ന്യൂഡൽഹി: വർച്വൽ കറൻസിയായ ബിറ്റ് കോയിനിൽ നിക്ഷേപിക്കുന്നവർക്ക് നിക്ഷേപിക്കാം. എന്നാൽ, എന്തെങ്കിലും പാളിച്ച സംഭവിച്ച് പരാതിയുമായെത്തിയാൽ നിയമ പരിരക്ഷ ലഭിക്കില്ലെന്നു കേന്ദ്രസർക്കാർ. ലോകരാജ്യങ്ങളിലെ ബിറ്റ്കോയിൻ തരംഗത്തിനൊപ്പം രാജ്യത്തും ബിറ്റ്കോയിൻ ജ്വരം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം രംഗത്തെത്തിയത്. ഒരു കുമിളപോലെ ഉയർന്നുവന്ന ബിറ്റ് കോയിൻ എപ്പോൾ വേണമെങ്കിലും നിക്ഷേപകർക്ക് നഷ്ടം നല്കാം. കഷ്ടപ്പെട്ടു സന്പാദിച്ച പണം വെറുതെ നശിപ്പിച്ചു കളയേണ്ട എന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വ്യാജ, നിയമാനുസൃതമല്ലാത്ത ഇടപാടുകളിൽ നിക്ഷേപം നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വർച്വൽ കറൻസികൾ ഡിജിറ്റൽ/ഇലക്ട്രോണിക് ഫോർമാറ്റിലാണ് ശേഖരിക്കപ്പെടുന്നത്. ഹാക്ക് ചെയ്യാനും പാസ്വേഡ് നഷ്ടപ്പെടാനും മാൽവേർ ആക്രമണത്തിനും സാധ്യതയുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നു സംഭവിച്ചാൽപോലും പൂർണമായും പണം നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
Read MoreCategory: Business
അനിൽ അംബാനിയുടെ ടെലികോം ആസ്തികൾ മുകേഷ് വാങ്ങും
മുംബൈ: ഒടുവിൽ അനുജൻ ചേട്ടനു മുന്പിൽ തലകുനിച്ചു. അനിൽ അംബാനി തന്റെ റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) കന്പനിയുടെ ആസ്തികളെല്ലാം മുകേഷ് അംബാനിക്കു വിൽക്കും.സ്പെക്ട്രം, ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക്, മീഡിയ കൺവേർജൻസ് നോഡ് എന്നിവയെല്ലാം വില്പനയിൽപെടുന്നു. വില പിന്നീടു പ്രഖ്യാപിക്കും. 45,000 കോടി രൂപയുടെ കടം കയറി ദുരിതത്തിലായിരിക്കുകയാണ് അനിൽ അംബാനി. ആർകോം വിറ്റ് 25,000 കോടി കിട്ടുമെന്നാണു പ്രതീക്ഷ. പിന്നെ മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയുടെ ഭൂമി വിറ്റ് പതിനായിരം കോടി സമാഹരിക്കും. ഒടുവിൽ 6,000 കോടിയായി കടം കുറയ്ക്കാമെന്നാണു പ്രതീക്ഷ.എന്നാൽ, മുകേഷ് ആർകോമിന് ഇടുന്ന വില അനുസരിച്ചിരിക്കും അനിലിന്റെ ഭാവി. വില തീരെക്കുറവായാൽ ബാങ്കുകൾ അനിൽ അംബാനിയെ കിട്ടാക്കടക്കാരനായി പ്രഖ്യാപിച്ചെന്നു വരും. മുകേഷ് അംബാനിയുടെ ഇഷ്ടബിസിനസായിരുന്നു ടെലികോം. 2006ൽ സഹോദരന്മാർ പിരിഞ്ഞപ്പോൾ അനിൽ ബലമായി പിടിച്ചു വാങ്ങിയതാണത്. ഒരു ദശകത്തിനകം ജ്യേഷ്ഠൻ റിലയൻസ്…
Read Moreലയിച്ച ബാങ്കുകളുടെ ചെക്കുകൾ 31 വരെ മാത്രം
