ന്യൂഡൽഹി: മൊത്തവിലസൂചിക ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പം സെപ്റ്റംബറിൽ 2.6 ശതമാനമായി. ഓഗസ്റ്റിലെ 3.24 ശതമാനത്തെ അപേക്ഷിച്ച് ഇതു കുറവാണ്. എന്നാൽ, കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 1.36 ശതമാനവുമായി തട്ടിച്ചുനോക്കുന്പോൾ നാണ്യപ്പെരുപ്പം വർധിച്ചു. ഭക്ഷ്യവിലകൾ കുറഞ്ഞതാണു സൂചികയിലെ കയറ്റം മിതമാകാൻ കാരണം. പച്ചക്കറികൾക്ക് ഓഗസ്റ്റിൽ 44.91 ശതമാനമുണ്ടായിരുന്ന വിലക്കയറ്റം കഴിഞ്ഞമാസം 15.48 ശതമാനമായി കുറഞ്ഞു. പയർവർഗങ്ങൾക്ക് 24.26 ശതമാനവും ഉരുളക്കിഴങ്ങിന് 46.52 ശതമാനവും വില താണു. ഭക്ഷ്യ-ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ നാണ്യപ്പെരുപ്പം വർധിച്ചിട്ടുണ്ട്. ഓഗസ്റ്റിലെ 2.6 ശതമാനത്തിൽനിന്ന് 2.8 ശതമാനത്തിലേക്ക്.റിസർവ് ബാങ്കും മറ്റും നയരൂപീകരണത്തിനു ചില്ലറ വിലക്കയറ്റമാണ് ആധാരമാക്കുന്നത്.
Read MoreCategory: Business
കയറ്റുമതി കുതിച്ചു; വാണിജ്യകമ്മി താണു
ന്യൂഡൽഹി: കയറ്റുമതിയിൽ കുതിപ്പു കാണിച്ച സെപ്റ്റംബറിൽ സ്വർണ ഇറക്കുമതി കുറഞ്ഞു. ഇത് വാണിജ്യകമ്മി കൂടാതിരിക്കാൻ സഹായിച്ചു. കയറ്റുമതിയിലെ 25.67 ശതമാനം വർധന ഈ വർഷത്തെ ഏറ്റവും ഉയർന്ന നേട്ടമാണ്. മൊത്തം 2861 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. ഇറക്കുമതി 18.09 ശതമാനം കൂടി 3760 കോടി ഡോളറായി. വാണിജ്യകമ്മി 890 കോടി ഡോളർ. ഇതു തലേ സെപ്റ്റംബറിനേക്കാൾ 0.9 ശതമാനം കുറവാണ്. സ്വർണ ഇറക്കുമതി അഞ്ചുശതമാനം കുറഞ്ഞ് 170 കോടി ഡോളറിന്റേതായി. ജനുവരിക്കുശേഷം ഇതാദ്യമാണു സ്വർണ ഇറക്കുമതിയിൽ കുറവ് വരുന്നത്. ക്രൂഡ് ഓയിൽ വിലയിൽ 18.4 ശതമാനം വർധന ഉണ്ടായതും ഇറക്കുമതിച്ചെലവ് വർധിപ്പിച്ചു. ഇരുന്പ് -ഉരുക്ക് ഇറക്കുമതി 34.9 ശതമാനവും കൽക്കരി ഇറക്കുമതി 48 ശതമാനവും വർധിച്ചു. എൻജിനിയറിംഗ് ഉത്പന്ന കയറ്റുമതി 44.2 ശതമാനം വർധിച്ച് 730 കോടി ഡോളറിന്റേതായി. റെഡിമെയ്ഡ് കയറ്റുമതി 29.4 ശതമാനം വർധിച്ച് 160…
Read Moreചില്ലറവിലയിൽ ആശ്വാസം, വ്യവസായ വളർച്ച മെച്ചം
