കാസര്‍ഗോഡ്: മധൂര്‍ പഞ്ചായത്തിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനാറുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും അറസ്റ്റിലായി. പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്ന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് രക്ഷിതാക്കളെ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒമ്പത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് 14 വയസുള്ളപ്പോള്‍ മുതല്‍ പീഡനം നടന്നിരുന്നതായാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് നിരവധിപ്പെര് പീഡിപ്പിച്ചതായുള്ള വിവരം പുറത്തുവന്നത്. രക്ഷിതാക്കളെ കാസര്‍ഗോഡ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read MoreCategory: Kannur
സമ്പന്നൻ ഷറാറ ഉൾപ്പെട്ട തലശേരി പീഡനം; പ്രതികളായ ദമ്പതികളെ ചോദ്യം ചെയ്തതിൽ നിർണായക തെളിവ്
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന ദമ്പതികളെ ധർമടം സിഐ എം.പി സുമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു. കണ്ണൂർ വനിതാ ജയിലിലും സബ് ജയിലിലുമായിട്ടാണ് ഇരുവരേയും ചോദ്യം ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതൃ സഹോദരിയേയും ഭർത്താവിനെയുമാണ് ചോദ്യം ചെയ്തത്. മാതൃ സഹോദരി കൈക്കുഞ്ഞിനോടൊപ്പമാണ് റിമാൻഡിലുള്ളത്. യുവതിയുടെ ജാമ്യ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. യുവതിയുടെ ഭർത്താവ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നില്ല. ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്നും സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള ചില നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായിട്ടാണ് അറിയുന്നത്. സാന്പത്തിക ഇടപാടുകൾകേസിലെ മറ്റൊരു പ്രതിയായ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) നും മറ്റ് രണ്ട് പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മുപ്പത് ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്ന ഷറഫുദ്ദീന്…
Read Moreഭർത്താവിനെ വഴിതെറ്റിക്കുന്ന സുഹൃത്തിനെ ‘കിടത്താൻ’ ക്വട്ടേഷൻ നൽകിയ യുവതി ഒളിവിൽ തന്നെ; സംഘത്തിലെ മാൻഡ്രേക്കെന്നറിയപ്പെടുന്ന കൃഷ്ണദാസിനെ വലയിലാക്കി പോലീസ്
പരിയാരം: പരിയാരത്തെ കോണ്‍ട്രാക്ടറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ ഒരു പ്രതി കൂടി പിടിയില്‍. നീലേശ്വരം സ്വദേശി മാൻഡ്രേക്ക് എന്ന കൃഷ്ണദാസ് (20) ആണ് പരിയാരം പോലീസിന്റെ പിടിയിലത്. ഇയാളുടെ കാറിലാണ് കോണ്‍ട്രാക്ടറായ സുരേഷ് ബാബുവിനെ വെട്ടാനായി ക്വട്ടേഷന്‍ സംഘം പോയത്. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്ട്രാക്ടര് പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. കേസിലെ നാല് പ്രതികളെ നേരത്തെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെരുവമ്പ്രം ചെങ്ങത്തടത്തെ ചട്ടി എന്ന തച്ചന് ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ കപ്പി എന്ന പി.സുധീഷ് (39) എന്നിവരെയാണ് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് ബാബുവിന്റെ വാഹനം ഇടിച്ചു വീഴ്ത്തി അപകടപ്പെടുത്താന്‍…
Read Moreപ്രസ് സ്റ്റിക്കർ ദുരുപയോഗം; കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്
