മലപ്പുറം: ബീഫിന്റെ പേരിൽ ഗോരക്ഷകർ തന്നെ കൊല്ലാൻ വരികയാണെങ്കിൽ വെടിവച്ചു കൊന്നുതരണമെന്ന് മന്ത്രി കെ.ടി.ജലീൽ. എന്നാലതു നടുറോഡിലിട്ടു പേപ്പട്ടിയെ തല്ലിച്ചതക്കുന്നതു പോലെയാകരുത്. അതു മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ബീഫിന്റെ പേരിൽ 28 പേർ രാജ്യത്തു കൊല്ലപ്പെട്ടു. പശുവിന്റെ പേരിൽ ഇനി കൊല പാടില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു മണിക്കൂറുകൾക്കകം ഇരുപത്തിയൊൻപതാമത്തെ ആളും കൊല്ലപ്പെട്ടു. കേരളത്തിൽ ഈ അവസ്ഥയില്ല. മലപ്പുറം ജില്ലയിൽ അടുത്തിടെ ക്ഷേത്രം ആക്രമിക്കപ്പെട്ട കേസിൽ ഉടൻതന്നെ പ്രതിയെ പിടിക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്നും മന്ത്രി ചോദിച്ചു. തകർക്കപ്പെടുന്ന ആരാധാനാലയങ്ങൾ പുനർനിർമിക്കാൻ സംഘടനകൾക്ക് അതീതമായ യോജിപ്പുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലെ നിരാലംബരായ വനിതകൾക്കുള്ള ഇന്പിച്ചിബാവ ഭവനനിർമാണ പദ്ധതി ആദ്യഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
Read MoreCategory: Kannur
ശരിക്കും ആരെങ്കിലും വരുമോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ തലശേരിയില്‍ നടക്കും; മുഖ്യാതിഥിയായി വിക്രമോ അല്ലെങ്കിൽ കമലഹാസനോ എത്തും
തലശേരി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം വിപുലമായ പരിപാടി കളോടെ സെപ്റ്റബര്‍ 7 മുതല്‍ 9 വരെ തലശേ രിയില്‍ നടക്കും. സിനിമാ ലോകത്തെ വന്‍ നിര താരങ്ങള്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് വന്‍ വിജയമാക്കാന്‍ പൈതൃക നഗരിയില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കമായി. കെ. രാഘവന് മാസ്റ്ററുടെയും എ.ടി. ഉമ്മറിന്റെയും കണ്ണൂര്‍ രാജന്റെയും സ്മര ണ നിലനിര്‍ത്തി കൊണ്ട് തലശേരിയിലേക്ക് അദ്യമായിട്ടെത്തുന്ന അവാര്‍ഡ് ദാനചടങ്ങും അതോടൊപ്പം നടക്കുന്ന അവാര്‍ഡ് നിശയും വിഭാവനം ചെയ്തിട്ടുള്ളത്. സംഗീത വിരുന്നോടെയാണ് അവാര്‍ഡ്ദാന മഹോത്സവത്തിന് തുടക്കം കുറിക്കുക. എം. ജയചന്ദ്രന് നേതൃത്വം നല്കുന്ന സംഗീത വിരുന്നില്‍ കെ.എസ്. ചിത്ര, വിജയ് യേശുദാസ് തുടങ്ങിയ പ്രമുഖര്‍ അണി നിരക്കും. സിനിമ ലോകത്തെ സമഗ്ര സംഭാനക്കുള്ള പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു കൊണ്ടാണ് അവാര്‍ഡ് വിതരണം ആരംഭിക്കുക. തുടര്‍ന്ന്…
Read Moreഅടിച്ച് പാമ്പായി കേരളത്തിൽ വീണാൽ എടുത്തോണ്ട് പോകില്ല..! മാഹിയിലിരുന്ന് മദ്യപിച്ച ശേഷം കണ്ണൂരിലേ റോഡുകളിൽ കിടന്നാൽ ഇനി മുതൽ എടുത്തോണ്ട് പോകില്ലെന്ന് ഫയർഫോഴ്സ്