ന്യൂഡൽഹി: സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റത്തിൽ ചെറിയ ആശ്വാസം; ഓഗസ്റ്റിലെ വ്യവസായ ഉത്പാദനവളർച്ചയിൽ പ്രതീക്ഷ.ചില്ലറവില സൂചിക (സിപിഐ) സെപ്റ്റംബറിൽ 3.28 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 4.39 ശതമാനമുണ്ടായിരുന്നതിനെ അപേക്ഷിച്ചു കുറവാണിത്. തലേ മാസമായ ഓഗസ്റ്റിലും 3.28 ശതമാനമായിരുന്നു വിലക്കയറ്റം. ഭക്ഷ്യവിലക്കയറ്റം 1.2 ശതമാനത്തിലേക്കു കുറഞ്ഞിട്ടുണ്ട്. ഇന്ധനം, പാർപ്പിടം, ഗതാഗതം, പുകയില, വസ്ത്രങ്ങൾ തുടങ്ങിയവയൊക്കെ വിലകൂടിയ മേഖലകളാണ്.ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഒഴിച്ചുള്ളവയുടെ വിലക്കയറ്റം 4.6 ശതമാനമായി കൂടി. കഴിഞ്ഞ സെപ്റ്റംബറിൽ ഇത് 4.3 ശതമാനമായിരുന്നു. വ്യവസായ ഉത്പാദന സൂചിക (ഐഐപി) ഓഗസ്റ്റിൽ മികച്ച ഉയർച്ചയാണു കാണിച്ചത്. 4.3 ശതമാനമാണു വളർച്ച. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നാലു ശതമാനം വളർന്നതാണ്. ഇതോടെ ഏപ്രിൽ-ഓഗസ്റ്റിലെ വളർച്ച 2.2 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ-ഓഗസ്റ്റിൽ 5.9 ശതമാനം വളർച്ച ഉണ്ടായിരുന്നു. ഈ സാന്പത്തികവർഷം തുടങ്ങിയതിനുശേഷം ഏറ്റവും മികച്ച പ്രകടനമാണിത്. ഏപ്രിലിൽ 2.6 ശതമാനം,…
Read Moreഉത്പാദനമില്ലാത്ത സ്ഥാപനങ്ങൾ റെയിൽവേ പൂട്ടുന്നു
ന്യൂഡൽഹി: ഉത്പാദനമില്ലാത്ത സംരംഭങ്ങൾ ഇന്ത്യൻ റെയിൽവേ അവസാനിപ്പിക്കുന്നു. റെയിൽവേയുടെ ഉടമസ്ഥതതിയിലുള്ള പ്രിന്റിംഗ് പ്രസുകൾ പൂർണമായും പ്രവർത്തനം നിർത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇവിടത്തെ ജീവനക്കാരെ പരിശീലനം നല്കി മറ്റു വകുപ്പുകളിലേക്ക് മാറ്റി നിയമിക്കുമെന്നും റെയിൽവേ അറിയിച്ചു. റെയിൽവേയുടെ പരിധിയിൽ 14 പ്രിന്റിംഗ് പ്രസുകളാണുള്ളത്. റെയിൽവേ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിച്ചതോടെ പേപ്പർ ഉപയോഗം ഗണ്യമായി കുറഞ്ഞു. പ്രിന്റിംഗ് മെഷീനുകുകൾ കാലഹരണപ്പെട്ടവയാണ്. 19-ാം നൂറ്റാണ്ടിലെ ഈ പ്രസുകൾ ഇനി ആവശ്യമില്ലെന്നും റെയിൽവേ പറഞ്ഞു. റെയിൽവേ ഉപയോഗിക്കുന്ന ബുക്കുകൾ, ഫോമുകൾ, ടിക്കറ്റുകൾ, റെയിൽവേ ബജറ്റ് പോലുള്ള പ്രധാന രേഖകൾ തുടങ്ങിയവ കൂടുതൽ സുരക്ഷാസംവിധാനമുള്ള പ്രസുകളിലാണ് പ്രിന്റ് ചെയ്യുന്നത്. അത് റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതുമല്ല.
