കമ്മട്ടിപാടത്തെ പത്തു വയസുകാരൻ റിസ്റ്റിയുടെ കൊലപാതകം; അയൽവാസിക്കു ജീവപര്യന്തം

കൊച്ചി: എറണാകുളം പുല്ലേപ്പടി കമ്മട്ടിപാടത്ത് പത്തു വയസുകാരൻ റിസ്റ്റിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അജി ദേവസ്യക്കു ജില്ലാ അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 25,000 രൂപ പിഴയും അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട റിസ്റ്റിയുടെ അമ്മയ്ക്കു നൽകണം. 2016 ഏപ്രിൽ 26നു പുലർച്ചെയാണു വീടിനു സമീപത്തെ കടയിലേക്കു മുട്ട വാങ്ങാൻ പോകുന്പോൾ പറപ്പിള്ളി ജോണിയുടെ മകൻ റിസ്റ്റിയെ അയൽവാസിയായ ദേവസ്യ കുത്തിക്കൊലപ്പെടുത്തിയതായി കേസുള്ളത്. റിസ്റ്റിയുടെ ശരീരത്തിൽ 17 കുത്തുകളേറ്റു. നായ കുരയ്ക്കുന്നതും ആളുകളുടെ നിലവിളിയും കേട്ടാണ് റിസ്റ്റിയുടെ അമ്മ ലിനിയും സഹോദരി എയ്ബലും ഓടി എത്തിയത്. ലിനിയാണു കുട്ടിയുടെ കഴുത്തിൽനിന്നു കത്തി ഊരിയെടുത്തത്. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. റെയിൽവേ പാളത്തോടു ചേർന്ന വീടുകളിലാണു റിസ്റ്റിയും കുടുംബവും താമസിച്ചിരുന്നത്. പാളത്തിന് എതിർവശത്തെ വീട്ടിലായിരുന്നു അജിയും കുടുംബവും. ലഹരിക്കടിമയായിരുന്നു അജി കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്പോള്‍…

Read More

എല്ലാം തുടച്ചു മാറ്റി..! അൻവർ എംഎൽഎയുടെ ബന്ധുവിന്‍റെ തടയണ പൂർണമായും പൊളിച്ചെന്നു സർക്കാർ

കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്‍റെ ഭൂമിയിലുണ്ടായിരുന്ന അനധികൃത തടയണ പൂർണമായും പൊളിച്ചു നീക്കിയെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തടയണ പൊളിക്കാനുള്ള ജില്ലാ കളക്ടറുടെ നിർദേശത്തിനെതിരേ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുൾ ലത്തീഫ് നൽകിയ ഹർജി പരിഗണിക്കവെയാണു സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച റിപ്പോർട്ടും കളക്ടറുടെ സത്യവാങ്മൂലവും കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ചിൽ നൽകി. മലപ്പുറം ചീങ്കണ്ണിപ്പാലയിൽ ഹർജിക്കാരന്‍റെ ഭൂമിയിൽ നിർമിച്ച അനധികൃത തടയണ മണ്ണിടിച്ചിലിനു കാരണമാകുമെന്നും തടയണയ്ക്കു താഴെയുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവനു ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ കളക്ടർ ഇതു പൊളിച്ചു നീക്കാൻ നിർദേശിച്ചത്. ഹർജി നവംബർ 14നു പരിഗണിക്കാൻ മാറ്റി.

Read More

എൽഡിഎഫ് ജയിക്കാൻ കാരണം സുകുമാരൻ നായർ, നന്ദി വേണം; കുത്തി വെള്ളാപ്പള്ളി

കൊച്ചി: തെരഞ്ഞെടുപ്പ് വിജയത്തിന് എൽഡിഎഫ് നന്ദി പറയേണ്ടത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോടാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പക്ഷേ, എൽഡിഎഫ് ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി പറയേണ്ടത് സുകുമാരൻ നായരോടാണ്. ജയിച്ച രണ്ട് ഇടതുസ്ഥാനാർഥികൾ പുഷ്പഹാരവുമായി ചങ്ങനാശേരിയിൽ ചെന്ന് സുകുമാരൻനായരുടെ കഴുത്തിലിട്ട് സാഷ്ടാംഗം നമസ്കരിക്കണം. ഇതുപോലെയുള്ള പ്രസ്താവനകൾ ഇനിയും ശക്തമായി നടത്തണമെന്ന് ആവശ്യപ്പെടണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന വിഎസിന്‍റെ അഭിപ്രായത്തോടു യോജിക്കുന്നെന്നും സാമുദായിക സംഘടനകളുടെ സമവാക്യങ്ങൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നു എന്നതു വസ്തുതയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Read More