കണ്ണൂർ: മാധ്യമപ്രവർത്തകരുടെ വാഹനങ്ങളിൽ പതിക്കുന്ന പ്രസ് സ്റ്റിക്കർ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ടൗൺ സിഐ ശ്രീജിത്ത് കൊടേരി. ഇ-ബുൾജെറ്റ് യുട്യൂബിലെ സഹോദരന്മാരായ എബിൻ വർഗീസ്, ലിബിൻ വർഗീസ് എന്നിവരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തപ്പോഴാണ് പ്രസ് സ്റ്റിക്കറുകളുടെ ദുരുപയോഗത്തിന്റെ വ്യാപ്തി പോലീസ് കണ്ടെത്തിയത്. തങ്ങളുടെ വാഹനത്തിൽ പ്രസ് സ്റ്റിക്കർ ഒട്ടിച്ച് തങ്ങൾ മാധ്യമപ്രവർത്തകരാണെന്ന് തെറ്റിദ്ധിരിപ്പിച്ചാണ് ഇവർ ആർടി ഓഫീസിനകത്തേക്ക് കയറിയത്. എന്നാൽ ഇവർ മാധ്യമ പ്രവർത്തകരല്ലെന്ന് പിന്നീട് വ്യക്തമായി. വാർത്താ ശേഖരണവുമായി ബന്ധപ്പെട്ട് സംഘർഷ മേഖല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തുന്ന മാധ്യമപ്രവർത്തകരെ തിരിച്ചറിയാനും ഇവരുടെ സുരക്ഷിതത്വം പോലീസുൾപ്പെടെയുള്ളവർക്ക് ഉറപ്പുവരുത്താനുമാണ് ഇവരുടെ വാഹനങ്ങൾക്ക് പ്രസ് സ്റ്റിക്കർ പതിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അംഗീകൃത മാധ്യമ സ്ഥാപനങ്ങളിലെ പത്രപ്രവർത്തകർക്കും ജീവനക്കാർക്കും മാത്രമേ പ്രസ് സ്റ്റിക്കർ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിയമം. പത്ര വിതരണം നടത്തുന്ന വാഹനങ്ങളിൽ പത്രവിതരണ…
Read Moreസ്പിരിറ്റ് വെള്ളമായ നാട്ടിൽ..! പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ ബേക്കൽ പോലീസ് സ്റ്റേഷൻ കസ്റ്റഡിയിൽ ഇരുന്ന ബൈക്കാണ് കാണാതായത്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്.
Read Moreസൃഹൃത്തിനെ അക്രമിക്കാൻ ബാങ്ക് ജീവനക്കാരിയുടെ ക്വട്ടേഷൻ; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്
പരിയാരം: ബന്ധുവായ കരാറുകാരനെ ആക്രമിക്കാൻ ബാങ്ക് ജീവനക്കാരി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരി ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്നത് 12 ലേക്ക് കോടതി മാറ്റിവച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയിലാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.കേസിൽ പോലീസ് അറസ്റ്റു ചെയ്യാൻ സാധ്യതയേറിയതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിൽ 18 ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം ആക്രമിച്ചത്. കേരള ബാങ്ക് ഉദ്യോഗസ്ഥയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് സുരേഷ് ബാബുവിനെതിരായി ക്വട്ടേഷൻ നൽകിയത്. കേസിൽ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ…
Read Moreപൂർവവിദ്യാർഥി സംഗമത്തിന്റെ വാട്സ് ആപ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കണ്ണൂരിലെ സംഭവം ഇങ്ങനെ…
കരുവാരകുണ്ട്: പൂർവവിദ്യാർഥി സംഗമത്തിന്റെ ഭാഗമായി തുടങ്ങിയ വാട്സ് ആപ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായ പ്രതി കരുവാരകുണ്ട് പോലീസിന്റെ പിടിയിൽ. നീലാഞ്ചേരി കൂരിമുണ്ട സ്വദേശി ചെമ്മലപുറവൻ താഹിറി(28)നെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയുമായി പരിചയപ്പെട്ട താഹിർ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബന്ധം പുറത്തറിഞ്ഞതോടെ താഹിർ കൈയൊഴിയുകയാണുണ്ടായത്. തുടർന്നു യുവതി പോലീസിൽ പരാതി നൽകുകയും പ്രതി ഒളിവിൽ പോവുകയുമായിരുന്നു. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ രഹസ്യവിവരത്തെത്തുടർന്നാണ്് താഹിർ അറസ്റ്റിലാകുന്നത്.പൂർവവിദ്യാർഥി കൂട്ടായ്മയുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകൾ സമീപകാലത്ത് നിരവധി കുടുംബങ്ങളുടെ തകർച്ചയ്ക്ക് കാരണമായതായി പോലീസ് പറഞ്ഞു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് പറയട്ടയെ കൂടാതെ…
