യുഎഇയിൽ കണ്ണൂർ സ്വദേശിയുടെ  നാടുകടത്തൽ റദ്ദാക്കി; കമ്പനിയുടമ നൽകിയത് കള്ളക്കേസ്

കണ്ണൂർ: ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശിയായ യുവാവിന് യുഎഇയിൽ കീഴ്ക്കോടതി വിധിച്ച ജയിൽ ശിക്ഷയും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും നാടുകടത്തൽ ശിക്ഷയും അപ്പീൽക്കോടതി റദ്ദാക്കി യുവാവിനെ കുറ്റവിമുക്തനാക്കി. ദിനിൽ ദിനേശ് എന്ന യുവാവിനെയാണ് യുഎഇ അപ്പീൽക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ദുബായിയിലെ ഓട്ടോമേഷൻ കന്പനിയിൽ ജീവനക്കാരനായ യുവാവിന്‍റെ മേലുദ്യോഗസ്ഥൻ നടത്തിയ ക്രമക്കേടിൽ യുവാവും പങ്കാളിയാണെന്ന് കാണിച്ച് നൽകിയ പരാതിയിലായിരുന്നു കീഴ്ക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീൽ കോടതിയിൽ ഹർജി നൽകിയത്. ക്രമക്കേട് നടത്തിയ മേലുദ്യോഗസ്ഥൻ സ്ഥാപനത്തിൽനിന്ന് രാജിവച്ച് നാട്ടിലേക്ക് പോയിരുന്നു. ഇയാൾ നടത്തിയ ക്രമക്കേട് അറിയാതെ ദിനിൽ പിന്നീട് ഇയാളോട് ജോലി സംബന്ധമായ സംശയ നിവാരണത്തിന് ബന്ധപ്പെട്ടിരുന്നു. ഇതിനായി രാജിവച്ചു പോയ മേലുദ്യോഗസ്ഥൻ കന്പനിയുടെ പാസ് വേഡ് യുവാവിൽനിന്നും കൈക്കലാക്കി ദുരുപയോഗം ചെയ്തെന്നും രണ്ടു പേരും ചേർന്ന് വഞ്ചിച്ചെന്നുമായിരുന്നു ഉടമ നൽകിയ പരാതി.…

Read More

മാരകായുധ‌ങ്ങളുമായെത്തി കാർ കത്തിച്ച സംഭവം; മൂന്നുപേർക്കെതിരേ കേസ്

പയ്യന്നൂര്‍: മൂന്നംഗസംഘം അര്‍ധരാത്രിയില്‍ മാരകായുധങ്ങളുമായി എത്തി കാര്‍ കത്തിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം ആവണീശ്വരത്തെ ആര്‍. രതീഷ് കുമാറിന്‍റെ പരാതിയിൽ കാങ്കോല്‍ പപ്പാരട്ടയിലെ ശിഹാബ്, സൈഫാലി, മനു എന്നിവര്‍ക്കെതിരേയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് പെരളം കൂവേരിയിലെ പരാതിക്കാരന്‍ താമസിക്കുന്ന ഓര്‍ക്കിഡ് ഫര്‍ണിച്ചര്‍ കമ്പനിയുടെ ഓഫീസ് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിച്ചത്. മാരകായുധങ്ങളുമായെത്തിയ സംഘത്തിന്‍റെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കാറിനു തീയിടുകയായിരുന്നുവെന്നാണു പരാതി. അക്രമങ്ങള്‍ക്കു നേതൃത്വം കൊടുത്ത ശിഹാബിന്‍റെ കൂടെ കഴിഞ്ഞിരുന്ന യുവതി പരാതിക്കാരന്‍റെ കൂടെ താമസിക്കുന്നതിലുള്ള വിരോധമാണ് വധഭീഷണിക്കും അക്രമത്തിനും കാരണമെന്നു പരാതിയിൽ പറ‌ുന്നുണ്ട് . കാർ കത്തിച്ചതിനെത്തുടർന്ന് ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.

