കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതകക്കേസിൽ കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികളെ അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. പ്രതികളുടെ മൊഴിയിൽ പലയിടത്തും വൈരുധ്യം ഉണ്ടായിരുന്നു. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഈ സംശയം ദുരീകരിക്കാനാകുമെന്നാണ് പോലീസ് സംഘത്തിന്റെ പ്രതീക്ഷ. പ്രതികൾക്ക് നരബലിക്കു പുറമേ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫിയുടെ എല്ലാത്തരത്തിലും ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയ്ക്ക് കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ, തെളിവ് നശിപ്പിച്ചിട്ടുണ്ടോ, കൊല്ലപ്പെട്ട സ്ത്രീകളുടെ സ്വർണം പണയം വച്ച് പണം എന്തിന് ഉപയോഗിച്ചു, പ്രതികൾ കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോ, സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. ഷാഫിയുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയോ?കൊച്ചി: ഷാഫി മുഖ്യപ്രതിയായ ഇലന്തൂർ ഇരട്ടക്കൊലപാതക കേസ് പുറത്തുവന്നതിനു പിന്നാലെ എറണാകുളം…
Read MoreCategory: Kochi
വ്യാജരേഖ തയാറാക്കൽ; കൊച്ചിവഴി മസ്കറ്റിലേക്ക് കടത്തിയിരുന്നത് ആന്ധ്രാ സ്വദേശിനികളെ; ഒടുവിൽ പണിപാളി
നെടുമ്പാശേരി: വ്യാജ യാത്രാരേഖകൾ തയാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം റെഡ്ഡി മോഹൻ റാവു (50) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റു ചെയ്തത്. ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ മസ്ക്കറ്റിൽ വീട്ടുജോലിക്കെന്നു പറഞ്ഞാണ് വിസിറ്റിംഗ് വിസയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊണ്ടുപോകാൻ ശ്രമിച്ചത്. എയർപോർട്ടിലെ പരിശോധനയിൽ വിസ, റിട്ടേൺ ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എജന്റുമാരെ ആന്ധ്രയിൽ നിന്നു പിടികൂടിയത്. പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി.കെ.സുധീർ, എഎസ്ഐമാരായ അബ്ദുൾ സത്താർ, ബൈജു കുര്യൻ, പ്രമോദ്, ഷിജു, സിപിഒമാരായ നവാബ്, ആന്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Read Moreഫുട്ബോൾ ടർഫിലെ തർക്കം ബസ് സ്റ്റാൻഡിൽ ‘തല്ലുമാല’; തൃപ്പൂണിത്തുറയിലെ ബസ് സ്റ്റാന്റിൽ അരങ്ങേറുന്നതിനെക്കുറിച്ച് വ്യാപാരികൾ പറയുന്നതങ്ങനെ