Read Moreഇന്ത്യയിൽ മെഗാ നിക്ഷേപത്തിന് സൗദി ആരാംകോ
ന്യൂഡൽഹി: ഇന്ത്യൻ പെട്രോളിയം റിഫൈനറികളിലും പെട്രോകെമിക്കൽ പദ്ധതികളിലും നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കയറ്റുമതി കന്പനിയായ ആരാംകോ. ന്യൂഡൽഹിയിൽ ഇന്ത്യൻ എനർജി ഫോറത്തിൽ പങ്കെടുത്തു പ്രസംഗിക്കവേയാണ് ആരാംകോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിൻ എച് .നാസർ ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചത്. അതിവേഗം വളരുന്ന ഉൗർജ ഉപഭോഗ രാജ്യമായ ഇന്ത്യയും അതിവേഗം വളരുന്ന ഉൗർജ കയറ്റുമതി കന്പനിയായ ആരാംകോയും തമ്മിൽ വ്യവസായരംഗത്തു സഹകരിക്കേണ്ടത് അനിവാര്യമാണെന്നും ഇന്ത്യൻ പെട്രോളിയം മേഖലയിൽ നിക്ഷേപിക്കുക എന്നത് ഇപ്പോൾ തങ്ങളുടെ മുഖ്യ അജൻഡയാണെന്നും അമിൻ പറഞ്ഞു. ഇന്ത്യയിലെ ബിസിനസ് സാധ്യതകൾ വിലയിരുത്താൻ ഉടൻതന്നെ ഒരു പ്രത്യേക സംഘത്തെ ഇങ്ങോട്ട് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ചൈന, കൊറിയ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിൽ തങ്ങൾക്കു നിക്ഷേപങ്ങളുണ്ട്. ഇന്ത്യൻ പെട്രോളിയം വിപണി വലിയ പ്രതീക്ഷകളാണു പകരുന്നത്. ഇവിടുത്തെ പെട്രോ കെമിക്കൽ രംഗത്തും…
Read Moreആധാറിൽ പറക്കാൻ ബംഗളൂരു വിമാനത്താവളം
ബംഗളൂരു: പൂർണമായും ആധാർ അധിഷ്ഠിത ഇടപാടുകളിലാക്കാൻ ബാംഗളൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബയാൽ) തയാറാകുന്നു. ബയാലിന്റെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവേശനവും ബോർഡിംഗും പൂർണമായും ബയോമെട്രിക് സംവിധാനത്തിലേക്കു മാറാനുള്ള തയാറെടുപ്പിലാണ്. രണ്ടു മാസത്തെ പൈലറ്റ് പദ്ധതിക്കുശേഷമാണ് ഈ തീരുമാനം. ബയാൽ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് 2018 ഡിസംബറോടെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പൂർണമായും ആധാർ അധിഷ്ഠിതമായി മാറും. ആധാർ അധിഷ്ഠിത പ്രവേശനവും ബോർഡിംഗും വഴി ഓരോ യാത്രക്കാരന്റെയും പൂർണവിവരങ്ങൾ മനസിലാക്കാൻ കഴിയുമെന്നാണ് ബയാലിന്റെ പ്രതീക്ഷ. ഇപ്പോൾ ബോർഡിംഗിന് ശരാശരി 25 മിനിറ്റെങ്കിലും ഓരോ യാത്രക്കാരനും വേണ്ടിവരുന്നുണ്ട്. ഇ-ബോർഡിംഗ് സംവിധാനം വരുന്നതോടെ ഈ സമയദൈർഘ്യത്തിൽ വലിയതോതിൽ കുറവുണ്ടാകും. കൂടാതെ സുരക്ഷാ പരിശോധയും വേഗത്തിലാകും. കഴിഞ്ഞ ആഴ്ച ബയാൽ പുറത്തുവിട്ട റിപ്പോർട്ടിൽ ആധാർ സംവിധാനങ്ങൾ നടപ്പിലാക്കാൻ 325 ദിന പദ്ധതിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ നിശ്ചിത ദിവസത്തിനുള്ളിൽ പുതിയ സംവിധാനം പ്രവർത്തനം…
