ഇരിട്ടി: കാക്കയങ്ങാട് ടൗണിനു സമീപത്ത് കമ്പിക്കുള്ളിൽ കുടുങ്ങി മയക്കുവെടിവച്ച് കൂട്ടിലടച്ച പുലിയെ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഇന്നലെ രാത്രിയോടെ വനത്തിൽ തുറന്നുവിട്ടു.ശരീരത്തിൽ കമ്പി കുടുങ്ങിയതിനെത്തുടർന്ന് നാല് പരിക്കുകളുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് പുലിയ പരിശോധിച്ച വെറ്ററിനറി ഡോക്ടർമാർ പറഞ്ഞത്. പിടുകൂടിയ പുലിയെ ആറളം ഫാം ബ്ലോക്ക് 13 ലെ ആർ ആർ ടി ഓഫീസിലായിരുന്ന നിരീക്ഷണത്തിൽ നിർത്തിയത്. കർണാടക വനമേഖലായ ബ്രഹ്മഗിരി മേഖലയിലാണ് പുലിയെ തുറന്നുവിട്ടത്. മയക്കുവെടി വച്ച് കൂട്ടിലാക്കിയപ്പോഴും പുലി പൂർണമായും മയങ്ങിയിരുന്നില്ല, പാതി മയക്കത്തിലും അക്രമോത്സുകത പ്രകടിപ്പിച്ചിരുന്ന പുലി മയക്കം പൂർണമായും വിട്ടു മാറിയതോടെ കൂട്ടിനുള്ളിൽ പുപ്പുലിയായി മാറുകയായിരുന്നു. ആളുകളെ കാണുമ്പോൾ കൂടുതൽ അക്രമാസക്തനായി കമ്പിവലകൾ കടിച്ചുപൊട്ടിക്കാൻ പോലും ശ്രമിക്കുകയുണ്ടായി. കാക്കയങ്ങാട് ടൗണിനോടു ചേർന്നു ജനവാസ മേഖലയിൽ പുലിയിറങ്ങിയതു ജനങ്ങൾ വളരെ ആശങ്കയോടെയാണു കാണുന്നത്. പുലിക്കു മുന്നിൽ നിന്നു സ്ഥലമുടമ പ്രകാശൻ രക്ഷപ്പെട്ടത് വളർത്തു നായ ബ്ലാക്കിയുടെ…
Read MoreCategory: Kannur
കണ്ണവത്തെ നാൽപതുകാരിയെ കാണാതായിട്ട് ഒരാഴ്ച; വനത്തിനകത്ത് വ്യാപക പരിശോധന നടത്തി; ഡ്രോണുകളുടെ സഹായം തേടണമെന്ന് നാട്ടുകാർ
കൂത്തുപറമ്പ്: കണ്ണവം വനത്തിൽ വിറക് ശേഖരിക്കാനായി പോയ യുവതിയെ കാണാതായ സംഭവത്തിൽ പോലീസും വനപാലകരും ഊർജിത തെരച്ചിൽ ആരംഭിച്ചു. കണ്ണവം കോളനിയിലെ പൊരുന്നൻ ഹൗസിൽ എൻ. സിന്ധു (40) വിനെയാണ് ഡിസംബർ 31 മുതൽ കാണാതായത്. ഒരാഴ്ചയായിട്ടും സിന്ധുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിൽ ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ വനത്തിനകത്ത് വ്യാപക പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിലായി വനത്തിനകത്ത് നാട്ടുകാരും വനപാലകരും കണ്ണവം പൊലീസും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡ്രോണുകൾ പോലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് യുവതിയെ കണ്ടെത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Read Moreകർണാടകയിൽ മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാൻ നീക്കം; മുൻ മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തി ചർച്ചകൾ
ഇരിട്ടി: കർണാടകയിലെ വനമേഖലയിൽ അവശേഷിക്കുന്ന മാവോയിസ്റ്റുകളെ തീവ്രവാദത്തിൽനിന്നു മാറ്റിയെടുത്ത് മുഖ്യധാരയിലേക്ക് എത്തിക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി സൂചന. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗക ചർച്ചകൾ നടക്കുന്നതായാണ് വിവരം. കർണാടകയിൽ പുതിയ കീഴടങ്ങൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിതെന്നും പറയുന്നു. ആന്റി നക്സൽ സേന ശക്തമായ നടപടികൾ ആരംഭിച്ചതോടെ വിക്രം ഗൗഡ ഉൾപ്പെടെയുള്ളവരെ നഷ്ടപ്പെട്ട കർണാടകയിലെ മാവോയിസ്റ്റുകളിൽ പലരും സർക്കാർ നിലപാടിനോട് യോജിക്കുന്ന നിലപാടാണ് പുലർത്തുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മുഖ്യധാരയിലേക്ക് എത്തിയ മുൻ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തിയാണ് സർക്കാർ ഇവരുമായി ബന്ധപ്പെടുന്നത്. വിവിധ കേന്ദ്രങ്ങളുമായി രഹസ്യ ചർച്ചകളും നടക്കുന്നുണ്ട്. കർണാടകയിൽ ശൃംഗേരിയിലാണ് അവസാനമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.മാവോയിസ്റ്റ് ഗ്രൂപ്പിലെ മുതിർന്ന കമാൻഡർ ജയണ്ണയ്ക്ക് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ ലതയാണ് പുതിയ കമാൻഡർ എന്നാണ് പോലീസ് റിപ്പോർട്ട്. മാവോയിസ്റ്റുകൾക്ക് കേന്ദ്ര കമ്മിറ്റിയുമായുള്ള വാർത്താവിനിമയം നഷ്ടപ്പെട്ടിരിക്കുകയാണെന്നും നേതാവില്ലാത്ത സംഘം ഒറ്റപ്പെട്ടിരിക്കുകയാണെന്നുമാണ് കർണാടക പോലീസ്…
Read Moreകാക്കയങ്ങാട് വീട്ടുവളപ്പിലെ കന്പിവേലിയിൽ പുലി കുടുങ്ങി; കമ്പിവേലി പൊട്ടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ഒഴിപ്പിച്ച് പോലീസ്
ഇരിട്ടി: കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിലെ കന്പി വേലിയിൽ പുലിയെ കുടങ്ങിയനിലയിൽ കണ്ടെത്തി. പാലപ്പുഴ റോഡിൽ മരമില്ലിന് സമീപത്തെ പ്രകാശൻ എന്നയാളുടെ വീട്ടുപറന്പിലെ കന്പിവേലിയിലാണ് പുലി കുടുങ്ങിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ശബ്ദം കേട്ട് നോക്കിയ പ്രകാശനാണ് പുലിയെ കുടുങ്ങിയ നിലയിൽ കാണുന്നത്. ഉടൻ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. കാക്കയങ്ങാട് ടൗണിൽ നിന്ന്ഏകദേശം അര കിലോമീറ്റർ അകലെയുള്ള മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാറിയുള്ള പറന്പിലാണ് സാമാന്യം വലുപ്പമുള്ള പുലി കുടുങ്ങിയത്. രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ ദുർബലമായ കന്പി പൊട്ടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ച് ഇവിടേക്കുള്ള വഴി പോലീസ് അടച്ചിരിക്കുകയാണ്. വാഹനത്തിൽ അനൗൺസ് ചെയ്ത് ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകുന്നുണ്ട്.
Read Moreടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ മനുഷ്യാവകാശമെന്നു പി. ജയരാജൻ
കണ്ണൂർ: ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്ത് അപരാധമാണുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎം നേതാവ് പി. ജയരാജൻ. കോവിഡ് കാലത്ത് പോലും സുനിക്ക് പരോൾ നല്‍കിയിട്ടില്ല. മനുഷ്യാവകാശത്തിന് കൊടിയുടെ നിറവും മാനദണ്ഡമാക്കണമോ എന്നും ജയരാജൻ സമൂഹമാധ്യമത്തിൽ ചോദിക്കുന്നു. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്ന മാഹി സ്വദേശി കൊടി സ ുനിക്ക് പരോളിന് അർഹതയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാൽ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയെത്തുടർന്നാണ് മാനുഷിക പരിഗണയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്. കണ്ണൂർ…
Read Moreറോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽനിന്നു പണവും എടിഎം കാർഡും കവർന്ന പ്രതി അറസ്റ്റിൽ
ചക്കരക്കൽ(കണ്ണൂർ): റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നു 30,000 രൂപയും എടിഎം കാർഡും അടങ്ങിയ പേഴ്സ് കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദിനെയാണ് (56) ചിറക്കലിൽ വച്ച് കണ്ണൂർ എസിപി രത്നകുമാർ, ചക്കരക്കൽ സിഐ എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഓട്ടോ ഡ്രൈവർ മൗവ്വഞ്ചേരി മുതുകുറ്റിയിലെ സാബിറാസിൽ എ.വി.റാഷിദിന്റെ പണവും എടിഎം കാർഡുമായിരുന്നു മോഷണം പോയത്. ഇക്കഴിഢഞ്ഞ 18ന് ഉച്ച കഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കും ഇടയിൽ ഇരിവേരി വില്ലേജ് ഓഫീസിനു മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഡാഷ് ബോഡ് തകർത്ത് ഇതിൽ സൂക്ഷിച്ച പണവും എടിഎം കാർഡുമടങ്ങിയ പേഴ്സായിരുന്നു കവർന്നത്. സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreകുടുംബശ്രീ പ്രവർത്തകയെ പഞ്ചായത്ത് പ്രസിഡന്റ് കടന്നു പിടിച്ചു; വായ്പാ സബ്സിഡിയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അതിക്രമം
കണ്ണൂര്‍: കുടുംബശ്രീ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുടുംബശ്രീയുടെ വായ്പാ സബ്സിഡിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ മുറിയിലെത്തിയപ്പോള്‍ കൈയിൽ കടന്നുപിടിച്ചെന്നും അസഭ്യമായ രീതിയില്‍ സംസാരിച്ചെന്നുമാണ് പരാതി. പെരുമാറ്റം ദുരുദ്ദേശ്യത്തോടെയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മാനഹാനിയുണ്ടാക്കുന്നതാണെന്നും കാണിച്ച് കുടുംബശ്രീ പ്രവര്‍ത്തക പരാതി നല്‍കുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ഇത്.
