മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്നതിനു വഴികാട്ടിയുള്ള ദിശാബോർഡ് സ്ഥാപിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ആറു മാസത്തിന് ശേഷമാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മട്ടന്നൂർ ജംഗ്ഷനിൽ ബോർഡ് സ്ഥാപിച്ചത്. വിമാനത്താവള നഗരമായ മട്ടന്നൂരിലെത്തുന്ന യാത്രക്കാർ വഴിയറിയാതെ വട്ടം കറങ്ങുന്നത് പതിവായിരുന്നു. വിമാനത്താവള കവാടത്തിലേക്ക് മട്ടന്നൂർ ടൗണിൽ നിന്നു രണ്ടു കിലോ മീറ്റർ ദൂരം മാത്രമുള്ളപ്പോൾ വഴി തെറ്റി കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കേണ്ടി വരുന്നുണ്ട്. എന്നാൽ, ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിലേക്ക് പോകുന്ന വഴി കാട്ടുന്ന ഒരു ബോർഡ് പോലും ടൗണിൽ സ്ഥാപിക്കാൻ അധികൃതർ തയാറാകാത്തത് ജനങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. കർണാടകത്തിൽ നിന്നെത്തുന്നവരാണ് കൂടുതലായും വട്ടം കറങ്ങുന്നത്. വിമാനത്താവളത്തിലേക്ക് പോകാൻ ഇരിട്ടി ഭാഗത്തു നിന്നും തലശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളാണ് മട്ടന്നൂർ – ഇരിട്ടി റോഡ് ഇംഗ്ഷനിലെത്തുമ്പോൾ വഴി തെറ്റുന്നത്. കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനയാത്രക്കാർക്ക് കാണുന്നതിനു…
Read MoreCategory: Kannur
ലോക്കൽ കമ്മിറ്റി യോഗത്തിലും പി.കെ.ശ്യാമളയ്ക്ക് വിമർശനം; നടപടിയെ ചൊല്ലി സിപിഎമ്മിൽ ചേരിതിരിവ്
തളിപ്പറമ്പ്: തളിപ്പറന്പ് ഏരിയാ കമ്മിറ്റിക്ക് പിന്നാലെ ഇന്നലെ ചേർന്ന കോടല്ലൂർ, ബക്കളം, ആന്തൂർ ലോക്കൽ കമ്മറ്റികളുടെ സംയുക്ത യോഗത്തിലും ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ.ശ്യാമളക്ക് നേരെ രൂക്ഷ വിമർശനം. ചെയർപേഴ്സൻ സ്ഥാനത്തു നിന്ന് മാത്രമല്ല, പാർട്ടിയിൽ നിന്നു തന്നെ ഇത്തരത്തിലുള്ളവരെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു മുതിർന്ന അംഗങ്ങൾ. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ പ്രശ്നം കൂടുതൽ രൂക്ഷമാക്കരുതെന്ന നിലപാടും ചിലർ സ്വീകരിച്ചു. അടിയന്തരമായി ഓഡിറ്റോറിയത്തിന് ലൈസൻസ് നൽകാനാണ് നഗരസഭ തയാറാകേണ്ടതെന്നും ആവശ്യമുയർന്നു. ഉദ്യോഗസ്ഥർക്ക് മുന്നിൽ കൗൺസിലർമാരും ഭരണ സമിതിയും ഓച്ഛാനിച്ചു നിൽക്കുന്ന ഇന്നത്തെ അവസ്ഥ മാറിയേ തീരുവെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ, പി.കെ.ശ്യാമളയ്ക്കെതിരെയുള്ള നടപടി പരസ്യശാസനയിൽ ഒതുക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മിൽ ചേരിതിരിവ് ശക്തമാകുന്നതായി സൂചനയുണ്ട്. പി.കെ.ശ്യാമളയെ ചെയർപേഴ്സൻ സ്ഥാനത്തു നിന്ന് മാറ്റി പകരം പി.പി.ഉഷയെ ചെയർപേഴ്സൻ ആക്കാൻ ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ടെങ്കിലും ഇനി തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ഒരു വർഷം…
Read Moreപ്രവാസിയുടെ ആത്മഹത്യ സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് മുല്ലപ്പള്ളി
കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ സ്റ്റേറ്റ് സ്പോൺസേർഡ് കൊലപാതകമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കള്ളവോട്ടിനെതിരേ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തെ നിക്ഷേപവുമായി നാട്ടിലെത്തി വ്യവസായം ആരംഭിച്ച സാജന് നീതി നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തിന് ആന്തൂർ നഗരസഭാ ചെയർപേഴ്സണും കുറ്റക്കാരിയാണ്. അവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം. കേരളത്തിലെ മുഖ്യമന്ത്രിയിൽ നിന്ന് ഈ വിഷയത്തിൽ യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് കളക്ടർമാരെ കണ്ടിട്ടുണ്ട്. കണ്ണൂരിലെ യുവകളക്ടർ ഐഎഎസ് എന്ന പദവിയുടെ മാന്യത നശിപ്പിക്കരുത്. ഇനി പോകുന്ന സ്ഥലത്തെങ്കിലും ജനങ്ങളെ മറക്കരുത്. ഭരണാധികാരികൾ മാറിവരും. എന്നാൽ ജനങ്ങളോടുള്ള ബാധ്യത ഉദ്യോഗസ്ഥർ മറക്കരുത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്ക് കുറച്ചെങ്കിലും നീതിബോധമുണ്ട്. അദ്ദേഹം കള്ളവോട്ടിനെതിരേ നടപടിയെടുക്കാൻ മുന്നോട്ടുവന്നു. അത് പ്രതീക്ഷ നൽകുന്നതാണ്.…
Read Moreകണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്; മൊബൈൽ ഫോണും ആയുധങ്ങളും കഞ്ചാവും കണ്ടെടുത്തു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഡിജിപിയുടെ നേതൃത്വത്തിൽ റെയ്ഡ്.പുലർച്ചെ നാലുമുതൽ തുടങ്ങിയ റെയ്ഡ് രാവിലെ 7.15 ഓടെയാണ് അവസാനിച്ചത്. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കണ്ണൂർ റേഞ്ച് ഐജി സേതുരാമൻ, ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ 150 പോലീസുകാരും റെയ്ഡിനെത്തിയിരുന്നു. റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, കഞ്ചാവ് നിറച്ച ബീഡികൾ, ആയുധങ്ങൾ എന്നിവ പിടികൂടി.
Read Moreവളപട്ടണം; പ്രതാപം പടിയിറങ്ങുന്ന ലോറികളുടെ നാട്; തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ലോറി ഉടമകൾ
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: ഒരു കാലത്ത് മലഞ്ചരക്ക് വ്യാപാരത്തിന്റെ നാടായ വളപട്ടണം ലോറികളുടെ നഗരം കൂടിയായിരുന്നു.ജില്ലക്ക് അകത്തും പുറത്തും ഇടതടവില്ലാതെ സർവ്വീസുകൾ നടത്തി ടോപ്പ് ഗിയറിൽ പറന്ന ലോറി വ്യവസായം ഇന്ന് തകർച്ച നേരിടുകയാണ്.150ലധികം ലോറികൾ സർവ്വീസു നടത്തിയ സ്ഥാനത്ത് 110 ലോറികൾ മാത്രമായി ചുരുങ്ങി. ഗുഡ്സ് ട്രയിനുകളിൽ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിവിധ കന്പനികളുടെ സിമന്റുകൾ ലോറികളിൽ കയറ്റി ഓർഡർ നൽകിയ ഏജൻസികൾക്കും കടകളിലേക്കും എത്തിച്ചു നൽകുന്നത് വളപട്ടണത്തിലെ ലോറികളിലാണ്. ഇവിടെയുള്ള ഭൂരിഭാഗം ലോറികളുടെയും ഉടമകൾ തന്നെയാണ് ഡ്രൈവർമാരായി ജോലി ചെയ്യുന്നത്. എന്നാൽ വർഷംന്തോറും വർധിച്ചുവരുന്ന നികുതികൾ,ഇൻഷുറൻസ് പ്രീമിയം എന്നിവ കാരണം ലോറി വ്യവസായം വൻ പ്രതിസന്ധി നേരിടുകയാണ്. ജിപിഎസും ഇൻഷുറൻസും ലോറികളുടെ ഇൻഷുറൻസ് തുകയിലുണ്ടായ ഭീമമായ വർധനവ് പ്രതിസന്ധിക്ക് ആക്കം കൂട്ടി.7500 രൂപയിൽ നിന്നും 14000 രൂപയായും കഴിഞ്ഞ വർഷം 20000 രൂപയും…
Read Moreമൃതദേഹം ഒരുനോക്കു കാണാൻ ഉറ്റവർക്കു കാത്തിരിക്കേണ്ടി വന്നത് ഒമ്പതുദിവസം; വ്യോമസേനാ അപകടത്തിൽ മരിച്ച ഷെറിന്റെ സംസ്കാരം നടത്തി
