കണ്ണൂർ: പട്ടാപ്പകൽ നഗരമധ്യത്തിൽ വഴി പറഞ്ഞുകൊടുത്തയാളുടെ അരലക്ഷം രൂപ കവർന്ന പിടിച്ചുപറിക്കാരൻ അറസ്റ്റിൽ. വർക്കല മുനിക്കുന്നിലെ അജിത്ത് ഭവനിലെ അജിത്തിനെ (36) യാണ് ടൗൺ എസ്ഐ ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്. കഴിഞ്ഞ 15ന് ഉച്ചയോടെയായിരുന്നു സംഭവം. കളക്ടറേറ്റിനു മുന്നിൽ നിൽക്കുകയായിരുന്ന വാഹന ബ്രോക്കർ കൊറ്റാളിയിലെ പുനത്തിൽ പി.എം. അഷ്റഫിനോട് വഴി ചോദിക്കാനെന്ന വ്യാജേന അജിത്ത് എത്തുകയായിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള വഴി ചോദിച്ചു. തിരിഞ്ഞുനിന്ന് വഴി കാണിക്കുന്നതിനിടയിൽ അഷ്റഫിന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 54,650 രൂപയടങ്ങിയ പഴ്സ് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് അഷ്റഫ് ടൗൺ പോലീസിൽ പരാതി നൽകി. ഇന്നലെ പരാതിക്കാരനായ അഷ്റഫിനെയും കൂടി ടൗൺ പോലീസ് പ്രതികൾക്കായി നഗരത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനകത്ത് ജീപ്പ് നിർത്തി പോലീസ് പരിസരം വീക്ഷിച്ചുകൊണ്ടിരിക്കെ പഴയ ബസ് സ്റ്റാൻഡിനകത്ത് കൂടെ നടന്നുപോവുകയായിരുന്ന…
Read MoreCategory: Kannur
വ്യവസായിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ല; നഗരസഭ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി മൊയ്തീൻ
തിരുവനന്തപുരം: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ നിന്നുള്ള നിസഹകരണം മൂലം പ്രവാസി സംരംഭകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി എ.സി. മൊയ്തീൻ. ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയാണ് മന്ത്രി ശകാരിച്ചത്. വ്യവസായിക്ക് കെട്ടിട സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥർ അനാവശ്യ കുറിപ്പുകൾ ഫയലിൽ എഴുതുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് ടൗണ്‍ പ്ലാനിംഗ് വിജിലൻസിനോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു.
Read Moreലഹരിവസ്തുവായ “കൂൾ’ മലയോരത്തും സുലഭം; ചില്ലറയായും ഫാമിലി പായ്ക്കായും ലഭിക്കുന്നു
ആലക്കോട്: ശംഭു, പാൻപരാഗ്, ഹാൻസ് എന്നിവയെക്കാൾ മാരകമായ ലഹരി വസ്തുവായ ” കൂൾ ” മലയോരത്തും സുലഭം. ചില്ലറയായും ഫാമിലി പായ്ക്കായും ലഭിക്കുന്നു ലഹരി വസ്തു ഇടനിലക്കാർ വഴിയാണു മലയോരത്ത് എത്തുന്നത്. ഇതിന്റെ ഉപയോഗം സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഇടയിലാണു വളരെ കൂടുതൽ. സ്കൂളുകളുടെ പരിസരത്തും ലഹരിവസ്തുക്കളുടെ വില്പന തകൃതിയായി നടക്കുന്നുണ്ട്. കൂൾ എന്ന ലഹരി വസ്തു ചുണ്ടിന്റെ മേൽ ഭാഗത്താണു വയ്ക്കുന്നത്. ആദ്യംവയ്ക്കുന്നവർക്കു ഛർദ്ദിലും തലകറക്കവും ഉണ്ടാകുമെങ്കിലും പിന്നീട് കുട്ടികൾ ഇതിന്റെ അടിമയായി മാറുകയാണ്.കൂൾ മാത്രമല്ല, കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും മലയോരത്ത് ധാരളമായി വിൽക്കുന്നുണ്ട്. പ്ലസ് ടു, കോളജ് വിദ്യാർഥികളാണു കഞ്ചാവിന്റെ അടിമകൾ. കരുവഞ്ചാൽ ടൗൺ, കാർത്തികപുരം, മണക്കടവ്, നടുവിൽ എന്നിവിടങ്ങളിലും ലഹരി മാഫിയ സജീവമാണ്. 10,000 രൂപയുടെ കഞ്ചാവ് വിറ്റാൽ 4,000 രൂപ വരെ ഇടനിലക്കാർക്കു ലഭിക്കും. മികച്ച കമ്മീഷൻ കിട്ടുമെന്നതിനാൽ വിദ്യാർഥികൾ വരെ…
Read Moreആരാണ് ആ ഗോപാലന്? പെരളം എന്‍എസ്എസ് മന്ദിരത്തിന്റെ മോഷ്ടിക്കപ്പെട്ട കട്ടിള കള്ള്ഷാപ്പിന്റെ തട്ടുമ്പുറത്ത്;
