കണ്ണൂര്‍: അപൂർവ ജനിതക രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുഞ്ഞ് ഇനാറ മറിയത്തെയും കൊണ്ട് ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽനിന്ന് അതിവേഗം പാഞ്ഞ കെഎംസിസിയുടെ ആംബുലൻസ് ബംഗളൂരു മണിപ്പാൽ ആശുപത്രിയിലെത്തുംവരെ വഴിയൊരുക്കി നാടും നഗരവും. അഞ്ച് മണിക്കൂറുകൊണ്ട് ബംഗളൂരുവിൽ എത്തിച്ചേരാനാണ് ഡോക്ടർമാർ നിർദേശം നൽകിയതെങ്കിലും ഒരുമണിക്കൂർ മുന്‍പേ ആംബുലൻസ് ബംഗളൂരുവിലെത്തി. ചാല മിംസ് ആശുപത്രിയിൽനിന്ന് ഇന്നലെ രാവിലെ 11ന് തുടങ്ങിയ യാത്ര മന്പറം, കൂത്തുപറന്പ്, മട്ടന്നൂർ, ഇരിട്ടി, കൂട്ടുപുഴ, മാക്കൂട്ടം വഴി പെരുന്പാടി, ഗോണിക്കുപ്പ, ഹുൻസൂർ, ശ്രീരംഗപട്ടണം, മാണ്ഡ്യ, മധൂർ വഴി ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിലെ ആശുപത്രിയിലെത്തി. കാസർഗോഡ് സ്വദേശി ഹനീഫയായിരുന്നു ആംബുലൻസ് ഡ്രൈവർ. വഴിയിലുടനീളം കേരള പോലീസും കേരള എമർജൻസി ടീമും കെഎംസിസി പ്രവർത്തകരും ആംബുലൻസിന്റെ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കി. കർണാടകയിൽ സീറോ ട്രാഫിക് ഒരുക്കിനൽകി കർണാടക പോലീസും ഉദ്യമത്തിൽ പങ്കാളികളായി. മുഴപ്പിലങ്ങാട്…
Read MoreCategory: Kannur
കടക്ക് പുറത്ത്! വൈദ്യുതി കണക്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ വാര്‍ഡ് അംഗവും കെഎസ്ഇബി ജീവനക്കാരും ഫ്യൂസിനുള്ളില് നേരത്തേ ഇരിപ്പുറപ്പിച്ച അതിഥിയെ കണ്ട് ഞെട്ടി
കരിവേടകം: കരിവേടകം കൂട്ടം കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി നിലവിലുള്ള കുടിവെള്ള പദ്ധതിക്ക് അനുബന്ധമായി നിര്‍മിച്ച വൈദ്യുതി കണക്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ വാര്‍ഡ് അംഗം ജോസഫ് പാറത്തട്ടേലും കെഎസ്ഇബി ജീവനക്കാരും ഫ്യൂസിനുള്ളില് നേരത്തേ ഇരിപ്പുറപ്പിച്ച അതിഥിയെ കണ്ട് ഞെട്ടി. ഉഗ്രവിഷമുള്ള അണലിക്കുഞ്ഞാണ് കരിവേടകം-പടുപ്പ് റോഡരികിലെ കുഴല്‍ക്കിണറിനടുത്ത് സ്ഥാപിച്ചിരുന്ന പുതിയ മീറ്റര്‍ ബോക്സിലെ ഫ്യൂസിനുള്ളില് കയറിക്കൂടിയിരുന്നത്. ജീവനക്കാരുടെ ശ്രദ്ധയോടെയുള്ള ഇടപെടലിലൂടെ അതിഥിയെ യഥാവിധി ഇറക്കിവിട്ടതിനു ശേഷമാണ് വൈദ്യുതി കണക്ഷന് നല്‍കിയത്. സുനില്‍ കരിവേടകം, ഉണ്ണിക്കൃഷ്ണന്, സണ്ണി കാഞ്ഞരത്തു മൂട്ടില്, റിന്സണ്, സുനിഷ് കൂട്ടം, വിജയന് കൂട്ടം, മോഹനന് എന്നിവര്‍ വാര്‍ഡ് അംഗത്തിന് സഹായികളായി.