കൂത്തുപറമ്പ്: പ്രിയപ്പെട്ടവന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടും മൃതദേഹം ഒരു നോക്കു കാണാൻ ഉറ്റവർക്കു കാത്തിരിക്കേണ്ടി വന്നത് ഒമ്പതു ദിവസത്തോളം. അഞ്ചരക്കണ്ടി കുഴിമ്പാലമെട്ടയിലെ സൈനിക ഉദ്യോഗസ്ഥൻ എൻ.കെ.ഷെറിന്റെ ഭൗതികശരീരം ഇന്ന് ഔദ്യോഗികമായി സംസ്കരിച്ചതോടെ ബന്ധുക്കളുടെ കണ്ണീരോടെയുള്ള ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനാണു വിരാമമായത്. ഈ മാസം മൂന്നിനായിരുന്നു ഷെറിൻ ഉൾപ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരുമായി അസമിലെ ജോർഹത്തിൽ നിന്നും അരുണാചലിലെ വ്യോമതാവളത്തിലേക്കു പുറപ്പെട്ട വിമാനം കാണാതായത്. എന്നാൽ ഞെട്ടിപ്പിക്കുന്ന ഈ വാർത്ത സത്യമാകരുതേ എന്ന പ്രാർത്ഥനയോടെ ഷെറിൻ തിരിച്ചെത്തുന്നതും കാത്തിരിക്കുകയായിരുന്നു വീട്ടുകാർ. വ്യോമസേനാ വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും ഇതു സംബന്ധിച്ച തുടർവിവരങ്ങളൊന്നും ബന്ധുക്കൾക്കു ലഭിച്ചതുമില്ല. പിന്നീട് ഈ മാസം 13 ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും ഷെറിൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മരണപ്പെട്ടെന്നും ഔദ്യോഗിക സ്ഥിരീകരണം വന്നു. അതോടെ ഷെറിൻ തിരിച്ചെത്തുമെന്ന വീട്ടുകാരുടെ പ്രതീക്ഷയും അസ്ഥാനത്തായി. അതോടെ ശോകമൂകമായി ഷെറിന്റെ വീട്. അവസാന…
Read Moreപ്രവാസി വ്യവസായിയുടെ മരണം; പി.കെ. ശ്യാമളക്കെതിരേ സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം; നാളെ ധർമശാലയിൽ വിശദീകരണ യോഗം
തളിപ്പറമ്പ്: പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്കെതിരേ സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ പൊട്ടിത്തെറിച്ചതായാണു വിവരം. യോഗത്തിൽ പി.കെ.ശ്യാമള പൊട്ടിക്കരഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചുമുതൽ 7.30 വരെ നടന്ന യോഗത്തിൽ പങ്കെടുത്ത മുഴുവൻ ഏരിയാ കമ്മിറ്റി അംഗങ്ങളും പി.കെ.ശ്യാമളയെ ചെയർപേഴ്സൺ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നു രൂക്ഷമായ ഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, ടി.കെ.ഗോവിന്ദൻ, കെ.സന്തോഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അംഗങ്ങളിൽ ഒരാൾ പോലും ശ്യാമളയെ അനുകൂലിച്ചു രംഗത്തുവന്നില്ല. ഏരിയാ കമ്മിറ്റി ഒന്നടങ്കം രൂക്ഷവിമർശനം നടത്തിയപ്പോഴാണി ശ്യാമള യോഗത്തിൽ പൊട്ടിക്കരഞ്ഞത്. ഏരിയാ കമ്മറ്റി തീരുമാനപ്രകാരം കോടല്ലൂർ, ആന്തൂർ , ബക്കളം ലോക്കൽ കമ്മറ്റി യോഗങ്ങൾ ഇന്നു വിളിച്ചു ചേർത്തിട്ടുണ്ട്. നാളെ വൈകുന്നേരം ധർമശാലയിൽ വിശദീകരണ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.…
Read Moreകൊട്ടാരക്കരയിൽ നിന്നും കാണാതായ ഭർതൃമതിയെ കണ്ണൂരിൽ കണ്ടെത്തി; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് താമസിച്ചു വരുകയായിരുന്നു യുവതി
കണ്ണൂർ: കൊട്ടാരക്കരയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയെ കണ്ണൂരിൽ കണ്ടെത്തി. കൊട്ടാരക്കര പൂയംപള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി ഒന്നിനായിരുന്നു യുവതിയെ കാണാതായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെരിങ്ങോം സ്വദേശിയായ യുവാവിനൊപ്പം കക്കാട് വീടെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. രണ്ടുകുട്ടികളുടെ മാതാവാണ് 36 കാരിയായ യുവതി. യുവതിയുടെ അഞ്ചുലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ വിറ്റ പണം കൊണ്ടാണ് ഇരുവരും കക്കാട് വീടെടുത്ത് താമസിച്ചുവന്നത്. ഇതിനിടെ പോലീസ് നടത്തിയ അന്വേഷത്തിനിടെയാണ് കക്കാട് വച്ച് യുവതിയെ കണ്ടെത്തിയത്. പൂയംപള്ളി പോലീസ് അധികൃതരെത്തി യുവതിയെ നാട്ടിലേക്കു കൊണ്ടുപോയി.