Read Moreനൊബേൽ സാധ്യതാപട്ടികയിൽ രഘുറാം രാജനും
സാന്പത്തികരംഗത്തെ നൊബേൽ സമ്മാനജേതാവിനെ നാളെ അറിയാം. ഒരു ഡസനോളം പേരുകൾ പരിഗണനയിലുള്ള ഈ വിഭാഗത്തിൽ ഇത്തവണ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ രഘുറാം രാജനുമുണ്ട്. ഗവേഷണങ്ങൾക്കൊടുവിൽ സയന്റിഫിക് റിസർച്ച് കമ്പനിയായ ക്ലാരിവേറ്റ് അനലിറ്റിക്സ് തയാറാക്കിയ നൊബേൽ സമ്മാനത്തിനു സാധ്യതയുള്ളവരുടെ പട്ടികയിലാണ് രഘുറാം രാജനുമുള്ളത്. ഈ വർഷത്തെ സാധ്യതാപട്ടികയിലുള്ള ആറു പേരിൽ രഘുറാം രാജനുമുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേർണലും റിപ്പോർട്ട് ചെയ്തു. കമ്പനികളുടെ സാന്പത്തിക തീരുമാനങ്ങളുടെ ഭിന്നമാനങ്ങളെപ്പറ്റിയുള്ള പഠനമാണ് അദ്ദേഹത്തെ പട്ടികയിൽപ്പെടുത്താനിടയാക്കിയത്.പാശ്ചാത്യരാജ്യങ്ങളിൽ നിന്നല്ലാതെ അന്താരാഷ്ട്ര നാണ്യനിധിയുടെ ചീഫ് എക്കണോമിസ്റ്റായ പശ്ചാത്യരാഷ്ട്രങ്ങൾക്കു പുറത്തുനിന്നുള്ള ആദ്യവ്യക്തിയാണു രാജൻ. 2005ൽ അമേരിക്കയിൽ നടന്ന കേന്ദ്ര ബാങ്ക് ഗവർണർമാരുടെ വാർഷികയോഗത്തിൽ അവതരിപ്പിച്ച പ്രബന്ധം വളരെ ശ്രദ്ധ നേടിയിരുന്നു. സാന്പത്തികമാന്ദ്യമുണ്ടാകുമെന്ന് അന്ന് അദ്ദേഹം പ്രവചിച്ചു. “സാന്പത്തികവികസനം ലോകത്തെ അപകടത്തിലാക്കും’ എന്ന ആ പ്രബന്ധം അംഗീകരിക്കാൻ ആരും തയാറായില്ല. മൂന്നു വർഷത്തിനുശേഷം 2008ൽ…
Read Moreനിക്ഷേപ പലിശ വീണ്ടും കുറച്ചു
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിക്ഷേപ പലിശനിരക്ക് വീണ്ടും കുറച്ചു. റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കുന്നതിനു തലേന്നായിരുന്നു ഈ അറിയിപ്പ്. ഒക്ടോബർ ഒന്നു മുതലുള്ള പലിശനിരക്കാണ് കുറച്ചത്. ഒരു കോടിയിൽ താഴെയുള്ളതും ഒരുവർഷംവരെ കാലാവധിയുള്ളതുമായ സ്ഥിരനിക്ഷേപങ്ങൾക്കു പലിശ കാൽ ശതമാനം കുറച്ച് 6.5 ശതമാനമാക്കി. ഇതോടെ ആറുമാസത്തിനുള്ളിൽ നിക്ഷേപങ്ങളുടെ പലിശയിൽ വന്ന കുറവ് 0.50 ശതമാനമായി. ഏപ്രിൽ 29നു പലിശനിരക്ക് ഏഴിൽനിന്ന് 6.9 ശതമാനമായും ജൂലൈ ഒന്നിന് 6.75 ശതമാനമായും കുറച്ചിരുന്നു. ഒരുവർഷത്തിനു മുകളിൽ 455 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏപ്രിൽ 29ന് 6.9 ശതമാനമായും ജൂലൈ ഒന്നിന് 6.5 ശതമാനമായും പലിശ കുറച്ചിരുന്നു. 455 ദിവസത്തിനു മുകളിൽ രണ്ടുവർഷംവരെയുള്ളതിനു ജൂലൈ ഒന്നിനു പലിശ 6.5 ശതമാനമായി കുറച്ചിരുന്നു. എസ്ബിഐയുടെ മാതൃകയിൽ മറ്റു ചില പൊതുമേഖലാ ബാങ്കുകളും…