തൃപ്പൂണിത്തുറ: രണ്ട് ദിവസമായി വൈകുന്നേരമായാൽ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ കൂട്ട അടിയാണ്. വിദ്യാർഥികൾ തമ്മിലാണ് അടിപിടി. ഇന്നലെയും 30 വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് അടികൂടിയിരുന്നു. തൃപ്പൂണിത്തുറയിൽ തന്നെയുള്ള ഫുട്ബോൾ ടർഫിലെ കളിക്കിടെയുണ്ടായ തർക്കം ബസ് സ്റ്റാൻഡിലേക്കും നീളുകയായിരുന്നു. സ്കൂൾവിട്ട ശേഷം വൈകിട്ട് ബസ് സ്റ്റാൻഡിൽ എത്തിയ വിദ്യാർഥികൾ തമ്മിലാണ് അടിയുണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അടിയുണ്ടായപ്പോൾ ഏതാനും വിദ്യാർഥികളെ പോലീസ് പിടികൂടി താക്കീതു നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടിരുന്നു. ചൊവ്വാഴ്ചയുണ്ടായ അടിപിടിക്കിടെ ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപറ്റിയിട്ടുണ്ട്. ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും ചേർന്നാണ് ഇന്നലെ അടിയുണ്ടാക്കിയ വിദ്യാർഥികളെ പിരിച്ചു വിട്ടത്. വൈകുന്നേരങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസിന്റെ കർശന പരിശോധന വേണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. വിദ്യാർഥികൾ അടി കൂടുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read More‘കറക്കമാണ് ‘ ഷാഫി! വിലാസം ഇപ്പോഴും പെരുന്പാവൂർ എന്നുതന്നെ; ഷാഫി എന്ന റഷീദിനെക്കുറിച്ച് പരിചയക്കാര് പറയുന്നത് ഇങ്ങനെ…
പെരുമ്പാവൂർ: സ്ത്രീകളെ നരബലി കൊടുത്ത കേസിൽ പ്രതിയായ ഷാഫി എന്ന റഷീദിന് ഒരിടത്തും ഏറെക്കാലം താമസിക്കുന്ന രീതിയില്ല. പെരുന്പാവൂരിൽ അഞ്ചുവർഷത്തോളം വാടകവീട്ടിൽ താമസിച്ച ഷാഫി അതിനു മുന്പുണ്ടായിരുന്നത് ഇടുക്കിയിൽ. 12 വർഷം മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. പിന്നീട് ആലുവയ്ക്കടുത്തു ചെമ്പറക്കിയിലേക്കു താമസം മാറ്റി. ഒടുവിൽ താമസിച്ചിരുന്നത് എറണാകുളം എസ്ആർഎം റോഡിൽ. ഇവിടുന്നാണ് പോലീസ് പിടികൂടിയത്. വടുതലയിൽ ഇയാൾക്കു ചെറിയ കടയുമുണ്ടായിരുന്നു. ഭാര്യയും മക്കളുമുള്ള ഷാഫി മക്കളുടെ കല്യാണ ശേഷമാണ് എറണാകുളത്തേക്കു താമസം മാറ്റിയതെന്നു പരിചയക്കാർ പറഞ്ഞു. പെരുന്പാവൂരിൽ താമസിച്ചിരുന്ന ഘട്ടത്തിലാണ് ആധാർ കാർഡ് എടുത്തത്. അതിനാൽ വിലാസം ഇപ്പോഴും പെരുന്പാവൂർ എന്നുതന്നെ.
Read Moreതൃക്കാക്കരയിൽ തെരുവുനായ ആക്രമണം; 12 പേർക്ക് കടിയേറ്റു; എല്ലാവരെയും കടിച്ചത് ഒരേ തെരുവുനായ
കാക്കനാട്: തൃക്കാക്കരയിൽ പ്രഭാത നടത്തത്തിനിറങ്ങിയ 12 പേർക്ക് തെരുവുനായയുടെ കടിയേറ്റു. തൃക്കാക്കര അമ്പലം, കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസ്, കൊച്ചിൻ പബ്ലിക് സ്കൂൾ റോഡ്, എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രണമുണ്ടായത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് കരുതുന്നത്. രാവിലെ ആറോടെ കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസിനകത്തു കൂടി നടന്നു പോയവർക്കാണ് ആദ്യം നായയുടെ കടിയേറ്റത്. പിന്നീട് പൈപ്പ് ലൈൻ റോഡുവഴി ഇറങ്ങിയ നായ കണ്ടവരെയെല്ലാം കടിച്ച് പരിക്കേൽപ്പിച്ചു. കൊച്ചിൻ പബ്ളിക് സ്കൂൾ റോഡിലൂടെ നടന്നുപോയ രണ്ട് തമിഴ് തൊഴിലാളിൾക്കും കടിയേറ്റു. പീന്നീട് തൃക്കാക്കര പുക്കാട്ടുപടി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന തൃ ക്കാക്കര യൂണിറ്റി റോഡിൽ അബ്ദുൾ കരീമിനെയും കടിച്ച തെരുവുനായ തൃക്കാക്കര അമ്പലത്തിനടുത്ത് ഗ്രീൻഗാർഡൻ റോഡിലൂടെ ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മയെ കടിക്കാൻ ശ്രമിച്ചു. പക്ഷേ നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നു നായ ഓടി മറഞ്ഞു.രണ്ടാഴ്ച മുമ്പ് യൂണിവേഴ്സിറ്റി കാമ്പസ് റോഡിൽ…
Read Moreഒറിജിലിനെ വെല്ലും കുറിപ്പടികൾ…! ലഹരി പകരുന്ന ഗുളിക വാങ്ങാന്‍ ഡോക്ടറുടെ വ്യാജ കുറിപ്പടി; വിദ്യാര്‍ഥി പിടിയിൽ
കൊച്ചി: മെഡിക്കല്‍ സ്റ്റോറില്‍നിന്നു ലഹരി പകരുന്ന ഗുളിക വാങ്ങാന്‍ 25 വയസുകാരന് കമ്പ്യൂട്ടറില്‍ കുറിപ്പടി തയാറാക്കി നല്കിയ സ്കൂള്‍ വിദ്യാര്‍ഥി പിടിയില്‍. നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥി പിടിയിലായത്. മാനസിക പ്രശ്നങ്ങള്‍ക്കും നാഡീസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു ലഭിക്കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി വേണം. ഈ പ്രശ്നം മറികടക്കാനാണ് കൃത്രിമമായി കുറിപ്പടി തയാറാക്കിയത്. ഒറിജിനലിനെ വെല്ലുന്ന കുറിപ്പടിയുമായി ലഹരി വാങ്ങിയ ആളെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോഴാണ് നിരന്തരമായി വിദ്യാര്‍ഥി വ്യാജ കുറിപ്പടികളുണ്ടാക്കി നല്കിയ വിവരം പുറത്തുവന്നത്. കുറിപ്പടികള്‍ തയാറാക്കി നല്‍കുന്നതിനൊപ്പം ലഹരി ഉപയോഗവും പതിവാക്കിയ എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിയെയും കേസില്‍ പ്രതി ചേര്‍ത്തു. നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളും രാത്രി തുറന്നിരിക്കുന്ന കഫേകളിലും നിരന്തരം പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കി.…
Read Moreചൂണ്ടകളില്‍ കൊമ്പന് തിരണ്ടിമുതല് പുള്ളി തിരണ്ടി വരെ! കടലില്‍ ഇത് തിരണ്ടിക്കാലം; ഹാര്ബറുകളിലെത്തുന്നത് 50 കിലോ മുതല്‍ 200 കിലോ വരെ തൂക്കമുള്ള തിരണ്ടികള്‍
