ആലക്കോട്(കണ്ണൂർ): ആലക്കോട് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ആലക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദേവസ്യാ പാലപ്പുറത്തിന്റെ വീട്ടിലാണ് ഇന്നുരാവിലെ വിജിലൻസ് റെയ്ഡ് തുടങ്ങിയത്. കോഴിക്കോട് നിന്നുള്ള വിജിലൻസ് സംഘമാണ് രാവിലെ 7.15ഓടെ ദേവസ്യായുടെ പാത്തൻപാറയിലെ വീട്ടിൽ റെയ്ഡിനെത്തിയത്. മാങ്ങാട്ടുപറന്പ് കെഎപി ക്യാന്പിൽനിന്ന് ഒരു ബസ് പോലീസും രണ്ടു വാഹനങ്ങളിലായി വിജിലൻസ് സംഘവുമാണ് റെയ്ഡിന് എത്തിയത്.കരുവൻചാൽ റബർ മാർക്കറ്റിംഗ് സൊസൈറ്റി സെക്രട്ടറി കൂടിയായ ദേവസ്യാ പാലപ്പുറത്തെ അതിരാവിലെ വിജിലൻസ് ഉദ്യോഗസ്ഥർ വിളിച്ച് സൊസൈറ്റിയുടെ താക്കോൽ പരിശോധനയ്ക്കായി ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീട്ടിലേക്ക് വരുന്നതായി അറിയിക്കുകയും റെയ്ഡ് നടത്തുകയുമായിരുന്നു. ദേവസ്യാ പാലപ്പുറത്തിന്റെ പേരിൽ കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനിൽക്കുന്നുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായാണോ പരിശോധനയെന്ന് സംശയിക്കുന്നു. എന്നാൽ ഈ കേസ് എകദേശം അന്വേഷണം പൂർത്തിയായതാണ്.
Read MoreCategory: Kannur
കുടക്കിയത് കാമറ..! തലശേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവം; മൊബൈൽ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു; അക്രമം നടത്തിയത്12 അംഗസംഘം; ഇവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി
തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ സിപിഎം പ്രവർത്തകനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. വെട്ടേറ്റ സിപിഎം പ്രവർത്തകൻ എരഞ്ഞോളിയിലെ ശ്രീജൻ ബാബുവിനെ (43) ആക്രമിക്കുന്ന ദൃശ്യങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.40 ഓടെയാണ് പൊന്ന്യം നായനാർ റോഡ് ഓട്ടോസ്റ്റാൻഡിൽ വച്ച് കുടക്കളം കുന്നുമ്മൽ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കുണ്ടാഞ്ചേരി ഹൗസിൽ ശ്രീജൻ ബാബുവിനു വെട്ടേറ്റത്. സംഭവം നടന്ന സമയത്ത് അതുവഴി വാഹനത്തിൽ യാത്രചെയ്ത യാത്രക്കാരൻ മൊബൈലിൽ പകർത്തിയ അക്രമദൃശ്യങ്ങളാണ് അതീവ രഹസ്യമായി അന്വേഷണസംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. 12 അംഗസംഘമാണ് അക്രമത്തിൽ പങ്കെടുത്തതെന്നാണ് മൊബൈൽ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്നാണ് സൂചന. നേരത്തെ എട്ട് പ്രതികളാണ് അക്രമത്തിൽ പങ്കെടുത്തതെന്നാണ് ലഭിച്ച വിവരം. എന്നാൽ മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ ലഭിച്ചതോടെ വധശ്രമത്തിൽ പങ്കെടുത്തവരുടെ യഥാർഥ ദൃശ്യങ്ങൾ പോലീസിന് ശേഖരിക്കാൻ സാധിച്ചു. എന്നാൽ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ഔദ്യോഗികമായി പോലീസ്…
Read Moreഞങ്ങൾ സീരിയൽ ബഹിഷ്കരിക്കുന്നു..! സീരിയൽ കുടുംബബന്ധങ്ങൾ തകർക്കുന്നെന്നു കളക്ടർ കെ.ജീവൻ ബാബു; സീരിയലുകൾ ബഹിഷ്കരിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തി കുടുംബശ്രീ പ്രവർത്തകരും
രാജപുരം: സീരിയൽ കുടുംബത്തിന്റെ സമാധനം ഇല്ലാതാക്കുന്നുവെന്നു ജില്ലാ കളക്ടർ കെ.ജീവൻ ബാബു. കുടുംബൂരിൽ മഴപ്പൊലിമ മഹോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളാണ് അധികവും സീരിയലിന് അടിമപ്പെടുന്നത്. ഉച്ചകഴിഞ്ഞ് തുടങ്ങുന്ന സീരിയൽ രാത്രി വരെ തുടരും. ഈ സീരിയലുകളിൽ അധികവും കുടുംബാംഗങ്ങൾ തമ്മിലുളള വഴക്കും വക്കാണവുമാണ് ഉയർത്തിക്കാട്ടുന്നത്. ഇതു ജീവിതത്തിലേക്കു പകർത്തുന്ന കുടുംബങ്ങളിൽ എന്നും പ്രശ്നങ്ങളായിരിക്കുമെന്നും ഇതിനൊരു അറുതി വരണമെങ്കിൽ സീരിയൽ കാണുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കള്ളാർ പഞ്ചായത്ത് കുടുംബൂരിലെ കുടുംബശ്രീ അംഗങ്ങൾ ഇന്നലെ മുതൽ സീരിയൽ ബഹിഷ്കരിക്കുന്ന പ്രഖ്യാപനം വേദിയിൽ നടത്തിയത് കൗതുകമായി.
