കുട്ടികൾക്ക് സ്കൂട്ടർ ഓടിക്കാൻ നല്കി; ആർ സി ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ്; 55000 രൂപ പിഴയും

പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് സ്കൂട്ടറോടിക്കാൻ നല്കി ആർസി ഉടമകൾക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. 55,000 രൂപ പിഴയും ഇടാക്കി. വെങ്ങര മുട്ടം സലഫി മസ്ജിദിന് സമീപത്തെ സമീറ മൻസിലിൽ പരിയന്‍റവിടെ സബീന(38), മുട്ടം വെള്ളച്ചാൽ സി.കെ.ഹൗസിൽ കെ.സി.നജീബ് (39) എന്നിവരുടെ പേരിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30ന് മുട്ടം പിഎച്ച്സിക്ക് സമീപം പഴയങ്ങാടി എസ്ഐ പി.യദുകൃഷ്‌ണന്‍റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തവെ കെ.എൽ-86 ബി-1546 സ്കൂട്ടറോടിച്ചുവന്ന കുട്ടിയെ കണ്ടത്. ഈ സംഭവത്തിൽ കുട്ടിക്കു സ്കൂട്ടർ നൽകിയതിനാണ് സബീനക്കെതിരേ കേസ്. ഇന്നലെ രാവിലെ 9.45 ന് എസ്ഐ ടി.പി.ഷാജിമോന്‍റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെ വെങ്ങര പോസ്റ്റ് ഓഫീസിന് സമീപത്തു കെ.എൽ-13 എ.സി 9931 നമ്പർ സ്‌കൂട്ടറോടിച്ച കുട്ടിയെയും പിടികൂടി. ഈ കുട്ടിക്കു വാഹനം നൽകിയതിനാണ് നജീബിന്‍റെ പേരിൽ കേസ്. രണ്ട് കേസുകളിലും…

Read More

കണ്ണൂരിൽ കനത്ത മഴ; ചാവശേരിയിൽ വെള്ളം കയറിയ റോഡിൽ കാർ മുങ്ങി

ചാവശേരി: ബംഗളൂരുവിൽനിന്നു വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ റോഡിലെ വെള്ളത്തിൽ മുങ്ങി. ഇന്നു രാവിലെ ആറോടെ വെളിയമ്പ്ര കൊട്ടാരത്തിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു . കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്നു കൊട്ടാരം-പെരിയത്തിൽ റോഡ് കഴിഞ്ഞ ദിവസം രാത്രിയിൽ അടച്ചിരുന്നു. തോട് നിറഞ്ഞു കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് റോഡ് വെള്ളത്തിലായത്. ഇതറിയാതെ പെരിയത്തിൽ നിന്നു വന്ന കാർ വെള്ളത്തിലൂടെ കൊട്ടാരം ഭാഗത്തേക്ക് വരുന്നതിനിടെ കാറിന്‍റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി രക്ഷപ്പെട്ടു. ബംഗളൂരുവിൽ നിന്നും കൊട്ടാരത്തിലേക്ക് വരികയായിരുന്നു കാർ. കാർ ഒഴുകി പോകുന്നതിന് മുമ്പ് രാവിലെ ഒമ്പതോടെ ക്രെയിൻ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തിൽനിന്നു പുറത്തെടുത്തു. മുമ്പ് ഈ പ്രദേശത്തെ വീടുകളിൽ അടക്കം വെള്ളം കയറിയിരുന്നു

Read More

സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സഹകരണ ബാങ്കിൽ വായ്പാത്തട്ടിപ്പ്; ജീവനക്കാർക്ക് സസ്പെൻഷൻ

കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സർവീസ് സഹ. ബാങ്കിൽ നടന്ന വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറിയെയും മാനേജരെയും ഭരണ സമിതി സസ്പെൻഡ് ചെയ്തു.ഭരണ സമിതി യോഗത്തിന്‍റെ അനുമതി വാങ്ങാതെ വലിയ തോതിൽ വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഒറ്റ ദിവസം കൊണ്ട് പത്തു ലക്ഷം രൂപ വീതം പത്തുപേർക്ക് വായ്പയായി അനുവദിക്കുകയും ഇത് മറ്റൊരാൾക്കു മാത്രമായി നൽകിയുമാണു തട്ടിപ്പ് നടത്തിയത്.ജാമ്യക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് പത്തുപേരെ ബാങ്കിൽ വിളിപ്പിച്ച് രേഖകളിൽ ഒപ്പുവയ്പ്പിച്ച് അവരറിയാതെ വായ്പ എന്ന നിലയിൽ മറ്റൊരാൾക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ വായ്പ നൽകിയ ഒരു കോടിയുടെ തിരിച്ചട‌വ് മുടങ്ങിയതോ‍ടെയാണ് ഭരണ സമിതി വായ്പയുടെ വ്യാപ്തി അറിയുന്നതും അന്വേഷണം നടത്തുന്നതും.വായ്പ നൽകിയയാൾ തിരിച്ചടക്കാതെ വന്നതോടെ ബാങ്ക് പ്രസിഡന്‍റ് പോലീസിൽ പരാതി നൽകിയിരുന്നു. ബാങ്കിന്‍റെ പ്രവർത്തനപരിധിക്കുള്ള സ്ഥാപനത്തിനാണ് വായ്പ നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാരിൽ നിന്നു…