പയ്യന്നൂര്‍:നിര്‍മാണത്തിലിരിക്കുന്ന കരിവെള്ളൂര്‍ പെരളം എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ മോഷ്ടിക്കപെട്ട കട്ടിള കള്ള്ഷാപ്പിന്റെ തട്ടുമ്പുറത്ത് കണ്ടെത്തി.പെരളം കള്ള്ഷാപ്പിന്റെ തട്ടുമ്പുറത്ത് ഒളിപ്പിച്ച് വെച്ച നിലയിലാണ് ഇന്ന് രാവിലെ കട്ടിള കണ്ടെത്തിയത്. നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് വെച്ച കട്ടിള കഴിഞ്ഞ എപ്രില്‍ 29ന് രാവിലെയാണ് കാണാതായത്.ഇതോടനുബന്ധിച്ച് കെട്ടിയിരുന്ന നാലുവരി കല്ല് പൊളിച്ച് മാറ്റിയാണ് കട്ടില എടുത്തു കൊണ്ടു പോയത്.ചുമരുകള്‍ ഇളക്കി മാറ്റി കട്ടിള എടുത്തു കൊണ്ടു പോയെന്ന കരയോഗം പ്രസിഡന്റ് രാധാകൃഷ്ണന് നായരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ കട്ടിള കണ്ടെത്തിയത്. തൊണ്ടിമുതല്‍ കിട്ടിയെങ്കിലും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
Read Moreയമന്‍ സ്വദേശിയെ ഖത്തറില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്: മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ യുവാക്കള്‍ ഒളിവില്‍
മട്ടന്നൂര്‍: സ്വർണ വ്യപാരിയായ യമന്‍ സ്വദേശിയെ ഖത്തറില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ യുവാക്കള്‍ ഒളിവില്‍. ഖത്തറിലെ സ്വര്‍ണവ്യാപാരിയെ പെരുന്നാളിന് തൊട്ടുമുമ്പ് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ആഭരണങ്ങളും പണവും കവര്‍ന്ന നാലംഗസംഘത്തില്പെട്ട പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് യുവാക്കളാണ് ഒളിവില്‍ പോയത്. ഇവരുടെ കൂട്ടാളിയായ പലോട്ടുപള്ളിയിലെ യുവാവിനെ ഖത്തര്‍ പോലീസിന്റെ പിടിയിലായതായി വിവരമുണ്ട്. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശി ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും കൂടെ താമസിക്കുന്നയാളുമാണ് യമന്‍കാരനായ സ്വര്‍ണവ്യാപാരി. പെരുന്നാളിന് തൊട്ടുമുമ്പത്തെ ദിവസം ഇയാളുടെ കൈവശം കോടിക്കണക്കിന് രൂപയും ആഭരണങ്ങളുമുണ്ടെന്ന് മനസിലാക്കിയ യുവാവ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് സൂചന. പാലോട്ടുപള്ളി സ്വദേശികളായ യുവാക്കളും ചേര്‍ന്നാണ് ഖത്തറിനെ ഞെട്ടിച്ച അരുംകൊലയും മോഷണവും നടന്നത്. അതിനു ശേഷം യുവാക്കളിൽ ചിലർ സ്വന്തം നാടായ മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെത്തുകയായിരുന്നു. പെരുന്നാള്‍ ദിനം സുഹൃത്തുക്കളോടൊപ്പം പാലോട്ടുപള്ളിയിലും പരിസരങ്ങളിലും ആഘോഷിച്ച സംഘം ഒരാൾ പിടിയലായെന്ന വാര്‍ത്ത ലഭിച്ചതോടെ ഒളിവില്‍…
Read Moreസിപിഎമ്മിനെതിരേ തിരിഞ്ഞവരിൽ ഉടുതുണിയില്ലാതെ ഓടിയവരും ഗൾഫിൽ നിന്ന് കോടികൾ മുക്കിയവരും; പി. ജയരാജന് പറയുന്നു
തലശേരി: സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി.ജയരാജൻ. തലശേരി പഴയ ബസ്സ്റ്റാൻഡിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നസീറിനെ ആക്രമിച്ച സംഭവത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വിഷയത്തിൽ സിപിഎമ്മിനെതിരേ പ്രസ്താവനയും ഉപവാസവും നടത്തുന്ന കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ അവസ്ഥയും ജനങ്ങള്‍ ഓര്‍ക്കണം. മഞ്ചേരിയില്‍ രാത്രി സമയത്ത് ഉടുതുണിയില്ലാതെ ഓടിയ നേതാവും കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി ഗള്‍ഫില്‍പോയി ബഹുകോടികള്‍ പിരിച്ച് മുക്കിയ നേതാവുമെല്ലാം ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. ഇവരെല്ലാമാണിപ്പോള് സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. തലശേരിയിൽ സാമൂഹ്യക്ഷേമപെന്ഷന് വിതരണത്തില്‍ ക്രമക്കേട് നടത്തിയെന്ന് ആക്ഷേപത്തില്‍ അന്വേഷിച്ച് കൃത്യമായ നടപടിയുണ്ടാവും. സി.ഒ.ടി നസീര്‍ വധശ്രമത്തെ മറയാക്കി പാര്‍ട്ടിയെ കടന്നാക്രമിക്കാനും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമാണ് രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നത്. നസീറിന് പരിക്കേറ്റ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎമ്മും നസീറും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും…
Read Moreപണം കടം ചോദിച്ചിട്ട് നല്‍കിയില്ല! വെള്ളൂരിൽ ബാര്‍ബറെ കത്രികകൊണ്ട് കുത്തി; സഹപ്രവര്ത്തകന് അറസ്റ്റില്‍
പയ്യന്നൂര്‍: ചെറുവത്തൂരിലെ ബാര്‍ബറെ കത്രിക കൊണ്ട് മാരകമായി കുത്തി പരിക്കേല്പിച്ച സംഭവത്തില്‍ സഹപ്രവര്ത്തകന് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബിലാസ്പൂര്‍ ടായാനയിലെ ലാന്ഷയുടെ മകന് ഗില്പേഷ് അലിയെ (22) കുത്തി പരിക്കേല്പിച്ച കേസിലാണ് സഹപ്രവര്ത്തകന് ഉത്തര്‍പ്രദേശ് രാംപൂരിലെ ഷെരീഫ്ഷാ(22)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിന് സമീപത്തെ വാടക മുറിയില്‍ കയറിയ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്രികകൊണ്ട് കുത്തിയതെന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗില്പേഷ് അലിയുടെ പരാതി.വയറ്റിലും നെഞ്ചിലും കൈക്കും കുത്തേറ്റ നിലയില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ച ഇയാളെ പരിശോധിച്ച ഡോക്ടര്‍ മാരകമായ കുത്ത്കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് വെള്ളൂരിലെ താമസ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇരുവരും ചെറുവത്തൂരിലെ ബാര്‍ബര്‍ ഷോപ്പില്‍ ജോലിചെയ്തു വരികയായിരുന്നു.അതിനിടെ ഗില്പേഷ് അലിയോട് പണം കടം ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കത്രിക…
Read Moreവ്യവസായിയുടെ ആത്മഹത്യ! സമർപ്പിച്ച പ്ലാൻ അനുസരിച്ചല്ല കെട്ടിടം നിർമിച്ചതെന്ന്; നഗരസഭാ ചെയർപേഴ്സൺ പറയുന്നു…
തളിപ്പറമ്പ്: പാർത്ഥാസ് കൺവൻഷൻ സെന്റർ ഉടമ പാറയിൽ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൻ, സെക്രട്ടറി, എൻജിനിയർ എന്നിവർക്കെതിരേ ഉയർന്നുവന്ന ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് ചെയർപേഴ്സൻ പി.കെ.ശ്യാമളയും സെക്രട്ടറി എം.കെ.ഗിരീഷും വ്യക്തമാക്കി. നഗരസഭയ്ക്ക് സമർപ്പിച്ച പ്ലാൻ അനുസരിച്ചല്ല കെട്ടിടം നിർമിച്ചത് എന്നതിനുപുറമെ ദേശീയപാതയുടെ സ്ഥലം കൈയേറി എന്ന പരാതിയും ഉയർന്നുവന്നിരുന്നു. ഇതേത്തുടർന്ന് നഗരസഭ നിർദേശിച്ചിരുന്ന ചില മാറ്റങ്ങൾ പാലിക്കാത്തതിനാലാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നതെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. പക്ഷേ, എന്തുതരത്തിലുള്ള വ്യത്യാസങ്ങളാണ് പ്ലാനിന് വിരുദ്ധമായി കെട്ടിട ഉടമ നിർമാണത്തിൽ നടത്തിയതെന്ന ചോദ്യത്തിന് നഗരസഭ സെക്രട്ടറി വ്യക്തമായ ഉത്തരം നൽകാൻ തയാറാകാത്തത് ദുരൂഹമാണ്. സംഭവത്തിൽ നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവർക്കെതിരേ രൂക്ഷമായ പ്രതികരണമാണ് പാർട്ടി പ്രവർത്തകരിൽനിന്നുൾപ്പെടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന്റെ ഭാര്യയാണ് നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമള. നിലവിൽ പ്രതിപക്ഷമില്ലാത്ത നഗരസഭയിൽ ശ്യാമളയുടെ പ്രവർത്തനങ്ങളിൽ പാർട്ടിപ്രവർത്തകർക്കിടയിൽത്തന്നെ…