വൈപ്പിന്‍: ചൂണ്ട വള്ളങ്ങള്‍ക്കും ഒഴുക്ക് വലയിടുന്ന വള്ളങ്ങള്‍ക്കും ഈ സീസണില്‍ വിവിധ ഇനം തിരണ്ടി മത്സ്യങ്ങള്‍ വ്യാപകമായി ലഭിച്ചു തുടങ്ങി. പുള്ളി തിരണ്ടി, കാക്ക തിരണ്ടി, കൊമ്പന് തിരണ്ടി, പടവന്, ഇരുമൂക്കന് തുടങ്ങിയ ഇനങ്ങളിലുള്ള തിരണ്ടികളാണ് മറ്റ് മത്സ്യങ്ങള്‍ക്കൊപ്പം വള്ളക്കാര് പിടികൂടി കരയിലെത്തിക്കുന്നത്. രൂപത്തിലുള്ള ചെറിയ വ്യത്യാസങ്ങളും ഉടലിലുള്ള ഡിസൈനുകളുമൊക്കെ കണ്ടാണ് ഇവറ്റകളെ ഏത് ഇനമെന്ന് തിരിച്ചറിയുന്നത്. ആഴക്കടലിലാണ് വാസം. 50 കിലോ മുതല്‍ 200 കിലോ വരെ തൂക്കമുള്ള തിരണ്ടികള്‍ ഇപ്പോള്‍ ഹാര്ബറുകളിലെത്തുന്നുണ്ട്. ഹാര്‍ബറുകളില്‍ കിലോവിനു നൂറില്‍ താഴെ വില വരുകയുള്ളു. കച്ചവടക്കാര്‍ ഇത് ലേലത്തില്‍ വാങ്ങി അവിടെയിട്ട് തന്നെ മുറിച്ച് ഐസ് വിതറി മാര്ക്കറ്റുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. മാര്‍ക്കറ്റുകളില്‍ ഒരു കിലോ തിരണ്ടി വാങ്ങാന്‍ ചെല്ലുമ്പോള്‍ 200 രൂപമുതല്‍ 300 രൂപവരെ നല്‍കേണ്ടി വരും. അതേ സമയം കാക്ക തിരണ്ടിയാണെങ്കില് രൂചിയും ഗുണവും കൂടുതലായതിനാല്‍ വിലയും…
Read Moreഅമ്മ തന്നെയായിരുന്നു ടീച്ചറും! തന്നോടൊപ്പം വിനോദയാത്രയ്ക്കുണ്ടായിരുന്ന പൊന്നുമോളെ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലെത്തിച്ചപ്പോൾ അമ്മ ആശ അലമുറയിട്ട് കരഞ്ഞു
തൃപ്പൂണിത്തുറ: തന്നോടൊപ്പം വിനോദയാത്രയ്ക്കുണ്ടായിരുന്ന പൊന്നുമോളെ ഉദയംപേരൂർ വലിയകുളത്തെ അഞ്ജനം വീട്ടിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലെത്തിച്ചപ്പോൾ അമ്മ ആശ അലമുറയിട്ട് കരയുകയായിരുന്നു. കണ്ടുനിന്നവർക്കും ദുഃഖം അടക്കിനിർത്താനായില്ല. വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ അധ്യാപികയായ ആശയും സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ മകൾ അഞ്ജനയോടൊപ്പം വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നു. അപകടം നടക്കുമ്പോൾ അധ്യാപകർ ബസിന്റെ പിൻസീറ്റുകളിലായിരുന്നു. അധികം പേരും ഉറക്കത്തിലുമായിരുന്നു. വൻ ശബ്ദം കേട്ടുണർന്ന ആശ കണ്ടത് തലകീഴായി മറിഞ്ഞ ബസിന്റെ സീറ്റിനടിയിൽ കുടുങ്ങിക്കിടക്കുന്ന മകളെയാണ്. പക്ഷേ പരിക്കേറ്റ ആശയ്ക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. പൂജാ അവധിക്ക് നെല്ലിയാമ്പതിയിലേക്ക് സുഹൃത്തിന്റെ കുടുംബത്തോടൊപ്പം നിശ്ചയിച്ചിരുന്ന ടൂർ പ്രോഗ്രാം മകളുടെ വിനോദയാത്ര കാരണം മാറ്റിവയ്ക്കുകയായിരുന്നു. ടീച്ചറായതുകൊണ്ട് ആശയും വിനോദയാത്രാ സംഘത്തിലുൾപ്പെട്ടു. മീനു എന്ന് വീട്ടുകാർ വിളിക്കുന്ന അഞ്ജന അജിത് പ്രഭാത് പബ്ലിക് സ്കൂളിലാണ് പത്തുവരെ പഠിച്ചത്. അമ്മ ആശ അജിത്ത് കാഞ്ഞിരമറ്റം കെഎംജെ പബ്ലിക് സ്കൂളിൽനിന്നും മാർ…
Read Moreമോർച്ചറിയിലേക്ക് ഇടയ്ക്കിടെ നോക്കി തോമസ് വിങ്ങിപ്പൊട്ടി…! നഷ്ടമായത് പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച മകനെ…
