പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയ സംഭവം; മെഡിക്കൽ ഷോപ്പ് പൂട്ടി; കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

പഴയങ്ങാടി: എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മറ്റൊരു മരുന്ന നൽകിയ സംഭവത്തിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് മെഡിക്കൽ ഷോപ്പ് പൂട്ടി.പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽ ഷോപ്പ് എന്ന സ്ഥാപനമാണ് അടച്ചിട്ടത്. മരുന്ന് മാറി നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, ബിജെപി സംഘടനകൾ മെഡിക്കൽ ഷോപ്പിലേക്ക് മാർച്ചും ഉപരോധവും നടത്തിയിരുന്നു. കുട്ടിയുടെ രക്ഷിതാവിന്‍റെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ ആരോഗ്യവകുപ്പും ഡ്രഗ്സ് ആൻഡ് കൺട്രോൾ വിഭാഗവും കടയിൽ പരിശോധന നടത്തി ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകാനിരിക്കെയാണ് കട പൂട്ടിയത്. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചെറുകുന്ന് പൂങ്കാവ് സ്വദേശിയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പനിയെ തുടർന്ന് ഡോക്ടർ എഴുതിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും മറ്റൊരു മരുന്ന് നൽകിയത്.ശക്തിയേറിയ…

Read More

ആറളം ഫാമിൽ വീണ്ടും കാട്ടാനയാക്രമണം; കള്ളുചെത്ത് തൊഴിലാളിക്കു പരിക്ക്

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കള്ളുചെത്ത് തൊഴിലാളിക്കു പരിക്ക്. അമ്പലക്കണ്ടി സ്വദേശി തേക്കിലകാട്ട് ടി.കെ. പ്രസാദിനാണ് (50) കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ബ്ലോക്ക് മൂന്നിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. കള്ളുചെത്താൻ പോയ പ്രസാദിനെ രാത്രി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാന്ന് പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. വാരിയെല്ലിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുനരധിവാസ മേഖലയിൽ കാട്ടാന വൃദ്ധദമ്പതികളായ വെള്ളി, ലീല എന്നിവരെ ചവിട്ടി കൊന്നത്. ഇതിന്‍റെ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപാണ് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് പരിക്ക് പറ്റിയിരിക്കുന്നത്.

Read More

എട്ടു മാസം പ്രായമുള്ള കുഞ്ഞിനു മരുന്നു മാറി നല്കി; പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിനെതിരേ കേസെടുത്തു

പഴയങ്ങാടി: മരുന്നുമാറി നൽകി എട്ടുമാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരേ പോലീസ് കേസെടുത്തു. ഡോക്ടറുടെ കുറിപ്പടിയിൽനിന്ന് വ്യത്യസ്തമായ മറ്റൊരു മരുന്നു നൽകിയ എട്ടു മാസം പ്രായമുള്ള കുട്ടിയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്‍റെ കുട്ടിയെ ശനിയാഴ്ചയാണ് പനിയെത്തുടർന്ന് പഴയങ്ങാടിയിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടർ എഴുതിയ മരുന്നിനു പകരം മറ്റൊരു മരുന്ന് പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ നിന്നും നൽകിയതായാണ് അടുത്ത ബന്ധു ഇ.പി. അഷ്റഫ് പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മരുന്ന് കഴിച്ച കുട്ടിക്ക് ക്ഷീണമനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ഡോക്ടറുടെ അടുത്ത് വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് കൊടുത്ത മരുന്നു മാറിയ വിവരം മനസിലായത്. പഴയങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Read More

ജനവാസ മേഖലയിൽ മുള്ളന്‍പന്നിയാക്രമണം: വളര്‍ത്തുനായ ചത്തു; മുള്ളുകള്‍ ഏഴിഞ്ചോളം ആഴത്തില്‍ തറച്ചനിലയിൽ