തലശേരി: മാഹിയില്‍ നിന്നും അടിച്ച് പാമ്പായി കേരളത്തില്‍ കടന്ന് വഴിയില്‍ വീണാല്‍ എടുത്തു കൊണ്ടുപോകാന്‍ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സ് ഇനിയെത്തില്ല. മാഹി, പന്തക്കല്‍, പള്ളൂര്‍, മൂലക്കടവ് എന്നിവിടങ്ങളില്‍ നിന്നും മദ്യപിച്ച് ലക്ക് കെട്ട് തലശേരിയിലും പരിസര പ്രദേശങ്ങളിലും എത്തി റോഡില്‍ വീഴുന്നവര്‍ ഫയര്‍ ഫോഴ്സിന് തലവേദനയായതോടെയാണ് വെള്ളമടിച്ച് പാമ്പായി വീഴുന്നവരെ രക്ഷിക്കാന്‍ മിന്നല്‍ വേഗത്തിലെത്തേണ്ടെന്ന് ഫയര്‍ ഫോഴ്സ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് വാക്കാലുള്ള ഉത്തരവ് തലശേരിയിലുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റിന് നല്കിയിട്ടുള്ളതായി ഫയര്‍ ഫോഴ്സ് ജില്ലാ ഓഫീസര്‍ രാജന് രാഷ്ട്രദീപികയോട് പറഞ്ഞു.മാഹി മേഖലയില്‍ നിന്നും മദ്യപിച്ച് ലക്ക് കെട്ടെത്തുന്നവര് തലശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് വീണു കിടക്കുക പതിവാണ്. പലരുടേയും കിടത്തം കാണുമ്പോള്‍ ജീവന് തന്നെ നിലച്ചതായിട്ടാണ് തോന്നുക. ഇതോടെ കാഴ്ചക്കാര്‍ക്ക് വെള്ളമടിച്ച കിടപ്പാണോയെന്ന കാര്യത്തില്‍ ഉറപ്പുമുണ്ടാകില്ല. ഒരു ജീവന് രക്ഷിക്കാനായിട്ടുള്ള പൗരബോധമുണരുമ്പോള് ഫോണ്‍ കോള്‍ ഫയര്ഫോഴ്സിലേക്കെത്തും. വിവരം…
Read Moreആറരക്കോടിയുടെ ചെറിയ ആഗ്രഹം..! വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആഗ്രഹം സഫലമാകുന്നു; തളിപ്പറമ്പ് നഗരസഭയിൽ ആറരക്കോടിയുടെ ഓഡിറ്റോറിയം പണിയാൻ കൗൺസിലിന്റെ അംഗീകാരം
തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭയില്‍ ആറര കോടി രൂപ ചെലവില്‍ പുതിയ ഓഡിറ്റോറിയം വരുന്നു. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആഗ്രഹ പൂര്‍ത്തീകരണമായിട്ടാണ് നഗരസഭ ഓഫീസ് പരിസരത്ത് ആധുനിക സൗകര്യത്തോടെ ഓഡിറ്റോറിയം സ്ഥാപിക്കുന്നത്. ഇതിന്റെ രൂപരേഖക്ക് നഗരസഭാ കൗണ്‍സില്‍ അന്തിമ രൂപം നല്കി. പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് മുന്നോടിയായി 57 വര്‍ഷം പഴക്കമുള്ള പഴയ ലൈബ്രറി കെട്ടിടം പൊളിച്ചുനീക്കാനും ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഡൈനിംഗ് ഹാളും ചേര്‍ന്നതാണ് ഓഡിറ്റോറിയം. തളിപ്പറമ്പ് പഞ്ചായത്തായിരുന്ന കാലത്ത് നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. ഇതോടനുബന്ധിച്ച് ഷോപ്പിംഗ് കോംപ്ലക്സും പണിയും. ബസ് സ്റ്റാന്‍ഡില്‍ പുതിയ ബസ് ട്രാക്കുകള്‍ വരക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഓരോ ഭാഗത്തേക്കും പോകാന്‍ ബസുകള്‍ക്ക് പ്രത്യേക സ്ഥലം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍…
