മുംബൈ; ഇന്ത്യയിൽ 6,000 കോടിയുടെ വ്യവസായ നിക്ഷേപത്തിനൊരുങ്ങി മൊബൈൽ ഹാൻഡ്സെറ്റ് നിർമാതാക്കളായ ഫോക്സ്കോണ്. മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിനോടനുബന്ധിച്ചുള്ള പ്രത്യേക സാന്പത്തിക മേഖലയിൽ പ്രാന്റ് സ്ഥാപിച്ചു പ്രവർത്തനം തുടങ്ങാനാണ് കന്പനി പദ്ധതിയിട്ടിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കന്പനി അധികൃതരുമായി ചർച്ച നടത്തിയെന്നും നല്ല വഴിക്കാണു കാര്യങ്ങൾ പുരോഗമിക്കുന്നതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഫോക്സ്കോണിന്റെ നിർമാണ പ്ലാന്റ് യാഥാർഥ്യമായാൽ 40,000 പേർക്കു തോഴിൽ ലഭിക്കുമെന്നാണു കരുതുന്നത്. ആപ്പിൾ ഐഫോണ് ഉൾപ്പെടെയുള്ള സ്മാർട് ഫോണുകളുടെ ഏറ്റവും വലിയ നിർമാതാക്കളായ ഫോക്സ്കോണിന്റെ ആസ്ഥാനം തായ്വാനിലാണ്. ആപ്പിളിനുപുറമേ നോക്കിയ, ഷവോമി, ജിയോണി തുടങ്ങിയ കന്പനികളുടെ സ്മാർട് ഫോണുകളും ഫോക്സ്കോണ് നിർമിക്കുന്നുണ്ട്. പോർട്ട് ട്രസ്റ്റിന്റെ പ്രത്യേക സാന്പത്തിക മേഖലയിൽ വ്യവസായശാല തുടങ്ങാൻ സന്നദ്ധതയറിയിച്ച് ഇതിനോടകം 30 കന്പനികൾ രംഗത്തെത്തിയിട്ടുണ്ടെന്നും രണ്ടു ലക്ഷം പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നാണു കരുതുന്നതെന്നും…
Read MoreCategory: Business
ആദായനികുതി വകുപ്പ് ബിറ്റ്കോയിനു പിന്നാലെ
ന്യൂഡൽഹി: ലോകവ്യാപകമായി ബിറ്റ്കോയിൻ ക്രിപ്റ്റോകറൻസി ഭ്രമം ഉയർന്നുവരുന്ന സാഹചര്യത്തിൽ ആദായനികുതി വകുപ്പും രംഗത്ത്. രാജ്യത്തെ പ്രധാന ബിറ്റ്കോയിൽ എക്സ്ചേഞ്ചുകൾ കണ്ടെത്താനുള്ള സർവേ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ബിറ്റ്കോയിൻ ഭ്രമത്തിനെതിരേ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയിരുന്നു. ആദായനികുതി വകുപ്പിന്റെ വിവിധ വിഭാഗങ്ങളിലുള്ള അന്വേഷണ സംഘങ്ങൾ ഡെൽഹി, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലെ ഒന്പത് എക്സ് ചേഞ്ച് കേന്ദ്രങ്ങളിൽ ഇന്നലെ അന്വേഷണം നടത്തിയിരുന്നു. ബിറ്റ്കോയിനെതിരേ രാജ്യവ്യാപകമായി ഇത്രവലിയ അന്വേഷണം നടക്കുന്നത് ആദ്യമായാണ്. നികുതിവെട്ടിപ്പ് നടത്തി ബിറ്റ്കോയിനിൽ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രഥമ ലക്ഷ്യം. അതേസമയം, ദക്ഷിണ കൊറിയ ബിറ്റ്കോയിൻ നിരോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ബിറ്റ്കോയിൻ ഇടപാടുകൾ നടത്തുന്ന എക്സ്ചേഞ്ചുകൾക്കും പൂട്ടു വീഴും. ദക്ഷിണ കൊറിയൻ സർക്കാർ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് നിരോധന തീരുമാനമെടുത്തത്. വൈകാതെ ഇത് നടപ്പിലാക്കും. ഈ വർഷം…