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ആലത്തൂർ താലൂക്ക് ആശുപത്രിയുടെ ഒരു മൂലയിലിരുന്ന് കുറച്ചു മാറിയുള്ള മോർച്ചറിയിലേക്ക് ഇടയ്ക്കിടെ നോക്കി തോമസ് വിങ്ങിപ്പൊട്ടി. മകൻ ക്രിസിന്റെ പോസ്റ്റ്മോർട്ടം നടക്കുന്നത് അവിടെയായിരുന്നു. ഹൃദയഭേദകമായ കാഴ്ച. നാട്ടിൽനിന്നെത്തിയ ജനപ്രതിനിധി മഞ്ജു അനിൽകുമാറിന്റെ ആശ്വാസവാക്കുകൾ വൃഥാവിലായി. മകന്റെ വിയോഗത്തിനു പകരം വയ്ക്കാൻ ആശ്വാസവാക്കുകൾക്കാവില്ലല്ലോ. മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പോട്ടയിൽ തോമസ്-മേരി ദന്പതികളുടെ വിവാഹം കഴിഞ്ഞ് 10 വർഷത്തിനു ശേഷമാണു മകൻ ക്രിസിന്റെ ജനനം. ഏകമകനായ ക്രിസിനെ അങ്ങനെ എവിടേക്കും വിടാറില്ല. കൂട്ടുകാരുമൊത്ത് ടൂർ പോകണമെന്ന തുടരെയുള്ള ആവശ്യത്തിനൊടുവിൽ സമ്മതം മൂളുകയായിരുന്നു അവർ. ആ യാത്ര കലാശിച്ചതു ദുരന്തത്തിലും. കരഞ്ഞ് അവശനാകുന്ന പിതാവിന്റെ വേദന കണ്ടുനിൽക്കാനാകാതെ ആശുപത്രിയിൽ ബന്ധുവിന്റെ കുട്ടിയുടെ ചികിത്സയ്ക്കെത്തിയ നെന്മാറ സ്വദേശിനി പ്രജിത എന്ന യുവതി തോമസിനു മുന്നിലിരുന്ന് സാന്ത്വനിപ്പിക്കുന്നതും കാണാമായിരുന്നു.
Read Moreകുഞ്ഞേച്ചി ഇനിയില്ലെന്നു വിശ്വസിക്കാൻ എൽദോസിന് ആയിട്ടില്ല! കുഞ്ഞേച്ചിയില്ലാതെ സ്കൂളിലേക്ക് ഇനി എൽദോസ് ഒറ്റയ്ക്ക്…
കോലഞ്ചേരി : ഇനി സ്കൂളിലേക്കു പോകുന്പോൾ കുഞ്ഞേച്ചി കൂട്ടിനില്ലെന്ന സങ്കടത്തിൽ കരഞ്ഞുകൊണ്ടിരിക്കുന്ന എൽദോസിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ബുധനാഴ്ച വൈകുന്നേരം വിനോദയാത്രയ്ക്കായി വീട്ടിൽ നിന്നിറങ്ങുന്പോൾ പുഞ്ചിരിയോടെ റ്റാറ്റ പറഞ്ഞ കുഞ്ഞേച്ചി, ഇനിയില്ലെന്നു വിശ്വസിക്കാൻ എൽദോസിന് ആയിട്ടില്ല. വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച വെട്ടിക്കൽ സ്കൂളിലെ വിദ്യാർഥികളിൽ ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ ജോസ് – ഷൈനു ദമ്പതികളുടെ രണ്ടാമത്തെ മകൾ എൽന ജോസുമുണ്ട്. എൽന പഠിച്ച സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് എൽദോസ്. എന്നും ഒരുമിച്ചായിരുന്നു ഇവരുടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര. പത്താം ക്ലാസുകാരിയായ എൽന പിതാവിന്റെ വാഹനത്തിലാണ് വിനോദയാത്രയ്ക്കായി സ്കൂളിലേക്ക് എത്തിയത്. കുടുംബാംഗങ്ങളോടു യാത്രപറഞ്ഞ് സന്തോഷത്തോടെ ബുധനാഴ്ച വൈകുന്നേരം 6.50നാണു യാത്ര തുടങ്ങിയത്. ഊട്ടിക്ക് തിരിച്ച ബസിലെ കളിചിരികൾ പങ്കുവച്ച്, എൽന രാത്രി 11 വരെയും കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇനി രാവിലെ വിളിക്കാം എന്നു പറഞ്ഞാണ് സംഭാഷണം അവസാനിച്ചത്. തുടർന്ന്…
Read More