Read Moreസരിത എവിടെ? കണ്ണൂരിലെ സോളാര്‍ തട്ടിപ്പു കേസില്‍ സരിത നായര്‍ ഹാജരായില്ല, ബിജു രാധാകൃഷ്ണന് ഹാജരായി; കേസിലെ തെളിവെടുപ്പ് ജൂലൈ 12 ലേക്കു മാറ്റി
കണ്ണൂർ: കണ്ണൂരിലെ സോളാർ തട്ടിപ്പു കേസിൽ തെളിവെടുപ്പിനായി കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജൂലൈ 12 ലേക്കു മാറ്റി. ഇന്നലെ കോടതി കേസെടുത്തപ്പോൾ രണ്ടാംപ്രതി സരിത നായരും രണ്ടു സാക്ഷികളും ഹാജരാകാത്തതിനെത്തുടർന്നാണ് കേസ് മാറ്റിവച്ചത്. എന്നാൽ കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായിരുന്നു. മൂന്നാംപ്രതി കൊടുങ്ങല്ലൂരിലെ മണിമോൻ എന്ന മണിലാലും നാലാംപ്രതി തൊടുപുഴയിലെ സന്തോഷ്കുമാറും ബിജുവിനൊപ്പം കണ്ണൂർ കോടതിയിൽ ഹാജരായിരുന്നു. ഈ കേസിലെ ഒന്നാം സാക്ഷി ഡോ. ജനാർദനൻ നായരെ വീണ്ടും വിളിപ്പിച്ച് വിചാരണ ചെയ്യാൻ സരിതയുടെ അഭിഭാഷകൻ പി.സി. മുകുന്ദൻ കോടതിയോട് അപേക്ഷിച്ചു. ഡോ. ജനാർദനൻ നായരെ വീണ്ടും വിളിച്ച് വിചാരണ ചെയ്യാൻ കോടതി ഉത്തരവായി.
Read Moreഗര്‍ഭസ്ഥ ശിശുവിന് പൂര്‍ണ ആരോഗ്യമുണ്ടെന്ന് കണ്ടെത്തിയിട്ടും…! ഗർഭസ്ഥശിശുവും ഗർഭിണിയും മരിച്ചു, ചികിത്സാപിഴവെന്നു ബന്ധുക്കൾ
കണ്ണൂർ: ആറുമാസം ഗർഭിണിയായ യുവതി ചികിത്സാപിഴവിനെ തുടർന്ന് മരിച്ചതായി പരാതി. പെരളശേരി മാണിക്കോത്ത് പ്രദീപൻപ്രമീള ദന്പതികളുടെ മകൾ പ്രണയ (24) യാണു മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അഞ്ചാം മാസത്തിൽ യുവതി സ്കാനിംഗ് നടത്തിയിരുന്നു. അന്ന് ഗർഭസ്ഥ ശിശുവിന് പൂർണ ആരോഗ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വീട്ടിലെത്തി കുറച്ചുദിവസങ്ങൾക്കുശേഷം യുവതിക്ക് വയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി അഡ്മിറ്റായി. എന്നാൽ യുവതിയെ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കാൻ ഗൈനക്കോളജിസ്റ്റ് തയാറായില്ലെന്നും യുവതിയുടെ നില മോശമായതിനെത്തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പരിയാരത്തെത്തിയ യുവതിയെ സ്കാനിംഗിന് വിധേയമാക്കിയപ്പോൾ ഗർഭസ്ഥശിശു മരിച്ചതായി കണ്ടെത്തി. തുടർന്നു ഗർഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു. ഇതിനിടെ ആരോഗ്യനില ഗുരുതരമായ യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ഇന്നലെ പുലർച്ചെയോടെ മരിക്കുകയുമായിരുന്നു. തലമുണ്ട സ്വദേശി ബിനീഷാണ് പ്രണയയുടെ ഭർത്താവ്. സഹോദരൻ: പ്രണോയ്.