Read Moreതലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണം; പ്രതി ഒളിവിൽ,മൊബൈൽ ഓഫ്; ബന്ധുക്കൾക്ക് നോട്ടീസ്
സ്വന്തം ലേഖകൻതലശേരി: ബലിപെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കതിരൂർ ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ റൂബിനെ (19) കണ്ടെത്താൻ പോലീസ് വ്യാപകമായ റെയ്ഡ് നടത്തി. പ്രതിയുടേയും അടുത്ത ബന്ധുക്കളുടേയും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയിക്കുന്ന പ്രതിയുടെ ചില ബന്ധുക്കൾക്ക് പോലീസ് നോട്ടീസ് നൽകി. നരഹത്യ നടന്ന് പത്തൊമ്പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നും കാറിലുണ്ടായിരുന്ന മറ്റ് നാല് പേരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഫറാസിന്റെ മാതാവ് ഫാസില അഡ്വ. കെ. വിശ്വൻ മുഖാന്തിരം കോടതിയിൽ നൽകിയ ഹർജിയിൽ ജില്ലാ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി…
Read Moreഎവിടെപ്പോയ് ഒളിച്ചാലും പൊക്കും; പതിനഞ്ചുകാരിയെ ഫോൺ വിളിച്ച് ശല്യം ചെയ്യൽ; ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് പോലീസ്
കണ്ണൂർ: പതിനഞ്ച് വയസുകാരിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തയാൾക്കെതിരെ ചക്കരക്കല്ല് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി പെൺകുട്ടിയെ ഇയാൾ ഫോണിൽ വിളിച്ച് ലൈംഗീക ചുവയോടെ സംസാരിക്കുകയും ശല്യപെടുത്തുകയും ചെയ്തതിനാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ല. മൊബൈൽ നമ്പർകേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ലൊക്കേഷൻ കിട്ടിയാൽ മാത്രമേ പ്രതിയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
Read Moreവാക്സിനില്ല, എങ്കിലും വാക്സിനെടുക്കണം; മദ്യം വാങ്ങാൻ വേണ്ട, അന്നത്തിനു വേണം; സർക്കാർ ഉത്തരവിനെതിരേ വ്യാപാരികൾ പ്രതിഷേധത്തിൽ
സ്വന്തം ലേഖകൻകണ്ണൂർ: കടയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ വാക്സിനെടുക്കുകയോ, ആർടിപിസിആർ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് കാണിക്കുകയോ ചെയ്യണമെന്ന സർക്കാർ ഉത്തരവിനെതിരേ കണ്ണൂരിൽ വ്യാപാരികളുടെ ഇടയിൽ വ്യാപക പ്രതിഷേധം. കടയിൽ ആരു വന്നാലും സാധനങ്ങൾ കൊടുക്കുമെന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്. “ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ആരെങ്കിലും കടകളിൽ പരിശോധന നടത്താൻ ശ്രമിച്ചാൽ അവരെ കർശനമായി നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി രാഷ്ട്രദീപികയോട് പറഞ്ഞു. കർശനമായ നിയമങ്ങൾ വ്യാപാരികൾക്കുമേൽ അടിച്ചേൽപിക്കാനാണ് സർക്കാരിന്റെ നീക്കം. കോവിഡ് വരുന്നതിന്റെ ഉത്തരവാദികൾ വ്യാപാരികളാണെന്നാണ് സർക്കാർ വരുത്തി തീർക്കുന്നത്. ഇതിനു കനത്ത വില നല്‍കേണ്ടി വരും. പുറത്തിറങ്ങുന്നവരെ പരിശോധിക്കേണ്ടത് ആരോഗ്യവകുപ്പും പോലീസുമാണെന്നും വ്യാപാരികളല്ലെന്നും ദേവസ്യ മേച്ചേരി പറഞ്ഞു. വ്യാപാരികൾക്കു പോലും മുഴുവനായി വാക്സിൻ കിട്ടാത്ത സാഹചര്യത്തിൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കരുതെന്ന് വ്യാപാരി വ്യവസായ സമിതി കണ്ണൂർ വെസ്റ്റ് മേഖല സെക്രട്ടറി…
Read More