തലശേരി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റിനെ സിപിഎമ്മുകാരനായ ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ പിന്നാലെ ഓടി. പ്രസിഡന്റ് സെക്രട്ടറിയുടെ കാബിനിൽ കയറി രക്ഷപെട്ടു.ബാങ്കിന്റെ സായാഹ്ന ശാഖയിലാണ് സംഭവം. സംഭവത്തെത്തുടർന്ന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സീനിയർ ക്ലർക്കായ ജീവനക്കാരനെ ഇടപാടുകാരുടെ മുന്നിൽ വച്ച് മാനസിക രോഗി എന്ന് ആക്ഷേപിച്ചതിനെത്തുടർന്നാണ് പ്രകോപിതനായ ജീവനക്കാരൻ പേപ്പർ മുറിക്കാനുപയോഗിക്കുന്ന കത്തിയുമെടുത്ത് പ്രസിഡന്റിന്റെ പിന്നാലെ പാഞ്ഞത്. സംഭവത്തിനു ശേഷം രക്തസമ്മർദ്ദത്തെ തുടർന്ന് അവശ നിലയിലായ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടപാടുകാരുടെ മുന്നിൽ വച്ച് നടത്തിയ ജീവനക്കാരുടെ യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. ഇടപാടുകാരുടെ മുന്നിൽ വച്ച് ജീവനക്കാരുടെ യോഗം വിളിക്കുന്നതിനെ ജീവനക്കാർ തന്നെ എതിർത്തിരുന്നു.എതിർപ്പ് വക വയ്ക്കാതെയാണ് പ്രസിഡന്റ് ജീവനക്കാരുടെ യോഗം ഇടപാടുകാരുടെ മുന്നിൽ വച്ച് വിളിച്ചതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. യോഗത്തിൽ കെവൈസി ഫോം പൂരിപ്പിച്ച് നൽകാത്തതിനെക്കുറിച്ചുള്ള ചർച്ചക്കിടയിലാണ് പ്രകോപനപരമായ രംഗങ്ങൾ അരങ്ങേറിയത്. ഫോം…
Read MoreCategory: Kannur
ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം; ഇരയ്ക്കെതിരേ നവമാധ്യമ പ്രചാരണം; കേസെടുക്ക് പോലീസ്
പയ്യന്നൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇരയെ നവമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. അതിജീവിതയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാൻഡില്‍ കഴിയുന്ന ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരത്, സഹോദരന് ഡോ. വരുണ്‍ നമ്പ്യാര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണു കേസെടുത്തത്. ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ചില നവമാധ്യമ പ്രചാരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ ഡിവൈഎസ്പിക്കും അതിജീവിത പരാതി നല്കി മണിക്കൂറുകള്‍ക്കകമാണ് പോലീസിന്റെ നടപടിയുണ്ടായത്. പീഡനത്തിനിരയായ യുവതിയുടെ ദൃശ്യങ്ങള്‍ ഇരയെ തിരിച്ചറിയും വിധത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണു കേസെടുത്തിരിക്കുന്നത്. തന്നെയും കുടുംബത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിനെതിരെയായിരുന്നു അതിജീവിതയുടെ പരാതി. ക്ലിനിക്കില്‍നിന്നു യുവതിയും പിതാവും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഫേസ്…
Read Moreകൊളവല്ലൂരിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം; ” വീട്ടിലെ മോഷണം വിദേശത്തിരുന്ന് കണ്ടു’; പിന്നെ സംഭവിച്ചത്…