Read Moreഇനി മലയാളത്തിലും ഓണ്‍ലൈന്‍ ഷോപ്പിംഗ്
കോഴിക്കോട്: ഓൺലൈൻ വിപണി പിടിച്ചെടുക്കാൻ പുതിയ തന്ത്രവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ പേടിഎം മാൾ. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇപ്പോൾ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സൈറ്റുകളിലെ പ്രധാന പ്രശ്നം ആശയവിനിമയത്തിനുള്ള ഭാഷ ഇംഗ്ലീഷ് മാത്രമാണെന്നതാണ്. പ്രധാന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സ്നാപ്ഡീല്‍, മിന്ത്ര തുടങ്ങിയവയെല്ലാം നിലവില്‍ ഇംഗ്ലീഷിലാണ് ഉപയോക്താക്കളുമായി ആശയവിനിമയം ചെയ്യുന്നത്. വിവിധ സംരംഭകര്‍ സൈറ്റിലിടുന്ന ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന രീതി, സൈറ്റുകളില്‍ പങ്കാളികളാകുന്നതെങ്ങനെ എന്നിങ്ങനെയുള്ള വിവരങ്ങള്‍ മലയാളമടക്കമുള്ള പ്രാദേശികഭാഷകളില്‍ നല്കി ഓണ്‍ലൈന്‍ ഷോപ്പിംഗ് മേഖലയില്‍ വിപ്ളവം സൃഷ്ടിക്കുകയാണ് പേടിഎം മാള്‍. പത്ത് പ്രാദേശിക ഭാഷകളിലാണ് പേടിഎം മാള്‍ ലഭ്യമാകുക. മലയാളത്തിനു പുറമെ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ബംഗാളി, ഒറിയ, പഞ്ചാബി എന്നീ ഭാഷകളാണ് പേടിഎം മാളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 30 മുതല്‍ 40%…
Read Moreസേവിംഗ്സ് പിൻവലിക്കാൻ ചാർജില്ലെന്ന് എസ്ബിഐ
മുംബൈ: മിനിമം ബാലൻസ് സന്പ്രദായം പരിഷ്കരിച്ചതിനു പിന്നാലെ സേവിംഗ്സ് അക്കൗണ്ടുകൾ പിൻവലിക്കുന്നതിനുള്ള ക്ലോസിംഗ് ചാർജും ജിഎസ്ടിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിൻവലിച്ചു. ഈ മാസം ഒന്നു മുതൽ പുതിയ രീതി പ്രാബല്യത്തിൽ വന്നതായി എസ്ബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചുരുങ്ങിയത് ഒരു വർഷം പഴക്കമുള്ള അക്കൗണ്ടുകൾക്കും അക്കൗണ്ട് തുടങ്ങി 14 ദിവസത്തിനുള്ളിൽ പിൻവലിക്കുന്നവർക്കും മാത്രമാണ് ഈ ഒഴിവു ലഭിക്കുക. എന്നാൽ, ഒരു വർഷത്തിൽ താഴെ പഴക്കമുള്ള സേവിംഗ്സ് പിൻവലിക്കാൻ ക്ലോസിംഗ് ചാർജും ജിഎസ്ടിയും നല്‍കണം. നേരത്തെ സേവിംഗ്സ് അക്കൗണ്ട് പിൻവലിക്കുന്നതിന് ഇടപാടുകാരിൽനിന്ന് 500 രൂപയും 18 ശതമാനം ജിഎസ്ടിയും എസ്ബിഐ ഈടാക്കിയിരുന്നു. ഉപയോക്തൃസൗഹൃദ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ ഈ മനംമാറ്റം. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കിയിരുന്ന രീതി കഴിഞ്ഞയാഴ്ചയാണ് എസ്ബിഐ പുനഃക്രമീകരിച്ചത്. ഇനി മുതൽ മെട്രോ സിറ്റികളിൽ 5000 രൂപയ്ക്കു പകരം…
Read More