Read Moreകുപ്പിവെള്ളത്തിനു തോന്നുംപോലെ വില ഈടാക്കാം: സുപ്രീംകോടതി
ന്യൂഡൽഹി: കുപ്പിവെള്ളത്തിന് അതിൽ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി ചില്ലറവില(എംആർപി)യിലും അധികം വാങ്ങിയാൽ പിഴ ഈടാക്കാനുള്ള നിയമമുണ്ടെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളി സുപ്രീം കോടതി. ഹോട്ടലുകളും റസ്റ്ററന്റുകളും കുപ്പിവെള്ളത്തിന് എംആർപിയിലും അധികം വില വാങ്ങിയാൽ നിയമനടപടിക്ക് സാധുതയില്ലെന്നും സുപ്രീം കോടതി വിധിച്ചു. ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും കുടിവെള്ളത്തിനോ പായ്ക്ക് ചെയ്ത ഭക്ഷണപദാർഥങ്ങൾക്കോ അവരുടെ ഇംഗിതമനുസരിച്ച് വിലയീടാക്കാമെന്നാണ് ജസ്റ്റീസ് രോഹിൻടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് എംആർപിയിലും കൂടുതൽ വില ഈടാക്കിയാൽ ലീഗൽ മെട്രോളജി ആക്ട് പ്രകാരം 25,000 രൂപ വരെ പിഴയോ തടവോ നല്കമാമെന്ന കേന്ദ്രസർക്കാരിന്റെ വാദം ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും കാര്യത്തിൽ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലുകളിലെയും മറ്റും സേവനം, പരിസരം തുടങ്ങിയവ എംആർപിയിൽ ഉൾക്കൊള്ളുന്നതല്ലെന്ന് ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യക്കുവേണ്ടി സമീർ പരീഖ് വാദിച്ചു. ഇത് അംഗീകരിച്ചായിരുന്നു വിധി.
Read Moreഅവധിവ്യാപാരത്തിലും ബിറ്റ്കോയിൻ കുതിച്ചു
ന്യൂയോർക്ക്: ബിറ്റ്കോയിൻ അവധിവ്യാപാരം ആരംഭിച്ചതോടെ വില വീണ്ടും ഉയർന്നു. മൂന്നു മാസത്തെ അവധിവില 19,040 ഡോളറായി. സ്പോട്ട് വില 16,650 ഡോളർ മാത്രമാണ്. ഒരു മാസത്തെ അവധിവില 17,750 ഡോളറായി. ഷിക്കാഗോ ബോർഡ് ഓപ്ഷൻസ് എക്സ്ചേഞ്ച് (സിബിഒഇ) ആണു ഞായറാഴ്ച അവധിവ്യാപാരം തുടങ്ങിയത്. അടുത്തയാഴ്ച ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ചി(സിഎംഇ)ലും അവധിവ്യാപാരം തുടങ്ങും. നിലവിലെ കാലാവധിക്കുശേഷം എന്തു വിലയ്ക്കു ബിറ്റ്കോയിൻ വാങ്ങും എന്നാണ് അവധിവ്യാപാരത്തിൽ കരാർ ഉണ്ടാക്കുന്നത്. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ ബിറ്റ്കോയിൻ എന്ന ഇലക്ട്രോണിക് ഗൂഡ കറൻസിയെപ്പറ്റി മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്. ഇന്ത്യയുടെ റിസർവ് ബാങ്ക് ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നതിനെതിരേ മുന്നറിയിപ്പു നല്കി. നിക്ഷേപ വിദഗ്ധനും നിരവധി കാര്യങ്ങൾ പ്രവചിച്ചിട്ടുള്ളയാളുമായ നിസിം നിക്കോളാസ് താലെബ് ബിറ്റ്കോയിൻ വില ഒരു ലക്ഷം ഡോളർ കടക്കുമെന്നു പ്രവചിച്ചു. ബിറ്റ്കോയിൻ നിക്ഷേപകുമിള അല്ലെന്നാണു ലബനനിൽ ജനിച്ച് അമേരിക്കയിലെത്തിയ ഈ ഗ്രന്ഥകാരൻ പറഞ്ഞത്. “കറുത്ത അരയന്നം’…
