കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന് യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചു. പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാമ്പസ് ഈ മാസം അഞ്ചു വരെ കാമ്പസ് പൂര്‍ണമായും അടച്ചിരിക്കുന്നത്. ക്ലാസുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി നടത്തും. സാഹചര്യങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കുക.
Read MoreCategory: Kochi
സൂക്ഷിക്കണേ; നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളില്‍; സോഷ്യല്‍ മീഡിയയില്‍ ഇടുന്ന സ്വന്തം ഫോട്ടോ പണി തരുമെന്ന് പോലീസ്
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്ത് ലൈക്കിനും കമന്റിനുമായി കാത്തിരിക്കുന്നവരാണ് നമ്മളിലേറെ പേരും. എന്നാല്‍ നമ്മള് പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയും സ്റ്റോറിയുമൊക്കെ നമുക്ക് തന്നെ പണി തരുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്‍ ഇടുന്ന ഫോട്ടോകളും സ്റ്റോറികളും ചിലപ്പോള്‍ നമ്മള് അറിയാതെ തന്നെ നമ്മുടെ സ്വകാര്യതയെ വെളിപ്പെടുത്താം. “അന്യയാള്ക്ക് ഇതെല്ലാം അറിയേണ്ടത് ആവശ്യമുണ്ടോ?’ എന്ന് ഓരോ പോസ്റ്റ് ഇടുന്നതിനു മുമ്പ് ചിന്തിക്കണമെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഓരോ പോസ്റ്റിന് മുന്‍പും ചിന്തിക്കുക, സുരക്ഷിതരായിരിക്കുക. ചിന്തിച്ചശേഷം മാത്രം പങ്കുവയ്ക്കുക. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം നിങ്ങളുടെ കൈകളില്‍ ആണെന്ന കാര്യം ഓര്മയിലിരിക്കട്ടെയെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്.
Read Moreപെരുന്പാവൂരിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൈയിലെ രണ്ടു വളകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ
പെരുമ്പാവൂർ: വയോധികയെ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ മനയ്ക്കപ്പടി ഔസേഫ് ഭാര്യ അന്നം (8)4 ആണ് ഇന്നലെ രാത്രി വീടിന് കുറച്ച് ദൂരത്തുള്ള തോട്ടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഈ തോട്ടത്തിലെ നോട്ടക്കാരിയാണ് അന്നം. എല്ലാ ദിവസവും അന്നം ഇവിടെ എത്താറുണ്ട്. ഇന്നലെ രാവിലെ 11.30 യോടെ വീട്ടിൽനിന്നും പോയതാണ്. അഞ്ചോടെ വീട്ടിൽ തിരിച്ച് എത്താറുണ്ട്. എന്നാൽ രാത്രി ആയിട്ടും എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സ്വർണമാല അന്നം വീട്ടിൽ ഊരി വെച്ചിട്ടാണ് പോകാറുള്ളത്.കൈയിലെ വള ഊരാറില്ലായിരുന്നു. അഞ്ച് വളയിൽ രണ്ടെണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിന് സമീപം തോട്ടത്തിൽനിന്നും പെറുക്കിയ ജാതിക്കയും അന്നം കൊണ്ടുപോയ വളത്തിന്റെ കവറും ഉണ്ട്. സ്വർണം നഷ്ടപ്പെട്ടിടുള്ളതുകൊണ്ടാണ് മരണത്തിൽ സംശയത്തിന് ഇടയാക്കിയിട്ടുള്ളത് എന്ന് കോടനാട് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപം രക്തം കിടക്കുന്നുണ്ട് . തോട്ടത്തിൽ…
Read Moreട്രോളിംഗ് നിരോധനം അവസാനിക്കാൻ രണ്ട് ദിനം കൂടി: വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം ബോട്ടുകൾ കടലിലേക്ക്