പയ്യന്നൂര്‍: ജനവാസ മേഖലയിലുണ്ടായ മുള്ളന്‍ പന്നിയാക്രമണത്തില്‍ വളര്‍ത്തുനായ ചത്തു. തായിനേരി എന്‍സിസി റോഡിലെ വിജയകുമാര്‍ ഷേണായിയുടെ വീട്ടിലെ ആറുവയസുള്ള വളര്‍ത്തുനായയാണ് ചത്തത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് വളര്‍ത്തുനായയുടെ നേരേ മുള്ളന്‍പന്നിയുടെ ആക്രമണമുണ്ടായത്. ശബ്ദം കേട്ട് വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. കുറച്ചു കഴിഞ്ഞ് നായയെ വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് വീണ്ടും നോക്കിയപ്പോഴാണ് നായയുടെ ജഡം കണ്ടെത്തിയത്. നായയുടെ കഴുത്തിലും ഹൃദയ ഭാഗത്തും മറ്റുമായി മൂന്ന് മുള്ളുകള്‍ ഏഴിഞ്ചോളം ആഴത്തില്‍ തറച്ച് കയറിയ നിലയിലായി ഉണ്ടായിരുന്നു. പയ്യന്നൂര്‍ നഗരത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലുണ്ടായ മുള്ളന്‍ പന്നിയുടെ ആക്രമണം പരിസരവാസികളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

Read More

” 100 രൂപയ്ക്ക് 10 സെന്‍റ് , 10 രൂപയ്ക്ക് നാലുസെന്‍റ് ഭൂമി ‘; ചീമേനി സ്വദേശിയുടെ അനധികൃത വാട്സാപ് ലോട്ടറി

ചീമേനി: 100 രൂപയ്ക്ക് 10 സെന്‍റ് ഭൂമി, 10 രൂപയ്ക്ക് നാലുസെന്‍റ് ഭൂമി… നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം…ചീമേനി സ്വദേശിയുടെ അനധികൃത ലോട്ടറിയിലെ സമ്മാനവിവരങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. പണം നൽകേണ്ടത് ഗൂഗിൾ പേയിലൂടെ. പ്രചാരണം വാട്സാപിൽ. കൊടക്കാട് വില്ലേജിൽ നിടുംമ്പയ്ക്കടുത്താണ് ഭാഗ്യക്കുറിയിൽ നറുക്ക് വീണവർക്ക് കൊടുക്കാനുള്ള ഭൂമി എന്നാണ് വാട്സാപ് പരസ്യം.2025 ഏപ്രിൽ 30ന് ചീമേനിക്കടുത്ത് ചെമ്പ്രക്കാനത്ത് വച്ച് ആദ്യ നറുക്കെടുപ്പെന്നും ബാക്കിയുള്ള അഞ്ചുമാസവും 30 ന് ഇതേ സ്ഥലത്തുവച്ച് നറുക്കെടുപ്പ് നടത്തുമെന്നും പറയുന്നു. നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഇതിൽ ചേരാൻ ആരാണോ ഈ ഭാഗ്യക്കുറി മെസേജ് ഫോർവേഡ് ചെയ്തത് അവർക്ക് യഥാക്രമം 5,000, 1,000 രൂപയും സമ്മാനം കൊടുക്കുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു.ഏറ്റവും കുടുതൽ സ്റ്റാറ്റസ് വയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ മാസവും 14 സെന്‍റ് വച്ചാണ് നറുക്കെടുപ്പ് എന്നും നറുക്കെടുപ്പിൽ വിജയിക്കുന്നവർ ആറ്…

Read More

ലോഡ്ജിൽ മുറിയെടുത്തു ലഹരി വില്പന: കണ്ണൂരിൽ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ

കണ്ണൂർ: ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പനയ്ക്കെത്തിയ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. താവക്കര ബസ് സ്റ്റാൻഡിനു സമീപത്തെ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺ സുഹൃത്ത് പാപ്പിനിശേരി സ്വദേശിനി അനാമിക സുദീപ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30 തോടെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. നിഹാദിൽ നിന്ന് 4 ഗ്രാം എംഡിഎംഎയും അനാമികയിൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂർ കാപിറ്റൽ മാളിന് സമീപം മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു ഇരുവരും. യുവാവും യുവതിയും മയക്കുമരുന്ന് കാരിയർമാരാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരും പോലീസ് നിരീക്ഷണത്തിലായിരുന്നു. മതിയായ രേഖകളില്ലാതെ ലോഡ്ജിൽ മുറിയെടുക്കുന്നുണ്ടെന്നും നിരവധി പേർ താമസിക്കുന്നുണ്ടെന്നുമുള്ള വിവരത്തെ തുടർന്നാണ്…

