ഹീറോപെൻ അതല്ലേ എല്ലാം..! ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ബോൾപോയിന്‍റ് പേന സംസ്കാരത്തിനു വിട; പകരം മഷിപ്പേന സംസ്കാരം തിരിച്ചു പിടിക്കാനുള്ള ശ്രമവുമായി മാത്തിൽ സ്കൂൾ

പയ്യന്നൂർ: ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ബോൾപോയിന്‍റ് പേന സംസ്കാരത്തിനു പകരം മഷിപ്പേന സംസ്കാരം തിരിച്ചു പിടിക്കാനുള്ള ശ്രമവുമായി മാത്തിൽ മാത്തിൽ എം.വി.എം കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ. ഹയർ സെക്കൻഡറി വിദ്യാർഥികളും അധ്യാപകരും. നവകേരള മിഷന്‍റെ ഭാഗമായ ഹരിത കേരളം പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉപയോഗ ശേഷം വലിച്ചെറിയുന്ന ബോൾപോയിന്‍റ് പേന മാലിന്യത്തിൽ നിന്നും വിദ്യാലയത്തെയും സമൂഹത്തെയും മുക്തമാക്കുന്നതിന്‍റെ ഭാഗമായി മുഴുവൻ കുട്ടികളും ഇനി മഷിപ്പേന ഉപയോഗിക്കാനും തീരുമാനിച്ചു.   ഡിവൈഎഫ്ഐ ആലപ്പടമ്പ ഈസ്റ്റ് മേഖലാ കമ്മറ്റിയാണ്  ഹരിതാക്ഷരം  പരിപാടിയുടെ ഭാഗമായി സ്ക്കൂളിലെ വിദ്യാർഥികൾക്കു മഷിപ്പേന സമ്മാനിച്ചത്. ടി.വി രാജേഷ് എം.എൽഎ മഷിപേന വിതരണം ഉദ്ഘാടനം ചെയ്തു. വി.വി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി  വി.കെ സനോജ്, എം.അരുൺ,  പി.പി.സിദിൻ,  ഇ. വി. ജയാനന്ദ്, പി. ശശിധരൻ, മുഖ്യാധ്യാപിക  ഐ.സി. ജയശ്രി, പ്രിൻസിപ്പൽ എം.വി ശ്രീനിവാസൻ,…

Read More

പ്രീണത്തിന്‍റെ രാഷ്ട്രീയ സന്ദേശം..! കണ്ണൂർ ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ ഡിജിപിയെ തഴഞ്ഞ് എഡിജിപിയെ ഉദ്ഘാടകനാക്കി; പോലീസ് സേനയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി

കണ്ണൂർ: അടുത്തയാഴ്ച നടക്കാൻ പോകുന്ന കേരള പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സേനാംഗങ്ങൾക്കിടയിൽ ഇപ്പോഴെ ചർച്ചയാകുന്നു.  പോലീസ് സേനയിൽ പുതിയ വിവാദത്തിന് തിരികൊളുത്തുന്ന രീതിയിലാണ് സമ്മേളന സംഘാടനം.  കേരളാ പോലീസ് ചരിത്രത്തിൽ ഇതുവരെയുള്ള ജില്ലാ സമ്മേളനങ്ങളുടെ കീഴ് വഴക്കങ്ങൾ മാറ്റി മറിച്ചുള്ള രീതിയാണ് ഇക്കുറി കണ്ണൂരിൽ നടപ്പാക്കുന്നത്. അസോസിയേഷന്‍റെ ജില്ലാ സമ്മേളനങ്ങൾ സാധാരണ ഗതിയിൽ റേഞ്ച് ഐജിയോ എസ്പിയോ ആണ്  ഉദ്ഘാടനം ചെയ്യാറ്. എന്നാൽ കണ്ണൂരിൽ 21, 22 തീയതികളിൽ നടക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി എത്തുന്നത് പോലീസ് ഹെഡ് ക്വാർട്ടർ എഡിജിപി ടോമിൻ തച്ചങ്കരിയാണ്. പതിവുകൾ തെറ്റിച്ച് എഡിജിപിയെ ഉദ്ഘാടകനാക്കിയതിനു പിന്നിൽ  ചില പ്രീണന താത്പര്യമാണെന്നും പറയപ്പെടുന്നു.  ഭരണാനുകൂല വിഭാഗത്തിനു മൃഗീയ ഭൂരിപക്ഷമുള്ള കണ്ണൂർ ജില്ലാ പോലീസ് അസോസിയേഷൻ  തങ്ങളുടെ രാഷ്ട്രീയ വിധേയത്വം പരസ്യമായി പ്രകടിപ്പിക്കാൻ സംഘടനയെ ഉപയോഗപ്പെടുത്തുകയാണെന്നും ആരോപമുണ്ട്. സർക്കാരിനെതിരേ നിയമ പോരാട്ടം നടത്തി…