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിൽ ലയിപ്പിച്ച് അസോസ്യേറ്റ് ബാങ്കുകളുടെ ചെക്കുബുക്കുകൾ 31നു ശേഷം അസാധുവാകും. പകരം എസ്ബിഐയുടെ ചെക്കുബുക്കുകൾ ഉപയോഗിക്കണം. ലയിച്ച ബാങ്ക് ശാഖകളുടെ ഐഎഫ്എസ്സി കോഡിലും മാറ്റമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) അടക്കം ലയിച്ച ബാങ്കുകളിലെ ഇടപാടുകൾക്കു പുതിയ ചെക്ക് ബുക്കുകൾ അയച്ചുകൊടുത്തിട്ടുണ്ട്. കിട്ടാത്തവർ ശാഖയുമായി ബന്ധപ്പെടണം. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബൈ, ന്യൂഡൽഹി, കോൽക്കത്ത, ഹൈദരാബാദ്, പാറ്റ്ന, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ജയ്പുർ, അമരാവതി, ലക്നൗ നഗരങ്ങളിലെ എസ്ബിഐ ശാഖകളുടെ പേരും കോഡും മാറിയിട്ടുണ്ട്. ഈ ശാഖകളിൽ അക്കൗണ്ടുള്ളവരും പുതിയ ചെക്കുബുക്ക് വാങ്ങണം.
Read Moreജിഎസ്ടി വരുമാനം കുറഞ്ഞു
ന്യൂഡൽഹി: നവംബറിലെ ചരക്കു-സേവന നികുതി (ജിഎസ്ടി) വരുമാനം 80,808 കോടി രൂപയായി കുറഞ്ഞു. തുടർച്ചയായ രണ്ടാം മാസമാണ് ജിഎസ്ടി വരുമാനം കുറയുന്നത്. ഒക്ടോബറിൽ 83,000 കോടി രൂപയായിരുന്നു ജിഎസ്ടി ഇനത്തിൽ ലഭിച്ചത്. ഈ മാസം 25 വരെ ശേഖരിച്ച നവംബറിലെ ജിഎസ്ടി വരുമാനം 80,808 കോടി രൂപയാണെന്നും 53.06 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ലഭിച്ച തുകയിൽ 7,798 കോടി രൂപ കോന്പൻസേഷൻ സെസ് ആണ്. കൂടാതെ 13,089 കോടി രൂപ കേന്ദ്ര ജിഎസ്ടി(സിജിഎസ്ടി)യും 18,650 കോടി രൂപ സംസ്ഥാന ജിഎസ്ടി(എസ്ജിഎസ്ടി)യും 41,270 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടിയുമാണ്.
Read Moreമുംബൈ പവർ ബിസിനസ് അദാനി ഗ്രൂപ്പിന്
മുംബൈ: മുംബൈ പവർ ബിസിനസ് അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിനു വിൽക്കുമെന്ന് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. 13,251 കോടി രൂപയുടെ ഇടപാടിന് ഇരു കമ്പനികളും ഒപ്പുവച്ചു. മുംബൈ നഗരത്തിൽ ഊർജം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അവകാശമാണ് ഇടപാടിലൂടെ ആദാനി ഗ്രൂപ്പിന് കൈമാറുന്നത്. വലിയ സാന്പത്തിക പ്രതിസന്ധിയിലുള്ള അനിൽ അംബാനിയുടെ കമ്പനിക്ക് ഈ ഇടപാട് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഊർജോത്പാദനകേന്ദ്രമാണ് റിലയൻസിന്റെ മുംബൈ പവർ ബിസിനസ്. മുംബൈയിലെ 30 ലക്ഷം ഭവന, വ്യവസായ, വാണിജ്യ ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നു. മുംബൈ പവർ 1800 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. വർഷം 7,500 കോടി രൂപയാണ് ഇവിടത്തെ വരുമാനം.
