കൊച്ചി: തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ നഗരസഭയ്ക്കും യുഡിഎഫിനു എതിരെ എൽഡിഎഫ് നടത്തിയ തെറ്റിധാരണാജനകമായ പ്രചരണത്തിനുള്ള തിരിച്ചടിയാണു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ്. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഷ്ടീയംചർച്ച തചെയ്യാൻ സിപിഎം തയാറായില്ല. സർക്കാർ ഏജൻസികളുടെ ഭാഗത്തെ അലംഭാവവും എൽഡിഎഫ് ഭരിക്കുന്ന ജിസിഡിഎയുടെ അനാസ്ഥയുമൊക്കെ കൊച്ചി കോർപറേഷന്റെ കുറ്റമായി പ്രചരിപ്പിക്കുകയായിരുന്നു സിപിഎമ്മും എൽഡിഎഫ് സ്ഥാനാർഥിയും. അതിനുള്ള മറുപടിയാണ് ജനവിധിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന പ്രചരണങ്ങൾ മാത്രമാണ് എൽഡിഎഫ് നടത്തിയത്. സിപിഎം ഭരിക്കുന്ന ജിസിഡിഎയുടെ കീഴിലുള്ള കലൂർ കതൃക്കടവ് റോഡ് തകർന്ന് കിടക്കുന്നത് പോലും നഗരസഭയുടെ അനാസ്ഥയാണെന്ന രീതിയിൽ പ്രചരിപ്പിച്ചു. 50000 പേർക്ക് കുടിവെള്ളം കൊടുക്കുന്നതിന് കുഴിച്ച തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് സമയബന്ധിതമായി പൂർത്തിയാക്കി തരിച്ചേൽപ്പിക്കുന്നതിൽ വാട്ടർ അതോറിറ്റി വരുത്തിയ വീഴ്ച്ചയ്ക്കും നഗരസഭയെ കുറ്റപ്പെടുത്തി. വ്യക്തിപരമായ പ്രതിസന്ധിയിലായപ്പോഴും ജനാധിപത്യ ചേരിക്ക് അനുകൂലമായി സമ്മതിദാന അവകാശം…
Read MoreCategory: Kochi
പണത്തെ ചൊല്ലിയുള്ള തർക്കം; കൊച്ചി നഗരത്തിൽ വയോധികനെ കുത്തിക്കൊന്നു;അയൽവാസിയായ സുഹൃത്തിനെ തേടി പോലീസ്
കൊച്ചി: എറണാകുളം ചേന്പുങ്കാട് കോളനിക്കു സമീപം വയോധികൻ കുത്തേറ്റുമരിച്ചനിലയിൽ. ചേന്പുങ്കാട് കോളനിക്കു പിന്നിലെ പുറന്പോക്കിൽ താമസിക്കുന്ന ദിലീപ് (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി സ്റ്റാൻലിക്കായി (65) പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. കൊല്ലപ്പെട്ട ദിലീപും സ്റ്റാൻലിനും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ രാത്രി ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടർന്ന് സ്റ്റാൻലിൻ ദിലീപിൽ നിന്നും പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മിതിച്ചതോടെ വാക്കുതർക്കമായി. ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മൂർച്ചയേറിയ മാരകായുധം ഉപയോഗിച്ചുള്ള കുത്തേറ്റാണ് ദിലീപ് കൊല്ലപ്പെട്ടിട്ടുള്ളത്. ആയുധം കണ്ടെത്താൻ സാധിച്ചിട്ടില്ല. എറണാകുളം കടവന്ത്ര പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതനായ ദിലീപ് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ആറ് മാസം മുന്പ്…