Read More

കണ്ണൂരിൽ ഫർണിച്ചർ‌ നിർമാണശാലയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

തളിപ്പറമ്പ്: കുറുമാത്തൂർ കാക്കാഞ്ചാലിൽ ഫർണിച്ചർ നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയായ പണിക്കരകത്ത് മുഹമ്മദ്ഷാഫിയുടെ ഉടമസ്ഥതിയിലുള്ള റെഡ് വുഡ് ഫർണിച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ഉടൻ തളിപ്പറന്പ് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകള്‍ രണ്ടേകാല്‍ മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. നിർമാണം പൂർത്തിയാക്കിയ ഫർണിച്ചറുകൾ സൂക്ഷിച്ച ഗോഡൗണിലേക്ക് തീ പടരുന്നത് തടയാനായതിനാലാണ് വലിയ നഷ്ടം ഒഴിവായത്. തീപിടിത്തമുണ്ടായ നിർമാണശാലയിലെ യന്ത്രങ്ങളും മരത്തടികളും മേൽക്കൂരയും പൂർണമായും കത്തി നശിച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന.

Read More

കാട്ടാന ആക്രമിച്ച മാവോയിസ്റ്റിനെ ഉപേക്ഷിച്ച സംഭവം; കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ തണ്ടർബോൾട്ട് തെരച്ചിൽ

പയ്യാവൂർ: കർണാടക വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകനെ ആറംഗ മാവോയിസ്റ്റ് സംഘം ചിറ്റാരിക്കോളനിയിലെത്തിച്ചു കടന്നുകളഞ്ഞ സംഭവത്തിൽ കണ്ണൂർ റൂറൽ പോലീസും വനം വകുപ്പും സംയുക്ത അന്വേഷണം തുടങ്ങി. കാഞ്ഞിരക്കൊല്ലി, ചിറ്റാരിമേഖലയിൽ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. ഇന്നു പുലർച്ചെ തണ്ടർബോൾട്ട് ടീം കാഞ്ഞിരക്കൊല്ലി മേഖലയിൽ പട്രോളിംഗ് നടത്തി. ഇവർ പാടാംകവലയിൽ ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ വൈകുന്നേരം ആറോടെയാണ് മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗം ചിക്കമംഗളൂരു അങ്ങാടി സ്വദേശി പ്രദീപ് എന്ന സുരേഷി (58) നെ പരിക്കേറ്റ നിലയിൽ മാവോയിസ്റ്റ് സംഘം ചിറ്റാരി പുഴയോരത്ത് എത്തിച്ചത്. മൂന്നുദിവസം മുൻപു പരിക്കേറ്റ സുരേഷിനെ ചികിത്സ ആവശ്യമായി വന്നപ്പോഴാണ് ജനവാസ മേഖലയിലെത്തിക്കാൻ മാവോയിസ്റ്റുകൾ തീരുമാനിച്ചത്. സുരേഷ് 2002 മുതൽ മാവോയിസ്റ്റ് പ്രവർത്തകനാണെന്നാണ് പോലീസ് പറയുന്നത്. ആദ്യം മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേർ കോളനിയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു.…

Read More

യുകെയിൽ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: റിക്രൂട്ട്മെന്‍റ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസില്ലാതെ

കണ്ണൂർ: യുകെയിൽ കെയർ വർക്കർ വീസ വാഗ്ദാനം ചെയ്ത് സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയെടുത്ത സ്റ്റാർനെറ്റ് ഇന്‍റർനാഷണൽ റിക്രൂട്ട്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ.കോട്ടയം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലായാണ് സ്ഥാപനം പ്രവർത്തിച്ചത്. കഴിഞ്ഞ ഒരുവർഷത്തിനിടെ കോടികളുടെ പണമിടപാടുകളാണ് ഈ സ്ഥാപനത്തിലൂടെ നടന്നത്. കഴിഞ്ഞ മാസം 45 ലക്ഷം രൂപ സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് തിരുവന്തപുരം സ്വദേശിയായ ഒരാൾക്ക് നൽകിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനം എങ്ങനെയാണ് കോടികളുടെ ഇടപാടുകൾ നടത്തുന്നതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇന്നലെ സ്ഥാപന ഡയറക്ടറും പയ്യാവൂർ കാക്കത്തോട് സ്വദേശിയുമായ മാത്യൂസ് ജോസ്(31) അറസ്റ്റിലായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരാതികളുടെ പ്രവാഹമാണ്. ഫോൺമുഖാന്തരം വിളിച്ച് നിരവധി പേർ ഇതിനോടകം പരാതി അറിയിച്ചിട്ടുണ്ടെന്ന് എസിപി കെ.വി. വേണുഗോപാൽ പറഞ്ഞു. നിലവിൽ തൃശൂരിലെ വിയ്യൂർ, എറണാകുളം റൂറലിലെ പോത്താനിക്കാട്,…

