തലശേരി: കക്ക വ്യപാരിയായ അറുപത്തിയഞ്ചുകാരിയെ വായമൂടികെട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷ് മുമ്പാകെ തുടങ്ങി. തൃക്കരിപ്പൂര്‍ സ്വദേശിനിയായ ഭാര്‍ഗവി അമ്മച്ചിയെ (62) തളിപ്പറമ്പ് ഏഴോം അടിപ്പാലത്ത് വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിചാരണ ആരംഭിച്ചത്. ഭാര്‍ഗവിയുടെ മകനുള്‍പ്പെടെയുള്ള സാക്ഷികളെ ഇന്നലെ വിസ്തരിച്ചു. 2014 മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. പരിയാരത്ത് താമസിക്കുന്ന മകനെ കണ്ട് മടങ്ങുകയായിരുന്ന ഭാര്‍ഗവിയെ മുന്‍ പരിചയക്കാരായ പ്രതികള്‍ ഏഴം അടിപ്പാലത്തെ പുഴക്കരയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രന് ഹാജരായി. തിരുവനന്തപുരം സ്വദേശിയും പയ്യന്നൂര്‍ കവ്വായിയില്‍ താമസക്കാരനുമായ ജയകുമാര്‍ എന്ന മജിദ്(60) തൃക്കരിപ്പൂരിലെ മഹേഷ്(42) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ മജീദ് ഇപ്പോള്‍ ജയിലിലാണുള്ളത്.പയ്യന്നൂര്‍ കൊവ്വല്‍ കടപ്പുറത്ത് എട്ട് വയസുകാരിയെ മിഠിയിയും ഉപ്പിലിട്ട മാങ്ങയും വാങ്ങി നല്കി…
Read MoreCategory: Kannur
എടാ പോടാ ബന്ധമല്ല..! കോണ്‍ഗ്രസിന്റെ ശക്തി ജനങ്ങളുമായുള്ള ആത്മബന്ധമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
തലശേരി: കോണ്‍ഗ്രസിന്റെ ശക്തി ജനങ്ങളുമായുള്ള ആത്മബന്ധമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാടിന്റെ അഭിവൃദ്ധിക്ക് ജനങ്ങളോടൊപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തലശ്ശേരി ഇന്ദിരാജി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മണ്ണയാട് നമ്പ്യാര്‍ പീടികയ്ക്ക് സമീപം സംഘടിപ്പിച്ച 44,46 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ദുര്‍ഭരണത്താല്‍ രാജ്യം ഇന്ന് സാമ്പത്തികമാന്ദ്യം അഭിമുഖീകരിക്കുകയാണ്. ഉത്പാദനക്കുറവും വിലക്ക യറ്റവും രാജ്യത്തെ സാമ്പത്തിക ഘടനയെ തളര്‍ത്തിയിരിക്കുകയാണ്. അധികാരം കൈയാളുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനാധിപത്യത്തെ പുച്ഛിച്ചു തള്ളുകയാണ്. കഴിഞ്ഞ മൂന്നരക്കൊല്ലത്തെ കേന്ദ്ര ഭരണം ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.സജീവന് അധ്യക്ഷത വഹിച്ചു. വി.എന്‍ ജയരാജ്, കെ.ശിവദാസന്‍, മണ്ണയാട് ബാലകൃഷ്ണൻ, അഡ്വ.കെ.സി. രഘുനാഥ്, എം.പി. അരവിന്ദാക്ഷന്, ജതീന്ദ്രന്‍ കുന്നോത്ത്, രവീന്ദ്രന്, ജതീന്ദ്രന്‍ കുന്നോത്ത്, കെ. സിയാദ്, എന്നിവർ പ്രസംഗിച്ചു.…
Read Moreമരുമകന്റെ അടിയേറ്റ് അമ്മായിയമ്മ മരിച്ചസംഭവം; ഒരാളെ കസ്റ്റഡിയിലെടുത്തു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
ചാത്തന്നൂർ: മകളുടെ ഭർത്താവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. മുട്ടക്കാവ് പുത്തൻ വിള (പട്ടിയഴികം ) വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഐഷാബീവി (72) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മരുമകൻ അലി അക്ബറിനു വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവ സമയം അലി അക്ബറിനൊടൊപ്പം ഉണ്ടായിരുന്ന സഹോദരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അലി അക്ബറിനെതിരെ മരണമടഞ്ഞ ഐ ഷാബീവിയും മകളും നിരവധി തവണ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞദിവസമായിരുന്നുസംഭവം. പുലർച്ചെയുള്ള നമസ്കാരംകഴിഞ്ഞ് പുറത്തേക്കിറങ്ങാൻ ശ്രമിക്കവെയാണ് അലി അക്ബർ ഇവരെ ആക്രമിച്ചത്.