തളിപ്പറമ്പ്: ദേശീയ പാതയിൽ കുപ്പം പ്രദേശത്ത് മണ്ണിടിച്ചിൽ തുടരുന്നതിനാൽ വാഹന ഗതാഗതം പൂർണമായും നിലച്ച നിലയിൽ. ഈ ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിനായി മണ്ണ് മാറ്റിയ ഭാഗത്തുനിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞ് വീണിട്ടുള്ളത്. ഇന്ന് രാവിലെയും മണ്ണിടിഞ്ഞ് വീണു. മണ്ണിടിയാതിരിക്കാനായി സിമന്റ് തേച്ച് ഉറപ്പിച്ച ഭാഗമാണ് ഇടിഞ്ഞ് വീണത്.ഞായറാഴ്ച പുലർച്ചയോടെ ഈ ഭാഗത്ത് വലിയ തോതിൽ മണ്ണിടിഞ്ഞു വീണതോടെ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം നിർത്തിവച്ചിരുന്നു. നിലവിൽ പരിയാരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ വാഹനങ്ങൾ ചുടല-കുറ്റേരി വഴിയും, ചുടല മുക്കുന്ന് വഴിയുമാണ് സർവീസ് നടത്തുന്നത്. തളിപ്പറമ്പ് നിന്ന് പരിയാരം ഭാഗത്തേക്ക് സർവീസ് നടത്തുന്ന വാഹനങ്ങൾ ഏഴോം നെരുവമ്പ്രം- പരിയാരം വഴിയാണ് വഴിയാണ് സർവീസ് നടത്തുന്നത്.
Read MoreCategory: Kannur
കണ്ണൂരിൽ വ്യാപക നാശനഷ്ടം; പഴശി അണക്കെട്ടിലെ 13 ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം നൽകി അധികൃതർ
കണ്ണൂർ: ദിവസങ്ങളായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളിൽ മരം പൊട്ടിവീണ് വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുത ലൈനിൽ വീണതിനാൽ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് ജില്ല ഇന്നലെ ഇരുട്ടിലായിരുന്നു. രാവിലെ മുതൽ വൈദ്യുതി ഇല്ലാത്തതിനെത്തുടർന്ന് മൊബൈൽ ഫോണുകളിൽ ചാർജുകൾ തീർന്ന് ഓഫായി. രാത്രിയിൽ വീശിയടിച്ച കാറ്റിൽ ചേലോറയിൽ മരങ്ങൾ കടപുഴകിവീണു. തലശേരിയിൽ നാലാം മൈലിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നഗരത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും മറ്റും തകർന്നു വീണു. വലിയന്നൂരിൽ മണ്ണിടിച്ചിൽ ഉണ്ടായി. എളയാവൂരിൽ വീടിന്റെ മേൽകൂര തകർന്നു. മലയോരമേഖലയിലടക്കം നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ദിസങ്ങളായുള്ള മഴയിൽ കണ്ണൂർ നഗരത്തിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ,…
Read Moreരാമന്തളിയിൽ എഴുപത്തിയാറുകാരനായ ഗൃഹനാഥന്റെ കാല് അടിച്ചു തകര്‍ത്തു; മകനെതിരേ കേസ്
പയ്യന്നൂര്‍: എഴുപത്തിയാറുകാരനായ ഗൃഹനാഥന്റെ കാല് അടിച്ചു തകര്‍ത്ത മകനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി കല്ലേറ്റുംകടവിലെ കക്കളത്ത് അമ്പുവിന്റെ പരാതിയിലാണ് മകന് അനൂപിനെതിരേ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് പരാതിക്കാസ്പദമായ സംഭവം. ഭാര്യ കുടുംബശ്രീക്ക് പോയതിനാല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു അച്ഛനോട് മകന്റെ പരാക്രമം. പരാതിക്കാരന്റെ വീടിനോട് ചേര്‍ന്നുള്ള കടവരാന്തയില്‍ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി മരത്തടികൊണ്ട് ഇടതുകാലിനടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. മര്‍ദനത്തില്‍ കാലിന്റെ മുട്ടിനുതാഴെ എല്ലുപൊട്ടി ഗുരുതരാവസ്ഥയിലായ വയോധികന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്ന വയോധികനില്‍നിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് മകനെതിരെ കേസെടുത്തത്. കുടുംബസ്വത്ത് വീതംവയ്ക്കുന്നതിന് വിസമ്മതിച്ചതാണ് സംഭവത്തിന് കാരണമായി പരാതിയിലുള്ളത്.
