കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സൈനുദ്ദീനെയാണ്(46) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. “പി.വി. അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. 24 ന്യൂസിൽ വന്ന വാർത്തയെന്ന നിലയിലായിരുന്നു ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. “മുനീർ ഹാദി’ എന്ന ഫോൺ നമ്പറിൽ നിന്നായിരുന്നു വാർത്ത പ്രചരിപ്പിച്ചിരുന്നത്. എം.വി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച ഒരു വാർത്ത ഫോർവേഡ്…
Read MoreCategory: Kannur
ബോണസുമായി ബന്ധപ്പെട്ട പ്രശ്നം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടിയുമായി യുഡിഎഫിന്റെ ബാങ്ക്
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരേ നടപടിയുമായി യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിലെ പ്യൂണായി ജോലി ചെയ്യുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ, ബാങ്കിലെ ഡ്രൈവറും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ എസ്. ഇർഷാദ് എന്നിവർക്കെതിരേയാണു നടപടി. ബാങ്കിന്റെ ഓണം ബോണസുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. 7,000 രൂപ ബോണസ് അനുവദിച്ചതില്‍ 2,000 രൂപയ്ക്ക് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍നിന്നു സാധനങ്ങള്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരേ രാഹുലും ഇർഷാദും രംഗത്ത് വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ 13 ന് വൈകുന്നേരം 5.30 ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവിനു പരാതി നല്കാന് കാബിനിൽ കയറിയ ഇരുവരും ചീഫ് എക്സിക്യൂട്ടീവ് പി.വി. ഗണേഷ്കുമാറിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ ബാങ്ക് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇരുവരും…
Read Moreമുഴപ്പിലങ്ങാട് സൂരജ് വധം; പ്രതികൾ വാളുകൊണ്ടു വെട്ടുന്നത് കണ്ടെന്ന് ഒന്നാം സാക്ഷി; അഞ്ചുപേരെ തിരിച്ചറിഞ്ഞു
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഒന്നാം സാക്ഷി മമ്പള്ളി സത്യനെ കോടതിയിൽ വിസ്തരിച്ചു. കൊലയാളിസംഘത്തിലെ അഞ്ചുപേരെ ഒന്നാം സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. മൂന്നാം പ്രതി മഴുകൊണ്ട് തലയ്ക്കും നാലാം പ്രതിയും അഞ്ചാം പ്രതിയും വാളുകൊണ്ട് കഴുത്തിനും വെട്ടുന്നത് കണ്ടതായും സാക്ഷി കോടതിയിൽ മൊഴി നൽകി. 44 സാക്ഷികളാണ് ഈ കേസിൽ ഉള്ളത്. 12 പ്രതികളുള്ള കേസിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു.പാനൂർ പത്തായക്കുന്ന് കാരായിന്റവിട ടി.കെ. രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗം കോമത്ത് പാറാലിലെ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), കൂത്തുപറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട്…
Read Moreപാനൂർ നഗരത്തിൽ വീണ്ടും വിദ്യാർഥി സംഘർഷം; തടയാൻ ചെന്നവർക്കും മർദനം; വിദ്യാർഥികളുടെ ഏറ്റമുട്ടലിൽ നടപടി സ്വീകരിച്ച് പോലീസ്