Read Moreപ്രചാരത്തിലുള്ള കറൻസി 16.62 ലക്ഷം കോടിയുടെ
ന്യൂഡൽഹി: കറൻസി റദ്ദാക്കി 13 മാസം കഴിഞ്ഞപ്പോൾ രാജ്യത്തു പ്രചാരത്തിലുള്ളത് പഴയതിന്റെ 92.5 ശതമാനം കറൻസി. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് ഈ മാസം ഒന്നിനു രാജ്യത്തു പ്രചാരത്തിലുള്ളത് 16.62 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസിയാണ്. കഴിഞ്ഞവർഷം നവംബർ നാലിനു പ്രചാരത്തിലുണ്ടായിരുന്നത് 17.97 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി. കഴിഞ്ഞവർഷം 500 രൂപ, 1000 രൂപ കറൻസികളാണു റദ്ദാക്കിയത്. പ്രചാരത്തിലിരുന്നതിൽ 16,000 കോടി രൂപയുടേതൊഴിച്ചുള്ള കറൻസി റിസർവ് ബാങ്കിൽ തിരിച്ചെത്തി. റദ്ദാക്കപ്പെട്ടവയ്ക്കു പകരം 2000 രൂപ, 500 രൂപ, 200 രൂപ കറൻസികൾ റിസർവ് ബാങ്ക് പുറത്തിറക്കി. രാജ്യത്ത് ഉയർന്ന മൂല്യമുള്ള കറൻസികൾ അധികമുള്ളത് കള്ളപ്പണം വർധിക്കാനും അഴിമതിയും ഭീകരപ്രവർത്തനവും കൂടാനും ഇടയാക്കുമെന്നാണു ഗവൺമെന്റ് പറഞ്ഞിരുന്നത്. കറൻസി ലഭ്യത കുറയ്ക്കുമെന്നും പറഞ്ഞിരുന്നു. കറൻസി -ജിഡിപി അനുപാതം ഗണ്യമായി കുറയ്ക്കുക എന്നലക്ഷ്യവും പറഞ്ഞു. ഇടപാടുകൾ കറൻസി രഹിതമാക്കാൻ നിരവധി…
Read Moreബിറ്റ്കോയിൻ ജ്വരം മൂക്കുന്നു; വില ചാഞ്ചാടുന്നു
ബിറ്റ്കോയിൻ ജ്വരം വ്യാപിച്ചതോടെ വിലയിൽ വലിയ ചാഞ്ചാട്ടം. അപായകരമായ നിലയിലാണ് കുമിള എത്തിയിരിക്കുന്നതെന്നു വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു. എന്നാൽ, അതു വകവയ്ക്കാതെ ആയിരങ്ങൾ നല്ല കറൻസി മുടക്കി ഈ ഓൺലൈൻ ഗൂഢകറൻസി വാങ്ങുന്നു. വർച്വൽ കറൻസി വാങ്ങി ഇലക്ട്രോണിക് വാലറ്റുകളിൽ സൂക്ഷിച്ചും വിറ്റും നേട്ടമുണ്ടാക്കാൻ ലോകമെങ്ങും അമിതാവേശമാണ്. ഇന്നലെ ദക്ഷിണകൊറിയയിൽ 19,000 ഡോളറിനു തുല്യമായ കൊറിയൻ നാണയത്തിലായിരുന്നു വ്യാപാരം. യൂറോപ്പിനെ അപേക്ഷിച്ചു ചൈന, റഷ്യ എന്നിവിടങ്ങളിലാണ് വലിയ ആവേശം. അമേരിക്കയിലെ ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ചും (സിഎംഇ), ഷിക്കാഗോ ബോർഡ് ഓഫ്ഷൻസ് എക്സ്ചേഞ്ചും (സിബിഒഇ) ഞായറാഴ്ച ബിറ്റ്കോയിൻ അവധിവ്യാപാരം തുടങ്ങുന്നതാണ് ഇപ്പോഴത്തെ ഭ്രാന്തമായ ആവേശത്തിനു കാരണം. ഒരാഴ്ചകൊണ്ടാണ് 10,000 ഡോളറിൽനിന്ന് 17,364 ഡോളറിലേക്ക് ബിറ്റ്കോയിൻ കയറിയത്. പിന്നീട് 14,794 വരെ താഴ്ന്നിട്ട് വീണ്ടും കയറി. രൂപയിൽ വില 11 ലക്ഷം കടന്നു. ഉടമസ്ഥതയോ അടിസ്ഥാനമായി സ്വർണമോ വെള്ളിയോ ഗവൺമെന്റുകളുടെ…