Read More

ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചകേസ്; കോടതിയിൽ ഇന്ന് 89 പേർ ഹാജരായി; കേസിൽ അന്നത്തെ സിപിഎം എൽഎൽഎ മാരും പ്രതികളായിരുന്നു; ഡിസംബർ 20ന് വീണ്ടും പരിഗണിക്കും

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസ് ഡിസംബർ 20ന് വീണ്ടും കോടതി പരിഗണിക്കും. ഇന്ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എംഎൽഎ ഉൾപ്പെടെയുള്ള 103 കുറ്റാരോപിതർക്കും കണ്ണൂർ അഡീഷണൽ സബ് ജഡ്ജ് നോട്ടീസ് അയച്ചിരുന്നു.     ഇതിൽ 89 പേർ ഇന്നു രാവിലെ കോടതിയിൽ ഹാജരായി. നേതാക്കളായ പി.കെ.ശബരീഷ്, അഡ്വ.നിസാർ അഹമ്മദ്, രാജേഷ് പ്രേം, സി.വിജയൻ, ബാലകൃഷ്ണൻ‌ മാസ്റ്റർ, ഇർഷാദ് തുടങ്ങിയവരാണ് സബ് ജഡ്ജ്  ബിന്ദു സുധാകരൻ മുന്പാകെ ഇന്ന് ഹാജരായത്. ഇവരോട് ഡിസംബർ 20 ന്  ഹാജരാകാൻ  കോടതി നിർദേശിക്കുകയായിരുന്നു. ഇന്ന് ഹാജരാകാതിരുന്ന സി.കൃഷ്ണൻ എംഎൽഎ, മുൻ എംഎൽഎ കെ.കെ.നാരായണൻ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് കോടതി അവധി അനുവദിച്ചു. ഇവരും ഡിസംബർ 20ന് കോടതിയിൽ ഹാജരാകണം. 2013 ഒക്ടോബർ 27ന് കണ്ണൂർ പോലീസ് മൈതാനിയിൽ സംസ്ഥാന പോലീസ് അത്‌ലറ്റിക്സ് മീറ്റിന്‍റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ…

Read More

അയാം മാളിയേക്കൽ മറിയുമ്മ..! പുരാതന മുസ്ലിം കുടുംബങ്ങളിൽ നിന്നും ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മറിയുമ്മയെ കാണാൻ ഉമ്മൻചാണ്ടിയെത്തി; അന്നത്തെ രാഷ്ട്രിയ ഓർമ്മകൾ പങ്കുവച്ച് മറിയുമ്മയും

 തലശേരി: മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളിൽ നിന്നും ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മാളിയേക്കൽ മറിയുമ്മയെ കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെത്തി. ടി.സി മുക്കിലെ വസതിയിലാണ് ഉമ്മൻചാണ്ടി മറിയുമ്മയെ കാണാനായി എത്തിയത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, കെ.പി. കേശവമേനോൻ, നഫീസത്ത് ബീവി തുടങ്ങിയ പ്രമുഖ നേതാക്കൾ ഒരുകാലത്ത് ചെന്നെത്തിയിട്ടുള്ള മാളിയേക്കൽ തറവാട്ട് അംഗമായ മറിയുമ്മയെ കാണാനും സുഖവിവരങ്ങൾ ആരായാനുമാണ് ഉമ്മൻചാണ്ടി ഇന്നലെ എത്തിയത്. കോൺഗ്രസ് നേതാക്കളായ കണ്ടോത്ത് ഗോപി, കെ. ശിവദാസൻ, എം.പി. മുരളി, പ്രദീപ് വട്ടിപ്രം തുടങ്ങിയ നേതാക്കളും ഉമ്മൻചാണ്ടിയോടൊപ്പമുണ്ടായിരുന്നു.     നേതാക്കൾക്കൊപ്പമുള്ള പഴയകാല ചിത്രങ്ങൾ കാണിച്ച് മുൻകാല രാഷ്ട്രീയ പ്രചാരണ ചരിത്രങ്ങൾ ഓർമയിൽ നിന്നും പൊടിതട്ടിയെടുത്ത് മറിയുമ്മ ഏറെ ആഹ്ലാദത്തോടെയാണ് നേതാക്കളോട് സംവദിച്ചത്.