Read Moreബേക്കറി ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കണം: ഐബിഎഫ്
കൊച്ചി: ബേക്കറി ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ (ഐബിഎഫ്). ജിഎസ്ടി നടപ്പാക്കിയതോടെ അഞ്ച് ശതമാനം നികുതി നല്കിയിരുന്ന ഉത്പന്നങ്ങൾക്ക് ഇപ്പോൾ 18 ശതമാനം വരെ നികുതി നല്കേണ്ട അവസ്ഥയാണുള്ളതെന്ന് ഐബിഎഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം 24 ശതമാനം നികുതി ഉണ്ടായിരുന്ന വൻകിട കന്പനികളുടെ ഉത്പന്നങ്ങൾക്ക് ജിഎസ്ടി വന്നതോടുകൂടി 18 ശതമാനമായി കുറഞ്ഞു. ബേക്കറി വ്യവസായത്തെ തളർത്തുന്ന ജിഎസ്ടി നികുതിഘടന പുനഃപരിശോധിക്കണമെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ വിജേഷ് വിശ്വനാഥ്, റോയൽ നൗഷാദ്, എ. നൗഷാദ്, ബിജു പ്രേം, വി.പി. അബ്ദുൾ സലിം എന്നിവർ പങ്കെടുത്തു
Read Moreവസ്തുഇടപാടിന് ആധാർ നിർബന്ധമല്ലെന്നു കേന്ദ്രം
ന്യൂഡൽഹി: വസ്തു ഇടപാടുകൾക്ക് ആധാർബന്ധനം നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്രം. അങ്ങനെ ഒരു നിർദേശവും ഗവൺമെന്റിന്റെ പരിഗണനയിൽ ഇല്ലെന്നു ഭവന-നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയിൽ പറഞ്ഞു. എഴുതി നൽകിയ മറുപടിയിലാണിത്. എന്നാൽ, ഭൂമി രജിസ്ട്രേഷൻ നടപടികൾക്ക് ആധാർ ബന്ധിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുരി പറഞ്ഞു. വസ്തു കൈമാറ്റവും ആധാറും ബന്ധിപ്പിക്കുന്നതിനു സമയപരിധി വച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ ആലോചന ഇല്ലാത്തതിനാൽ ആ ചോദ്യം ഉദിക്കുന്നില്ലെന്നാണു പുരി പറഞ്ഞത്. ബേനാമി സ്വത്തുക്കൾക്കെതിരേ നടപടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും ആധാറും വസ്തു ഇടപാടുമായി ബന്ധിപ്പിക്കുമെന്നതിന്റെ സൂചനയായി പലരും കണക്കാക്കിയിരുന്നു.
Read Moreബാങ്ക് നിക്ഷേപം: വിവാദ ബിൽ ഉടൻ ഇല്ല
ന്യൂഡൽഹി: ബാങ്ക് നിക്ഷേപകരിൽ ആശങ്ക ജനിപ്പിച്ച ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് (എഫ്ആർഡിഐ) ബിൽ ഉടൻ പാർലമെന്റ് ചർച്ചയ്ക്കെടുക്കില്ല. ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ കാലാവധി അടുത്ത ബജറ്റ് സമ്മേളനത്തിന്റെ അവസാനംവരെ നീട്ടി. ഡിസംബർ 15-നകം റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിയോടു നേരത്തേ പറഞ്ഞിരുന്നത്. അതു നീട്ടിക്കൊടുക്കണമെന്ന അഭ്യർഥന ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ അനുവദിച്ചു. ബാങ്കുകൾ കുഴപ്പത്തിലായാൽ നിക്ഷേപകർ ബാങ്കിൽ ഇട്ടിട്ടുള്ള പണം കൊടുക്കാതിരിക്കാനോ അത് ഓഹരിയോ കടപ്പത്രമോ പലിശയില്ലാ നിക്ഷേപമോ ഒക്കെയായി മാറ്റാനോ വ്യവസ്ഥ ചെയ്യുന്നതാണ് എഫ്ആർഡിഐ ബിൽ. ബാങ്കുകളുടെ മേൽനോട്ടത്തിനും നിക്ഷേപ ഇൻഷ്വറൻസിനുമായി ഒരു റെസലൂഷൻ കോർപറേഷൻ ഉണ്ടാക്കും. ആ കോർപറേഷനാണ് പ്രതിസന്ധിഘട്ടത്തിൽ നിക്ഷേപങ്ങൾ വകമാറ്റുകയോ മടക്കിക്കൊടുക്കാതിരിക്കുകയോ ചെയ്യാൻ തീരുമാനിക്കുക. ആ കോർപറേഷനിൽ ഇൻഷ്വർ ചെയ്തിട്ടുള്ള തുക മാത്രം ഭദ്രമായിരിക്കും. ഇപ്പോൾ ഒരുലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് ഇൻഷ്വറൻസ്. പുതിയ സംവിധാനത്തിൽ ഇൻഷ്വറൻസ്…
Read Moreബിജെപിക്കൊപ്പം ചാഞ്ചാടി ഓഹരി വിപണിയും
മുംബൈ: ബിജെപിക്കൊപ്പം ചാഞ്ചാടി ഓഹരി വിപണിയും. ഗുജറാത്തിൽ ബിജെപിക്കു തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇടിഞ്ഞ ഓഹരി വിപണി ബിജെപിക്കൊപ്പം തിരിച്ചു കയറി. ബിജെപി നിലമെച്ചപ്പെടുത്തിയതിനു പിന്നാലെ സെൻസെക്സും നിഫിറ്റിയും നേട്ടമുണ്ടാക്കിയത്. രാവിലെ 700 പോയിറ്റ് ഇടിഞ്ഞ സെൻസെക്സ് 200 പോയിന്റും നിഫ്റ്റി 75 പോയിന്റും നേട്ടമുണ്ടാക്കി.
Read Moreകാർഡ് ഉപയോഗിക്കാൻ സർക്കാർ സബ്സിഡി
ന്യൂഡൽഹി: വ്യാപാരസ്ഥാപനങ്ങളിലെ രണ്ടായിരം രൂപ വരെയുള്ള ഡിജിറ്റൽ പണമിടപാടുകൾക്കു ഗവൺമെന്റിന്റെ സബ്സിഡി. ഈ ജനുവരി മുതൽ രണ്ടുവർഷത്തേക്കു സബ്സിഡി നല്കാൻ കേന്ദ്ര കാബിനറ്റ് ഇന്നലെ തീരുമാനിച്ചു. ഡെബിറ്റ് കാർഡുകൾ, ഭീം യുപിഐ, എഇപിഎസ് (ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം) എന്നിവ വഴി വ്യാപാരശാലകളിൽ നടത്തുന്ന ഇടപാടുകൾക്കാണു സബ്സിഡി. 2000 രൂപവരെയുള്ള തുകയ്ക്കുള്ള ഇടപാടുകളുടെ എംഡിആർ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) സർക്കാർ ബാങ്കുകൾക്കു നല്കും. എത്രവീതം നല്കണമെന്നു നിശ്ചയിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു. കാർഡ് വഴിയുള്ള പണകൈമാറ്റത്തിനു ബാങ്ക് ഈടാക്കുന്നതാണ് എംഡിആർ. ഇതു സർക്കാർ വഹിക്കുന്നതോടെ വ്യാപാരിക്കും ഉപയോക്താവിനും ബാധ്യത മാറിക്കിട്ടി. 2018-19ൽ 1050 കോടി രൂപയും 2019-20ൽ 1462 കോടി രൂപയും സബ്സിഡിക്കായി വേണ്ടിവരുമെന്നാണു ഗവൺമെന്റിന്റെ പ്രാഥമിക വിലയിരുത്തൽ. കറൻസി ഉപയോഗം കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനാണിത്. കാർഡ് ഉപയോഗിച്ചു പണം നല്കുന്പോൾ വ്യാപാരി ബാങ്കിനു നല്കേണ്ട തുക…
Read More