Read Moreഓഡിറ്റോറിയത്തിന് ആന്തൂർ നഗരസഭ ലൈസൻസ് നല്‍കിയില്ല; കൊറ്റാളിയിൽ പ്രവാസി വ്യവസായി തൂങ്ങി മരിച്ച നിലയിൽ; നഗരസഭാ അധികൃതർക്കെതിരെ ജനരോഷമുയരുന്നു
തളിപ്പറമ്പ്: ഓഡിറ്റോറിയത്തിന് നഗരസഭ ലൈസൻസ് നൽകാത്തതിൽ മനംനൊന്ത് ഉടമയായ പ്രവാസി വ്യവസായിയെ തൂങ്ങി മരിച്ചു. സംഭവത്തിൽ ആന്തൂർ നഗരസഭാ അധികൃതർക്കെതിരെ ജനരോഷമുയരുന്നു. കുറ്റിക്കോൽ നെല്ലിയോട്ടെ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ കൊറ്റാളി അരയമ്പേത്തെ പാറയിൽ സാജനെയാണ് (49) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ ആറോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിക്കോൽ നെല്ലിയോട്ട് നിർമിച്ച കൺവെൻഷൻ സെന്ററിന്റെ പണി പൂർത്തീകരിച്ചതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇദ്ദേഹം ഏതാനും ദിവസങ്ങളായി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവത്രേ. നിസാര കാരണങ്ങൾ പറഞ്ഞ് നഗരസഭ കംപ്ലീഷൻ സർട്ടിഫിക്കറ്റും ബിൽഡിംഗ് നമ്പറും നിഷേധിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നൈജീരിയയിൽ വർഷങ്ങളായി ജോലി ചെയ്ത് സമ്പാദിച്ച പണം മുഴുവൻ സാജൻ കൺവെൻഷൻ സെന്ററിനായി മുടക്കിയിരുന്നു.15 കോടി രൂപയോളം ചെലവഴിച്ചതായാണ് കണക്ക്. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ, സെക്രട്ടറി, നഗരസഭാ എൻജിനിയർ എന്നിവരെ ലൈസൻസ് ആവശ്യത്തിനായി…
Read Moreസി.ഒ.ടി നസീര്‍ വധശ്രമക്കേസ്; കണ്ടെത്തിയത് 11 പ്രതികളെ; മുഖ്യ സൂത്രധാരന്‍ പൊട്ട്യന്‍ സന്തോഷ്
തലശേരി:സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ കഴിഞ്ഞ ഒരു മാസം നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ പതിനൊന്ന് പേര് ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഇവരില്‍ മൂന്ന് പേര് അറസ്റ്റിലാകുകയും രണ്ട് പേര് കോടതിയില്‍ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. മറ്റ് ആറ് പ്രതികളുടെ പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ ഒന്നാം പ്രതി ശ്രീജിന്‍, രണ്ടാം പ്രതി റോഷന് എന്നിവരാണ് കോടതിയില്‍ ഹാജരായത്. അശ്വന്ത്, സോജിത്ത്, ബിശ്വാസ് എന്നീ പ്രതികളെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പൊട്ട്യന്‍ സന്തോഷ്, ബ്രിട്ടോ എന്ന വിപിന്‍, ജിത്തു എന്ന ദിതേഷ്, മിഥുന് എന്ന മൊയ്തു, വിജിന്, ഷിറോസ് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെന്ന് പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ കേസിലെ മുഖ്യ സൂത്രധാരന്‍ പൊട്ട്യന്‍ സന്തോഷാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ആര്‍എസ്എസ് നേതാവ് എം.പി സുമേശിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പൊട്ട്യന്‍ സന്തോഷിനെ ഇന്നലെ…
Read More