പലഗ്രാമങ്ങളും ചരിത്രത്തിൽ സ്‌ഥാനം നേടുന്നത് ചില രുചികളിലൂടെയാണ്. രുചിയും ഗുണവുമുള്ള പച്ചക്കറികൾ മാങ്കുളത്തിന്റേതാണെന്ന് പറയുന്നവരുടെ എണ്ണം കൂടുകയാണ്. കർഷകരുടെ മനം നിറയ്ക്കുന്ന ഈ വാർത്തയാണ് മാങ്കുളത്തിന്റെ ജൈവകൃഷിയുടെ വിജയമന്ത്രം. ഇടുക്കി ജില്ലയിലെ മലയോരഗ്രാമമാണ് മാങ്കുളം. ഇവിടത്തെ ജനങ്ങളുടെ കാർഷിക ജീവിതത്തിന്റെയും അനുകൂല കാലാവസ്‌ഥയുടെയും മിശ്രണമാണ് ഈ പെരുമ. മൂന്നാർ തേയിലത്തോട്ടങ്ങളുടെ ഭാഗമായി തേയിലകൃഷി നടന്നിരുന്ന പ്രദേശമായിരുന്നു മാങ്കുളം. സ്വകാര്യ വ്യക്‌തികളിൽ നിന്നും കണ്ണൻദേവൻ കമ്പനിയിൽ നിന്നുമൊക്കെ സർക്കാർ ഏറ്റെടുത്ത ഭൂമി, പിന്നീട് കർഷകർക്ക് നൽകുകയായിരുന്നു. 123 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാങ്കുളത്ത് ആദിവാസികളാണ് ആദ്യം ഉണ്ടായിരുന്നത്. ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന ഈ ഗ്രാമത്തിലേക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നത് കർഷകർക്ക് സർക്കാർ ഭൂമി നൽകിയ 1999 നു ശേഷമാണ്. തുടർന്ന് തേയിലച്ചെടികൾ നശിപ്പിച്ച് കൃഷി ചെയ്യാൻ കർഷകർ തയാറായി. ഇന്ന് 90 ശതമാനത്തിലേറെ പ്രദേശങ്ങളിലും ജൈവകൃഷിയുണ്ട്. കാർഷിക സമൃദ്ധിയും സ്വയം…
Read MoreCategory: Agriculture
സുഖപ്പെടുത്തുന്ന തോട്ടമായി ജോബിയുടെ ജൈവ ഫാം
മാനസിക, ശാരീരിക ആരോഗ്യം നിലനിർത്താൻ കൃ ഷിയിടങ്ങൾക്കു കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജോബിയുടെ കൃഷിയിടം. കുട്ടികൾക്കും മുതിർന്നവർക്കും സ്വസ്‌ഥമായി സമയം ചെലവഴിക്കാനും ഉല്ലസിക്കാനും ജൈവ പഴവർഗങ്ങൾ ആവശ്യാനുസരണം പറിച്ച് ഭക്ഷിക്കാനും ഈ കൃഷിയിടത്തിൽ സൗകര്യമുണ്ട്. കൃഷിയിടത്തിലെ പച്ചപ്പ് രക്‌തസമ്മർദം കുറച്ച് മനസ് ശാന്തമാക്കാൻ സഹായിക്കുന്നു. ഹീലിംഗ് ഫാം (സുഖപ്പെടുത്തുന്ന തോട്ടം) എന്ന ആശയം നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിവിധതരം പഴച്ചെടികളും ഔഷധച്ചെടികളും നട്ടുവരുന്നു. ലളിതവും വ്യത്യസ്തവുമായ കൃഷി രീതികളിലൂടെ വരുമാനം നേടുന്ന പാരമ്പര്യ ജൈവകർഷകനാണ് പാലക്കാട് വടക്കഞ്ചേരിയിലെ ജോബി വെട്ടുവേലിൽ. കൺമുന്നിൽ ലഭിക്കുന്നതെല്ലാം വിഷമയമെന്ന ആശങ്ക നിലനിൽക്കുന്ന നാടാണ് നമ്മുടേത്. ഇവിടെ ഉപഭോക്‌താവിന് ആശ്വാസമേകുന്നത് ജൈവ കർഷകരുടെ ഉത്പന്നങ്ങളാണ്. വിഷരഹിത ഉത്പന്നങ്ങൾ തേടിയെത്തുന്ന ഉപഭോക്‌താക്കൾ കൃഷിയിടം കണ്ടതിനു ശേഷമാണ് മികച്ച വില നൽകി ഉത്പന്നങ്ങൾ വാങ്ങുന്നത്. വിശ്വാസ്യതയുള്ള വിപണനകേന്ദ്രങ്ങൾ ഉണ്ടായാൽ മാത്രമേ ജൈവ കർഷകർക്ക് സാമ്പത്തിക സു സ്‌ഥിരതയുണ്ടാവുകയുള്ളൂ…
Read Moreസ്വർണമുഖി വാഴയ്ക്ക് പ്രിയമേറുന്നു
കടുത്തുരുത്തി: കേട്ടുകേൾവി മാത്രമുണ്ടായിരുന്ന സ്വർണമുഖി വാഴ നാട്ടിലും വ്യാപിക്കുന്നു. കൂടിയ പ്രതിരോധ ശേഷിയും പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാനുള്ള കഴിവും കനത്ത വിളവുമാണ് സ്വർണമുഖിയെ നാട്ടിലെ കർഷകർക്കും പ്രിയങ്കരിയാക്കിയത്. കടുത്തുരുത്തിക്ക് സമീപം പാലകരയിൽ പത്ത് ഏക്കർ പാട്ടത്തിനെടുത്ത് നാല് സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന കൃഷിയിലാണ് സ്വർണമുഖി പ്രധാനയിനമായത്. പത്ത് ഏക്കറിൽ വരുന്ന കൃഷിഭൂമിയിൽ ആയിരം ചുവട് സ്വർണമുഖിയാണ് നട്ടിരിക്കുന്നത്. ഒരേക്കർ സ്ഥലത്ത് കപ്പയും 2500 ചുവട് ഏത്തവാഴയുമാണ് ഇവിടുത്തെ മറ്റു കൃഷികൾ. 83 രൂപയാണ് സ്വർണമുഖിയുടെ വിത്തിന് നൽകിയതെന്ന് ഇവർ പറഞ്ഞു. ഏത്തവാഴയുടെ നാടൻവിത്തിന് 15 രൂപ നൽകിയാൽ മതി. സ്വർണമുഖി വാഴയുടെ കുല നാട്ടിൻപുറത്ത് വാങ്ങില്ലെന്നും പുറത്തുള്ള മാർക്കറ്റുകളിലേ ഇവയ്ക്കു ഡിമാന്റുള്ളുവെന്നും കർഷകർ പറയുന്നു. സാധാരണ വാഴക്കുലയ്ക്കു 12 കിലോയോളമെ തൂക്കം ഉണ്ടാകുവെന്നും എന്നാൽ സ്വർണമുഖിയുടെ കുലയ്ക്കു 21 കിലോയോളം ശരാശരി തൂക്കം ഉണ്ടാകുമെന്നും ഇവർ…
Read Moreമീനും പച്ചക്കറികളും ഇനി ഡിജിറ്റൽ കൃഷിയിൽ
വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴവർഗങ്ങളും മീനും സ്വയം ഉത്പാദിപ്പിക്കാനുള്ള തീരുമാനമാണ് അക്വാപോണിക്സ് കൃഷിയിലേക്ക് എറണാകുളം മുളന്തുരുത്തി പള്ളത്തട്ടേൽ തമ്പി മാത്യൂസിനെ നയിച്ചത്. വിപണിയിലെ പച്ചക്കറികളിലും ഭക്ഷ്യ ഉത്പന്നങ്ങളിലും മായവും വിഷാംശവും ഉണ്ടെന്ന തിരിച്ചറിവും ഇതിനു പ്രേരകമായി. ഉത്പാദനവർധനവും സുസ്‌ഥിര വരുമാനവും പരിസ്‌ഥിതിസംരക്ഷണവും ലക്ഷ്യമിട്ടാണ് പ്രവാസിയായ തമ്പി മാത്യൂസ് അഞ്ചുവർഷം മുമ്പ് അക്വാപോണിക്സ് ആരംഭിക്കുന്നത്. പ്രതീക്ഷിച്ച ലാഭം നേടാൻ കഴിഞ്ഞില്ലെങ്കിലും വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കൊണ്ട് കൃഷി കൂടുതൽ ശാസ്ത്രീയമാക്കാൻ ശ്രമമാരംഭിച്ചു. ഇതിന്റെ ഫലം കൃഷിയിടത്തിൽ കാണാനും കഴിയും. ഒരേക്കറിലെ വീട്ടുവളപ്പിൽ തെങ്ങിനും ജാതിക്കും കമുകിനുമാണ് മുഖ്യസ്‌ഥാനം. വിവിധതരം വാഴകളും ഉണ്ട്. ചെറുപ്പത്തിൽ മീൻവളർത്തലിനോട് ഉണ്ടായിരുന്ന താത്പര്യമാണ് മത്സ്യക്കൃഷി തെരഞ്ഞെടുക്കാൻ പ്രധാനകാരണം. എഫ്എസിടിയിലെ ജീവനക്കാരനായതിനാൽ വളത്തിന്റെയും മറ്റും കാര്യങ്ങൾ പരിചിതമാണ്. 2011 ലാണ് അക്വാപോണിക്സ് കൃഷി തുടങ്ങുന്നത്. ചോറ്റാനിക്കരയിലെ സെക്കൻഡ റി സ്കൂളിൽ പ്രിൻസിപ്പലായി വിരമിച്ച ഭാര്യ…
Read Moreചെവിക്കൂണ്‍ കഴിക്കൂ…രോഗങ്ങള്‍ അകറ്റൂ….
ചെവിയോട് സാദൃശ്യമു ള്ള കൂണ്‍വര്‍ഗത്തിലെ അതിശയനാണ് ഓറികുലേറിയ ഓറികുല എന്ന ശാസ്ത്രനാമ ത്തില്‍ അറിയപ്പെടുന്ന ചെവി ക്കൂണ്‍. ഇന്ന് കൂണ്‍ ഉത്പാദന രംഗത്ത് നാലാം സ്ഥാനത്ത് എത്തിനില്‍ക്കുന്ന ചെവി ക്കൂണാ ണ് കൂണ്‍കൃഷിക്ക് രാശി കുറിച്ച തുടക്കക്കാരന്‍. തവിട്ടു നിറത്തില്‍ കാണപ്പെടുന്ന ഈ കൂണ്‍വര്‍ഗം ഭക്ഷ്യയോഗമായ ഓറിക്കുലേറി യേല്‍സ് എന്ന കുമിള്‍ വിഭാഗത്തി ല്‍പ്പെടുന്നു. പശ്ചിമദിക്കില്‍ നാടോടിമരുന്നായി ഉപയോ ഗിച്ചുകൊണ്ടിരുന്ന ചെവിക്കൂണ്‍ എന്ന മറഞ്ഞിരുന്ന മഹാത്ഭുത ത്തിന്റെ അസാധാരണത്വം തിരി ച്ചറിയുന്നത് 19–ാം നൂറ്റാണ്ടില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗ സംഹാരിയായി ഉപയോഗിച്ചുകൊണ്ടാണ്. മിതശീതോഷ്ണമേഖലകളില്‍ വര്‍ഷം മുഴുവനും കണ്ടുവരുന്ന ഈ കൂണുകള്‍ നീരോടുന്ന മരത്തി ന്റെ തടിയിലും കൂടാതെ ജീര്‍ണിച്ച തടികളിലും വളരുന്നു. ഭക്ഷ്യയോ ഗ്യവും രോഗപ്രതിരോധശേഷി യുമുള്ള ചെവിക്കൂണ്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ചൈനയി ലാണ്. സൂപ്പുപോലുള്ള ചൈ നീസ് വിഭവങ്ങളിലും മരുന്നുകളിലും ഉപയോഗിക്കുന്ന ഒരു…
