ന്യൂഡൽഹി: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി) എന്നിവയിൽ ചേർന്നവർ പ്രവാസി ഇന്ത്യക്കാർ (എൻആർഐ) ആയാൽ ആ തീയതി മുതൽ അക്കൗണ്ട് അവസാനിച്ചതായി കണക്കാക്കും. തുടർന്നുള്ള കാലത്തേക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിനു നൽകുന്ന പലിശ (ഇപ്പോൾ നാലു ശതമാനം) മാത്രമേ നൽകൂ. സന്പാദ്യപദ്ധതികളിലെ നിക്ഷേപം സംബന്ധിച്ചു പുറപ്പെടുവിച്ച പുതിയ ചട്ടങ്ങളിലാണ് ഇതു പറയുന്നത്. പിപിഎഫിലും മറ്റും എട്ടു ശതമാനത്തിനടുത്ത് പലിശയുണ്ട്. ചട്ടഭേദഗതി ഈ മാസത്തെ ഗസറ്റിലുണ്ട്. ഇന്ത്യയിൽ സ്ഥിരതാമസക്കാരായവർ വിദേശവാസിയായി കഴിയുന്പോൾ സന്പാദ്യപദ്ധതിയുടെ ആനുകൂല്യം നൽകേണ്ടതില്ലെന്നാണ് തീരുമാനം. അതിനുശേഷം യഥാർഥത്തിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന്റെ തലേ മാസാവസാനം വരെ കുറഞ്ഞ നിരക്കിലുള്ള പലിശയേ നൽകൂ. ഒരു വർഷം 182 ദിവസമെങ്കിലും ഇന്ത്യയിൽ ഉണ്ടായിരുന്നാലാണ് റെസിഡന്റ് ആയി കണക്കാക്കുക. എൻആർഐകൾക്ക് പിപിഎഫ് അക്കൗണ്ട് തുടങ്ങാൻ അവകാശമില്ല. റെസിഡന്റ് ആയിരുന്നപ്പോൾ തുടങ്ങിയ നിക്ഷേപം…
Read MoreCategory: Business
റിസർവ് ബാങ്ക് ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കിയിട്ട് ഒരു വർഷം ആകുന്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോഴും ആ നോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് റദ്ദാക്കിയ കറൻസി ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്നുള്ള കാര്യം റിസർവ് ബാങ്ക് വ്യക്തമാക്കിയത്. സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 1,134 കോടി 500 രൂപ നോട്ടുകളും 524.90 കോടി 1000 രൂപ നോട്ടുകളും എണ്ണിയിട്ടുണ്ട്. ഇതിന്റെ മൂല്യം യഥാക്രമം 5.67 ലക്ഷം കോടി രൂപയും 5.24 ലക്ഷം കോടി രൂപയും വരും. അതായത്, ആകെ 10.91 ലക്ഷം കോടി രൂപയുടെ നോട്ടുകൾ സെപ്റ്റംബർ 30 വരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
Read Moreഇൻഫോസിസിന്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഇനി ബംഗളൂരുവിൽ
ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്വേർ കമ്പനിയായ ഇൻഫോസിസിന്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. അമേരിക്കയിലെ കലിഫോർണിയൻ സിറ്റിയായ പാലോ ആൾട്ടോയിലായിരുന്നു ഇൻഫോസിസിന്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം നടന്നിരുന്നത്. വിശാൽ സിക്ക സിഇഒ ആയിരുന്ന സമയത്ത് സിലിക്കൺവാലിയിലുള്ള ഈ ഓഫീസായിരുന്നു കേന്ദ്ര ഓഫീസ്. സിഇഒയുടെ സാന്നിധ്യമുള്ള ഓഫീസായതിനാലാണ് സിലിക്കൺവാലിയിലേക്ക് കേന്ദ്ര പ്രവർത്തനങ്ങൾ മാറ്റിയത്. വിശാൽ സിക്ക സ്ഥാനമൊഴിഞ്ഞപ്പോൾ നന്ദൻ നിലേകനി ചെയർമാൻ സ്ഥാനത്തേക്കെത്തി. അദ്ദേഹം ബംഗളൂരുവിൽത്തന്നെയായതിനാലാണ് കേന്ദ്ര ഓഫീസ് ഇവിടെത്തന്നെയാക്കാൻ തീരുമാനിച്ചത്. സിലിക്കൺവാലിയിൽ ഏറ്റവുമധികം പ്രവർത്തനങ്ങൾ നടക്കുന്ന ഓഫീസുകളിലൊന്നാണ് ഇൻഫോസിസിന്റേത്. മെഷീൻ ലേണിംഗ്, കൃത്രിമബുദ്ധി, ഡീപ് ലേണിംഗ്, വെർച്വൽ റിയാലിറ്റി, ഓട്ടോമേറ്റഡ് റിയാലിറ്റി, സെൽഫ് ഡ്രൈവിംഗ് കാറുകൾ എന്നിവയെല്ലാം ഇവിടെയുണ്ടെന്ന് ചെയർമാൻ നന്ദൻ നിലേകനി പറഞ്ഞു.