Read Moreവമ്പൻ സ്റ്റാർട്ടപ്പുകൾക്കു പ്രിയം പുതുമുഖങ്ങളെ
ബംഗളൂരു: ഇന്ത്യയിലെ വന്പൻ സ്റ്റാർട്ടപ്പുകൾക്കു തൊഴിൽ പരിചയമുള്ളജീവനക്കാരേക്കാൾ പുതുമുഖങ്ങളോടാണ് കൂടുതൽ പ്രിയമെന്നു പഠനറിപ്പോർട്ട്. ഫ്ലിപ്കാർട്ട്, ഹൈക്ക്, ഇൻമൊബി, സിഗ്മ, ഒല, ഷോപ് ക്ലൂസ്, പേടിഎം, സ്നാപ് ഡീൽ എന്നീ ഒൻപതു വന്പൻ സ്റ്റാർട്ടപ്പുകളെ അടിസ്ഥാനമാക്കി ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്. ഈ കന്പനികൾ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നടത്തിയ നിയമനത്തിൽ ഏറെയും പുതുതായി പഠിച്ചിറങ്ങിയ ബിരുദദാരികളെയാണു പരിഗണിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. മേൽപ്പറഞ്ഞ ഒൻപതു കന്പനികളിൽ ഏറ്റവും കൂടുതൽ തൊഴിൽ നിയമനങ്ങൾ നടത്തിയതിന്റെ ഖ്യാതി ഇ കോമേഴ്സ് രംഗത്തുള്ള സ്നാപ് ഡീലിനാണ്. ഒൻപത് കന്പനികളും നടത്തിയ നിയമനങ്ങളിൽ 53 ശതമാനവും സ്നാപ്ഡീലിന്റെ പേരിലാണത്രേ. എന്നാൽ, അടുത്തിടെ സ്നാപ് ഡീൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇ കൊമേഴ്സ് അതികായൻ ഫ്ലിപ്കാർട്ടുമായുള്ള ലയനനീക്കം പാളിയതോടെയാണ് സ്നാപ് ഡീൽ ജീവനക്കാരെ വൻതോതിൽ പിരിച്ചുവിട്ടതെന്നാണ് വിലയിരുത്തൽ. നോട്ടുനിരോധനത്തെത്തുടർന്ന് ഇന്ത്യയിൽ…
Read Moreകാർഡ് വഴി ഇടപാട്: നിരക്ക് കുറച്ചു
മുംബൈ: ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്പോൾ വ്യാപാരികൾ ഈടാക്കുന്ന നിരക്ക് (എംഡിആർ-മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) കുറച്ചു. റിസർവ് ബാങ്ക് ഇന്നലെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ജനുവരി ഒന്നിനു പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. വ്യാപാരികളെ രണ്ടു വിഭാഗമായി തിരിച്ചാണ് നിരക്ക് പ്രഖ്യാപിച്ചത്. തലേ ധനകാര്യവർഷത്തെ വിറ്റുവരവനുസരിച്ചാണു വിഭജനം. 20 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ളവർ ചെറുകിടക്കാർ, അതിൽ കൂടുതലുള്ളവർ എന്നിങ്ങനെയാണു തരംതിരിവ്. പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീൻ ഉപയോഗിച്ച് കാർഡ് സ്വൈപ് ചെയ്യുന്നവർക്കും സ്മാർട്ട് ഫോൺ ഉപയോഗിച്ചു (ക്യുആർ കോഡ് അധിഷ്ഠിതം) പണം കൈമാറുന്നവർക്കും വ്യത്യസ്ത നിരക്കുകളാണ്. നിരക്ക് ചെറുകിട വ്യാപാരികൾ: പിഒഎസ് വഴി വ്യാപാരത്തുകയുടെ 0.40 ശതമാനം (ഒരിടപാടിനു പരമാവധി 200 രൂപ). സ്മാർട്ട്ഫോൺ വഴി 0.30 ശതമാനം (പരമാവധി 200 രൂപ). മറ്റു വ്യാപാരികൾ: പിഒഎസ് വഴി 0.90 ശതമാനം (പരമാവധി 1000 രൂപ).…