Read More

വ്യാജ ബുക്കിംഗിലൂടെ തിയറ്റർ കാലിയാക്കി; സമീപത്തെ മൾട്ടിപ്ലക്സ് ഉടമയ്ക്കെതിരേ കേസ്

കാഞ്ഞങ്ങാട്: പരസ്പരം പാര പണിത് മലയാള സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന കാര്യത്തിൽ തിയറ്റർ ഉടമകളും പിന്നിലല്ലെന്ന് തെളിയിച്ച് വടക്കുനിന്നൊരു സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ തിയറ്ററിൽ ഒരു ഷോയ്ക്കുള്ള മുഴുവൻ ടിക്കറ്റുകളും മുൻകൂട്ടി ഓൺലൈനായി ബുക്കുചെയ്യുകയും അവസാനനിമിഷം എല്ലാം റദ്ദാക്കുകയും ചെയ്ത് തിയറ്റർ കാലിയാക്കി രണ്ടുതവണ സിനിമാ പ്രദർശനം മുടക്കിയതിന് സമീപത്തെ മൾട്ടിപ്ലക്സ് ഉടമയ്ക്കെതിരേ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ദീപ്തി സിനിമാസ് ഉടമ രാജ്കുമാർ നല്കിയ പരാതിയിൽ കാഞ്ഞങ്ങാട്ടെ തന്നെ വിജിഎം മൾട്ടിപ്ലക്സ് ഉടമ പി.കെ. ഹരീഷിനെതിരെയാണ് കേസെടുത്തത്. പോലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ദീപ്തി സിനിമാസിലെ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്തത് ഹരീഷിന്‍റെ നിയന്ത്രണത്തിലാണെന്ന് കണ്ടെത്തിയത്. ആഴ്ചകൾക്കു മുമ്പായിരുന്നു സംഭവം. രേഖാചിത്രം എന്ന സിനിമയാണ് രണ്ട് തിയറ്ററുകളിലും പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ദീപ്തി സിനിമാസിൽ ഷോ തുടങ്ങുന്നതിന് ഏറെനേരം മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും ഓൺലൈനായി…

Read More

കണ്ണൂർ കരിക്കോട്ടക്കരിയിൽ ജനവാസമേഖലയിൽ കാട്ടാന; വനംവകുപ്പിന്‍റെ വാഹനം  ആക്രമിച്ചു; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനംവകുപ്പിന്‍റെ വാഹനത്തിനുനേരേ കാട്ടാന ആക്രമണം. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. സുനിൽകുമാറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ഇന്ന് പുലർച്ചെ 6.30 തോടെയായിരുന്നു ആനയുടെ ആക്രമണം. എടപ്പുഴ റോഡിൽ വെന്തചാപ്പയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനായി എത്തിയപ്പോഴാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ 5.15 ഓടെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനു സമീപം ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ വേർതിരിക്കുന്ന പത്താഴപ്പുര പാലത്തിനു സമീപത്താണ് നാട്ടുകാരനായ പി.എസ്. തങ്കച്ചൻ കാട്ടാനയെ കണ്ടത്. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പുലർച്ചെ 6.30 തോടെ വെന്തചാപ്പയിൽ എത്തിയ ആന പുഴയിലെ ചപ്പാത്തിൽ ഇറങ്ങി നിലയുറപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കരിക്കോട്ടക്കരി എടപ്പുഴ റോഡിൽ നിർത്തിയിട്ട വനം വകുപ്പ് വാഹനത്തിനുനേരേ തിരിയുകയായിരുന്നു. നാട്ടുകാരും വനം വകുപ്പ്…