തലശേരി: പ്രവാസിയുടെ വീട്ടിൽ നടന്ന കവർച്ചാശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കൊളവല്ലൂർ കുന്നോത്ത് പറമ്പിലെ അരുന്നത്തിൽ സുനിൽ ബാബുവിന്റെ പൂട്ടിയിട്ട വീട്ടിൽ നടന്ന മോഷണ ശ്രമത്തെക്കുറിച്ചാണ് കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ രാത്രി 9.30 തോടെയാണ് സംഭവം. യുഎഇ ഫുജൈറയിൽ നിന്നാണ് വീട്ടുടമ സുനിൽ ബാബു മൊബൈലിലൂടെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാക്കൾ വീടിനുള്ളിലേക്ക് കയറുന്നത് കണ്ടത്. വീടിന്റെ പിൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഉടൻ സുനിൽ സുഹൃത്തും അയൽവാസിയുമായ ഡോ. രവീന്ദ്രനെ വിവരമറിയിച്ചു. ഉടൻ വീടിനു പുറത്തിറങ്ങിയ ഡോക്ടർ മോഷണം ശ്രമം നടന്ന വീട്ടിലേക്ക് ടോർച്ചടിച്ച് ആരടാ എന്ന് ചോദിച്ച ഉടൻ മോഷ്ടാക്കൾ കടന്നു കളഞ്ഞു. വിവരമറിഞ്ഞ് കൊളവല്ലൂർ പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മോഷ്ടാക്കൾ സിസിടിവി കാമറ മറയ്ക്കാൻ നടത്തുന്ന ശ്രമങ്ങളും ചിത്രത്തിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളിൽ ഒരാൾ മുഖം മറച്ചിരുന്നു.…
Read Moreഇരിട്ടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിനികളെ കണ്ടെത്തിയില്ല
ഇരിട്ടി: പഴശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ ഏഴോടെ ഇരിട്ടി ഫയർഫോഴ്സ് സ്റ്റേഷൻ ഇൻചാർജ് മഹറൂഫ് വാഴോത്തിന്റെ നേതൃത്വത്തിൽ ഇരിട്ടി, പേരാവൂർ, കണ്ണൂർ, തലശേരി സ്റ്റേഷനുകളിൽ നിന്നുള്ള മുപ്പത് സേനാംഗങ്ങളാണ് തെരച്ചിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നാല് ഡിങ്കി സംഘങ്ങൾ പുഴയിൽ തെരച്ചിൽ ആരംഭിച്ചു. കണ്ടെത്താനായില്ലെങ്കിൽ പത്തോടെ സ്കൂബാ അംഗങ്ങൾ തെരച്ചിൽ നടത്തും. പ്രതികൂലമായ കാലാവസ്ഥയും ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ഒരുമ റസ്ക്യു വള്ളിത്തോടിന്റെ അംഗങ്ങളും തെരച്ചിൽ നടത്തുന്നവരെ സഹായിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു ഇരിക്കൂർ സിഗ്ബ കോളജിലെ ബിഎ സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂർ തെരൂർ അഫ്സത്ത് മൻസിലിൽ മുഹമ്മദ് കുഞ്ഞി- അഫ് സത്ത് ദന്പതികളുടെ മകൾ ഷഹർബാന (28), ചക്കരക്കൽ നാലാംപീടികയിലെ…
Read Moreബലാത്സംഗക്കേസ് പ്രതിയുടെ ജിം അടിച്ചു തകര്‍ത്തു; 25 ലക്ഷത്തിന്റെ നഷ്ടമെന്ന് പരാതി
പയ്യന്നൂര്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ശരത് നമ്പ്യാരുടെ ജിം അടിച്ചു തകര്‍ത്ത സംഭവത്തില്‍ 25 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതി. യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ശരത് നന്പ്യാരെ അറസ്റ്റ് ചെയ്തതിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു ഇയാളുടെ സ്ഥാപനത്തിന് നേരെ അക്രമം നടന്നത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആരോഗ്യ വെല്‍നസ് ക്ലിനിക്കിലേക്ക് അതികമിച്ച് കടന്നവര്‍ സിസിടിവി കാമറകള്‍ അടിച്ചു തകര്‍ത്ത ശേഷം അക്രമം നടത്തുകയായിരുന്നു. ടോയ് ലറ്റുകളും വാഷ് ബേസിനുകളും തകര്‍ന്ന നിലയിലാണ്. ജിമ്മിലെ ഉപകരണങ്ങളും റിസപ്ഷന് കാബിനും ഫാനുകളുള്പ്പെടെയുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളും ജനല്പാളികളുമടക്കം കമ്പിവടിയുപയോഗിച്ച് അടിച്ചു തകര്‍ത്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഇ.കപില്‍ (32), എം.വി.ഷനു (36), അഖില്‍ ഭാസ്കര്‍ (29), കെ. ലിഗിന് (28), എം.ശ്യാം (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ വെല്‍നസ് ക്ലിനിക് ജീവനക്കാരി തെക്കേ മമ്പലത്തെ കെ.പി.…