Read More

പഴമ നിലനിർത്താൻ 19 ലക്ഷം..! കണ്ടോന്താര്‍ ജയില്‍ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി; സംരക്ഷിത സ്മാരക മായി സംരക്ഷിക്കാൻ സർക്കാർ വക ധനസഹായം

പരിയാരം: ചരിത്ര സ്മാരകമായ കണ്ടോന്താര്‍  ജയില്‍ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു.  പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ജയില്‍ 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പഴമ നിലനിര്‍ത്തിക്കൊണ്ട് പുതുക്കിപണിയുന്നത്.  ഒരാഴ്ച്ച മുമ്പാണ് പുനര്‍നിര്‍മാണ ജോലികള്‍ ആരംഭിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. ജയില്‍ മുറിയുടെ കരിങ്കല്ല് കൊണ്ട് നിര്‍മിച്ച കൂറ്റന്‍ കട്ടിളയും തറയും നിലനിര്‍ത്തി ചുമരുകള്‍ മുഴുവനായും പൊളിച്ചു കഴിഞ്ഞു. 21 ന് ആര്‍ക്കിയോളജി വകുപ്പിന്‍റെ എൻജിനിയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ച ശേഷമായിരിക്കും നിർമാണ പ്രവര്‍ത്തനം ആരംഭിക്കുക. പൊളിച്ചു മാറ്റിയ കല്ല് ഉപയോഗിച്ചു തന്നെയാണ്  പുനര്‍നിര്‍മാണവും. 150 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടത്തിന്‍റെ ഓടുകള്‍ നശിക്കാതെ ബാക്കിയുള്ളവ പുതിയ കെട്ടിടത്തിന് പരമാവധി ഉപയോഗിക്കും.ഴയ ബ്രിട്ടീഷ് വാസ്തുവിദ്യാ രീതികള്‍ തന്നെ പിന്തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പഴയകാല ജയിലിന്‍റെ ഭീകരത അനുഭവിപ്പിക്കുന്ന തരത്തില്‍ തന്നെ കെട്ടിടം സജ്ജീകരിക്കും.…

Read More

‘കൈ’ മലത്തികാണിച്ച്..! കോണ്‍ഗ്രസ് നേതാവിന്‍റെ കുടുംബം ജപ്തി ഭീഷണിയിൽ; ആസ്തി പണയം വച്ചത് പാർട്ടി നിയന്ത്രണത്തിലുള്ള ബാങ്കിൽ

പഴയങ്ങാടി: മുപ്പതു വർഷത്തോളം മാടായി മണ്ഡലം കോണ്‍ഗ്രസിന്‍റെ അമരക്കാരനായിരുന്ന പരേതനായ കെ.വി. മോഹനന്‍റെ കുടുംബം ജപ്തി ഭീഷണിയിൽ. എരമം കുറ്റൂർ പഞ്ചായത്തിലെ മീത്തലെ പുരയിൽ ഇബ്രാഹിമിന്‍റെ കൈയിൽ നിന്ന് ജീവിത സന്പാധ്യത്തിന്‍റെ മുഴുവൻ തുകയും ചേർന്ന് കെ.വി. മോഹനൻ വാങ്ങിച്ച ഒരേക്കർ സ്ഥലം പഴയങ്ങാടി അർബൻ ബാങ്കിൽ പണയം വച്ച് ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ മോഹനൻ രോഗശയ്യയിലായതോടെ തിരിച്ചടവ് മുടങ്ങുകയും പിന്നീടദ്ദേഹം മരണപെടുകയുമായിരുന്നു. 2009 വരെ പ്രസ്തുത സ്ഥലത്തിന് നികുതി അടച്ചിരുന്നു. മോഹനന്‍റെ മരണശേഷം 2017 മാർച്ച് 17ന് നികുതിയടക്കാൻ കുടുംബം വില്ലേജ് ഓഫിസിലെത്തിയപ്പോഴാണ് യാഥാർഥ്യമറിയുന്നത്. കൈവശ രേഖ ഉണ്ടെങ്കിൽ മാത്രമെ നികുതി അടയ്ക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു വില്ലേജ് അധികൃതർ പറഞ്ഞത്. കെപിസിസി നിർവാഹകസമിതി അംഗമായ ബാങ്ക് ചെയർമാനെ സമിപിച്ചപ്പോൾ രേഖയുമായി ബന്ധപെട്ട വിവരങ്ങൾ നൽകാതെ  തിരിച്ചയച്ചതായി മോഹനന്‍റെ കുടുംബാംഗങ്ങൾ പറയുന്നു. ബാങ്കുമായി ബന്ധപെട്ടപ്പോൾ പണയം വച്ച…