Read More

വാഹനമിടിച്ച് വയോധികൻ മരിച്ച കേസ്: രണ്ടുപേർ കസ്റ്റഡിയിൽ

ഇരിട്ടി: ഇരിട്ടി കീഴൂരിൽ തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയിൽ റോഡിലേക്കു തെന്നിവീണ വയോധികന്‍റെ ദേഹത്തുകൂടി വാഹനങ്ങൾ കയറിയിറങ്ങി മരിച്ച സംഭവത്തിൽ വാഹനങ്ങളും ഡ്രൈവർമാരും പോലീസ് കസ്റ്റഡിയിൽ. മരണപ്പെട്ടയാളെ ആളെ ആദ്യം ഇടിച്ചു നിർത്താതെ പോയ വാഹനത്തിന്‍റെ ഡ്രൈവറായ ആറളം സ്വദേശി ഇബ്രാഹിനെയും തുടർന്ന് ചക്കരക്കൽ ഇരുവേരി സ്വദേശിയായ മുഹമ്മദിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരുടെയും വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച രാത്രി 8.30 തോടെയാണ് മനഃസാക്ഷിയെ നടുക്കുന്ന അപകടം ഉണ്ടായത്. ജോലികഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുക ആയിരുന്ന അടിമാലി സ്വദേശി ഗോപാലകൃഷ്ണൻ (65 ) കാൽവഴുതി മഴ നനയാതെ ചൂടിയിരുന്ന കുടയോടു കൂടി റോഡിലേക്ക് വീഴുന്നത്. റോഡിൽ എണീറ്റിരുന്ന ഗോപാലകൃഷ്ണനെ ആദ്യം വന്ന ഐറിസ് ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ കടന്നുപോയി. ഉടൻതന്നെ ഇരുവശത്തുനിന്നും വാഹനങ്ങൾ വന്നെങ്കിലും ആരും നിർത്താൻ തയാറാകത്തെ വേഗത്തിൽ കടന്നുപോകുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ പോലീസ്…

Read More

പെട്രോൾ പന്പിൽ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പോലീസുകാരനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: പെട്രോൾ പന്പിൽ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കണ്ണൂർ പോലീസ് ഡിഎച്ച് ക്യുവിലെ ഡ്രൈവർ കെ. സന്തോഷ്കുമാറി (50) നെതിരെ നടപടിയെടുക്കാനൊരുങ്ങി മോട്ടോർവാഹനവകുപ്പ്. മോട്ടോർവാഹനവകുപ്പിന്‍റെ അന്വേഷിച്ച് ലൈസൻസ് റദ്ദാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തളാപ്പ് പാന്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പന്പിലായിരുന്നു സംഭവം. 2100 രൂപയുടെ ഇന്ധനം നിറച്ച സന്തോഷ്കുമാർ 1900 രൂപയാണ് നൽകിയത്. ബാക്കി പണത്തിന് ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്നും വേണമെങ്കിൽ ബാക്കി തുകയ്ക്കുള്ള പെട്രോൾ തിരിച്ചെടുത്തോ എന്നുപറഞ്ഞ് കാറുമായി പോകാൻ ശ്രമിക്കുകയായിരുന്നു. കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരനായ അനിൽ മുന്നിൽനിന്ന് തടയാൻ ശ്രമിച്ചു. ഇത് ഗൗനിക്കാതെ കാർ നീക്കിയപ്പോൾ അനിൽ ബോണറ്റിനു മുകളിലേക്ക് വീണു. എന്നാൽ കാർ നിർത്താൻ തയാറാകാതെ സന്തോഷ് കുമാർ അതിവേഗം പോകുകയായിരുന്നു. അനിലിനെയും കൊണ്ട് തിരക്കേറിയ നഗരത്തിലൂടെ അഞ്ഞൂറു മീറ്ററോളം ഓടിയശേഷം ട്രാഫിക് പോലീസ്…

Read More

ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് 31 ലക്ഷം തട്ടിയെടുത്തു; തളിപ്പറന്പിൽ മൂന്നുപേർക്കെതിരേ കേസ്

തളിപ്പറമ്പ്: പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് 31 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ തളിപ്പറന്പ് പോലീസ് കേസെടുത്തു. രാജേഷ് നമ്പ്യാർ, ഇയാളുടെ കൂട്ടാളികളായ വിഘ്നേഷ് നമ്പ്യാർ, സി.കെ. ജിതിൻ പ്രകാശ് എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. പറശിനിക്കടവ് സ്വദേശി കെ. ദേവരാജന്‍റെ(56) പരാതിയിലാണ് കേസ്. ആംഷെ ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 31,05,000 ഉം മകൾക്ക് ഉയർന്ന ശന്പളത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് ആറുലക്ഷവും വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. 2022 മാർച്ച് 21 മുതൽ ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകളിൽ നിന്ന് തവണകളായി പണം കൈപറ്റിയെങ്കിലും ലാഭവിഹിതമോ മകൾക്ക് ജോലിയോ നൽകാതെ വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രാജേഷ് നമ്പ്യാർക്കും കൂട്ടാളികൾക്കുമെതിരേ തളിപ്പറമ്പ് കാക്കാഞ്ചാലിലെ എ.പി. ശിവദാസനെ 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് മെയ്-21 ന് തളിപ്പറമ്പ് പോലീസ്…