നായരമ്പലത്ത് വെള്ളപ്പൊക്കവും കടൽക്ഷോഭവും: നാട്ടുകാർ റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു

വൈപ്പിൻ: മഴവെള്ളക്കപ്പൊക്ക കെടുതിക്കിടെ നായരന്പലം വെളിയത്ത് പറന്പ് പുത്തൻ കടപ്പുറത്ത് കടൽ വെള്ളം കയറി. ഇതോടെ ക്ഷുഭിതരായ നാട്ടുകാർ വെളിയത്ത് പറന്പ് ബീച്ച് റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു. ഇന്നലെ വേലിയേറ്റ സമയത്താണ് കടൽ കവിഞ്ഞ് കരയിലേക്ക് ഒഴുകിയത്. നായരന്പലം പുത്തൻ കടപ്പുറം, എടവനക്കാട് പഴങ്ങാട്, ചാത്തങ്ങാട് തുടങ്ങിയ കടപ്പുറങ്ങളിലും ഇന്നലെ കടൽ കരകവിഞ്ഞൊഴുകി. നായരന്പലത്തായിരുന്നു രൂക്ഷത കൂടുതൽ. കഴിഞ്ഞ രണ്ട് ദിവസമായി മഴവെള്ളപ്പൊക്ക ദുരിതത്തിൽ കെടുതി അനുഭവിച്ചുവരുന്ന തീരദേശത്തുകാർക്ക് ഇന്നലെ കടൽ വെള്ളം കൂടി കയറിയതോടെ ദുരിതം ഇരട്ടിയായി. വെള്ളപ്പൊക്ക കെടുതിക്കും കടൽ ക്ഷോഭത്തിനും ശാശ്വത പരിഹാരം കാണണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് നടുറോഡിൽ കഞ്ഞിവച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറോളം പേർ പ്രതിഷേധത്തിൽ അണിനിരന്നു.

Read More

വയോധികൻ കുത്തേറ്റു മരിച്ച സംഭവം; പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന് പോലീസ്

കൊച്ചി: എറണാകുളം ചേന്പുങ്കാട് കോളനിക്ക് സമീപം വയോധികൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സുഹൃത്തിനെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിൽ പോലീസ്. ചേന്പുങ്കാട് കോളനിയിൽ താമസിക്കുന്ന ദിലീപ് (65) മരിച്ച സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ആലപ്പുഴ ഹരിപ്പാട് സ്വദേശിക്കായാണു പോലീസ് അന്വേഷണം ഉൗർജിതമാക്കിയത്. ചില മാനസിക പ്രശ്നങ്ങളുള്ള ഇയാൾ കൂടുതൽ ദൂരത്തേയ്ക്കു പോകാനിടയില്ലെന്നാണു പോലീസ് പറയുന്നത്. ഇയാൾ ഫോണ്‍ ഉപയോഗിക്കാറില്ല. എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം വ്യാപിപിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇരുവരുടെയും സുഹൃത്തായ ബിജുവിനെയും പ്രതി കുത്താൻ ശ്രമിച്ചിരുന്നതായാണു പോലീസ് പറയുന്നത്. ബിജുവിൽനിന്ന് മൊഴിയെടുത്തതായും പ്രാഥമിക അന്വേഷണത്തിൽ കേസിൽ പ്രതി ഹരിപ്പാട് സ്വദേശി തന്നെയാണെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: കൊല്ലപ്പെട്ട ദിലീപ് ആറു മാസം മുൻപ് എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ ഒരു കേസിൽ പ്രതിയായി ജയിൽ ശിക്ഷ…

Read More

കൊച്ചിയിലെ ഗതാഗതക്കുരുക്ക് പ്രതിദിനം നഷ്ടം വർധിക്കുന്നതായി ബസുടമകൾ; പ്രൈവറ്റ് ബസ് കോ-ഓർഡിനേഷൻ കമ്മറ്റി യോഗം നാളെ