Read More

സഹായിക്കണമെന്ന ആവശ്യവുമായെത്തി ജ്വല്ലറി ഉടമയുടെ ആറര ലക്ഷം തട്ടിയെടുത്തു; ഒരാൾ അറസ്റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽനിന്നു പണയ സ്വർണമെടുക്കാനായി കൂട്ടിക്കൊണ്ട് വന്ന് ജ്വല്ലറി ഉടമയായ വയോധികന്‍റെ ലക്ഷങ്ങൾ അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ രണ്ടംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി അഷറഫിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി പാപ്പിനിശേരി സ്വദേശി മൻസൂർ ഒളിവിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. മൻസൂറിനെ പരാതിക്കാരനായ തളിപ്പറമ്പിലെ ജ്വല്ലറി ഉടമ കീഴാറ്റൂർ സ്വദേശി കെ.എം. അഗസ്റ്റിന് മുൻ പരിചയം ഉണ്ടായിരുന്നു. മുമ്പ് മൻസൂറിന് പണയാഭരണങ്ങൾ എടുക്കാൻ അഗസ്റ്റിൻ സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം മൻസൂർ അഗസ്റ്റിനെ സമീപിച്ച് തന്‍റെ സുഹൃത്തായ അഷറഫിന്‍റെ 97 ഗ്രാം സ്വർണാഭരങ്ങൾ പണയത്തിലാണെന്നും ഇതെടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പാപ്പിനിശേരിയിലാണ് പണയം വച്ചിരിക്കുന്നതെന്നും അവിടേക്ക് പോകണമെന്നും പറഞ്ഞു. ഇന്നലെ ഉച്ചയോടെ മൻസൂർ തന്‍റെ സ്കൂട്ടറിൽ അഗസ്റ്റിനെയും കൂട്ടി പാപ്പിനിശേരിയിൽ എത്തിയപ്പോൾ പ്രതിയുടെ സുഹൃത്തായ അഷറഫും വന്നു.…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; സുധാകരനു പകരം കണ്ണൂരിൽ ആര്? ജയന്ത്, ഷമ, റിജിൽ, അമൃത പരിഗണനയിൽ

കണ്ണൂർ: കണ്ണൂർ എംപിയും കെപിസിസി പ്രസിഡന്‍റുമായ കെ. സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം കോൺഗ്രസിൽ ഊർജിതമായി. കണ്ണൂർ സീറ്റിനായി ലിസ്റ്റിലുള്ളവരുടെ പേരിൽ എഐസിസിയുടെ പ്രത്യേക സംഘത്തിന്‍റെ പരിശോധന തുടങ്ങി. കെപിസിസി നല്കിയ ലിസ്റ്റിലാണ് ജയസാധ്യത പരിഗണിച്ചുള്ള പരിശോധന നടക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വിശ്വസ്തനായ കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ. ജയന്തിന്‍റെ പേര് ലിസ്റ്റിലുണ്ടെങ്കിലും ജയന്ത് വരുന്നതിലുള്ള എതിർപ്പ് ഗ്രൂപ്പ് ഭേദമന്യേ കണ്ണൂരിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. 2018 ജൂണിൽ ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തെ പരസ്യമായി എതിർത്ത് ജയന്ത് പത്രസമ്മേളനം നടത്തിയിരുന്നു. രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യകക്ഷികൾക്ക് കോൺഗ്രസ് സ്വയം തീറെഴുതുന്നുവെന്നും പ്രീണന രാഷ്ട്രീയം പിന്തുടരുന്നുവെന്നുമുള്ള വിമർശനം അന്ന് ജയന്ത് ഉയർത്തുകയുണ്ടായി. പിന്നീട് നടന്ന മൂന്ന്…