വൈപ്പിൻ: കടലിലെ ട്രോളിംഗ് നിരോധനം തീരാൻ ഇനി രണ്ടു ദിനങ്ങൾ ബാക്കി. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകും. കൊച്ചി, മുരുക്കുംപാടം, മുനമ്പം, മത്സ്യബന്ധനകേന്ദ്രങ്ങളിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ ഭൂരിഭാഗവും ഇന്നലെയും ഇന്നുമായി തിരിച്ചെത്തിയിട്ടുണ്ട്. ബോട്ടുകളിൽ മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്ന പണികൾ പുരോഗമിക്കുകയാണ്. ഒപ്പം ഭക്ഷണവും വെള്ളവും എല്ലാം സ്റ്റോക്ക് ചെയ്യുന്ന പണികളും നടക്കുന്നുണ്ട്. ബോട്ട് യാഡുകളിലും മറൈൻ വർക്ഷോപ്പുകളിലും അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരുന്ന യാനങ്ങളുടെ അവസാന മിനിക്കു പണികളിലാണ് തൊഴിലാളികൾ. ഒപ്പം വല സെറ്റ് ചെയ്യുന്ന പണികളും ധ്രുതഗതിയിൽ നടന്നുവരികയാണ്. വ്യാഴാഴ്ച മുതൽക്കെ ബോട്ടുകളിൽ ഇന്ധനവും നിറച്ചു തുടങ്ങും. കനത്ത കാലവർഷത്തെ തുടർന്ന് ഇളകി മറിഞ്ഞു കിടക്കുന്ന കടലിലേക്ക് വൻ പ്രതീക്ഷയോടെയാണ് ബോട്ടുകൾ ഇക്കുറി ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിനായി പോകുന്നത്. കിളിമീൻ കണവ…
Read Moreവ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന് നടന് നിവിന്‍ പോളിയുടെ പരാതി: നിര്‍മാതാവ് ഷംനാസിനെതിരേ കേസ്
കൊച്ചി: തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന നടന് നിവിന്‍ പോളിയുടെ പരാതിയില്‍ ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്ന നിര്‍മാണക്കമ്പനി ഉടമയും നിര്‍മാതാവുമായ പി.എസ്. ഷംനാസിനെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവിന്‍ ഷംനാസിനെതിരേ പരാതി നല്‍കിയത്. 2023 മാര്‍ച്ച് മൂന്നിന് കരാറില്‍ ഏര്‍പ്പെട്ട ശേഷം ചിത്രീകരണം നടന്നുവരുന്ന സിനിമ നിവിന്റെ അറിവോ സമ്മതമോ കൂടാതെ ഷംനാസ് വ്യാജ ഒപ്പ് രേഖപ്പെടുത്തി കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ സമര്‍പ്പിച്ച് ചിത്രം നിര്‍മാതാവിന്റെ നിര്‍മാണ കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കും ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സംവിധാകനായ ഏബ്രിഡ് ഷൈനെതിരേയും കേസെടുക്കാന്‍ കാരണമായി കാണിച്ച രേഖ തന്റെ വ്യാജ ഒപ്പിട്ട് നിര്‍മിച്ചതാണെന്നാണ്…
Read Moreഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിത്തകർത്തു: യുവാവ് അറസ്റ്റിൽ
ആലുവ: കോളജ് അധ്യാപികയായ ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിത്തകർത്തതിനും അക്രമിക്കാൻ ശ്രമിച്ചതിനും യുവാവിനെ ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി മാമലക്കണ്ടം സ്വദേശിയും കോട്ടപ്പുറത്ത് താമസിക്കുന്ന ആളുമായ വൈശാഖി (39)നെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചു വർഷം മുമ്പ് അധ്യാപികയും വൈശാഖും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ഇവർക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്. ലഹരിക്കടിമയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ ഇവർ അവരുടെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.ഇന്നലെ രാത്രി വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ജനലുകളും മറ്റും തല്ലിത്തകർക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യം സഹിതം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 21ന് പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. പോലീസിൽ പരാതി കൊടുത്തതിൽ പ്രകോപിതനായാണ് അക്രമം നടത്തിയത്. ഇത് വിശദമാക്കിയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടത്. അധ്യാപികയിൽനിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Read Moreഎസ്. ശശിധരന് വിജിലൻസ് എസ്പി സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ അകത്താക്കി