Read Moreകണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം; സാരമായി പരിക്കേറ്റ് വിദ്യാർഥി ജില്ലാ ആുപത്രിയിൽ ചികിത്സയിൽ
കണ്ണൂർ: തോട്ടട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യർഥികളുടെ ക്രൂരമർദനം. പരിചയപ്പെടാനെന്ന് പറഞ്ഞ് ശുചിമുറിയിൽ കൊണ്ടുപോയി വയറിനും കാലിനും നാഭിക്കും ചവിട്ടി പരിക്കേൽപ്പിച്ചെന്നാണ് പരാതി. പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയായ റിത്വിനാണ് (16) മർദനമേറ്റത്. പ്ലസ് ടു വിദ്യാർഥികളായ എട്ട്പേർ ചേർന്ന് മർദിച്ചെന്നാണ് പരാതി. ഇന്നലെ രാവിലെ10.45 ഓടെയാണ് സംഭവം നടന്നത്. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞതേയുള്ളു. സ്കൂൾ ഇന്റർവെല്ലിന്റെ സമയത്ത് നവാഗതരെ പരിചയപെടാനായി എത്തിയ സീനിയർ വിദ്യാർഥികളാണ് സ്കൂൾ ശുചിമുറിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ റിത്വിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിത്വിനിന്റെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടർക്കും ആന്റി റാഗിംഗ് കമ്മിറ്റിക്കും പരാതി നൽകുമെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ…
Read Moreപയ്യന്നൂരിൽ ലോൺ അടപ്പിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ ആക്രമിച്ചു; പ്രതിക്കെതിരേ വധശ്രമത്തിന് കേസ്
പയ്യന്നൂര്‍: ബാങ്കില്‍നിന്നുമെടുത്ത ലോണ്‍ അടപ്പിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെതിരേ അക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള കുറ്റത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ബറോഡ ബാങ്കിന്റെ റിക്കവറി ഉദ്യോഗസ്ഥനായ കണ്ണൂര്‍ പള്ളിക്കുന്ന് രാമതെരുവിലെ കെ.അഭിജിത്തിന്റെ പരാതിയിലാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വിജിതയുടെ വീട്ടിലുണ്ടായിരുന്നയാള്ക്കെതിരേ കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം നാലേമുക്കാലോടെയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ബറോഡ ബാങ്കില്‍നിന്നു വിജിത രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പയുടെ നാലു ഗഡുക്കള്‍ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയത് സംബന്ധിച്ച് സംസാരിക്കാനെത്തിയതായിരുന്നു ബാങ്ക് നിയോഗിച്ച റിക്കവറി ഉദ്യോഗസ്ഥനായ പരാതിക്കാരന്. ഇതിനിടയിലാണ് വിജിതയുടെ വീട്ടിലുണ്ടായിരുന്നയാള്‍ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പരാതിക്കാരന്റെ 35,000 രൂപ വിലവരുന്ന ഫോണ്‍ പിടിച്ചുവാങ്ങി കിണറിന്റെ ഭാഗത്തേക്ക് എറിഞ്ഞപ്പോള്‍ ഫോണ്‍ കിണറ്റില്‍ വീണോയെന്നറിയാനായി കിണറിന് സമീപത്തേക്ക് പോയ പരാതിക്കാരനെ ഇന്റര്‍ലോക്ക് കട്ടകൊണ്ട് എറിഞ്ഞതില്‍ തലയില്‍ പരിക്കേറ്റിരുന്നു. വീണ്ടും എറിഞ്ഞപ്പോള്‍ ഒഴിഞ്ഞ് മാറിയില്ലെങ്കില്‍ മരണംവരെ സംഭവിക്കുമായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ…
Read Moreകുപ്രസിദ്ധ മോഷ്ടാവ് അഷറഫലിയെ കർണാടകയിൽനിന്നു പൊക്കി; പിടികൂടിയത് പയ്യന്നൂർ ക്രൈം സ്ക്വാഡ്