കൊച്ചി: വൈറ്റിലയിലെ ഗതാഗത കുരുക്ക് തങ്ങളുടെ നഷ്ടം വർധിപ്പിക്കുന്നതായി സ്വകാര്യ ബസുടമകൾ. മേൽപ്പാലനിർമാണത്തെത്തുടർന്നു ബസുകൾ വഴിതിരിച്ചുവിട്ടതും ഗതാഗത കുരുക്ക് വർധിക്കുന്നതും പ്രതിദിന നഷ്ടം വർധിപ്പിക്കുന്നതായും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. നേരത്തെ സ്വകാര്യ ബസുകൾ വൈറ്റില ജംഗ്ഷനിൽനിന്നു യു ടേണ്‍ എടുത്താണ് ഹബ്ബിലേക്ക് പ്രവേശിച്ചിരുന്നത്. മേൽപ്പാലനിർമാണം ആരംഭിച്ചതോടെ പൊന്നുരുന്നി അന്പലത്തിന് സമീപത്തെ പാലത്തിനടിയിലൂടെയായി ഹബ്ബിലേക്കുള്ള പ്രവേശനം. അടിപ്പാതയിൽ ഒരു ബസിന് മാത്രം കടന്നുപോകുന്നതിനുള്ള വീതിയാണു റോഡിനുള്ളത്. ഇതുവഴി തുടർച്ചയായി ബസുകൾ ഹബ്ബിലേക്ക് പോകുന്പോൾ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെനേരം കാത്തുകിടക്കേണ്ട അവസ്ഥയായിരുന്നു. ഇതിനെതിരേ പ്രദേശവാസികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നു ഹബ്ബിലേക്കുള്ള സ്വകാര്യബസുകളുടെ പ്രവേശനം ഇതുവഴി പോലീസ് നിരോധിച്ചു. പകരം ഹബ്ബിലേക്ക് പോകേണ്ട ബസുകൾ ചളിക്കവട്ടത്ത് പോയി യുടേണ്‍ എടുത്ത് വൈറ്റില ജംഗ്ഷനിലെത്തി ഹബ്ബിലേക്കു പ്രവേശിക്കാൻ സൗകര്യവുമൊരുക്കി. ഇത് അധികദൂരം സഞ്ചരിക്കണമെന്നതിന് പുറമേ യു ടേണ്‍…

Read More

പൂപ്പൽ പിടിച്ചതും, ദുർഗ്ഗന്ധവും സഹിക്കാൻ പറ്റുന്നില്ല; റേഷൻ കടകളിൽ വിതരണത്തിനെത്തിച്ച അരി ഭക്ഷ്യയോഗ്യമല്ലെന്ന് പരാതി

കോതമംഗലം: താലൂക്കിൽ ഉൾപ്പെടെ റേഷൻ കടകളിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് പൂപ്പൽ പിടിച്ചതും, ദുർഗ്ഗന്ധം വമിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത അരിയെന്ന് പരാതി. മുവാറ്റുപുഴ, ആലുവ പ്രദേശത്തും സമാന പ്രശ്നം ഉണ്ടായതിനാൽ റേഷൻ വ്യാപാര സംഘടന ജില്ലാ ഭാരവാഹികൾ ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. റേഷൻ കടകളിൽ വിതരണത്തിനുള്ള സാധനങ്ങൾ എല്ലാമാസവും 15 ന് മുമ്പ് എത്തിച്ച് നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും എട്ട് ദിവസം വൈകി ഇന്നലെയാണ് പല റേഷൻ കടകളിലും അരി ഉൾപ്പെടെയുള്ളവ വിതരണത്തിന് എത്തിച്ച് നൽകിയതും. അതും ഭക്ഷ്യയോഗ്യമല്ലാത്ത അരി. ഇത് വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ഇനിയും അരിയും മറ്റ് ഉൽപ്പന്നങ്ങളും എത്താത്ത റേഷൻ കടകളുമുണ്ട്. പല റേഷൻ കടകളിലും വിതരണത്തിന് നൽകിയിട്ടുള്ള ഗോതമ്പിൽ നിറയെ ജീവനുള്ള ചെള്ള് ഉള്ളതായും പരാതി ഉയർന്നിട്ടുണ്ട്. ഇത് മറ്റ് ധാന്യങ്ങളിലേക്കും വ്യാപിക്കാനും ഇടയുണ്ട്. കോതമംഗലം താലൂക്കിലെ വാരപ്പെട്ടി, പല്ലാരിമംഗലം, കോട്ടപ്പടി…

Read More

മുൻകൂർ പരിപാടിയില്ല;  പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിനു വിജിലൻസ്

കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമാണ ക്രമക്കേടിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ്. മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞും ഉത്തരവാദിയാണെന്നു വിജിലൻസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കരാറുകാരനു മുൻകൂർ തുക നൽകിയതിലാണ് അന്വേഷണം. ആവശ്യം ഉന്നയിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. കൊച്ചി പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. അഴിമതി നിരോധന നിയമപ്രകാരം ഇത്തരത്തിൽ അന്വേഷണം തുടങ്ങണമെങ്കിൽ സർക്കാരിന്‍റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോർട്ട്. മൊബിലൈസേഷൻ അഡ്വാൻസ് ആയി കരാറുകാർക്ക് അനുവദിച്ചതിൽ മന്ത്രിക്ക് പങ്കുണ്ടെന്നു വിജിലൻസ് സംശയിക്കുന്നു. എട്ടേകാൽ കോടി…

