണ്ഡത്തെക്കുച്ച് പ്രധാനപ്പെട്ട ഒരു പഠനം നടന്നതും ഇവിടെയാണ്. തോട്ടത്തിന്റെ അന്നത്തെ മേധാവി ഡോ. കെ.സി. നായിക്ക് എന്ന കൃഷി ശാസ്ത്രജ്ഞനാണ് ഈ പഠനം നടത്തിയത്. ഈ ഗവേഷണഫലം ആരും ഉപയോഗപ്പെടുത്തിയിട്ടില്ല എന്നു മനസിലാക്കുന്നു. പഴയ ഒരു വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഈ വിവരം ഇവിടെ പ്രതിപാദിക്കുന്നു. പ്രത്യേകിച്ചും ഒട്ടുതൈകള്‍ ഉത്പാദിപ്പിക്കുന്ന നഴ്സറികള്‍ക്കും അതുവഴി നട്ടുവളര്‍ത്തുന്നവര്‍ക്കും ഗുണം ചെയ്യും. ‘ആര്‍ട്ടോകാര്‍പ്പസ് ഹെറ്റെറോഫില്ലസ്’ എന്നാണ് പ്ലാവിന്റെ ശാസ്ത്രനാമം. ഈ വംശത്തിന്റെ ചക്ക വലുതും മുള്ളുകള്‍ കൂര്‍ത്തതുമായിരിക്കും. ഇതിന്റെ…
Read Moreസൗഹൃദം പങ്കിടാന്‍ സുന്ദരനായ അമേരിക്കന്‍ ബുള്ളി
ഒന്നരയടി ഉയരവും മസില് വിരിച്ചുള്ള നില്‍പ്പുമായി നായപ്രേമികളുടെ മനസു കവരുകയാണ് അമേരിക്കന്‍ ബുള്ളി എന്ന നായ ഇനം. സാധാരണക്കാരായ മലയാളികള്‍ക്ക് അപരിചിതനെങ്കിലും ഇന്നു കേരളത്തിലെ പല ബ്രീഡര്‍മാരും അമേരിക്കന്‍ ബുള്ളിയെ തെരയുകയാണ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ടൗണില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള ചായലോട് എന്ന ഗ്രാമത്തിലേക്കു ചെന്നെത്തുമ്പോള്‍ അവിടെ യുവ കര്ഷകന് ലൈജു സാം മാത്യുവിന്റെ വീട്ടില്‍ അതിഥികളെ വരവേല്‍ക്കുന്നത് അമേരിക്കന്‍ ബുള്ളികളുടെ നായ്ചൂരാണ്. ചെറുപ്പം മുതല്‍ തന്നെ നായ, മത്സ്യം, ലൗവ് ബേര്‍ഡ്സ് തുടങ്ങിയവയുടെ പരിപാലനവും വളര്‍ത്തലും ഹരമായിരുന്നു ലൈജുവിന്. വിദേശത്ത് ഐടി പ്രഫഷണലായി ജോലി ചെയ്യുന്നതിനിടയിലാണ് അമേരിക്കന്‍ ബുള്ളി എന്ന നായ ഇനത്തെക്കുറിച്ചറിയുന്നത്. ഫേസ്ബുക്ക്, യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് അമേരിക്കന്‍ ബുള്ളിയെക്കുറിച്ച് അറിയുന്നത്. കേരളത്തില്‍ അന്വേഷിച്ചപ്പോള്‍ ഈ നായ്ക്കളെക്കുറിച്ച് ആര്‍ക്കും ധാരണയുണ്ടായിരുന്നില്ല. അങ്ങനെയാണ് പഞ്ചാബിലുള്ള ഡോഗ് ബ്രീഡര്‍മാരിലേക്ക് അന്വേഷണം എത്തുന്നത്. അവധിക്കു നാട്ടിലെത്തിയപ്പോള്‍…
Read Moreകാടവളര്‍ത്താം, കുറഞ്ഞചെലവിൽ കൂടുതൽ ലാഭം കൊയ്യാം
ജാപ്പനീസ് ക്വയില്‍’ എന്നറിയപ്പെടുന്ന കാട നമ്മുടെ നാട്ടില്‍ പ്രശസ്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ കോഴികളെക്കാളും വലിപ്പം കുറവുള്ള ഇവയുടെ ഇറച്ചിയും മുട്ടയും സ്വാദിഷ്ഠവും അതേ സമയം ഒട്ടേറെ ഔഷധഗുണങ്ങളുള്ളതുമാണ്. കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം കൊയ്യാവുന്ന ഒരു മേഖലകൂടെ യാണ് കാടവളര്‍ത്തല്‍. മുട്ട വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് 6-7 ഗ്രാം വരെ തൂക്കമുണ്ടാകും. ഇവയ്ക്ക് കൂടൊരുക്കുമ്പോള്‍ ഒരു കാടയ്ക്കു നില്ക്കാന് 75 ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലം കിട്ടുന്നരീതിയില്‍ വേണം തയാറാക്കാന്‍. കാടക്കുഞ്ഞുങ്ങള്‍ക്കു ചൂടു നല്‍കാനായി ഉപയോഗിക്കുന്ന ഹോവറില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് ആദ്യം നല്‍കണം. ഒരോ ആഴ്ച കഴിയുംതോറും 2.7 ഡിഗ്രി സെല്‍ഷ്യസ് വീതം ചൂടു കുറയ്ക്കണം. ഇങ്ങനെ നാലാഴ്ചവരെ തുടരുക. തീറ്റ കൊടുക്കാനായി രണ്ട് സെന്റീമീറ്റര്‍ സ്ഥലവും വെള്ളം നല്‍കാനായി ഒരു സെന്റീമീറ്റര്‍ സ്ഥലവും വേണം. കാടക്കുഞ്ഞുങ്ങള്‍ക്ക് മൂന്നാഴ്ച പ്രായമാകുമ്പോള്‍ ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചറിയാന്‍ പറ്റും. ഈ…
Read More