Read Moreആധാർ ബന്ധനം 31-നകം
ന്യൂഡൽഹി: വിവിധ ധനകാര്യ സേവനങ്ങൾക്ക് ആധാർ ബന്ധനം നടത്തേണ്ട അവസാന തീയതി ഈ മാസം 31-ന്. മൊബൈൽ സിം ആധാറുമായി ബന്ധിപ്പിക്കാൻ ഫെബ്രുവരി എട്ടുവരെ സമയമുണ്ട്. ഡിസംബർ 31നകം ആധാരുമായി ബന്ധിപ്പിക്കേണ്ടവ: ബാങ്ക് അക്കൗണ്ടുകൾ: പല ബാങ്കുകളിലും ബാങ്ക് ആധാർ കേന്ദ്രവഴി ഈ സേവനം നല്കുന്നു. ഇന്റർനെറ്റ് വഴിയും മൊബൈൽ വഴിയും ആധാറുമായി അക്കൗണ്ട് ബന്ധിപ്പിക്കാൻ സൗകര്യമുണ്ട്. 2. പാൻ: ആദായനികുതി വകുപ്പ് നല്കുന്ന പെർമനന്റ് അക്കൗണ്ട് നന്പർ (പാൻ) ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അസാധുവാകും. ഇതിനു മാർച്ച് 31 വരെ സമയം നൽകാൻ തയാറാണെന്നു ഗവൺമെന്റ് സുപ്രീംകോടതിയിൽ പറഞ്ഞിട്ടുണ്ട്. 3. നിക്ഷേപ പദ്ധതികൾ: തപാൽ ഓഫീസ് നിക്ഷേപങ്ങൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിൽ നിക്ഷേപമുള്ളവർ 31നകം ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസുകളിൽ ഇതിനു സൗകര്യമുണ്ട്. ആധാർ നല്കുന്ന uidai.gov.in…
Read Moreപലിശ: റിസർവ് ബാങ്കും സർക്കാരും വിരുദ്ധ ദിശകളിൽ
റിസർവ് ബാങ്ക് യാഥാർഥ്യം കാണണമെന്നു ഗവൺമെന്റ്. യാഥാർഥ്യം സന്തോഷകരമല്ലെന്നു റിസർവ് ബാങ്ക്. വിഷയം പലിശയാണ്. പലിശനിരക്ക് കുറയണമെന്നു ഗവൺമെന്റ്. പലിശ കുറഞ്ഞുനിന്നാൽ നിക്ഷേപം കൂടും; വരുമാനം കൂടും. സാന്പത്തിക മുരടിപ്പു മാറും. ഇതാണു പ്രതീക്ഷ. ചില്ലറവിലക്കയറ്റമൊക്കെ കുറവാണെന്ന യാഥാർഥ്യം കാണാനാണു ഗവൺമെന്റ് ആവശ്യപ്പെടുന്നത്. വിലക്കയറ്റത്തിന് ആധാരമായ ഘടകങ്ങളിൽ മാറ്റമില്ലെന്നു റിസർവ് ബാങ്ക്. ചില്ലറ വിലക്കയറ്റം സെപ്റ്റംബറിൽ 3.28 ശതമാനം; ഒക്ടോബറിൽ 3.58 ശതമാനം. ഉത്പന്നവിലകൾ ആഗോളതലത്തിൽ വർധിക്കുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 64 ഡോളറിനടുത്ത്. രണ്ടു മാസംകൊണ്ടു പത്തു ശതമാനമാണു കയറ്റം. പലിശ കുറയ്ക്കാൻ സമയമായില്ലെന്നു റിസർവ് ബാങ്ക് പറയുന്നതിനു പല ന്യായങ്ങൾ നിരത്താനുണ്ട്. ഗവൺമെന്റാകട്ടെ റിസർവ് ബാങ്ക് പണപ്പെരുപ്പത്തെപ്പറ്റി പ്രവചിച്ചത് അത്ര കണ്ടു കൃത്യമായിരുന്നില്ല എന്നാണു ചൂണ്ടിക്കാട്ടുന്നത്. അടിസ്ഥാന പലിശനിരക്കായ റീപോ നിരക്ക് ഒരു ശതമാനം കുറയ്ക്കാൻ (ആറിൽനിന്ന് അഞ്ചു ശതമാനത്തിലേക്ക്) പഴുതുണ്ടെന്നാണു…
Read More