Read Moreഓർക്കിഡ് വസന്തം
അരാൻഡ സലയാ റെഡ്, നിസാർ പിങ്ക്, വൈറ്റ് കെ ഓറഞ്ച്… കല്ലറയ്ക്കൽ വീടിന്റെ കവാടത്തിനു മുന്നിൽ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തെ അലങ്കരിക്കുന്ന വിധം നിറഞ്ഞുനിൽക്കുന്ന ഓർക്കിഡ് പൂക്കൾ ആരെയും ആകർഷിക്കുന്നതാണ്. 40 ഇനത്തിലുള്ള ഓർക്കിഡ് ചെടികൾ കൊണ്ട് ഈ വീടിനു ചുറ്റും ഒരു പൂന്തോപ്പാക്കി മാറ്റിയിരിക്കുകയാണ് ഷീന ടോം എന്ന വീട്ടമ്മ. മുതലക്കോടം ഹന്നാ പോളിമേഴ്സിന്റെ ഉടമ ടോം ജെ കല്ലറയ്ക്കലിന്റെ ഭാര്യ ഷീന. ഇതു മാത്രമല്ല, പലയിനം ഫലവൃക്ഷങ്ങളും പച്ചക്കറികളും ഷീനയുടെ പുരയിടത്തിൽ വിളഞ്ഞു നിൽക്കുന്നു. പൂക്കൾ പലതരം പിങ്ക് വാനില സോണിയ, ബിജെല്ലോ പർപ്പിൾ, മൊക്കാറയിൽ മഡ്രാൻജ് റെഡ്, പിങ്ക്സ്പോട്ട്, കാലിപ്സോ, ജംബോ, ജയ്ലാക്ക് വൈറ്റ് എന്നിവയും ഇവിടെ വിലസുന്നു. സപ്നാര, ഹോൾട്ടുമാറ, കഗ്വാര, ലിമാറ, ലിയാര എന്നീ ഇനങ്ങളും ഒൺസീഡിയം ഇനങ്ങളിൽ ഗോൾഡൻ സൺസെറ്റ്, ലിൻഡ് മുതലായവയും ഒറ്റത്തണ്ടായി വളരുന്ന ഫലനോപ്സീസിൽ അമാബലീസ്,…
Read Moreമട്ടുപ്പാവും ഹരിതാഭമാക്കാം
കൃഷിസ്ഥലം ലഭ്യമല്ലാത്ത നഗരങ്ങളിലെ വീടുകളുടെ മട്ടുപ്പാവും ഹരിതാഭമാക്കാം, ജൈവരീതിയില്‍. വിശ്രമവേളകള്‍ ആനന്ദപ്രദമാക്കുന്നതിനും ഇതു സഹായിക്കും. മട്ടുപ്പാവിലെ കൃഷിക്ക് ഏറ്റവും അനുയോജ്യം ചെടികള്‍ ചാക്കില്‍ വളര്‍ത്തുന്നതാണ്. കാലിയായ പ്ലാസ്റ്റിക് ചാക്കുകളിലോ, ചണചാക്കുകളിലോ ചെടികള്‍ വളര്‍ത്താം. ഇതിനുപുറമേ ഗ്രോ–ബാഗുകളും ഉപയോഗിക്കാം. കൃഷിക്ക് ആവശ്യമായ മണ്ണ് മിശ്രിതം തയാറാക്കുന്നതിനായി രണ്ടു ഭാഗം മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ചാണകപ്പൊടിയും ചേര്‍ത്തിളക്കുക. ഇപ്രകാരം തയാറാക്കിയ മണ്ണ് മിശ്രിതം ചാക്കിന്റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റി വച്ചതിനുശേഷം 25–30 സെന്റീമീറ്റര്‍ കനത്തില്‍ നിറച്ച് പച്ചക്കറി കൃഷിചെയ്യാം. ഭാരക്കുറവ്, വിലക്കുറവ്, മണ്ണിന്റെ ഈര്‍പ്പം