Read Moreമകളാണെന്ന് മറന്നു..! പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; മയക്കുമരുന്നിന് അടിമയായ ഇയാൾ അഞ്ചാം ക്ലാസ് മുതൽ കുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു
പയ്യന്നൂർ: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് പിതാവ് മകളെ ദുരുപയോഗം ചെയ്യാൻ തുടങ്ങിയത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയശേഷം വൈദ്യ പരിശോധനയും നടത്തി. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് പയ്യന്നൂരിന്റെ താത്കാലിക ചുമതലയുള്ള സിഐ പി.കെ. സുധാകരനും സംഘവും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മുപ്പത്തിയെട്ടുകാരനായ പിതാവിനെ കോടതി റിമാൻഡ് ചെയതു.
Read Moreആരെങ്കിലും ഒന്നു കണ്ടിരുന്നെങ്കിൽ..! മഴയ ത്തായാലും ക്യൂ നിൽക്കാതെ വിദ്യാർഥി നികളെ ബസിൽ കയറ്റത്തില്ല ; കുട്ടികളെ ക്യൂനിർത്തരുതെന്ന ആർടിഒയുടെ നിർദേ ശത്തെ കാറ്റിൽ പറത്തി ബസ് ജീവനക്കാർ
മട്ടന്നൂർ: വിദ്യാർഥിനികൾക്ക് സ്വകാര്യബസിൽ കയറിപ്പറ്റാൻ ബസ് ജീവനക്കാരുടെ ഇന്റർവ്യൂ കഴിയണമെന്നത് പുതുയ വാർത്തയല്ല. ഒരിടയ്ക്ക് ഇതിന് അൽപ്പം കുറവു ണ്ടായിരുന്നെ ങ്കിലും ഇപ്പോൾ വീണ്ടും പഴ യപടി ആയി ക്കൊണ്ടി രി ക്കുകയാണ്. മട്ടന്നൂർ സ്റ്റാൻഡിൽ ബസ് കയറാൻ എത്തുന്ന വിദ്യാർഥികൾക്കാണ് ഈ ദുരവസ്ഥ. സ്കൂളുകളും കോളജുകളും വിട്ടു വീടുകളിലേക്ക് പോകാൻ സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികൾ ബസുകളിൽ കയറാൻ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. തലശേരി, കണ്ണൂർ, ഇരിട്ടി ഭാഗങ്ങളിലേക്ക് പോകേണ്ട വിദ്യാർഥികൾക്ക് ബസുകൾ സ്റ്റാൻഡിൽ നിർത്തിയിടുന്പോൾ കയറാൻ കഴിയില്ല. ബസുകൾ പുറപ്പെടുമ്പോൾ കയറിയാൽ മതിയെന്ന് നിലപാടിലാണ് പല ജീവനക്കാരും. ഇതുകാരണം വിദ്യാർഥിനികൾ മഴനനഞ്ഞ് ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. ചില സമയങ്ങളിൽ ക്യൂ നിൽക്കുന്ന വിദ്യാർഥികളെ മുഴുവനായും കയറ്റാതെ ബസുകൾ പോകുന്ന സ്ഥിതിയുമുണ്ട്. ആൺകുട്ടികൾ പിൻവാതിലിലൂടെ കയറുമെങ്കിലും പെൺകുട്ടികൾക്ക് പലപ്പോഴും ബസിൽ കയറാൻ സാധിക്കാറില്ല. വിദ്യാർഥികളെ ബസിൽ കയറാൻ ക്യു…
Read Moreപച്ചപിടിച്ച അനാസ്ഥ..! മഴ തുടങ്ങിയതോടെ പയന്നൂർ പോലീസ് സ്റ്റേഷൻ മൈതാനം കൗതുക കാഴ്ചകൾ കൊണ്ട് നിറയുന്നു; വിവിധ കേസുകളിൽ പിടിക്കപ്പെട്ട വാനങ്ങൾ കാടുകയറി മൂടിയിരിക്കുന്ന ഹരിത കാഴ്ച