Read Moreഎരഞ്ഞോളിയിൽ വെട്ടേറ്റ സിപിഎം പ്രവർത്തകൻ ശ്രീജൻ പ്രതികളെ തിരിച്ചറിഞ്ഞു; വലതുകാലിനും ഇടതുകൈക്കും ചലനശേഷി നഷ്ടപ്പെട്ടു; പൊന്ന്യം മേഖല പോലീസ് വലയത്തിൽ
തലശേരി: എരഞ്ഞോളിയിൽ വെട്ടേറ്റ സിപിഎം പ്രവർത്തകൻ ശ്രീജൻ ബാബു (43) അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. തല, നെഞ്ച്, കൈ തുടങ്ങിയ ഭാഗങ്ങളിൽ 20 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രീയയ്ക്കാണ് ഇന്നലെ ശ്രീജൻബാബു വിധേയനായത്. ഇദ്ദേഹത്തിന്റെ വലതുകാലിനും ഇടതുകൈക്കും ചലനശേഷി നഷ്ടപ്പെട്ടിട്ടുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശ്രീജൻബാബുവിനെ നാളെ ഒരു ശസ്ത്രക്രീയയ്ക്കു കൂടി വിധേയനാക്കും. വലതുകാലിനാണ് നാളെ ശസ്ത്രക്രീയ നിശ്ചയിച്ചിട്ടുള്ളത്. ഈ ശസ്ത്രക്രീയയിലുടെ വലതുകാലിന്റെ ചലനശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. പി.കെ.ശ്രീമതി എംപി, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, എ.എൻ.ഷംസീർ എംഎൽഎ എന്നിവർ ഇന്നലെ ശ്രീജൻബാബുവിനെ സന്ദർശിച്ചു. ശ്രീജൻബാബുവിനെ ആക്രമിച്ച സംഘത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. തിരിച്ചറിഞ്ഞ പ്രതികളുടെ വീടുകളിൽ ഇന്നലെ രാത്രി പോലീസ് റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. തലശേരി ഡിവൈഎസ്പി…
Read Moreഎല്ലാത്തിനും സാക്ഷിയായി സഹോദരങ്ങൾ..! നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി; കടയുടെ നെയിം ബോർഡിൽ സ്ഥാപിച്ച കമ്പി കഴുത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തളിപ്പറമ്പ്: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിലെ കടയുടെ നെയിംബോര്‍ഡിന്റെ കമ്പി ദേഹത്തു തുളച്ചുകയറി യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെമ്പേരി കംബ്ലാരിയിലെ പരേതനായ ഇലവുങ്കല്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (58) യാണ് മരിച്ചത്. ഇന്ന് രാവിലെ 6.50 ന് തളിപ്പറമ്പ് -ആലക്കോട് റോഡില്‍ ടാഗോര്‍ വിദ്യാനികേതന്‍ സമീപത്തായിരുന്നു അപകടം. എതിരെ അമിതവേഗത്തിൽ വന്ന നാഷണൽ പെര്‍മിറ്റ് ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോഡിരികിലെ ബിഎസ്എന്‍എല്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഇതിനടുത്ത കടയുടെ നെയിംബോർഡ് സ്ഥാപിച്ച കമ്പി ബസിന്റെ ഷട്ടര്‍ തുളച്ച് മുന്‍ഭാഗത്തെ സീറ്റിലിരിക്കുകയായിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലൂടെ കയറി മറുവശത്തേക്ക് കടന്ന നിലയിലായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. കരുവഞ്ചാല്‍ സ്വദേശിനിയായ ത്രേസ്യാമ്മ ചെമ്പേരി ലൂര്‍ദ്ദ് മാതാ ഫൊറോന ദേവാലയത്തിലെ ശുചീകരണ തൊഴിലാളിയാണ്. ഇടുക്കി നെടുങ്കണ്ടത്ത് അസുഖമായി കിടക്കുന്ന മൂത്ത സഹോദരിയെ കാണാന്‍ പോകുകയായിരുന്നു. ഇവരുടെ കൂടെ അനുജത്തി തങ്ക,…