Read Moreമകൾ ആത്മഹത്യ ചെയ്യില്ല! രമ്യയുടെ മരണത്തിൽ ദുരൂഹതയെന്ന് അമ്മ; മകളുടെ ഭര്‍ത്താവിന്റെ ബന്ധു പറഞ്ഞ കാര്യങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി അമ്മ സരോജിനി
ഇരിട്ടി: ഉളിക്കൽ മണിപ്പാറയിലെ തെങ്ങുംമൂട്ടിൽ ടി.ആർ. രമ്യ (29) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ സരോജിനി വനിതാകമ്മീഷന് പരാതി നൽകി. ഭർത്താവ് രാജേഷും മാതാപിതാക്കളും ചേർന്ന് രമ്യയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞമാസം 29നാണ് രമ്യയെ മണിപ്പാറയിലുള്ള ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. രാജേഷിന്റെ ബന്ധുവാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് സരോജിനി പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് രമ്യയുടെ മൃതദേഹമാണ്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് സരോജിനി ഇരിട്ടി ഡിവൈഎസ്പിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രമ്യയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ രമ്യ തൂങ്ങിയെന്ന് പറയുന്ന മുറിയും പരിസരവും പോലീസ് പരിശോധിച്ചിരുന്നു. രമ്യയുടേത് തൂങ്ങിമരണമാണെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
Read Moreരണ്ടു വർഷമായി..! ധർമടം തീരത്ത് ചെളിയിലുറച്ച കപ്പൽ പൊളിച്ചുനീക്കും; യന്ത്രസാമഗ്രികളും വിദഗ്ധ തൊഴിലാളികളും എത്തിത്തുടങ്ങി
തലശേരി: പ്രളയകാലത്ത് ധർമടം തീരത്ത് കടലിൽ ഉറച്ചുപോയ പഴയ കപ്പൽ പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ശക്തമായ കാറ്റിലും തിരയിലും പെട്ട് ധർമടം തീരത്ത് ചെളിയിൽ പൂണ്ടു പോയ കപ്പൽ രണ്ടു വർഷമായി ഇവിടെ കടലിൽ കിടക്കുകയാണ്. കപ്പൽ പൊളിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികളും വിദഗ്ധ തൊഴിലാളികളും എത്തിത്തുടങ്ങിട്ടുണ്ട്. ദിവസങ്ങൾക്കകം കപ്പൽ പൊളിച്ചുനീക്കൽ പ്രവൃത്തി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അർധസർക്കാർ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് കേരള (സിൽക്ക്) യാണ് കപ്പൽ പൊളിക്കൽ ജോലി ഏറ്റെടുത്തിരിക്കുന്നത്. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കപ്പലിനെ കഴിയാവുന്നിടത്തോളം കരയിലേക്ക് വലിച്ചടുപ്പിച്ച ശേഷമാണ് പൊളിക്കുക. പ്രളയകാലത്ത് മാലദ്വീപിൽനിന്ന് അഴീക്കലിലേക്ക് പുറംകടലിലൂടെ ടഗ്ഗിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടയിൽ കടൽക്ഷോഭത്തിൽ വടം പൊട്ടിയതിനെ തുടർന്നാണ് “ഒഴിവാലി’ എന്ന പഴയ ചരക്കുകപ്പൽ തിരകളിൽ ആടിയുലഞ്ഞ് നീങ്ങി ധർമടം തീരത്തെത്തിയത്. തീരത്തുനിന്ന് 500 മീറ്റർ അകലെ മണലിൽ ഉറച്ചുനിൽക്കുന്ന കപ്പൽ ഇവിടെനിന്ന് ഇളക്കിമാറ്റി…
Read Moreപന്തക്കലിൽ നിർമാണ പ്രവർത്തികൾക്കിടെ കണ്ടെത്തിയ ”ബോംബ്” മണിക്കൂറുകൾക്കുള്ളിൽ തേങ്ങയായ കഥയിങ്ങനെ…
മാഹി: മാഹി പന്തക്കലിൽ സ്വകാര്യ വ്യക്തിയുടെ വീടിന് മതിൽ പണിയുവാൻ കുഴിയെടുക്കുമ്പോൾ ബോംബെന്ന് സംശയിക്കുന്ന വസ്തു വിദഗ്ധ പരിശോധനയിൽ വെറും തേങ്ങയെന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയക്ക് 12 ഓടെയായിരുന്നു മതിൽ നിർമാണ പ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളികൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ അറിയിച്ചതിനെ തുടർന്ന് മാഹി പോലീസ് സൂപ്രണ്ട് രാജവേലു, സി.ഐ. അടൽ അരശൻ, പന്തക്കൽ എസ്.ഐ.രാധാകൃഷ്ണ ൻ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇത് കസ്റ്റഡിയിലെടുത്തു. ബോംബ് കണ്ടെത്തിയെന്ന പ്രചാരണം പ്രദേശത്തെ ആശങ്കയിലാക്കിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിയിൽ തൊണ്ട കളഞ്ഞ തേങ്ങ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.