Read More

ആമ്പല്ലൂരിൽ പ്രഹസനമായി റോഡിലെ കുഴിയടയ്ക്കൽ; കനത്തമഴയിൽ എല്ലാം ഒലിച്ചു പോയി;  അപകട മുന്നറിയിപ്പു നൽകി നാട്ടുകാർ കൊടികുത്തി

ആമ്പല്ലൂർ: ആമ്പല്ലൂർ പ്രദേശത്തെ റോഡുകളിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി താത്കാലിക കുഴിയടക്കൽ നടത്തിയെങ്കിലും റോഡ് പഴയതിലും മോശാവസ്ഥയിലായി. ആമ്പല്ലൂർ-കാഞ്ഞിരമറ്റം റോഡിൽ പഴയ പഞ്ചായത്ത്, സെന്‍റ് ഇഗ്നേഷ്യസ് സ്കൂൾ, പഞ്ചായത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലെ റോഡ് തകർന്നിട്ട് മാസങ്ങളായി. കുഴിയടിക്കൽ നടത്തിയതിനു പിന്നാലെ തുടർച്ചയായി പെയ്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായതോടെ റോഡ് ഗതാഗതയോഗ്യമല്ലാതായി. റോഡിൽ കല്ലുകൾ നിരത്തിയും ചുവന്ന കൊടി നാട്ടിയും നാട്ടുകാർ അപകടസൂചന നൽകിയിട്ടുണ്ട്. കാഞ്ഞിരമറ്റം സെന്‍റ് ഇഗ്നേഷ്യസ് സ്കൂളിനു സമീപം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. ആംബുലൻസും സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ ഗതാഗതക്കുരുക്കിൽപ്പെടാറുണ്ട്.

Read More

എറണാകുളം മാർക്കറ്റിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് വ്യാപാരികൾ; കോർപറേഷൻ നഗരത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു

കൊച്ചി: എറണാകുളം മാർക്കറ്റിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കടകന്പോളങ്ങളോടു ചേർന്നുള്ള ഓടകൾ യഥാസമയം വൃത്തിയാക്കണമെന്നു കച്ചവടക്കാർ ആവശ്യപ്പെട്ടു.ഓടകളിൽനിന്നു നീക്കം ചെയ്യുന്ന മാലിന്യങ്ങൾ റോഡിനു സമീപത്തായിതന്നെ നിക്ഷേപിക്കാതെ വേണ്ടരീതിയിൽ നിർമാർജനം നടത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ഇതിനിടെ, നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപറേഷനെതിരായ ഹൈക്കോടതി വിമർശനത്തിനു പിന്നാലെ കോർപറേഷന്‍റെ നേതൃത്വത്തിൽ നഗരത്തിൽ തിരക്കിട്ട ശുചീകരണ പ്രവൃത്തികൾക്കു തുടക്കമിട്ടു. കഴിഞ്ഞദിവസം കനത്ത മഴയ്ക്കു പിന്നാലെയുണ്ടായ വെള്ളക്കെട്ട് മണിക്കൂറുകളോളം നഗരജീവിതം ദുസഹമാക്കിയിരുന്നു. പ്രധാനറോഡുകൾക്കു പുറമേ നഗരത്തിനുള്ളിലെ ഇടറോഡുകളിലും ശുചീകരണ പ്രവൃത്തികൾ നടന്നുവരികയാണ്. ഓടകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിനീക്കം ചെയ്യുന്ന പ്രവൃത്തികളാണ് പ്രധാനമായും നടന്നുകൊണ്ടിരിക്കുന്നത്. ചെളി അടിഞ്ഞുകൂടിയ കനാലുകളും വൃത്തിയാക്കുന്നുണ്ട്. മാലിന്യങ്ങൾ വന്നടിഞ്ഞ് ഓടകൾ മൂടിപ്പോയതുമൂലമാണ് കഴിഞ്ഞദിവസം വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനിടയാക്കിയത്. ഓടകളിൽ നീരൊഴുക്ക് സുഗമമാക്കിയാൽതന്നെ മഴയെതുടർന്നുണ്ടാകുന്ന നഗരത്തിലെ വെള്ളക്കെട്ട് ഒരുപരിധിവരെ കുറയ്ക്കാനാകും. പ്രധാന റോഡുകൾ ഉൾപ്പെടെ മുങ്ങിയ പെരുമഴയിൽ റോഡിനിരുവശത്തും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഇപ്പോഴും…

Read More