തലശേരി: പാനൂരിൽ വീണ്ടും പ്ലസ്ടു-പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം. നഗരമധ്യത്തിൽ ഏറ്റുമുട്ടിയ വിദ്യാർഥികളെ ടാക്സി ഡ്രൈവർമാരും വ്യാപാരികളും ചേർന്ന് പിടിച്ചു മാറ്റി. ഇതു മൂന്നാം തവണയാണ് പാനൂരിൽ പ്ലസ് ടു-പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ആദ്യത്തെ സംഭവങ്ങളിൽ ഒരു വിദ്യാർഥിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. കെകെവിഎം എച്ച്എസ്എസിലെ വിദ്യാർഥികളാണ് ഇന്നലെ ഏറ്റുമുട്ടിയത്. ടൗൺ ജംഗ്ഷനിൽ ഹെൽമറ്റ് അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. സമീപത്തെ ടാക്സി ഡ്രൈവർമാരും വ്യാപാരികളും ഓടിയെത്തി വിദ്യാർഥികളെ പിടിച്ചു മാറ്റിയെങ്കിലും ചില കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ വിദ്യാർഥികളെ പിടിച്ചു മാറ്റാനെത്തിയ ടാക്സി ഡ്രൈവർക്ക് ഹെൽമറ്റ് കൊണ്ടുള്ള അടിയുമേറ്റു. രണ്ടാഴ്ച മുമ്പാണ് തൊട്ടടുത്ത പിആർഎം എച്ച്എസ്എസിലെ പ്ലസ് ടു-പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നത്. സ്കൂളിൽ നടക്കുന്ന സംഘർഷങ്ങൾ ഇപ്പോൾ തെരുവിലേക്കും എത്തിയിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് സ്കൂളിലെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreഅഴീക്കോടൻ അനുസ്മരണത്തിലും പങ്കെടുക്കാതെ ഇ.പി. ജയരാജൻ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ അതൃപ്തിയെന്ന് സൂചന
കണ്ണൂർ: സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല. സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിലായിരുന്നു ഇ.പി. ജയരാജൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, അന്തരിച്ച സിപിഎംനേതാവ് എം.എം. ലോറൻസിന്റെ സംസ്കാര ചടങ്ങിലും തുടർന്ന് നടക്കുന്ന അനുസ്മരണ പരിപാടിയിലും പങ്കെടുക്കാനായി ഇ.പി. പോയത് കൊണ്ടാണ് അഴീക്കോടൻ അനുസ്മരണത്തിൽ പങ്കെടുക്കാത്തതെന്നാണ് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല. അന്ന് ആയുർവേദ ചികിത്സയിലായിരുന്നെന്നായിരുന്നു വിശദീകരണം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയതിനുശേഷം സിപിഎം സംഘടിപ്പിച്ച ഔദ്യോഗിക പരിപാടികളിലൊന്നും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല.
Read Moreനഗരംതോറും ചുറ്റി നടന്ന് മയക്ക് മരുന്ന് വിൽപന: തലശേരിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ; ലഹരി വിൽപന നടത്തുന്ന പ്രധാന കണ്ണിയെന്ന് പോലീസ്
തലശേരി: തലശേരിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. തലശേരി സ്വദേശി റുബൈദയാണ്(37) അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തലശേരിയിൽ വ്യാപകമായി ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെയാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്. വാടക ക്വാർട്ടേഴ്സിന്റെ അടുക്കളയിലെ ഫ്രിഡ്ജിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്. യുവതിയുടെ കൈയിൽ നിന്നു ലഹരി വിൽപനയ്ക്കുപയോഗിക്കുന്ന ആറ് മൊബൈൽ ഫോണുകളും പണവും പോലീസ് കണ്ടെടുത്തു. പ്രദേശത്ത് ലഹരി വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് അറസ്റ്റിലായ യുവതിയെന്ന് പോലീസ് പറഞ്ഞു. യുവതിക്ക് ആരാണ് എംഡിഎംഎ എത്തിച്ച് നൽകുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreതളിപ്പറമ്പിൽ ടാങ്കർലോറി താഴ്ചയിലേക്കു മറിഞ്ഞു; ലോറി കാലി ആയതിനാൽ ഒഴിവായത് വൻ ദുരന്തം