Read Moreഅനിൽ അംബാനി ടെലിഫോണി വിടുന്നു
മുംബൈ: മൂത്ത സഹോദരൻ മൊബൈൽ ടെലിഫോണിയിലേക്കു കടന്നത് അനിയന്റെ “പണി’ മുട്ടിച്ചു. അനിൽ അംബാനി 2 ജി മൊബൈൽ ടെലിഫോണിയിൽനിന്നു പിന്മാറുന്നു. നവംബർ മുപ്പതോടെ മൊബൈൽ സംഭാഷണത്തിന് അനിൽ അംബാനിയുടെ കന്പനി ഉണ്ടാകില്ല. അനിലിന്റെ ആർകോം ഇനി 4 ജിയിലുള്ള കുറച്ച് ഇന്റർനെറ്റ് സർവീസുകളേ നല്കൂ. അടുത്തവർഷം രാജ്യത്തു സ്വകാര്യ മേഖലയിൽ മൂന്നു ടെലികോം കന്പനികളേ ഉണ്ടാകൂ എന്നതാണവസ്ഥ. മിത്തൽ കുടുംബത്തിന്റെ എയർടെൽ, മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, ബ്രിട്ടീഷ് കന്പനി വോഡഫോണും ആദിത്യബിർള ഗ്രൂപ്പിന്റെ ഐഡിയയും ഒന്നിച്ചുണ്ടാകുന്ന കന്പനി എന്നിവ. പൊതുമേഖലയിലെ ബിഎസ്എൻഎലും എംടിഎൻഎലും രംഗത്തു തുടരും. ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ടെലിഫോണി ബിസിനസ് എയർടെലിനു വിറ്റു. അവശേഷിച്ചിരുന്ന ചില ചെറുകന്പനികളെ മറ്റു കന്പനികൾ ഇക്കഴിഞ്ഞ രണ്ടു വർഷത്തിനകം വാങ്ങിക്കൂട്ടിയിരുന്നു. കേരളമൊഴിച്ചുള്ള സർക്കിളുകളിലൊന്നും ബിഎസ്എൻഎൽ ശക്തമല്ലാത്തതിനാൽ മൂന്നു സ്വകാര്യ കുത്തകകളിലേക്കു മൊബൈൽ ടെലിഫോണി ബിസിനസ്…
Read Moreസെൻസെക്സ് @ 33,000
മുംബൈ: പൊതുമേഖലാ ബാങ്കുകൾക്കു മൂലധനം നല്കുന്നതടക്കമുള്ള ഉത്തേജക പരിപാടികളുടെ പ്രഖ്യാപനത്തിൽ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 435.16 പോയിന്റ് (1.33 ശതമാനം) കയറി 33,042.5 എന്ന റിക്കാർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മേയ് 25-നു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണിത്. നിഫ്റ്റി 87.65 പോയിന്റ് (0.80 ശതമാനം) ഉയർന്ന് 10,295.35 എന്ന റിക്കാർഡിൽ ക്ലോസിംഗ് നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഓഹരി വില 27.58 ശതമാനം കുതിച്ചുയർന്നു. ഇതോടെ എസ്ബിഐയുടെ വിപണി ലക്ഷ്യം 60,596.99 കോടി വർധിച്ച് 2,80,282.68 കോടി രൂപയായി. ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഒഎൻജിസി എന്നിവയെ ഒറ്റയടിക്കു വിപണിമൂല്യത്തിൽ മറികടന്നു എസ്ബിഐ. 322.95 രൂപയിലാണ് എസ്ബിഐ ഓഹരി ക്ലോസ് ചെയ്തത്. എല്ലാ ബാങ്ക് ഓഹരികൾക്കും ഇന്നലെ നല്ല കയറ്റമായിരുന്നു. സ്വകാര്യ മേഖലയിലെ ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും 14…
Read Moreജിഎസ്ടി റിട്ടേൺ: പിഴ ഒഴിവാക്കി
ന്യൂഡൽഹി: ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും ജിഎസ്ടി റിട്ടേണുകൾ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസത്തിനു പിഴ ഒഴിവാക്കി. കേന്ദ്ര ധനമന്ത്രി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചതായി ഗവൺമെന്റ് പത്രക്കുറിപ്പിൽ പറഞ്ഞു. ജിഎസ്ടി നെറ്റ്വർക്ക് എന്ന കംപ്യൂട്ടർ ശൃംഖലയിലെ പോരായ്മ മൂലമാണ് റിട്ടേണുകൾ സമർപ്പിക്കാൻ കഴിയാതെപോയത്. റിട്ടേൺ വൈകിയതിനുള്ള പിഴ വ്യാപാരി-വ്യവസായികൾ അടയ്ക്കേണ്ടിവന്നു. പിഴ ഒഴിവാക്കി ഉത്തരവായതിനാൽ അടച്ച പിഴത്തുക തിരികെ നല്കും. ജിഎസ്ടിആർ 3 ബി റിട്ടേൺ നല്കുന്നതിലെ പിഴ ഒഴിവാക്കിയതനുസരിച്ചു സോഫ്റ്റ്വേറിൽ മാറ്റം വരുത്തുന്പോൾ പിഴ നികുതിദായകരുടെ അക്കൗണ്ടിൽ ക്രെഡിറ്റായി മാറും.