കൊച്ചി: സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് 79 ഫയര്‍ ആന്‍ഡ് റെസക്യൂ സ്റ്റേഷനുകള്‍ മാത്രം. 129 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 2016 വരെ 121 അഗ്നിരക്ഷാനിലയങ്ങളാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം എട്ട് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുകയുണ്ടായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോന്നു വീതവും പാലക്കാട് മൂന്നും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസുകള്‍ ആരംഭിച്ചു. 25 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 25 എണ്ണം വാടകയില്ലാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. തൃശൂരിലും പരിശീലന കേന്ദ്രവും എറണാകുളത്തെ ജല പരിശീലന കേന്ദ്രവും സ്വന്തം കെട്ടിടത്തിലാണ്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 15 ഫയര്‍ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ആറ്റിങ്ങല്‍, കാട്ടാക്കട, ചാക്ക, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, വിതുര എന്നീ ഏഴു ഫയര്‍ സ്റ്റേഷനുകള്‍ മാത്രമാണ്…
Read MoreCategory: Kochi
നടിയെ ആക്രമിച്ച കേസ് വീണ്ടും കോടതിയിൽ; ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസംതന്നെ വിധി
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നടന് ദിലീപ് പ്രതിയായ കേസില്‍ 2018ല്‍ ആരംഭിച്ച അന്തിമവാദം പൂര്‍ത്തിയായശേഷം വ്യക്തത തേടിയുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കേസിലെ ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസംതന്നെ വിധി പറഞ്ഞേക്കും. കൊച്ചിയില്‍ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിന് ഇരയായത്. വിചാരണ പൂര്‍ത്തിയാക്കാന്‍ പല തവണ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും പാലിക്കാന്‍ വിചാരണക്കോടതിക്ക് കഴിഞ്ഞിട്ടില്ല. കോവിഡ് കാലയളവില്‍ കേസിന്റെ വിചാരണ തടസപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴിമാറ്റവും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണവും വിചാരണ വീണ്ടും ദീര്‍ഘിപ്പിച്ചു. ഇതിനിടെ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചതും വിനയായി. കേസില്‍ ആദ്യം നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് നിയോഗിച്ച പ്രോസിക്യൂട്ടറും പിന്നീട് രാജിവച്ചു. കേസിലെ പ്രധാന തെളിവായ…
Read Moreവയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളല്‍; ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പാ എഴുതിത്തള്ളല്‍ ശിപാര്‍ശ നല്കാന് അധികാരമില്ലെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച വിശദീകരണം നല്‍കിയെങ്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Read Moreലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി അറസ്റ്റിലായ സംഭവം; എഡിസൺ ഡാർക്ക്നെറ്റിലെ തിമിംഗലം
കൊച്ചി: ഡാര്‍ക്ക്നെറ്റിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ ഡാർക്ക്നെറ്റിലെ തിമിംഗലമെന്ന് നാഷണല്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി). എഡിസണെയും സഹായിയെയും എന്‍സിബി വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിങ്കളാഴ്ച അറസ്റ്റിലായ ഇവരെ ഇന്നലെ കോടതി എന്‍സിബിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. എന്‍സിബി കഴിഞ്ഞദിവസം പിടികൂടിയ മയക്കുമരുന്ന് വില്പന ശൃംഖലയായ “കെറ്റാമെലന്‍’ എന്ന ഡാര്‍ക്ക്നെറ്റിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണ്. ഇയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്നും എന്‍സിബി പറയുന്നു. ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു “ലെവല്‍ 4′ ഡാര്ക്നെറ്റാണ് കെറ്റാമെലന്‍ എന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണംനാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. അന്വേഷണത്തില്‍ 1,127 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍,…