Read More

കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ കണ്ണൂരിൽ പീഡിപ്പിച്ചു; പരിശീലകനെതിരേ കേസ്

കണ്ണൂർ: വിദേശവനിതയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കളരി പരിശീലകനെതിരേ ടൗൺ പോലീസ് കേസെടുത്തു. അമേരിക്കൻ സ്വദേശിയും ഇന്ത്യൻ പൗരത്വവുമുള്ള 42 കാരിയെ കളരി പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ തോട്ടട സ്വദേശിയും കളരി പരിശീലകനുമായ 53 കാരനെതിരേയാണ് ടൗൺ പോലീസ് കേസെടുത്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമെങ്കിലും ഇന്നലെയാണ് യുവതി പരാതി നല്കിയത്. ടൗൺ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Read More

വാഹന പരിശോധനയ്ക്കിടെ എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ വാഹനം ഇടിച്ചുതെറിപ്പിച്ചു; 2 പേർക്കെതിരേ കേസ്

കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ വാഹനം ഇടിച്ചുതെറിപ്പിച്ച് കടന്നുപോയ സംഭവത്തിൽ വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോമത്ത്കുന്നിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കണ്ണൂർ എൻഫോഴ്സമെന്‍റ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മാരുതി എസ് ക്രോസ് കാർ എത്തിയത്.എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ സ്ക്വാഡിന്‍റെ വാഹനത്തിൽ ഇടിച്ചശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് സ്ക്വാഡ് ചക്കരക്കൽ പോലീസിൽ വിവരം അറിയിച്ചു. വാഹനത്തിന്‍റെ ഉടമ കീഴ്മാടം സ്വദേശി റാഷിദിനെതിരേയും വാഹനം ഓടിച്ച ഡ്രൈവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. വാഹനത്തിന് ഇൻഷ്വറൻസ് ഇല്ലായിരുന്നുവെന്ന് എൻഫോഴ്സമെന്‍റ് സ്ക്വാഡ് അറിയിച്ചു.

Read More

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പുസംഘംകവർന്നത് 7.2 കോടി രൂപ; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മേധാവി എം. ഹേമലത

തളിപ്പറന്പ്: കണ്ണൂര്‍ റൂറൽ ജില്ലയിൽ സമീപകാലത്തായി ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് 7.2 കോടിയോളം രൂപയെന്ന് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത. ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് 2.5 കോടി രൂപയും വ്യാജ അന്വേഷണസംഘം ചമഞ്ഞ് 13.75 ലക്ഷം രൂപയുമാണ് തട്ടിയത്. ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 64 ലക്ഷം രൂപയും ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 32 ലക്ഷം രൂപയും ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പില്‍ പ്രോഡക്ട് കാര്‍ട്ട് ചെയ്താല്‍ പണം ലഭിക്കുമെന്നു പറഞ്ഞ് മാട്ടൂല്‍ സ്വദേശിയില്‍നിന്ന് 16 ലക്ഷം രൂപയുമാണ് തട്ടിയത്. മുംബൈ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി വാറണ്ടുണ്ടെന്ന് പറഞ്ഞ് പയ്യന്നൂരിലെ ഡോക്ടറില്‍നിന്നു പത്ത് ലക്ഷം രൂപ തട്ടി. ഉയർന്ന ഉദ്യോഗസ്ഥന്‍റെ യൂണിഫോം ധരിച്ച് വാട്‌സാപ്പിലൂടെയാണ്…

Read More

പള്ളി ഭണ്ഡാരം കുത്തിപ്പൊളിക്കാനുള്ള ശ്രമം; പിടിയിലായത് ജയിലില്‍ നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ്

പയ്യന്നൂര്‍: പള്ളി ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കാസര്‍ഗോഡ് ബാളാല്‍ അത്തിക്കടവിലെ സി. ഹരീഷ്‌ കുമാറാണ്(50) പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടേമുക്കാലോടെ പയ്യന്നൂരിലാണ് സംഭവം. ഗാന്ധിപാര്‍ക്കിന് സമീപത്തെ ജുമാ മസ്ജിദ് വളപ്പില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പിക്കാസും മറ്റുമുപയോഗിച്ച് ഭണ്ഡാരം കുത്തിപ്പൊളിക്കുന്നതിന്‍റെ ശബ്ദം പള്ളിയുടെ സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് കേട്ടത്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെയും സെക്രട്ടറി പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഭണ്ഡാരം കുത്തിപ്പൊളിച്ചുകൊണ്ടിരുന്ന മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ജുമാ മസ്ജിദ് സെക്രട്ടറി നാദിറാ മന്‍സിലിലെ മുഹമ്മദ് ആഷിഖ് നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയാണ് പിടിയിലായത്. കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 11നാണ്…

Read More