Read Moreമോഷണ ശ്രമം തടുക്കുന്നതിനിടെ പരിക്കേറ്റ വയോധിക മരിച്ചു; കമ്മൽ പറിച്ചെടുക്കുന്നതിനിടെ രണ്ടു കാത് മുറിഞ്ഞുപോകുകയും വാരി എല്ലുകൾ തകരുകയും ചെയ്തിരുന്നു
കണ്ണൂർ: മോഷണ ശ്രമത്തിനിടെ മോഷ്ടാവിന്റെ ആക്രമത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. വാരം ചതുരക്കിണർ സ്വദേശി ആയിഷ(75) ആണ് ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഉറങ്ങികിടക്കുകയായിരുന്ന ആയിഷയെ അക്രമിച്ച് മോഷ്ടാവ് കമ്മൽ കവരുകയായിരുന്നു. അക്രമത്തിൽ ആയിഷയുടെ ഇരു ചെവികളും മുറിയുകയും വാരിയെല്ലുകൾ ഒടിയുകയും ചെയ്തു. കാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. കവർച്ചയ്ക്കിടെ മോഷ്ടാവുമായുള്ള ചെറുത്തു നിൽപിനിടെയാണ് ആയിഷയ്ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആയിഷയെ ആദ്യം കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചതുരക്കിണറിൽ ആയിഷ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തെക്കുറിച്ച് കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.
Read Moreപാനൂർ സഹകരണ സംഘം തട്ടിപ്പ് ; 30 ലക്ഷം തട്ടിയെടുത്ത തുക കൊണ്ട് ബ്യൂട്ടി പാർലറും ഹോട്ടലും തുടങ്ങി യുവാവ്; പിന്നിൽ പ്രദേശിക നേതാക്കളും
തലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ നിന്നും മുപ്പത് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വിവാദം മുറുകുന്നു. തട്ടിയെടുത്ത തുക കൊണ്ട് ജെന്റ്സ് ബ്യൂട്ടി പാർലറും ഹോട്ടലും തുടങ്ങിയതായിട്ടുള്ള വിവരവും പുറത്ത്. തട്ടിപ്പിനു പിന്നിൽ ചില പ്രാദേശിക നേതാക്കളുടെ ഒത്താശയുള്ളതായും റിപ്പോർട്ടുണ്ട്. സംഭവം പുറത്തായതോടെ പ്രമുഖ പാർട്ടിയുടെ രണ്ട് പ്രാദേശിക ഘടകങ്ങൾക്കുള്ളിലും ചേരിപ്പോര് രൂക്ഷമായി. ഒരു പ്രാദേശിക ഘടകം തട്ടിപ്പ് നടത്തിയ വ്യക്തിയേയും ഒത്താശക്കാരേയും സംരക്ഷിക്കാൻ ശക്തമായ നീക്കം നടത്തുമ്പോൾ ഇതിനു കീഴിൽ വരുന്ന മറ്റൊരു ഘടകം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണുള്ളത്. തട്ടിപ്പ് നടത്തിയ നേതാവിനേയും കൂട്ടരേയും സംരക്ഷിക്കുന്നത് പാർട്ടിക്ക് ചേർന്ന പണിയല്ലെന്നും ഇക്കൂട്ടരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നുമാണ് പ്രാദേശിക യോഗത്തിൽ ഒരു മുതിർന്ന നേതാവ് പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾക്ക് കാറ് ഒരുക്കി കൊടുത്തും മറ്റും സജീവ സാന്നിധ്യമായി നിറഞ്ഞ് നിന്ന യുവ നേതാവിന്റെ…
Read Moreനിര്‍ത്തിയ വണ്ടിയില്‍ താക്കോലുണ്ടോ? നവാസ് മോഷ്ടിച്ചിരിക്കും
കാഞ്ഞങ്ങാട്: പെട്ടെന്നെന്തെങ്കിലും ആവശ്യത്തിന് പോയിവരാനായി റോഡരികില്‍ ഇരുചക്രവാഹനം വയ്ക്കുമ്പോള്‍ താക്കോല്‍ അതില്‍ത്തനെ വയ്ക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍..? ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി മുഹമ്മദ് നവാസ് പരിസരത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഒരുപക്ഷേ പിന്നെ വണ്ടി കണ്ടുകിട്ടിയെന്നുതന്നെ വരില്ല. അല്ലെങ്കില്‍ ദിവസങ്ങള്‍ കഴിഞ്ഞ് എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയേക്കാം. കഴിഞ്ഞദിവസം പുതിയകണ്ടം വന്ദേമാതരം ബസ് സ്റ്റോപ്പിന് സമീപത്തായി നിര്‍ത്തിയിട്ട വെള്ളിക്കോത്ത് സ്വദേശി ലോഹിതാക്ഷന്റെ കെഎല്‍ 60 എഫ് 4358 സ്കൂട്ടര്‍ ഇങ്ങനെയാണ് കാണാതായത്. സ്കൂട്ടര്‍ നിര്‍ത്തിയിട്ട് മിനിറ്റുകള്‍ക്കകം ലോഹിതാക്ഷന് മടങ്ങിയെത്തുമ്പോഴേക്കും വണ്ടി കാണാനില്ലായിരുന്നു. ഉടന്‍ തന്നെ പരാതിയുമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി. ഇതുപോലുള്ള ഒരുപാട് സംഭവങ്ങള്‍ സമീപകാലത്തുതന്നെ കണ്ടതിന്റെ ഓര്‍മയില്‍ പോലീസ് ആദ്യം ചോദിച്ചത് താക്കോല്‍ സ്കൂട്ടറില്‍ തന്നെ വച്ചിരുന്നതാണോ എന്നാണ്. അതെയെന്ന് ലോഹിതാക്ഷന് പറഞ്ഞതോടെ പോലീസുകാര്‍ നേരെ വന്ദേമാതരം ബസ് സ്റ്റോപ്പിനടുത്തെത്തി. ബസ് സ്റ്റോപ്പിലും സമീപത്തും ഉണ്ടായിരുന്നവര്‍ക്ക് നവാസിന്റെ ഫോട്ടോ കാണിച്ചു…