Read Moreഇടതുഭരണത്തിൽ സ്ത്രീകളുടെ ജീവിതം ദുരിതമയം; ഇരയ്ക്കുവേണ്ടി വാതോരാതെ സംസാരിക്കുകയും പ്രവൃത്തിയിൽ വേട്ടക്കാരനൊപ്പം നിൽക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് കെ.സി. ജോസഫ്
ശ്രീകണ്ഠപുരം: ഇടതുമുന്നണി ഭരണത്തിൽ കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ദുരിതത്തിലായിരിക്കുകയാണെന്ന് കെ.സി. ജോസഫ് എംഎൽഎ. മഹിളാ കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കൺവൻഷൻ ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇരയ്ക്കുവേണ്ടി വാതോരാതെ സംസാരിക്കുകയും പ്രവൃത്തിയിൽ വേട്ടക്കാരനൊപ്പം നിൽക്കുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. പുതിയ മദ്യനയം വഴി നാടിനെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ഡെയ്സി മൈലാഡൂർ, ലിസി തോമസ്, കെ.പി. ഗംഗാധരൻ, ലളിത, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ഒ. മാധവൻ, പി.പി. ചന്ദ്രാംഗദൻ, ബിന്ദു ഓരത്തേൽ, സി.പി. ജോസ്, ജിത്തു തോമസ്, പുഷ്പ കൊച്ചുപൊങ്ങനാൽ എന്നിവർ പ്രസംഗിച്ചു.
Read Moreസ്തംഭിപ്പിക്കും സ്തംഭിപ്പിക്കും..! നഴ്സുമാരുടെ സമരം ആറാംദിവസത്തിലേക്ക്; പത്ത് മുതൽ ജില്ലയിലെ മുഴുവൻ ആശുപത്രികളും സ്തംഭിക്കുമെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ
കണ്ണൂർ: സുപ്രീം കോടതി നിർദേശ പ്രകാരമുള്ള മിനിമം വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറു ദിവസം പിന്നിട്ടു. ആറു മുതൽ അശോക ഹോസ്പിറ്റലിലും പത്ത് മുതൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എട്ട് മുതൽ കാസർഗോഡ് ജില്ലയിലും സമരം തുടങ്ങും. കണ്ണൂർ ധനലക്ഷ്മി, ആശീർവാദ്, കൊയിലി, സ്പെഷാലിറ്റി, തളിപ്പറന്പ് ലൂർദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണ് ജോലിക്കു ഹാജരാകാതെ ആശുപത്രികൾക്കു മുന്നിൽ സമരം നടത്തുന്നത്.
Read Moreബിജെപി നേതാവിന്റെ വീടിനുനേരേ ആക്രമണം; രതീശന്റെ അച്ഛൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; സിപിഎമ്മാണ് അക്രമത്തിനു പിന്നിലെന്നു ബിജെപി; പോലീസെത്തി പരിശോധന നടത്തി
കീച്ചേരി(കണ്ണൂർ): ബിജെപി നേതാവിന്റെ വീടിനുനേരേ ആക്രമണം. കീച്ചേരി കോലത്ത്വയൽ റോഡിലെ ബിജെപി കല്യാശേരി മണ്ഡലം സെക്രട്ടറി രതീഷിന്റെ വീടിനുനേരേയാണ് ഇന്നു പുലർച്ചെ ഒന്നോടെ ആക്രമണമുണ്ടായത്. കല്ലേറിൽ വീടിന്റെ മുൻ വശത്തെ ജനൽഗ്ലാസുകൾ തകർന്നു. ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്ന രതീശന്റെ അച്ഛൻ തലനാരിഴക്കാണ് കല്ലേറിൽനിന്നും രക്ഷപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തുവരുന്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സിപിഎമ്മാണ് അക്രമത്തിനു പിന്നിലെന്നു ബിജെപി ആരോപിച്ചു. വിവരമറിഞ്ഞ് കണ്ണപുരം എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കല്യാശേരി 13ാം വാർഡിൽ ബിജെപിയുടെ സ്ഥാനാർഥിയായി രതീഷ് മത്സരിച്ചിരുന്നു. അന്നു മുതൽ ഭീഷണിയുള്ളതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. സംഭവമറിഞ്ഞ് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ, മേഖലാ വൈസ് പ്രസിഡന്റ് എ.പി. ഗംഗാധരൻ, മണ്ഡലം പ്രസിഡന്റ് വിജയൻ മാങ്ങാട് എന്നിവർ രതീഷിന്റെ…