സെപ്റ്റംബറിലെ ജിഎസ്ടിആർ 3 ബി റിട്ടേണും നികുതിയും അടയ്ക്കാനുള്ള അവസാന ദിനം ഒക്ടോബർ 20 ആയിരുന്നു. സെപ്റ്റംബറിലെ ജിഎസ്ടി പിരിവ് 92,150 കോടി രൂപയാണ്. കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി) 14,042 കോടി, സംസ്ഥാന ജിഎസ്ടി 21,172 കോടി, സംസ്ഥാനാന്തര വ്യാപാരത്തിനുള്ള ഐജിഎസ്ടി 24,997 കോടി, ഇറക്കുമതി സാധനങ്ങൾക്കുള്ള ഐജിഎസ്ടി 23,951 കോടി,…
Read Moreജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാഭ്യാസം എന്നത് രാജ്യപുരോഗതിയുടെ അടിസ്ഥാനശിലയാണ്. അടിസ്ഥാനവിദ്യാഭ്യാസം എന്നത് എല്ലാവരുടെയും മൗലിക അവകാശങ്ങളിൽപ്പെട്ടതാണ്. അതിനാൽ ജിഎസ്ടിയിൽ വിദ്യാഭ്യാസമേഖലയ്ക്ക് ധാരാളം ഒഴിവുകൾ നല്കിയിട്ടുണ്ട്. സ്കൂളുകളിലെയും കോളജുകളിലെയും സാധാരണ വിദ്യാഭ്യാസം ജിഎസ്ടിയിൽനിന്ന് ഒഴിവാണ്. ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസവും അവയുടെ മിക്ക അനുബന്ധ സേവനങ്ങളും നികുതിയിൽനിന്ന് ഒഴിവുള്ളതാണ്. ഒരു വിദ്യാഭ്യാസസ്ഥാപനം അതിലെ വിദ്യാർഥികൾക്കും ഫാക്കൽറ്റികൾക്കും സ്റ്റാഫിനും നല്കുന്ന സേവനങ്ങൾ ജിഎസ്ടിയിൽനിന്ന് ഒഴിവാണ്. എന്നാൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു ലഭിക്കുന്ന താഴെപ്പറയുന്ന സേവനങ്ങൾ ഹയർ സെക്കൻഡറി ലെവൽ വരെ ഒഴിവുള്ളതാണ്. 1) വിദ്യാർഥികളെയും അധ്യാപകരെയും സ്റ്റാഫിനെയും സ്കൂളിലെത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങൾ. 2) ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയ കാറ്ററിംഗ് സേവനങ്ങൾ. 3) സെക്യൂരിറ്റി, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ് എന്നിവ. 4) ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ അഡ്മിഷൻ, പരീക്ഷ നടത്തിപ്പുകൾ മുതലായവ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അതിലെ…
Read Moreസ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് അധ്യാപകർക്ക് രണ്ടു വർഷം അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ സംരംഭകത്വം വളർത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പെന്ന നിലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് അധ്യാപകർക്ക് രണ്ടു വർഷത്തെ ശമ്പളത്തോടെയുള്ള അവധി നൽകാൻ സർക്കാർ ഉത്തരവിട്ടു. കേരള സ്റ്റാർട്ടപ് മിഷൻ നല്കിയ ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് ഉൾപ്പെടുന്ന അഞ്ചംഗ വിദഗ്ധ സമിതിയാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഇക്കൊല്ലം പത്ത് അധ്യാപകരെ തെരഞ്ഞെടുക്കും. സംസ്ഥാന സാങ്കേതിക സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, എഐസിടിഇ എന്നിവയുടെ പ്രതിനിധികൾ, ഐടി വ്യവസായമേഖലയുടെ പ്രതിനിധിയെന്ന നിലയിൽ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ കൊച്ചി കേന്ദ്രത്തിലെ ചീഫ് ടെക്നിക്കൽ ഓഫീസർ ദിനേഷ് തമ്പി എന്നിവരാണു മറ്റംഗങ്ങൾ. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി ഒരു സംസ്ഥാനം നടപ്പാക്കുന്നതെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. അധ്യാപകരുടെ പങ്കാളിത്തത്തിലൂടെ അനുഭവജ്ഞാനവും…
Read Moreഹോട്ടൽ ഭക്ഷണം: ജിഎസ്ടി 12 ശതമാനമായി കുറയും
ന്യൂഡൽഹി: ഹോട്ടലിലെ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതു വീണ്ടും കൊള്ളയ്ക്കു വഴിതുറന്ന്. ഇപ്പോൾ 18 ശതമാനമുള്ള ജിഎസ്ടി 12 ശതമാനമാക്കാനാണ് ഇതു സംബന്ധിച്ച മന്ത്രിമാരുടെ ഉപസമിതി ശിപാർശ. അപ്പോൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) അനുവദിക്കില്ല. ജിഎസ്ടി നടപ്പായപ്പോൾ ഹോട്ടലുകളിലെ ഭക്ഷണ നികുതി ഇപ്രകാരമാണ്. 75 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഹോട്ടലുകൾക്കു കോന്പോസിഷൻ നികുതി വിറ്റുവരവിന്റെ അഞ്ചു ശതമാനം. ഇവർ നികുതി പിരിക്കാൻ പാടില്ല.എയർ കണ്ടീഷൻ ചെയ്യാത്ത ഹോട്ടലുകൾക്കു 12 ശതമാനം. എയർ കണ്ടീഷൻഡ് ഹോട്ടലുകൾക്കു 18 ശതമാനം. ഇരുകൂട്ടർക്കും ഐടിസി ഉണ്ട്. ഐടിസി ഉള്ളപ്പോൾ ഭക്ഷണത്തിന്റെ നികുതിബാധ്യത ഹോട്ടൽ സാധനങ്ങളും യന്ത്രങ്ങളും വാങ്ങുന്പോൾ നല്കുന്ന ജിഎസ്ടിയുമായി തട്ടിക്കിഴിക്കാമായിരുന്നു. അതായത്, പിരിക്കുന്ന നികുതിയിൽ നല്ല പങ്ക് ഹോട്ടലുടമകൾക്ക് സർക്കാരിൽ അടയ്ക്കാതെ കഴിയാമായിരുന്നു. ജിഎസ്ടി നടപ്പായപ്പോൾ സർക്കാരും ഹോട്ടലുടമകളുംകൂടി ജനത്തെ കബളിപ്പിച്ച അവസ്ഥയുണ്ടായി. കോന്പോസിഷൻ സ്കീമിൽ വരുന്ന ഹോട്ടലുകൾ…
Read Moreആമസോണിനെ മറികടന്ന് ഫ്ലിപ് കാർട്ട്
ബംഗളൂരു: ഇന്ത്യയിലെ ഉത്സവകാല വിൽപ്പനയിൽ വൻനേട്ടം സ്വന്തമാക്കി ഇ-കൊമേഴ്സ് വന്പൻ ഫ്ലിപ്കാർട്ട്. അമേരിക്കൻ കന്പനിയായ ആമസോണ്, സ്നാപ് ഡീൽ തുടങ്ങിയവയെ പിന്നിലാക്കിയാണ് ഫ്ലിപ്കാർട്ട് വിൽപനയിൽ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വർഷവും ഉത്സവകാല വിൽപ്പനയിൽ ഫ്ലിപ്കാർട്ടിനുതന്നെയായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ, ഇക്കുറി വ്യാപാരം കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂട്ടാനും കന്പനിക്കായി. കഴിഞ്ഞ വർഷം 45 ശതമാനമുണ്ടായിരുന്ന വിൽപ്പന ഇക്കുറി 50 ശതമാനമാക്കിയാണ് ഫ്ലിപ്കാർട്ട് കരുത്തു തെളിയിച്ചത്. രണ്ടാം സ്ഥാനത്താണ് അമേരിക്കൻ വന്പനായ അമസോണ്. സ്നാപ് ഡീൽ മൂന്നാം സ്ഥാനത്തും. വൻ തോതിലുള്ള കാഷ് ബാക്ക് ഓഫറുകളാണ് ഫ്ലിപ്കാർട്ടിനു കൂടുതൽ ഇടപാടുകരെ നേടിക്കൊടുത്തതെന്നു വിപണി നിരീക്ഷകൻ സതീഷ് മീന അഭിപ്രായപ്പെട്ടു.
Read More