Read More

മുന്നറിയിപ്പ് നല്‍കിയിട്ടും നിയമം അനുസരിച്ചില്ല! പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയ രക്ഷിതാവിനെതിരേ കേസ്; മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്

പൂക്കോട്ടുംപാടം: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഇരുചക്ര വാഹനമോടിക്കാൻ നൽകിയ രക്ഷിതാവിനെതിരേ എടക്കര പോലീസ് കേസെടുത്തു. എടക്കര സ്വദേശിയായ ബാപ്പുട്ടിക്കെതിരേയാണ് കേസ്. നിരവധി തവണ ക്ലാസുകളിലൂടെയും ബോധവത്കരണ പ്രവർത്തങ്ങളിലൂടെയും മുന്നറിയിപ്പ് നൽകിയിട്ടും നിയമം അനുസരിക്കാത്തതിനാലാണ് കേസെടുത്തത്. 15 വയസു മാത്രം ആയ തന്‍റെ മകന് വാഹനം ഓടിക്കാൻ നല്കിയതിനാണ് പോലീസ് കേസെടുത്തത്. നിലന്പൂർ മേഖലയിൽ പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതും അപകടത്തിൽ പെടുന്നതും പതിവായതോടെ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതേതുടർന്നു നിരവധി ഇരുചക്ര വാഹനങ്ങളാണ് നിലന്പൂർ മേഖലയിലെ പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയത്. രക്ഷിതാക്കൾക്കെതിരേ കേസെടുക്കുമെന്നു പോലീസ് താക്കീതു നൽകിയിരുന്നെങ്കിലും പലരും നിയമം പാലിക്കാൻ തയാറായിരുന്നില്ല. ഇതേതുടർന്നാണ് പോലീസ് നടപടി കർശനമാക്കിയത്. എടക്കര എസ്ഐ സുനിൽ പുളിക്കലാണ് രക്ഷിതാവിനെതിരേ കേസെടുത്തത്. മലപ്പുറം ജില്ലയിൽ തന്നെ ഇത്തരമൊരു നടപടി ആദ്യമായാണ്. വാഹനം കോടതിയിൽ ഹാജരാക്കും. മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്…

Read More

എല്ലാത്തിന്‍റേയും കാരണക്കാരൻ വരട്ടെ..! സർക്കാരിന്‍റെ പുത്തൻ മദ്യനയത്തിനെതിരേ കേരളത്തിൽ മദ്യനിരോധനം നടത്തിയ ഏകെ ആന്‍റണി മുന്നോട്ട് വരണമെന്ന് കേരള മദ്യനിരോധന സമതി

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള മദ്യനിരോധന ജനാധികാരം 232, 447 വകുപ്പുകൾ റദ്ദാക്കിയ ഇടതു സർക്കാരിന്‍റെ പുതിയ മദ്യനയത്തിനെതിരേ ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ എ.കെ. ആന്‍റണി മുന്നോട്ടുവരണമെന്ന് കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാകമ്മിറ്റി യോഗം അഭ്യർഥിച്ചു. 1996 ൽ ചാരായം നിരോധിച്ചുകൊണ്ട് കേരളത്തെ മദ്യനിരോധനത്തിലേക്ക് നയിച്ച് മാതൃക കാട്ടിയ ആന്‍റണിക്ക് ധാർമികമായ ഉത്തരവാദിത്വമുണ്ടെന്ന് യോഗം വിലയിരുത്തി.പ്രസിഡന്‍റ് ടി.പി.ആർ. നാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ, രാജൻ തീയറേത്ത്, ചന്ദ്രൻ മന്ന, കെ. മുകുന്ദൻ, കെ.പി. അബ്ദുൾ അസീസ്, കെ. ഗോപാലൻ, പി. ബാലകൃഷ്ണൻ, മനോജ് കൊറ്റാളി, പി. പങ്കജവല്ലി, എം. അനിത എന്നിവർ പ്രസംഗിച്ചു.മദ്യനിരോധന സമിതി പ്രവർത്തകർ 22ന് രാവിലെ 10ന് കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.