പയ്യന്നൂര്‍: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി അഷറഫലിയെ പയ്യന്നൂർ സബ് ഡിവിഷൻ ക്രൈം സ്ക്വാഡിന്റെ പിടിയിൽ. പെരുന്പയിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തി വരുന്നതിനിടെ കർണാടകത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള ആളുമായി രൂപ സാദൃശ്യം തോന്നിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്ക്വാഡ് ഇയാൾക്കായി അന്വേഷണം നടത്തിയത്. പയ്യന്നൂരിലെത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് തെളിഞ്ഞു എന്നാൽ ഇയാൾ മഞ്ചേശ്വരം, കുന്പള പോലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ചകളിൽ പ്രതിയാണെന്ന് കണ്ടെത്തി. മഞ്ചേശ്വരം, കുന്പള, മേൽപ്പറന്പ് പോലീസ് സ്റ്റേഷനുകളിൽ നാലു വീതവും ബദിയടക്കയിൽ രണ്ടു കേസുകളിലും പ്രതിയാണിയാൾ. കൂടാതെ കാഞ്ഞങ്ങാട്, കാസർഗോഡ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ടായിരുന്നു. ക്രൈം സ്ക്വാഡിന്റെ പിടിയിലായ പ്രതി പയ്യന്നൂരിലുണ്ടെന്നറിഞ്ഞ് കുന്പളപോലീസും…
Read Moreജയരാജൻമാർ മൂന്നുതട്ടിൽ; സിപിഎം കണ്ണൂർ ലോബിതകർന്നെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പിണറായി വിജയന്റെ ഉറ്റവരായ ജയരാജന്മാർ മൂന്നു തട്ടിലായതോടെ എക്കാലത്തെയും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി യദുകുലം പോലെ തമ്മിലടിച്ചു തകർന്നുവെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നിഴൽ യുദ്ധം തുടരുന്ന ജയരാജന്മാരെ താമസിയാതെ കുലംകുത്തികളായി പ്രഖ്യാപിക്കും. പാർട്ടി അംഗത്വം, ചുവപ്പുസേന എന്നിവയിൽ എന്നും ഒന്നാമതായ കണ്ണൂരിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങൾ ഒലിച്ചു പോയത്. ബംഗാളിൽ നന്ദിഗ്രാമിൽ നിന്നാണ് സിപിഎമ്മിന്റെ മരണമണി മുഴങ്ങിയതെങ്കിൽ കേരളത്തിൽ കണ്ണൂരിലാണ് അന്ത്യകൂദാശ നടന്നത്. മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, മുന്നണി കൺവീനർ എന്നീ ഉന്നത സ്ഥാനങ്ങൾ കണ്ണൂരിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിൽ മറ്റു ജില്ലക്കാർക്ക് കടുത്ത അമർഷമുണ്ട്. വി.എസിന്റെ പതനത്തോടെ ദുർബലമായ തിരുവിതാംകൂർ ലോബി പുതിയ നേതാവിനെ തേടുകയാണ്. ആദ്യ കാലത്ത് എകെജിയായിരുന്നു കണ്ണൂർ ലോബിയുടെ നായകൻ. പിന്നീട് എം.വി.രാഘവനായി. ഇഎം എസും വിഎസും ചേർന്ന് രാഘവനെ പാർട്ടിയിൽ നിന്നും…
Read Moreകണ്ണൂർ എയപോർട്ടിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞയാളിൽനിന്നു പോലീസ് ഒരു കിലോ സ്വർണം പിടിച്ചു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ വിമാന യാത്രക്കാരനിൽനിന്നു പോലീസ് ഒരു കിലോയിലധികം സ്വർണം പിടികൂടി. ബാലുശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിൽനിന്നാണ് 75 ലക്ഷത്തോളം രൂപ വരുന്ന സ്വർണം പിടികൂടിയത്. വിമാനത്താവള പരിസരത്തുനിന്നാണ് ഒരു കിലോയിലധികം സ്വർണവുമായി യാത്രക്കാരനെ വിമാനത്താവള പോലീസും സ്ക്വാഡും ചേർന്നു പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദോഹയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ജംഷീർ. കസ്റ്റംസിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം നാലോടെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1124 ഗ്രാം ഉണ്ടായിരുന്നു. വേർതിരിച്ചെടുത്തപ്പോൾ 1045 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 74,87,000 രൂപ വരും. സ്വർണവും യാത്രക്കാരനെയും പിന്നീട്…
Read More