കൊച്ചി: വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിയായ എസ്. ശശിധരന് ആ സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ കൈയോടെ പൊക്കിയ ശേഷം. 2024 സെപ്റ്റംബര്‍ 20 നാണ് എസ്. ശശിധരന് വിജിലന്‍സ് എസ്പിയായി ചുമതലയേറ്റത്. ഇദ്ദേഹം വിജിലന്‍സ് തലപ്പത്ത് എത്തിയതിനു ശേഷം കൈക്കൂലിക്കാരായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. 24 കൈക്കൂലിക്കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും വലുതായിരുന്നു ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയായ കൈക്കൂലി കേസ്. ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ഇഡി റജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കുന്നതിന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. ഏജന്റുമാര്‍ മുഖേനെ രണ്ടു ലക്ഷം രൂപ ആദ്യ ഗഡുവായി വാങ്ങി എന്നുള്ള കേസില്‍ ഇഡി ഉദ്യോഗസ്ഥനായിരുന്നു ഒന്നാം പ്രതി. എറണാകുളം ആര്‍ടിഒ ആയിരുന്ന ടി.എം.ജേര്സനെ കൈക്കൂലി…
Read Moreപുക്കാട്ടുപടിയിൽ എക്സൈസിന്റെ കഞ്ചാവുവേട്ട; പത്തുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ആലുവ: ബൈക്കിലും സ്കൂട്ടറിലും കഞ്ചാവ് വില്പനയ്ക്ക് എത്തിയ രണ്ട് അതിഥി തൊഴിലാളികളെ ആലുവ എക്സൈസ് സംഘം പുക്കാട്ടുപടിയിൽ പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദ്ദീൻ മൊല്ല (42), ബംഗാൾ സ്വദേശി അനറുൾ ഇസ്ലാം (52) എന്നിവരെയാണ് പിടികൂടിയത്.ചില്ലറ വില്പനയ്ക്ക് എത്തിച്ച കഞ്ചാവും വാടക വീട്ടിൽനിന്ന് 10 കിലോ കഞ്ചാവും കണ്ടെടുത്തു. കഴിഞ്ഞ ദിവസം കിലോക്ക് 2,000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് ബംഗാളിൽനിന്ന് എത്തിച്ചെന്നും കിലോക്ക് 25,000 രൂപ നിരക്കിൽ ഏഴ് കിലോ ഗ്രാം വിറ്റെന്നും പ്രതികൾ സമ്മതിച്ചു. കോളജ് വിദ്യാർഥികളടക്കമുള്ള ആവശ്യക്കാർക്ക് കഞ്ചാവ് പറയുന്ന സ്ഥലത്ത് ബൈക്കിലും സ്കൂട്ടറിലുമായി എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇവരെ പിടികൂടി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാളയ്ക്കപടിയിലെ വാടകവീട്ടിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ഗൂഗിൾ പേ വഴിയാണ് പണം മേടിക്കുന്നതെന്നും ഫ്ലൈറ്റ് മാർഗ്ഗം നാട്ടിലേക്ക് പോവുകയും മാസത്തിൽ…
Read Moreസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; 840 രൂപയുടെ വര്‍ധനവ്; പവന് 74,280 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,285 രൂപയും പവന് 74,280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 85 രൂപ വര്‍ധിച്ച് 7,615 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,935 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,825 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
Read Moreലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി: മൃതദേഹം മൊബൈലിൽ സുഹൃത്തുക്കളെ കാട്ടി; യുവാവ് കസ്റ്റഡിയിൽ
ആലുവ: ആലുവ നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഒപ്പം താമസിച്ച യുവാവ് കസ്റ്റഡിയിൽ. വാഴക്കുളത്ത് ഹോസ്റ്റൽ വാർഡനായ കുണ്ടറ സ്വദേശിനി അഖില ( 38) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലാംമൈലിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശി വിനു (37) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ തോട്ടുംങ്കൽ ലോഡ്ജിൽ അർധരാത്രിയോടെയായിരുന്നു കൊലപാതകം.ഇതിനു മുമ്പും ഇരുവരും ഈ ലോഡ്ജിൽ തങ്ങിയിട്ടുണ്ട്. യുവാവ് എത്തി കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. ഇവർ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നാണ് കൊലപാതകം നടന്നത്. തന്നെ വിവാഹം കഴിക്കണം എന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോളിലൂടെ മൃതദേഹം കാണിച്ചു കൊടുത്തതിനെത്തുടർന്ന് അവരാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്.
Read More