പയ്യന്നൂർ: മഴ തുടങ്ങിയതോടെ പയ്യന്നൂരിൽ ചില കൗതുക കാഴ്ചകൾ തളിർത്തു തുടങ്ങി. പയ്യന്നൂർ പോലീസ് മൈതാനിയിലാണ് നിറയെ പച്ചപ്പുള്ള ഈ കാഴ്ചയുള്ളത്. വിവിധ കേസുകളിൽപ്പെട്ട് പോലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ വർഷങ്ങളായി കുന്നുകൂട്ടിയിരുന്നത്. എന്നാൽ, മഴ കനത്തതോടെ ഇവയെ കാണാത്ത രീതിയിൽ മൂടിയിരിക്കുകയാണ് ചെടികളും വള്ളിപടർപ്പുകളും.സ്വാതന്ത്ര സമരത്തിന്റെ ആവേശം സിരകളിൽ പടർത്തിയ പയ്യന്നൂർ പോലീസ് മൈതാനിക്കാണ് അവഗണനയുടെ ഈ ഹരിതകാഴ്ചയുള്ളത്. പോലീസ് മൈതാനിയെ സ്വാതന്ത്ര്യ സമര സ്മാരകമാക്കി നിലനിർത്തണമെന്ന ചരിത്ര സ്നേഹികളുടെ മുറവിളി ഇടക്കിടെ ഉയർന്നിരുന്നു. സ്മാരകമാക്കുന്നതിന് നടപടിയെടുക്കുമെന്ന പ്രഖ്യാപനവും പലവട്ടം കേട്ടതല്ലാതെ ഇതുവരെ നടപടിയുണ്ടായില്ല. ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ ലോറികളും വള്ളങ്ങളുമുൾപ്പെടെ ഇരുന്നൂറോളം വാഹനങ്ങൾ പോലീസ് മൈതാനി കീഴടക്കിയതോടെ ഇവിടെ പതിവായി നടത്തിക്കൊണ്ടിരുന്ന വിവിധ പരിപാടികളും പടിയിറങ്ങി. മതിൽകെട്ടും ഗേറ്റുമൊക്കെയുണ്ടെങ്കിലും പോലീസിന്റെ ശ്രദ്ധയെത്താത്തതിനാൽ ഇതിനകത്തെ വാഹനങ്ങളുടെ ബാറ്ററികൾവരെ മോഷ്ടിക്കപ്പെട്ട സംഭവങ്ങളുമുണ്ടായി. സംസ്ഥാനത്തെ മറ്റു സ്റ്റേഷനുകളിലുമുള്ള…
Read Moreഹർത്താൽ ഒന്നും പ്രഖ്യാപിക്കല്ലേ..! ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പൊതുസ്ഥലത്തെ ബോർഡുകൾ നീക്കം ചെയ്യുന്നു; ഒരാഴ്ചയ്ക്കിടെ മാറ്റിയത് ആയിരത്തിലധികം ബോർഡുകൾ
തളിപ്പറമ്പ്: പൊതുസ്ഥലങ്ങളിലെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ പുരോഗമിക്കുന്നു. ഒരാഴ്ചക്കിടയില്‍ നീക്കം ചെയ്തത് ആയിരക്കണക്കിന് ബോര്‍ഡുകള്‍. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഭീഷണിയായതിനെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം ആദ്യം ചേര്‍ന്ന യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. കളക്ടര്‍ക്ക് പുറമെ ജില്ലാ പോലീസ് മേധാവി, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടറുടെ തീരുമാനപ്രകാരം തളിപ്പറമ്പ് താലൂക്കിന് കീഴില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, ശ്രീകണ്ഠാപുരം, ആലക്കോട് മേഖലകളിലായി നാല് ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ എ.മാനസന്, സി.വി.പ്രകാശന്, ടി.വി.കൃഷ്ണരാജ്, പി.വി.അശോകന് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. എല്ലാ ബോര്‍ഡുകളും എടുത്തുമാറ്റിയ ശേഷം ഇവ പരസ്യമായി ലേലം ചെയ്യുമെന്ന് തളിപ്പറമ്പ്…
Read More