Read More

തലശേരിയിൽ മോഷണം ആരോപിച്ച് വനിതാ ഡോക്‌ടറെ ഹൈപ്പർ മാർക്കറ്റ് ഗോഡൗണിൽ പൂട്ടിയിട്ടു; പരാതി നൽകി ഡോക്ടർ

തലശേരി: തലശേരി നഗരമധ്യത്തിലെ സ്വകാര്യമാളിലെ ഹൈപ്പർ മാർക്കറ്റിലെ ഗോഡൗണിൽ വനിതാ ഡോക്‌ടറെ ഒന്നരമണിക്കൂർ പൂട്ടിയിട്ട് പതിനായിരം രൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം രാവിലെ 11.30 തോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അസിസ്റ്റന്‍റ് പ്രഫസർ പദവിയിലുള്ള വനിതാ ഡോക്‌ടർക്കാണ് ദുരനുഭവം ഉണ്ടായത്. വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ കസ്റ്റമറായ ഡോക്‌ടറെ മോഷണക്കുറ്റം ആരോപിച്ചാണ് സ്വകാര്യമാൾ അധികൃതർ ഒന്നരമണിക്കൂർ കുടിവെള്ളം പോലും കൊടുക്കാതെ പൂട്ടിയിട്ടത്. തുടർന്ന് പിഴയായി പതിനായിരം രൂപ ഈടാക്കുകയും ചില രേഖകളിൽ ഒപ്പിടുവിക്കുകയും ചെയ്തു.ക്യൂട്ടെക്സ് ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കൾ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. സാധനങ്ങൾ വാങ്ങി പണം അടയ്ക്കാൻ കൗണ്ടറിലെത്തിയ ഡോക്‌ടറെ ഹൈപ്പർ മാർക്കറ്റിന്‍റെ താഴെയുള്ള ഗോഡൗണിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഗോഡൗണിൽ പൂട്ടിയിട്ടു. ഇതിനിടയിൽ ചില ജീവനക്കാർ എത്തി അസഭ്യം പറഞ്ഞു. പണം വാങ്ങിയെടുക്കുകയും രേഖകൾ ഒപ്പിടുവിക്കുകയും ചെയ്ത ശേഷമാണ് ഡോക്‌ടറെ പുറത്തേക്കു വിട്ടത്. കടുത്ത മാനസിക…

Read More

കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് മർദനം: ഷെറിൻ കാരണവർക്കെതിരേ കേസ്; മർദനമേറ്റത് നൈജീരിയൻ സ്വദേശിനിക്ക്

കണ്ണൂര്‍: കണ്ണൂർ വനിതാ ജയിലിൽ തടവുകാരിയായ നൈജീരിയൻ സ്വദേശിനിക്ക് സഹതടവുകാരിയുടെ മർദനം. സംഭവത്തിൽ ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍, തടവുകാരി ഷബ്ന എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. നൈജീരിയൻ സ്വദേശിനി കാനേ സിംപോ ജൂലിക്കാണ് (33) മർദനമേറ്റത്. 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മർദിച്ചെന്നാണ് പരാതി. രാവിലെ കുടിവെള്ളം എടുക്കാൻ പോകുന്നതിനിടെ ഷെറിൻ കാരണവർ തള്ളിയിടുകയുംഷബ്ന അസഭ്യം പറഞ്ഞ് മർദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് കാണിച്ച് കാനേ സിംപോ ജൂലി പരാതി നൽകുകയായിരുന്നു. 24 ന് രാവിലെ നടന്ന സംഭവം ജയിലധികൃതർ ഇന്നലെയാണ് പോലീസിനെ അറിയിച്ചത്. മർദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ വൈകുന്നേരം ടൗൺ പോലീസ് ജയിലിലെത്ത് നൈജീരിയൻ സ്വദേശിനിയുടെ മൊഴിയെടുത്തു. ഷെറിൻ കാരണവരെ വിട്ടയക്കാനുള്ള വിവാദമായ സര്‍ക്കാര്‍…

Read More