Read Moreവൈപ്പിനിലെ വൈള്ളപ്പൊക്ക ദുരിതബാധിതരെ സന്ദർശിച്ച് ദുഃഖങ്ങളും ദുരിതങ്ങളും കേട്ടറിഞ്ഞ് റൂറൽ എസ്പി
വൈപ്പിൻ: വെള്ളപ്പൊക്കത്തെ തുടർന്നു ദുരിത ബാധിതരായി ക്യാന്പുകളിൽ കഴിയുന്നവരെ ആലുവ റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്ദർശിച്ചു. ക്യാന്പിൽ കഴിയുന്നവരുടെ ദുഃഖങ്ങളും ദുരിതങ്ങളും കേട്ടറിഞ്ഞ് അവരെ ആശ്വസിപ്പിച്ചും അവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചുമാണ് എസ്പിയും സംഘവും മടങ്ങിയത്. ക്യാന്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം നായരന്പലം ദേവി വിലാസം സ്കൂളാണ് എസ്പി സന്ദർശിച്ചത്. തുടർന്ന് ഞാറക്കൽ പഞ്ചായത്തിലെ മേരിമാതാ കോളജിലെ ക്യാന്പിലുമെത്തി. ഉച്ചയോടെ ഇവിടെയെത്തിയ എസ്പിക്കും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർക്കും ദുരിതബാധിതർ ഭക്ഷണം വിളന്പിയപ്പോൾ എല്ലാവരും പങ്കുകൊള്ളുകയായിരുന്നു. കുശലാന്വേഷണം നടത്തിയ എസ്പിക്കു മുന്നിൽ ദുരിതബാധിതർ തങ്ങൾക്ക് നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതത്തെക്കുറിച്ച് ആശങ്കയോടെയാണ് സംസാരിച്ചത്. സ്വന്തമായി കിടപ്പാടമില്ലാത്തവർ ഇക്കാര്യവും എസ്പിയുടെ ശ്രദ്ധയിൽപ്പെടുത്തി. പോലീസിന്റെ ഭാഗത്തുനിന്ന് എല്ലാ കാര്യങ്ങളിലും വിശദായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എസ്പി ഇവരെ ആശ്വസിപ്പിച്ചു. എസ്പിക്കൊപ്പം റൂറൽ ഡിവൈഎസ്പി ജി. വേണു, ഞാറക്കൽ സിഐ എം.കെ.…
Read Moreവണ്ടി കട്ടപ്പുറത്ത് കയറി; മാലിന്യം നിറഞ്ഞ് കോതമംഗലം നഗരംചീഞ്ഞു നാറുന്നു; മൂക്കുപൊത്തി ജനം
കോതമംഗലം: മാലിന്യനീക്ക പ്രതിസന്ധി മൂലം നഗരം ചീഞ്ഞുനാറുന്നു. മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന മൂന്ന് വാഹനങ്ങളും അടിക്കടി തകരാറിലാകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതേത്തുടർന്ന് ആഴ്ചകളായി നഗരത്തിൽ നിന്നുള്ള മാലിന്യനീക്കം മന്ദഗതിയിലാണ്. റോഡിലും ജംഗ്ഷനുകളിലുമെല്ലാം മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. മാലിന്യകൂന്പാരങ്ങൾ കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കൾ വളരുന്നത്. ഭക്ഷ്യ, മാംസാവശിഷ്ടങ്ങളാണ് നായ്ക്കളെ മാലിന്യകൂന്പാരങ്ങളിലെ ആകർഷിക്കുന്നത്.നഗരത്തിന്റെ പല ഭാഗങ്ങളും അഴുകിയ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ദുർഗന്ധം മൂലം യാത്രക്കാർക്കു മൂക്കു പൊത്തേണ്ട സ്ഥിതിയാണുള്ളത്. വ്യാപാരികളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന മാലിന്യം ഡന്പിംഗ് യാർഡിലെത്തിക്കുന്നതിനുപോലും നിലവിൽ കഴിയാത്ത സ്ഥിതിയാണുള്ളത്.