Read More

തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; തെയ്യത്തെ കൈയേറ്റം ചെയ്ത് നാട്ടുകാർ

കണ്ണൂർ: തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കണ്ണൂർ തില്ലങ്കേരിയിലാണ് സംഭവം. കൈതച്ചാമുണ്ടി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതിനെ തുടർന്നാണ് നാട്ടുകാർ പ്രകോപിതരായത്. ബുധനാഴ്ച വൈകിട്ട് പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാർ തല്ലിയത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ആളുകളെ പിന്തുടർന്ന് ഉഗ്രരൂപത്തിൽ തെയ്യം ഭയപ്പെടുത്തുന്നതാണ് ആചാരം. ഇതിനിടെ പോടിച്ചോടിയ ഒരു കുട്ടിക്ക് വീണ് പരിക്കേറ്റിരുന്നു. പിന്നാലെ നാട്ടുകാരിൽ ചിലർ തെയ്യം കെട്ടിയ ആളെ കൈകാര്യം ചെയ്തു. തുടർന്ന് പോലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി. സംഭവത്തിൽ ആരും പരാതിപ്പെട്ടിട്ടില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.  അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ പോലീസ് നിർദേശം നൽകി. ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.  

Read More

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ അപകടം; റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു

പയ്യന്നൂര്‍: സ്റ്റേഷനില്‍നിന്ന് ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കവേ വീണു പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് ചത്തീസ്ഗഡ് സ്വദേശിയും മംഗളൂരുവിലെ താമസക്കാരനുമായ കുര്യാക്കോസ് എക്ക (48) യാണ് മരിച്ചത്. റിസര്‍വേഷന്‍ കൗണ്ടറിലെ ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗളൂരുവിലേക്ക് പോകുന്നതിനായി കോയമ്പത്തൂര്‍-മംഗളൂരു ട്രെയിനില്‍ കയറുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. സ്‌റ്റേഷനില്‍നിന്നു പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. കൈ അറ്റുപോയ ഇയാളുടെ ശരീരത്തിലും പരിക്കുകളുണ്ടായിരുന്നു. ട്രെയിന്‍ നിര്‍ത്തിയാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ കുര്യാക്കോസിനെ പുറത്തെത്തിച്ചത്. തുടർന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ചികിത്സക്കിടെ രാത്രി മരണം സംഭവിച്ചു.

Read More

വിവാഹവാഗ്ദാനം നല്കി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പ്രവാസിയായ യുവാവിനും കൂട്ടാളിക്കുമെതിരേ കേസ്

പഴയങ്ങാടി : വിവാഹ വാഗ്ദാനം നല്കി യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഞ്ചിച്ച പ്രവാസിയായ യുവാവിനും കൂട്ടാളിക്കുമെതിരേ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. കണ്ണപുരം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 38 കാരിയുടെ പരാതിയിലാണ് മാട്ടൂൽ മടക്കര സ്വദേശി കെ.വി പ്രശാന്ത്, ചെറുകുന്നിലെ പോള രാജേഷ് എന്നിവർക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ 2022 മാർച്ച് മൂന്ന് മുതൽ കഴിഞ്ഞ വർഷം ഡിസംബർ 22 വരെയുള്ള കാലയളവിൽ പറശിനിക്കടവ്, എരിപുരം. പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവാവ് വിവാഹവാഗ്ദാനത്തിൽനിന്നു പിൻമാറിയതോടെയാണ് പരാതിയുമായി യുവതി കോടതിയിലും പോലീസിലും സമീപിച്ചത്. സംഭവത്തിൽ രണ്ടാം പ്രതി ഗൂഢാലോചന നടത്തി ഒന്നാം പ്രതിക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Read More