Read Moreമകനെ കാണാൻ ഓടിയെത്തിയെങ്കിലും..! ഭാര്യ പ്രസവിച്ചതറിഞ്ഞു ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു; മൂത്തമകൻ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ
തളിപ്പറമ്പ്: ഭാര്യ പ്രസവിച്ചതറിഞ്ഞ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചെങ്ങളായി മണക്കാട്ടെ തുണ്ടിവളപ്പില്‍ വാസുദേവന്‍ (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന് ദേവദര്‍ശ് (അഞ്ച്) ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നാലു ദിവസം മുന്‍പായിരുന്നു വാസുദേവൻ ഗൾഫിൽ നിന്നു നാട്ടിലെത്തിയത്. പയ്യന്നൂരില്‍ താമസിക്കുന്ന വാസുദേവന്‍ മണക്കാട്ടെ തറവാട്ട് വീട്ടില്‍ വന്ന് സഹോദരങ്ങളെ സന്ദര്‍ശിച്ച് സ്കൂട്ടറിൽ പയ്യന്നൂരിലേക്ക് തിരിച്ചുപോവുകയായിരുന്നു. സംസ്ഥാന പാതയില്‍ ചൊറുക്കളയിലാണ് റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ നാട്ടുകാര്‍ വാസുദേവനേയും മകനേയും കണ്ടത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. എന്നാല്‍ സ്കൂട്ടറില്‍ മറ്റ് വാഹനം ഇടിച്ചതായി തോന്നുന്നില്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ മകൻ ദേവദർശൻ വാഹനങ്ങൾക്കു കൈനീട്ടി സഹായം അഭ്യർഥിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരുയെും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും…
Read Moreതൊണ്ടി മുതൽ കണ്ട് ഞെട്ടി..! പരിയാരത്ത് മാലിന്യം തള്ളിയ വിരുതനെ നാട്ടുകാർ കണ്ടെത്തി പോലീസിന് കൈമാറി; പ്രതിയാരെന്ന് കണ്ടെത്താൻ സഹായകമായത് മാലിന്യത്തിൽ നിന്നും കിട്ടിയ പാഠപുസ്തകം
പരിയാരം: റോഡരികിൽ മാലിന്യം ചാക്കിലാക്കി തള്ളിയ വിരുതനെ മാലിന്യത്തിൽ നിന്ന് ശേഖരിച്ച തെളിവിലൂടെ നാട്ടുകാർ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. പരിയാരം തൊണ്ടന്നൂർ മാതൃക സ്വാശ്രയ സംഘം പ്രവർത്തകരാണ് മാതൃകാപരമായ ഇടപെടൽ നടത്തിയത്. കൊട്ടിയൂർ നന്മഠം ക്ഷേത്രം – പുതിയ പള്ളി റോഡരികിൽ മാലിന്യ നിക്ഷേപം വ്യാപകമായ പശ്ചാത്തലത്തിൽ സംഘം പ്രവർത്തകർ ജാഗ്രതാ സമിതി രൂപീകരിച്ച് സ്ഥലത്ത് രാത്രികാലങ്ങളിൽ കാവലിരുന്നു വരികയായിരുന്നു’ അര ക്വിന്റൽ വരുന്ന ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിച്ച മാലിന്യത്തിൽ മദ്രസ വിദ്യാർഥിയുടെ പാഠപുസ്തകം ഉൾപ്പെട്ടു പോയതാണ് ആളെ തിരിച്ചറിയാൻ സഹായകമായത്. ഇതേ റോഡരികിൽ 300 മീറ്റർ മാറി താമസിക്കുന്ന ചായക്കടക്കാരനാണ് പിടിയിലായത്. തെറ്റ് ഏറ്റു പറഞ്ഞതിനെ തുടർന്ന് പരസ്യ താക്കീത് നൽകിയ ശേഷം മാലിന്യം ഇയാളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിക്കുകയായിരുന്നു. ഇതിനിടെ ഇയാളെ പിടികൂടാൻ വീട്ടിലെത്തിയ പോലീസിനെ ചീത്ത വിളി ച്ച് ഓടിപ്പോയ മരുമകന്റെ ബൈക്ക്…
Read More