Read Moreപാനൂരിൽ സഹകരണ സ്ഥാപനത്തിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്; യുവ നേതാവിനെ സ്ഥാപനത്തിൽ നിന്നും പാർട്ടി കമ്മറ്റികളിൽ നിന്നും പുറത്താക്കി; തലശേരിയിൽ വീണ്ടും നിയമനം
സ്വന്തം ലേഖകൻതലശേരി: പാനൂരിൽ സഹകരണ സംഘത്തിൽ 30 ലക്ഷത്തിന്റെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ യുവ നേതാവിനെ സെക്രട്ടറി പദവിയിൽ നിന്നും പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യാഗിക ചുമതലകളിൽ നിന്നും നീക്കി. ക്രമക്കേടിനെ തുടർന്ന് പുറത്താക്കിയ നേതാവിനെ തലശേരിയിലെ സഹകരണ സ്ഥാപനത്തിൽ ജോലി നൽകിയതും വിവാദമായി. തലശേരിയിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും നേരത്തെ പ്രവർത്തിച്ച സ്ഥാപനത്തിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തലശേരിയിലെ സ്ഥാപനത്തിൽ നടക്കേണ്ട നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തട്ടിയെടുത്ത തുക തിരിച്ചടച്ചാൽ മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിലപാടിലാണ് നേരത്തെ നേതാവ് ജോലി ചെയ്ത സ്ഥാപനത്തിന് ഉള്ളതെന്നാണ് അറിയുന്നത്. വായ്പയെടുത്ത് തിരിച്ചടവ് പൂർത്തിയാക്കിയവരുടെ അപേക്ഷകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നോട്ടീസ് ലഭിച്ച ഇടപാടുകാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇതിന് പുറമെ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത്…
Read Moreജീവകാരുണ്യ പ്രവർത്തകൻ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണയിൽ കിടപ്പു രോഗികൾക്ക് തണലേകാൻ ഈ നാലേക്കർ
തലശേരി: കിടപ്പു രോഗികൾക്ക് തണലേകാൻ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണയിൽ നാലേക്കർ. യുഎഇ ആസ്ഥാനമായുള്ള അൽ – മദീന ഗ്രൂപ്പിന്റെ സ്ഥാപകനായ അന്തരിച്ച പാനൂർ എലാങ്കോട്ടെ സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തകനായിരുന്ന പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണക്കായാണ് കല്ലാക്കണ്ടിയിൽ നാലേക്കർ സ്ഥലം കിടപ്പു രോഗികളുടെ ശുശ്രൂഷക്കായി നൽകുന്നത്. അങ്കൺവാടി മുതൽ മെഡിക്കൽ കോളജു വരെയുള്ള സ്ഥാപനങ്ങൾ പടുത്തുയർത്തിയ പാക്കഞ്ഞി മത-രാഷ്ട്രീയ-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു. കല്ലിക്കണ്ടി എൻഎഎം കോളജിനടുത്തുള്ള ഭൂമിയാണ് പാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിറ്റലിന് വിട്ടു നല്‍കുന്നത്. കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ്കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ ഒരു വർഷമായി പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിറ്റലിന്റെ കീഴിൽ നാലേക്കറിൽ കിടപ്പു രോഗികൾക്കായി കുഞ്ഞബ്ദുള്ള ഹാജി മെമ്മോറിയൽ സ്റ്റിംസ് വില്ലേജ് സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ട കിടപ്പ് രോഗികൾക്ക് സന്തോഷിക്കാനും ആസ്വദിക്കാനുമുള്ള എല്ലാ…
Read More