Read Moreഇരുപത്തിയൊന്ന് വയസിൽ 15 ബൈക്ക് മോഷണം; ഞാറയ്ക്കൽ പോലീസ് പിടിയിലായ ഹരീഷിന്റെ മോഷണ പരമ്പര കേട്ട് ഞെട്ടി പോലീസ്
ചെറായി: ഞാറക്കൽ പോലീസ് പട്രോളിംഗിനിടെ പിടികൂടിയി ബൈക്ക് മോഷ്ടാവ് എടവനക്കാട് മുരിപ്പാടം പണ്ടാരപ്പറന്പിൽ ഹരീഷ് -21 നെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈപ്പിൻ പറവൂർ മേഖലയിൽ നിന്നായി 15ഓളം ബൈക്കുകൾ മോഷ്ടിച്ചതായി ഇയാൾ പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് സൂചന. ഈ സാഹചര്യത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. എങ്കിലും മുഴുവൻ കേസുകളും തെളിയുമോയെന്ന പ്രതീക്ഷ പോലീസിനില്ല. മോഷ്ടിച്ച ബൈക്കുകൾ പലതും പൊളിച്ചു വില്പന നടത്തിയതായാണ് അറിവ്. എടവനക്കാട് അണിയൽ പടിഞ്ഞാറു വശത്തുനിന്നും മോഷ്ടിച്ചെടുത്ത ബൈക്കുമായി ചൊവ്വാഴ്ച പുലർച്ചെ നായരന്പലം ഭാഗത്തുകൂടെ പ്രതി തള്ളിക്കൊണ്ട് പോകുന്നത് പട്രോളിംഗ് സംഘം കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുടുങ്ങിയത്. ചെറായി അല്ല പ്പറന്പിൽ സുകുവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബൈക്ക്. ഇതാകട്ടെ സുകുവിന്റെ എടവനക്കാട് അണിയിലുള്ള സുഹൃത്തിന്റെ മകനായ രാഹുൽ…
Read Moreഡിഐജി ഓഫീസ് മാർച്ച്: പോലീസിന്റെ ആവശ്യം കോടതി തള്ളി;എല്ദോയടക്കം സിപിഐ നേതാക്കൾക്ക് ജാമ്യം
കൊച്ചി: ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എല്ദോ എബ്രഹാം അടക്കമുളള സിപിഐ നേതാക്കൾക്ക് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ റിമാന്ഡ് ചെയ്യണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പോലീസിന്റെ വാദം. എൽദോ എബ്രഹാം എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരടക്കം 10 പേർക്കാണ് കേസിൽ കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ചൊവ്വാഴ്ച രാവിലെയാണ് എംഎൽഎ അടക്കമുള്ളവർ ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. സിപിഐയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉൾപ്പെടെ പത്തു…
Read Moreഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷം; എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ 10 സിപിഐ നേതാക്കൾ കീഴടങ്ങി
കൊച്ചി: ഡിഐജി ഓഫീസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ജാമ്യം നിഷേധിക്കപ്പെട്ട സിപിഐ നേതാക്കൾ കീഴടങ്ങി. എൽദോ എബ്രഹാം എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരടക്കം 10 പേരാണ് ഇന്നു രാവിലെ ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. സിപിഐയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉൾപ്പെടെ പത്തു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാനും സിംഗിൾബെഞ്ച് നിർദേശം നൽകിയിരുന്നു. പ്രതികൾ കീഴടങ്ങിയാൽ അന്നുതന്നെ മജിസ്ട്രേട്ട് മുന്പാകെ ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ 23 ന് നടന്ന മാർച്ച് അക്രമാസക്തമായതിനെത്തുടർന്നു പ്രതികൾക്കെതിരെ ഇന്ത്യാ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പൊതുമുതൽ…