പരിക്കേറ്റ ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നിട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചു. ഇവരുടെ മകൾ നസീറാ…
Read Moreതടിമിടുക്കുള്ള അഞ്ച് മക്കളുണ്ടായിട്ടും..! മകന്റെ വീട്ടിലെ പൂട്ടിയിട്ട ഇരുട്ടുമുറിയിൽ നിന്നു വയോധികയെ രക്ഷപ്പെടുത്തി; അപ്പോഴും അമ്മ പറഞ്ഞത് ഇങ്ങനെ…
കാഞ്ഞങ്ങാട്: അഭിഭാഷകന്റെ വീട്ടിൽ ഇരുട്ടറയിൽ അടിച്ചിട്ടിരുന്ന വയോധികയായ അമ്മയെ ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത് മറ്റൊരു മകന്റെ വീട്ടിലെത്തിച്ചു. കാഞ്ഞങ്ങാട് നഗരത്തിൽ റെയിൽവേ സ്റ്റേഷൻ റോഡരികിൽ ദീപ്തി തീയറ്ററിനു പിൻഭാഗത്ത് താമസിക്കുന്ന ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ എം. അബ്ദുൾ റഹിമാന്റെ വീട്ടിൽനിന്നാണ് 85 വയസുള്ള മറിയുമ്മയെ ജില്ലാ കളക്ടർ കെ. ജീവൻ ബാബുവിന്റെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ആർഡിഒ ഡോ. പി.കെ. ജയശ്രീയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ, പോലീസ്, ഡോക്ടർ എന്നിവരുടെ സഹായത്തോടെ മാറ്റിയത്. മറിയുമ്മയ്ക്ക് സംരക്ഷണം നൽകാത്ത അഭിഭാഷകനടക്കമുള്ള മക്കൾക്ക് നേരത്തെ ആർഡിഒ അന്ത്യശാസനം നല്‍കിയിരുന്നു. ആർഡിഒയും സംഘവും എത്തിയപ്പോഴേക്കും വീട് പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. പൂട്ടു പൊളിച്ച് അകത്തുകടന്നപ്പോൾ ഇരുട്ടത്ത് തറയിൽ വെറും പായയിൽ ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു വയോധിക. ഭക്ഷണം കഴിച്ച് തീരുന്നതുവരെ ആർഡിഒയും സംഘവും ഇവരെ നിരീക്ഷിച്ചു. ഇതിനിടയിൽ മൂത്ത മകന്റെ വീട്ടിൽ പോകാമെന്നും…
Read Moreതെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസം അതാണ് എല്ലാം..! സോളാർ കമ്മീഷൻ റിപ്പോർട്ട് ലഭിക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി
കണ്ണൂർ: സോളാർ കമ്മീഷന്റെ റിപ്പോർട്ട് ലഭിക്കുന്നതിന് നിയമനടപടി സ്വീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രിയും നിയമമന്ത്രിയും നൽകാൻ തയാറായില്ല. അതുകൊണ്ടാണ് നിയമപരമായ നടപടി സ്വീകരിക്കുന്നത്. കേസ് നിയമപരമായി നേരിടും. രാഷ്ട്രീയമായി നേരിടുന്നത് സംബന്ധിച്ച് മുന്നണിയും പാർട്ടിയും തീരുമാനിക്കും. കമ്മീഷൻ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെല്ലാം കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളതെന്നും ആരെല്ലാമാണ് മൊഴി നൽകിയതെന്നും വസ്തുതാപരമായി വിലയിരുത്താനാവൂ. ആരുടെ തെളിവാണ് സ്വീകരിച്ചിട്ടുള്ളതെന്നും കാണാൻ സാധിക്കും. ഒരു തെറ്റും ചെയ്യാത്ത സാഹചര്യത്തിൽ നിരപരാധിയാണെന്ന് തെളിയിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസം തനിക്കുണ്ട്. ഏത് അന്വേഷണമായാലും ഭയപ്പെടുന്നില്ല. ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് പറയുന്നവർ റിപ്പോർട്ട് കാണാത്ത ഞങ്ങളുടെ അവകാശം ആരു സംരക്ഷിക്കുമെന്നും ഉമ്മൻചാണ്ടി ചോദിച്ചു. സോളാർ കമ്മീഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയും മന്ത്രിസഭയും മാത്രമാണ് കണ്ടിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ എട്ടിന് വേങ്ങരയിൽ നടന്ന പൊതുയോഗത്തിൽ സിപിഎം…