പിടിച്ചുനിര്‍ത്താനുള്ള കഴിവ് എന്നിവയാണ് ചാക്കിന്റെ പ്രയോജനങ്ങള്‍. തുടര്‍ച്ചയായി മൂന്നോ നാലോ വിളകള്‍ കൃഷിചെയ്യാന്‍ ഒരേ ചാക്കു മതിയാകും. ഓരോ കൃഷി കഴിയുമ്പോഴും പുതിയ കൃഷി ഇറക്കുന്നതിനു മുമ്പായും മണ്ണില്‍ വേണ്ടത്ര ജൈവവളം ചേര്‍ക്കണം. തക്കാളി, വഴുതന, മുളക്, ചീര, പയര്‍,…
Read Moreവെള്ളക്കൂവ; ഒരേക്കറില്‍ 6ലക്ഷം വരുമാനം
രോഗങ്ങള്‍ ഒന്നും തന്നെയില്ല. കേരളത്തിലെ ഏതു മണ്ണിലും വളരും. ഒരേക്കറില്‍ കൃഷിചെയ്താല്‍ ആറുലക്ഷം വരെ
Read Moreഉള്‍നാടന്‍ ഗ്രാമത്തിലെ ഹരിത ബയോപാര്‍ക്ക്
കൃഷിയില്‍ നേട്ടം ഉണ്ടാക്കുന്നവരെക്കാള്‍ നഷ്ടം സംഭവിക്കുന്നവരെക്കുറിച്ചാണ് ഇന്ന് ജനം കൂടുതലായി അറിയുന്നത്. ഇത്തരം അറിവുകള്‍ പുതുതലമുറയില്‍ കൃഷി താല്‍പര്യം കുറയ്ക്കുന്നു. നഷ്ടങ്ങള്‍ നേരിട്ട് പരമ്പരാഗത രീതികളെ ശാസ്ത്രീയമാക്കി നേട്ടങ്ങള്‍ കൈവരിക്കുന്ന കര്‍ഷകരെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമ്പോഴാണ് പുത്തന്‍ തലമുറ കൃഷിയോട് താല്പര്യം കാട്ടുന്നത്. കൃഷി താത്പര്യമുള്ളവര്‍ക്ക് മാതൃകയാണ് രാജപ്പന്‍. വിലയിടിവിനും കാര്‍ഷിക തകര്‍ച്ചകള്‍ക്കും മുന്നില്‍ തകരുന്നതല്ല തങ്ങളുടെ ഇച്ഛാശക്തിയെന്നും കര്‍മശേഷിയെന്നും തെളിയിച്ചിട്ടുള്ള കര്‍ഷകരില്‍ ഒരാള്‍. എറണാകുളം ജില്ലയിലെ കോടനാടിന് അടുത്തുള്ള പാണംകുഴിയിലാണ് രാജപ്പന്‍ താമസിക്കുന്നത്. മുന്നിലെ പ്രതിബന്ധങ്ങളെ കൂസാതെ വഴി മാറിയൊഴുകുന്ന കാട്ടരുവിപോലെ സ്വന്തം വഴികള്‍ സ്വയം തെളിയിച്ചെടുത്ത കര്‍ഷകന്‍. ഉള്‍നാടന്‍ ഗ്രാമമായ പാണം കുഴിയില്‍ കൃഷിയുമായി ജീവിക്കുമ്പോഴാണ് ഐടിഐ പഠിച്ച തോമ്പ്രക്കുടി രാജപ്പന് എംപ്ലോയ് മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് താത്കാലിക ജോലി ലഭിച്ചത്. കുറച്ചുനാള്‍ ആ തൊഴിലിനു പോയി. പിന്നീട് കൃഷിയിലേക്കു തന്നെ തിരിഞ്ഞു. മൂന്നേക്കര്‍…
Read Moreപരിചയപ്പെടാം, ടു ഇന്‍ വണ്‍ മരച്ചീനിയെ
കണ്ടാല്‍ കുറ്റിച്ചെടി, ചുവടുകുഴിച്ചാല്‍ മരച്ചീനി. ചെടിയായും ഭക്ഷണത്തിനും രണ്ടുപയോഗമുള്ള മരച്ചീനി. നാലുപാടും ഇലകള്‍…
Read More