Read Moreപിരിച്ചുവിട്ടുകൂടെ..! നഗരത്തെ മുക്കി വെള്ളക്കെട്ട്; കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: നഗരത്തെ മുക്കിയ വെള്ളക്കെട്ട് വിഷയത്തിൽ കൊച്ചി കോർപറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്തരത്തിൽ പ്രവർത്തിക്കാനാണെങ്കിൽ കോർപ്പറേഷൻ എന്തിനാണെന്നും കോർപ്പറേഷനെ പിരിച്ചുവിടാത്തതെന്താണെന്നും കോടതി വാക്കാൽ ചോദിച്ചു. ചെളിനീക്കാൻ കോടികൾ കോർപ്പറേഷൻ ചെലവാക്കുന്നുണ്ട്. കൊച്ചിയെ സിംഗപ്പൂർ ആക്കണമെന്നല്ല. ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സാധിക്കണം. ഇത് സംബന്ധിച്ച് സർക്കാർ ബുധനാഴ്ച വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി കോർപ്പറേഷനെതിരേ രൂക്ഷ വിമർശനം നടത്തിയത്. പേരണ്ടൂർ കനാൽ വിഷയത്തിലും റോഡ് തകർന്ന സംഭവത്തിലും ഹൈക്കോടതി നേരത്തെ കൊച്ചി കോർപ്പറേഷനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും ഇക്കാര്യത്തിൽ നഗരസഭയെ പൂർണ വിശ്വാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പേരണ്ടൂർ കനാൽ ശുചിയാക്കുന്നതിനായി ഒമ്പത് നിർദേശങ്ങളും സിംഗിൾബെഞ്ച് നൽകി. കനാൽ ശുചീകരണത്തിൽ നഗ രസഭയെ പൂർണമായും വിശ്വസിക്കാനാവാത്തതിനാൽ സർക്കാരും കളക്ടറും ഇതിലിടപെടണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
Read Moreഭീഷണിപ്പെടുത്തൽ, ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ ഫെഫ്കയ്ക്ക് കത്ത് നൽകി
കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോന്റെ ഭീഷണി സൂചിപ്പിച്ച് നടി മഞ്ജു വാര്യർ സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നൽകി. പോലീസ് അന്വേഷണത്തിൽ ഇടപെടാതെ പരാതി പരിശോധിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കി. ശ്രീകുമാർ മേനോനെതിരെ അമ്മ സംഘടനയ്ക്കും മഞ്ജു വാര്യര് കത്ത് നല്കിയിട്ടുണ്ടെന്നാണ് സൂചന. ശ്രീകുമാർ മേനോനെതിരെ മഞ്ജു തിങ്കളാഴ്ച ഡിജിപിക്കു പരാതി നൽകിയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരില്ക്കണ്ടാണ് മഞ്ജു വാര്യര് പരാതി നല്കിയത്. തന്നെയും തന്റെ കൂടെ നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിനിമകളിൽ നിന്ന് ഒഴിവാക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പിന്നാലെ മഞ്ജു വാര്യക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് പോസ്റ്റിൽ അദ്ദേഹം ഉയർത്തിയത്. മാധ്യമങ്ങളിൽ നിന്നാണ് പരാതിയെ കുറിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂർണമായി സഹകരിക്കും. എനിക്കും മഞ്ജുവിനും അറിയുന്ന “എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും…
Read Moreകനത്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട്: വ്യാപാരികൾക്കു ലക്ഷങ്ങളുടെ നഷ്ടം
കൊച്ചി: കനത്ത മഴയിൽ കൊച്ചിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. വ്യാപാര കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന വിവിധ സാധനങ്ങൾ മഴയിൽ കുതിർന്ന് ഉപയോഗ്യശൂന്യമായതും ഫർണീച്ചറുകൾ ഉൾപ്പെടെ നശിച്ചതും നഷ്ടത്തിന്റെ തോത് വർധിപ്പിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. മുന്പൊരിക്കലും ഉണ്ടാകാത്ത തരത്തിൽ നഗരത്തിന്റെ മുക്കിലും മൂലയിലും വെള്ളം കയറിയത് വ്യാപാരികളുടെ ചങ്കിടിപ്പ് വർധിപ്പിച്ചു. നഷ്ടത്തിന്റെ തോത് കണക്കാക്കി വരികയാണെന്നും ഇന്ന് വൈകിട്ടോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ സി.എസ്. അജ്മൽ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണു പ്രാഥമിക കണക്കുകൂട്ടൽ. അവസാനഘട്ട കണക്കുകൾ ലഭ്യമാകുന്പോൾ നഷ്ടത്തിന്റെ തോത് ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലചരക്ക്, ഹോട്ടൽ, ബേക്കറി തുടങ്ങി നഗരത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽപോലും വെള്ളം കയറാത്ത സ്ഥലങ്ങളിലാണ് ഇന്നലെ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. തറയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ നഷ്ടമായെന്നു…
Read More