Read Moreഎല്ലാം ഇവിടെയുണ്ട്..! കൃഷി കണ്ടും അനുഭവിച്ചും പഠിക്കാൻ ഭാർഗവന്റെ ഹരിതഗ്രാമം പദ്ധതികളെക്കുറിച്ചറിയാം
തളിപ്പറമ്പ്: അഞ്ഞൂറിലേറെ അപൂര്‍വ നാട്ടുമരുന്നുകള്‍, പന്ത്രണ്ടിനം വാഴകള്‍, എട്ട് വ്യത്യസ്ത പ്ലാവിനങ്ങള്‍, പന്ത്രണ്ടിനം തുളസികള്‍, ഇതോടൊപ്പം മാവും കവുങ്ങും തെങ്ങും നെല്ലും പച്ചക്കറികളും. ഇത് കീഴല്ലൂരിലെ കെ.കെ. ഭാര്‍ഗവന്റെ ഹരിതഗ്രാമം. സ്വന്തം വീടിന് അദ്ദേഹമിട്ട പേരാണ് ഹരിതഗ്രാമം. പറശിനിക്കടവ് കോള്‍മൊട്ടയില്‍ കച്ചവടക്കാരനായ ഭാര്‍ഗവന്റെ ഹരിതഗ്രാമത്തിലേക്ക് കൃഷിയെ സ്നേഹിക്കുന്ന ആയിരത്തിലേറെ ആളുകള്‍ ഇതിനകം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. വിവിധ കോളജുകളില്‍ നിന്നായി സസ്യശാസ്ത്ര വിദ്യാര്‍ഥികളും അധ്യാപകരും ഇപ്പോഴും നിത്യേനയെന്നോണം ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. കോടല്ലൂരിലെ തന്റെ വീടിനു സമീപത്തുകൂടി പോകുന്ന ഗ്രാമീണറോഡരികുകൾ പോലും ഭാര്ഗവന് ഹരിതാഭമാക്കിയിരിക്കുകയാണ്. വീട് നില്ക്കുന്ന 1.18 ഏക്കര്‍ പുരയിടം മുഴുവനും കൃഷിയാണ്. അതോടൊപ്പം കനാല്‍റോഡിന്റെ ഇരുവശങ്ങളിലുമായി ഒരേക്കറോളം സ്ഥലവും കൃഷിചെയ്യാന്‍ ഉപയോഗപ്പെടുത്തുന്നു. രാസവളങ്ങള്‍ ഒരു തരിപോലും ഉപയോഗിക്കാത്ത കൃഷിയിടത്തില്‍ കാലിവളവും കോഴിവളവും മാത്രമാണ് ഉപയോഗിക്കുന്നത്. വിവിധയിനം ഇലച്ചെടികളുടെ വിപുലമായ ശേഖരവും ഭാര്‍ഗവന്റെ പുരയിടത്തിലുണ്ട്. എല്ലാ ദിവസവും പത്തോളം…
Read Moreവഴിതെറ്റിയെത്തിയ ഗർഭിണിയെ ആക്രമിച്ച് നായ്ക്കൂട്ടം; അവശയായ പുള്ളിക്കാരിക്ക് വെള്ളം നൽകി നാട്ടുകാർ; പിന്നീട് നടന്നത്
കൂത്തുപറമ്പ്: ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ഗർഭിണിയായ പുള്ളിമാൻ നാട്ടുകാരിൽ കൗതുക കാഴ്ചയായി. ഇന്നലെ വൈകുന്നേരം 3.30 ഓടെ ചെറുവാഞ്ചേരി പൂവത്തൂർ പാലത്തിനു സമീപം മുണ്ടയോട് റോഡിലാണു പുള്ളിമാനെ കണ്ടെത്തിയത്. തെരുവു നായ്ക്കൾ ആക്രമിക്കുന്നതു കണ്ടു രക്ഷപ്പെടുത്താനായി ചിലർ മാനിനെ സംരക്ഷിക്കുകയും അവശയായ മാനിനു വെള്ളവും മറ്റും നല്‍കുകയും ചെയ്തു. വിവരമറിഞ്ഞു കണ്ണവം എസ്ഐ കെ.വി.ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. തുടർന്നു പോലീസ് കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരമറിയിച്ചു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും മാൻ വനത്തിലേക്ക് ഓടിമറിയുകയാണുണ്ടായത്. ഇതേത്തുടർന്നു ഫോറസ്റ്റ് ബീറ്റ് ഓഫീസർ എ.കെ.ബാലന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും മാനിനെ കണ്ടെത്താനായില്ല. മാനിനെ നിരീക്ഷിക്കാനായി രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശത്തു നിയോഗിച്ചിട്ടുണ്ട്.
Read Moreസാങ്കേതിക തകരാർ അമ്മത്തൊട്ടിൽ പ്രവർത്തിക്കില്ല..! കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിന് അനക്കമില്ല; തൊട്ടിലിനു മുമ്പിൽ പ്രവർത്തിക്കില്ലെന്ന് മുന്നറിയിപ്പ് ബോർഡും
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന അമ്മത്തൊട്ടിലിനു മുന്നിൽ ഇപ്പോൾ കാണാനാവുക ഒരു അറിയിപ്പാണ് ‘അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നില്ല’. നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സംവിധാനം പ്രവർത്തന സജ്ജമല്ലാതായിട്ട് ഒരു വർഷത്തിലേറെയായിരിക്കുന്നു. ജില്ലാ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ വാർഡിനോട് ചേർന്നാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. നിരവധി തവണ തകരാറുകൾ പരിഹരിക്കുന്നതിനായി പ്രശ്നം ശിശു ക്ഷേമ സമിതി അികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഒരു തവണ ശിശു ക്ഷേമ സമിതിയിൽ നിന്നു വന്ന് പരിശോധിച്ചിട്ട് പോയതല്ലാതെ അതിന്റെ തുടർ നടപടികൾ സ്വീകരിക്കാനോ നന്നാക്കാനോ ശ്രമം ഉണ്ടായിട്ടില്ല. ഈ പരിശോധന കഴിഞ്ഞിട്ട് തന്നെ ഇപ്പോൾ മാസങ്ങളായി. നവജാത ശിശുക്കളെ കുപ്പത്തൊട്ടികളിലും കുറ്റിക്കാടുകളിലും ഉപേക്ഷിക്കുന്നതിനു പകരം സുരക്ഷിതമായി കൊണ്ടുവെയ്ക്കാൻ സ്ഥാപിച്ച ഒരു പദ്ധതി ആണ് അമ്മത്തൊട്ടിൽ. കേരള സംസ്ഥാന ശിശു ക്ഷേമ സമിതി 2007-ൽ തുടങ്ങിയ പദ്ധതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ…
Read Moreഎന്നെ നശിപ്പിക്കാൻ തന്നെ..! കടയുടെ മുന്നിൽ മുട്ടയും ചെത്തിപ്പൂവും; ദുർമന്ത്രവാദമെന്ന് കടയുടമ
തളിപ്പറമ്പ്: തളിപ്പറമ്പ് കോർട്ട് റോഡിലെ ലെസിയോണ്‍ ലേഡീസ് ടൈലറിംഗ് സ്ഥാപനത്തിനു മുന്നിൽ ദുരൂഹസാഹചര്യത്തിൽ മുട്ടയും പൂവും കണ്ടെത്തി. ഷട്ടറിന്റെ പൂട്ടിനു മുന്നിൽ മുട്ടയും ചെത്തിപ്പൂവുമാണ് കണ്ടെത്തിയത്. ആർക്കേഡ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ടൈലറിംഗ് സ്ഥാപനത്തിൽ ഇന്നലെയും ഇതേ പോലെ കണ്ടെത്തിയിരുന്നു. ദുർമന്ത്രവാദം നടത്തി മാനസികമായി പീഡിപ്പിക്കാനാണ് ശ്രമമെന്ന് കാണിച്ച് ഉടമ പ്രസന്ന പരിയാരം തളിപ്പറമ്പ് പോലീസിൽ പരാതി നല്കി.
Read Moreഎന്റെ പണം ചിലവാക്കിക്കരുത്..! ഹർത്താലിൽ അവശ്യസർവീസുകളെ ഒഴിവാക്കും; ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് രമേശ് ചെന്നിത്തല
കണ്ണൂർ: യുഡിഎഫ് തിങ്കളാഴ്ച കേരളത്തിൽ നടത്തുന്ന ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങൾ നടത്തരുതെന്ന് യുഡിഎഫ് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുമുതൽ നശീകരണവും അക്രമവും ഉണ്ടാകില്ല. ജനങ്ങൾ സ്വമേധയാൽ ഹർത്താലിൽ അണിചേരുമെന്നാണ് കരുതുന്നത്. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
Read More