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read Moreക്ഷീരകർഷകയായ യുവതിക്കുനേരേ അതിക്രമം; തൊഴുത്തിലെ സഹായിയായ നേപ്പാളി അറസ്റ്റിൽ
തലശേരി: ക്ഷീര കർഷകയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ ജോലിക്കാരൻ അറസ്റ്റിൽ. നേപ്പാൾ ജാപ്പയിൽ സ്വദേശി മഹേഷ് ഹസ്തയെ (36) യാണ് ഊട്ടി മുള്ളിഗൂറിൽ വച്ച് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. ക്ഷീരകർഷകയായ യുവതിയുടെ പശുക്കളെ പരിപാലിക്കുന്ന ജോലിക്കാരനായിരുന്നു മഹേഷ് ഹസ്ത. തൊഴുത്തിലെത്തിയ യുവതിയെ സമീപമുള്ള മുറിയിൽ താമസിക്കുന്ന മഹേഷ് പിന്നിലൂടെ വന്നു കൈകൊണ്ടു വായമൂടി പിടിച്ച് അക്രമിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രതിയുടെ കൈയിൽ കടിച്ചതോടെയാണ് പിടിത്തം വിട്ടത്. ഉടൻ ഉറക്കെ നിലവിളിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം നാട് വിട്ട പ്രതി ഊട്ടിയിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ഊട്ടിയിലെത്തി പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് അതിസാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊക്ലി…
Read Moreകണ്ണൂരിൽ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം പടരുന്നു; തളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു, വാഹനങ്ങൾ തകർത്തു
തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ ഒരു സംഘം അക്രമം നടത്തി. കാറും സ്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം. ഇര്‍ഷാദിന്റെ തൃച്ചംബരത്തെ വീടിന് നേരെയാണ് അക്രമം നടന്നത്. വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇര്‍ഷാദിന്റെ ഉപ്പ കെ.സി മുസ്തഫയുടെ കാറും സ്കൂട്ടറുമാണ് തകര്‍ത്തത്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് തളിപ്പറന്പ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇര്‍ഷാദും ഉണ്ടായിരുന്നതായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രകോപന പോസ്റ്റുകള്‍…
Read Moreപഴയങ്ങാടിയിൽ 16 കാരിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകൂട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരിന്നു
പഴയങ്ങാടി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ. വെങ്ങര സ്വദേശി വി.വി. റിസ്വാനെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെയാണ് പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകൂട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് വരികയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പറഞ്ഞത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreവിവാഹവീട്ടിൽ 30 പവന്റെ മോഷണം: സ്വർണം ഉപേക്ഷിച്ച പ്രതിയെ പിടികൂടണമെന്ന് നാട്ടുകാര്‍
പയ്യന്നൂര്‍: ആദ്യരാത്രിയില്‍ വരന്റെ വീട്ടില്‍ നിന്നും മോഷണം പോയ നവവധുവിന്റെ 30 പവന്റെ ആഭരണങ്ങള്‍ തിരിച്ചു കിട്ടിയ സംഭവത്തിന് പിന്നിലെ മോഷ്ടാവിനെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍. മോഷ്ടാവ് ദൂരെയല്ല എന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് സംഭവത്തിന് പിന്നിലെ ദുരൂഹതയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മേയ് ഒന്നിനാണ് കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുനന്റെ ഭാര്യ കൊല്ലം തെക്കേവിള സ്വദേശിനി ആര്‍ച്ച എസ്.സുധിയുടെ 30 പവന്റെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട സംഭവമുണ്ടായത്. വിവാഹ ദിവസം വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ നവവധു അഴിച്ചു വെച്ചിരുന്ന ആഭരണങ്ങളാണ് പിറ്റേ ദിവസം നോക്കിയപ്പോള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. 20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായുള്ള നവവധുവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി പോലീസ് സംഘം വിശദമായി…
Read Moreസർക്കാർ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം പാർട്ടി ജില്ലാ സെക്രട്ടറി വേദി; പങ്കിട്ടതിനെച്ചൊല്ലി വിവാദം
കണ്ണൂർ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പരിപാടിയുടെ വേദിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ കൂടി ഉൾപ്പെടുത്തിയത് സംബന്ധിച്ച വിഷയം രാഷ്ട്രീയ ചർച്ചയാകുന്നു. ഇന്നലെ മുഴപ്പിലങ്ങാട്-ധർമടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തിയ വേദിയിലാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് സംഘാടകർ ഇരിപ്പിടമൊരുക്കിയത്. മുൻ എംപി എന്ന നിലയിലാണ് കെ.കെ. രാഗേഷിനെ പരിപാടിയിൽ ഉൾപ്പടുത്തിയതെന്നാണ് ഉദ്ഘാടനം സംബന്ധിച്ചുള്ള സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞത്. അതേ സമയംജില്ലയിലെ മറ്റ് മുൻ എംപിമാരെ ആരെയും ഉൾപ്പെടുത്തിയതുമില്ല. മുൻ എംപിയെന്ന നിലയ്ക്കോ സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയ്ക്കോ കെ.കെ. രാഗേഷിനെ ടൂറിസം പ്രമോഷൻ കൗൺസിൽ ക്ഷണിച്ചിട്ടില്ലെന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നൽകിയ വിശദീകരണം. ഇതോടെ കെ.കെ.രാഗേഷ് എങ്ങിനെ സർക്കാർ പരിപാടിയിൽ വേദിയിലെത്തി എന്ന കാര്യം ചർച്ചയാകുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് രാഗേഷ്…
Read Moreഎഡിഎം നവീൻ ബാബുവിന്റെ മരണം; ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ ആരോഗ്യവകുപ്പ് നീട്ടി
പരിയാരം: എഡിഎം കെ.നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ മൂന്നു മാസത്തേക്കു കൂടി നീട്ടി ആരോഗ്യവകുപ്പ്. എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ പരസ്യമായി പ്രഖ്യാപിച്ചതും സർക്കാർ ജീവന ക്കാരനായിരിക്കെ സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടതും ഗുരുതര അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് കാണിച്ചാണ് ആറ് മാസം മുൻപ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. സർക്കാർ സർവീസിൽ ഇനി പ്രശാന്ത് ഉണ്ടാകില്ലെന്ന് അന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ കെ.വി. വിശ്വനാഥൻ എന്നിവർ പരിയാരത്ത് എത്തി പ്രശാന്തനിൽ നിന്നു മൊഴിയെടുത്തിരുന്നു. ഇവർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ തുടർ അന്വേഷണമോ കൂടുതൽ അച്ചടക്ക…
Read More