Read Moreകാസര്‍ഗോട്ട് വന്‍ പാന്‍മസാലവേട്ട; പിടികൂടിയത് 50 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍
കാസര്‍ഗോഡ്: 50 ലക്ഷം രൂപ വിലമതിക്കുന്ന 4,82,514 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളിപ്പറമ്പ് കുറ്റുമൂച്ചിക്കാലിലെ എന്‍.പി.അസ്കര്‍ അലി (36), കോഴിക്കോട് പന്നിയങ്കര പയ്യനാക്കലിലെ സാദിഖ് അലി (41) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. അസ്ക്കര്‍ അലിയെ ഇന്നലെ രാത്രി 9.45 ഓടെ മൊഗ്രാലില്‍ എസ്ഐ വി.കെ. വിജയന്റ് നേതൃത്വത്തിലാണ് പിടികൂടിയത്.സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്, ഹരിശ്രീ എന്നിവരും എസ്എയ്ക്കൊപ്പം ഉണ്ടായിരുന്നു. പിക്കപ്പ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു 3,12,000 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങള്. സാദിഖ് അലിയെ കുമ്പള ദേശീയ പാതയില്‍ വച്ച് എസ്ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പിക്കപ്പ് തടഞ്ഞു പരിശോധിച്ചപ്പോള്‍ ചാക്കില്‍ കെട്ടിയ 1,70,514 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിയിലായത്. പോലീസ് സംഘത്തില്‍…
Read Moreകണ്ണൂരിൽ അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന്; 2 പേർ അറസ്റ്റിൽ
കണ്ണൂർ: പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാടാച്ചിറ സ്വദേശി ഷിഹാബ്, കണ്ണൂർ സ്വദേശി നിഹാദ് എന്നിവരെയാണ് വളപട്ടണം സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ പുലർച്ചെയാണ് പുതിയതെരുവിൽ അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടൻ പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിൽനിന്നു രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് സമീപത്തെ സിസിടിവിയും വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും എടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇന്നലെ രാത്രി ഇരുവരെയും അവരുടെ വീടിന്റെ പരിസരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു.കാറിൽനിന്ന് ലഭിച്ച മയക്കുമരുന്ന് വിൽപനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നതെന്നു പോലീസ് പറഞ്ഞു. അപകട സമയത്ത് ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ നിഹാദ് കാപ്പാ കേസ് പ്രതിയാണ്. ഇയാളുടെ പേരിൽ…
Read Moreജോലിവാഗ്ദാനം ചെയ്ത് 13.26 ലക്ഷം തട്ടി ; മുന്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ വീണ്ടും കേസ്
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി കോടികൾ തട്ടിയെടുത്ത മുന്‍ ഡിവൈഎഫ്ഐ നേതാവ് എന്മകജെ ഷേണിയിലെ സചിത റൈ (28) ക്കെതിരെ വീണ്ടും കേസ്. സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപിക ജോലി വാഗ്ദാനം ചെയ്ത് കുഡ്ലു രാംദാസ് നഗര്‍ ഗോപാലകൃഷ്ണ ടെമ്പിള്‍ റോഡിലെ കെ.സജിതയിൽ (29) നിന്ന് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും നേരിട്ടും പലതവണകളിലായി 13,26,203 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സചിതയുടെ സുഹൃത്താണ് പരാതിക്കാരി. കാസര്‍ഗോഡ് ടൗണ്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലും കര്‍ണാടകത്തിലുമായി ഇത്തരത്തില്‍ 20 കേസുകള്‍ സചിതയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15 കോടിയിലേറെ രൂപയാണ് തട്ടിയെടുത്തത്. കേസില്‍ അറസ്റ്റിലായ സചിത പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. സചിതയ്ക്കെതിരേയുള്ള കേസില്‍ പോലീസ് തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് തട്ടിപ്പിന് ഇരയായവര്‍ ആരോപിച്ചിരുന്നു.
Read More