Read Moreഒടുവിൽ എല്ലാം ഉദ്യോഗസ്ഥരിൽ വന്നണഞ്ഞു..! രാഷ്ട്രീയകളികളിൽ ആന്തൂരിലെ പ്രവാസിയുടെ മരണത്തിൽ ബലിയാടായി ഉദ്യാഗസ്ഥർ
കണ്ണൂർ: രാഷ്ട്രീയക്കളികളിൽ ബലിയാടായി ഉദ്യോഗസ്ഥർ. ആന്തൂർ പഞ്ചായത്തിൽ ഓഡിറ്റോറിയം പണിത പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരുകയാണ് സിപിഎം. പാർട്ടി അനുഭാവികൂടിയായ കണ്ണൂർ കൊറ്റാളി സ്വദേശി പാറയിൽ സാജന്റെ മരണം സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് മുനിസിപ്പൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, രണ്ട് ഓവർസിയർമാർ എന്നിവരെ സസ്പെൻഡ് ചെയത് പ്രശ്നത്തിന് താത്കാലിക വിരാമമിടാൻ സർക്കാർ തീരുമാനിച്ചത്. നിർമാണത്തിലുണ്ടായ വ്യതിയാനങ്ങൾക്ക് പിഴയടപ്പിച്ചും പരിഹരിക്കാൻ ആവശ്യപ്പെട്ടും അനുമതി നല്കുന്നതിന് എൻജിനിയറും ഓവർസിയർമാരും തയാറായിരുന്നെങ്കിലും സെക്രട്ടറി സമ്മതിച്ചില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. സെക്രട്ടറിക്ക് രാഷ്ട്രീയനേതൃത്വത്തിൽനിന്ന് സമ്മർദമുണ്ടായിരുന്നോ എന്നാണ് സംശയമുയരുന്നത്. വിജിലൻസ് അന്വേഷണമുണ്ടായാൽ ഉദ്യോഗസ്ഥരായിരിക്കും കുടുങ്ങുക എന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി കീഴുദ്യാഗസ്ഥരെ കാർക്കശ്യത്തിന് പ്രേരിപ്പിച്ചത്. ഓഡിറ്റോറിയത്തിന്റെ നിർമാണത്തിൽ ചില അപാകതകളുമുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കെട്ടിടം നിർമിച്ച കോൺട്രാക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. വിദേശത്തായിരുന്ന സാജൻ ഇക്കാര്യത്തിൽ നിസഹായനായിരുന്നു. കംപ്ലീഷൻ…
Read Moreമാഹിയിലെ മദ്യശാലകൾക്ക് സമീപം മരണം തുടരുന്നു; ഒരു മാസത്തിനിടയിൽ മരിച്ചത് അഞ്ചുപേർ
മാഹി: മാഹി മേഖലയിൽ അമിത മദ്യപാനം കാരണം മദ്യശാലകൾക്ക് മുൻപിൽ ഒരു മാസത്തിനിടയിൽ മരിച്ചു വീണത് അഞ്ചുപേർ. ബുധനാഴ്ച്ച രാത്രി കൂത്തുപറമ്പ് സ്വദേശിയായ രതീശൻ മാക്കുനിയിലെ ബാറിന് മുന്നിൽ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞയാഴ്ച്ച മാഹി കെ.ടി.സി.പെട്രോൾ പമ്പിന് മുന്നിൽ കന്യാകുമാരി സ്വദേശിയായ വിനയൻ എന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ രണ്ടു പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ എത്തി ഏറ്റുവാങ്ങിയത് ഒഴിച്ചാൽ 3 അജ്ഞാത മൃതദേഹങ്ങൾ പോലീസ് തന്നെ മറവ് ചെയ്തു. മാക്കുനി പൊന്ന്യം പുഴയോര നടപ്പാതയിൽ ഒരാളെ കഴിഞ്ഞ മാസം ആദ്യം മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ച്ച മുന്പ് ഇടവിട്ട ദിവസങ്ങളിലായി മാഹി റെയിൽവെ സ്റ്റേഷൻ റോഡിൽ മദ്യശാലയ്ക്കരികിൽ പാതയോരത്ത് രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഒരാൾ മാസങ്ങളായി മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച് സ്ഥിരം മദ്യപാനം ശീലമാക്കിയ ഹിന്ദി സംസാരിക്കുന്ന ആളായിരുന്നു.ഇയാളുടെ മൃതദേഹത്തിന്…
Read More