Read More

107 വർഷത്തെ ചരിത്രം എന്താണന്നറിയേണ്ടേ..! പുതിയ തലമുറക്ക് പോയകാല ചരിത്രം പഠിക്കാൻ തളിപ്പറന്പ് താലൂക്ക് ഓഫീസ് കെട്ടിടം സ്വാതന്ത്ര്യ സമര സ്മൃതി സ്മാരകമായി സംരക്ഷിക്കണം

തളിപ്പറന്പ്: തളിപ്പറന്പ് താലൂക്ക് ഓഫീസ് കെട്ടിടം സ്വാതന്ത്ര്യ സമര സ്മൃതി സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 1910 ൽ നിർമിച്ച താലൂക്ക് ഓഫീസ് കെട്ടിടം 107 വയസു പിന്നിട്ടിട്ടും കാര്യമായ കേടുപാടുകളൊന്നുമില്ലാതെ തന്നെയാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടീഷ് ഭരണക്കാലത്ത് തളിപ്പറന്പിലെ താലൂക്ക് കച്ചേരിയെന്ന നിലയിൽ കോടതിയും പോലീസ് സ്റ്റേഷനും ജയിലും ഇവിടെ തന്നെയായിരുന്നു. പതിനഞ്ചോളം ജയിൽ മുറികളാണ് അന്ന് ഇവിടെ ഉണ്ടായിരുന്നത്. അവ ഇപ്പോൾ താലൂക്ക് ഓഫീസിന്‍റെ ഭാഗമായി വിവിധ ഓഫീസുകൾക്കായി വിട്ടുകൊടുത്തിരിക്കയാണ്. തുരുന്പ് പോലും പിടിക്കാത്ത 107 വർഷം പഴക്കമുള്ള ഇരുന്പഴികൾ ഇന്നത്തെ തലമുറയ്ക്ക് അത്ഭുതം തന്നെയാണ്. കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച കട്ടിളകളും ഇഷ്ടിക പതിച്ച തറയും നൂറ്റാണ്ട് പിന്നിട്ടതിന്‍റെ പോറലുകളൊന്നും പുറത്തുകാണിക്കുന്നില്ല. തളിപ്പറന്പിൽ പുതിയ റവന്യു ഡിവിഷൻ ഓഫീസ് കൂടി അനുവദിച്ചതോടെ നിലവിലുള്ള താലൂക്ക് ഓഫീസ് വളപ്പിൽ പുതിയ റവന്യൂ ടവർ നിർമിക്കണമെന്ന ആവശ്യം വീണ്ടും…

Read More

ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നവരുടെ ചിത്രം; ബ്രണ്ണൻ കോളജിലെ വിവാദ മാഗ സിന്‍റെ എഡിറ്ററടക്കം 13 പേർക്കെതിരെ കേസ്

 കണ്ണൂർ: തലശേരി ബ്രണ്ണന്‍ കോളജിലെ മാഗസിൻ വിവാദവുമായി ബന്ധപ്പെട്ട് എഡിറ്ററടക്കം 13 പേർക്കെതിരെ കേസ്. എബിവിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ധർമ്മടം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കോളജിന്‍റെ125‌-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പുറത്തിറക്കിയ മാഗസിൻ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം. സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ഇത് വിവാദമായതോടെ മാഗസിന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. അതേസമയം, മാഗസിന്‍ ഉളളടക്കത്തെ തെറ്റായി കാണേണ്ടതില്ലെന്നായിരുന്നു എഡിറ്റോറിയല്‍ ബോര്‍ഡിന്‍റെ നിലപാട്. മാഗസിനെതിരെ പ്രതിഷേധവുമായി എബിവിപിക്ക് പുറമേ, കെഎസ്‌യുവും രംഗത്തെത്തിയിരുന്നു.

Read More