തളിപ്പറമ്പ്: ദേശീയ പാതയിൽ ചിറവക്ക് വളവിൽ ടാങ്കർ ലോറി നിയന്ത്രണംവിട്ട് റോഡിൽ നിന്നു താഴ്ചയിലേക്കു മറിഞ്ഞു. ഡ്രൈവർക്കു പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി പവൻ ഉപാധ്യായ്ക്കാണ് (45) പരിക്കേറ്റത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. എംഎച്ച് 43 ബിപി 6916 എന്ന ഓയിൽ ടാങ്കർ ലോറിയാണു അപകടത്തിൽ പ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കു സാരമുള്ളതല്ല. അപകടവിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചത്. ടാങ്കർ ലോറി കാലിയായതിനാലാണു വൻ ദുരന്തം ഒഴിവായത്. തളിപ്പറമ്പിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreസ്കൂൾ ബസിൽ പെൺകുട്ടിക്കുനേരേ അതിക്രമം; വിദ്യാർഥിനിയുടെ പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ; പോക്സോ കേസ് ചുമത്തി പോലീസ്
ചക്കരക്കൽ(കണ്ണൂർ): സ്കൂൾ ബസിൽ വച്ച് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാലയത്തിലെ ബസ് ഡ്രൈവറെയാണ് പോക്സോ വകുപ്പ് ചുമത്തി ചക്കരക്കൽ സിഐ ആസാദ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ ബസിലെ യാത്രയ്ക്കിടെ ഡ്രൈവർ ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടി ഇക്കാര്യം അധ്യാപകരോട് പറയുകയും സ്കൂൾ അധികൃതർ എടക്കാട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreബർത്തഡേ പാർട്ടിക്കിടെ ലൈറ്റർ ചോദിച്ചിട്ട് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കൾക്ക് ക്രൂരമർദനം; രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: ലൈറ്റർ ചോദിച്ചിട്ട് നൽകാത്ത വിരോധത്തിൽ യുവാക്കളെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി കെ. മുഹമ്മദ് സഫ്വാൻ(22), കൊറ്റാളി സ്വദേശി കെ. സഫ്വാൻ(24) എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 2.45 ഓടെയായിരുന്നു സംഭവം. പാപ്പിനിശേരി സ്വദേശി ടി.പി.പി. മുനവീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കരന്റെ സഹോദരനായ ടി.പി.പി. തൻസീൽ(22) സുഹൃത്ത് ഷഹബാസ്(20) എന്നിവർക്കാണ് പരിക്കേറ്റത്. പയ്യാമ്പലത്ത് നടന്ന ബർത്ത്ഡേ പാർട്ടിയിൽ വച്ച് ആറ് പേർ ചേർന്ന് തൻസീലിനോടും സുഹൃത്തിനോടും ലൈറ്റർ ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ നീയൊക്കെ എന്തിനാടാ വന്നതെന്ന് പറഞ്ഞ് വാക്ക് തർക്കം നടക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തൻസീലിന്റെ തുടയ്ക്കും സുഹൃത്ത് ഷാഹബാസിന്റെ വയറിനും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
Read Moreചികിത്സയ്ക്കിടയിൽ നാലു വയസുകാരിയുടെ മരണം: പോലീസ് അന്വേഷണം തുടങ്ങി; കാലിൽ പൊള്ളലുമായി എത്തിയ കുട്ടിക്കാണ് ദാരുണസംഭവം ഉണ്ടായത്
തലശേരി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ച സംഭവത്തിൽ കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പാനൂർ കൊളവല്ലൂർ തൂവക്കുന്ന് മന്നത്ത് തയുള്ളതിൽ അബ്ദുള്ള-സുമയ്യ ദമ്പതികളുടെ മകൾ സയ്ഫ ആയിഷയാണ് ഇന്നലെ മരിച്ചത്. തിളച്ച ചായ കാലിൽ മറിഞ്ഞതിനെത്തുടർന്ന് തലശേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കു ശേഷം ആശുപത്രി വിടാൻ ഒരുങ്ങവെ മരുന്നു നൽകിയിരുന്നു. തുടർന്ന് അത്യാസന്ന നിലയിലായ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലെ അപാകതയാണ് മരണ കാരണമെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് കൊളവല്ലൂർ പോലീസ് കേസെടുത്തത്. ആശുപത്രി അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ചികിത്സാരേഖകൾ ശേഖരിച്ചു.തങ്ങൾപീടിക സഹ്റ പബ്ലിക് സ്കൂൾ എൽകെ ജി വിദ്യാർഥിനിയാണ് സയ്ഫ.സഹോദരങ്ങൾ: സൻഹ ഫാത്തിമ. അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ.
Read More