Read Moreനാൻ പെറ്റ മകനേ… ആ വിളി ഇന്നും കാതിൽ മുഴങ്ങുന്നു; അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം; വിചാരണ നീളുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45ന് അഭിമന്യുവിന് കുത്തേറ്റത്. പോപ്പുവലര് ഫ്രണ്ട് പ്രവര്‍ത്തകരുള്‍പ്പെടെ 26 പ്രതികളെ മൂന്ന് ഘട്ടങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ച ശേഷം രണ്ട് അനുബന്ധ കുറ്റപത്രങ്ങള്‍ കൂടി അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ അനന്തമായി നീളുകയാണ്. നവംബര്‍ ഒന്നിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും കേസിലെ നിര്‍ണായക സാക്ഷികaളായ 30 പേര് ഇപ്പോള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാതെ വിചാരണ ആരംഭിച്ചാല്‍ പ്രോസിക്യൂഷന്റെ സാക്ഷിവിസ്താരത്തെ ബാധിക്കും. കുറ്റപത്രമടക്കം നിര്ണായരേഖകള് കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടതിന്റെ ആശയക്കുഴപ്പവും…
Read More15 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ
കോതമംഗലം: കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 15 കിലോയോളം കഞ്ചാവുമായി നാല് പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത് കുമാർ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. രാത്രി ഒൻപതോടെ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ തങ്കളത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടതിനെതുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്. കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
Read Moreറേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ച സംഭവം; കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: എറണാകുളത്ത് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം. കഴിഞ്ഞ 22ന് രാത്രി ട്രെയിലര്‍ ലോറിയില്‍ നിന്ന് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചാണ് കൊച്ചി സ്വദേശി റോഷന് ആന്റണി മരിച്ചത്. ട്രേഡ് യൂണിയനിലെ ആളുകള്‍ രാത്രി വിളിച്ചത് കൊണ്ടാണ് കാര്‍ ഇറക്കാന്‍ റോഷന് പോയതെന്ന് റോഷന് ആന്റണിയുടെ ഭാര്യ ഷെല്‍മ പറഞ്ഞു. മുന്‍പും കാര്‍ ഇറക്കാന്‍ യൂണിയന് അംഗങ്ങള്‍ വിളിച്ചിട്ട് റോഷന് പോയിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെല്‍മ പറഞ്ഞു. മൂന്നും ആറും വയസുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തിന്റെ ഏക വരുമാനം റോഷന്റെ ഷോറൂമിലെ ജോലിയായിരുന്നു. “രാത്രി പത്തേകാലോടെയാണ് ഫോണ്‍ വന്നത്. ട്രക്ക് വരുമ്പോള്‍ പോവാറുള്ളതാണ്. കാര്‍ ഇറക്കുന്നത് യൂണിയന്കാരാണെന്ന് റോഷന് പറഞ്ഞിട്ടുണ്ട്. പരിശീലനം…
Read Moreക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യം; സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നു മാത്യു കുഴല്നാടന്
കൊച്ചി: കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റന്‍, കപ്പിത്താന്, കാരണഭൂതന് തുടങ്ങിയ വാക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ വിജയം പ്രവര്‍ത്തകര്‍ക്ക് നല്കിയ ആത്മവിശ്വാസം അനാവശ്യ ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു. തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനും കാലാളും ആക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചത്. താന്‍ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു വി.ഡി. സതീശന്റെ മറുപടി.
Read Moreജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം; ആറു പവൻ സ്വര്‍ണാഭരണങ്ങള്‍ കവർന്നു; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം. കളമശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മേശയ്ക്കുമുകളില്‍ വച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയത്. എ. ബദറുദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പോലീസില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
Read Moreതൊഴിലിലെ വ്യത്യസ്തത; ബേബി പുഷ്കിന് ആദരമെത്തിയത് ദുബായിൽനിന്ന്
വൈപ്പിൻ: നാട്ടിൽ ചെയ്യുന്ന തൊഴിലിന്റെ വ്യത്യസ്ത കേട്ടറിഞ്ഞ് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിലെ കുഴിവെട്ടുകാരി ബേബി പുഷ്കിന് ആദരവ് എത്തിയത് ദുബായിൽനിന്ന്. വ്യത്യസ്തവും ശ്രദ്ധേയവുമായ മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതകളെ സംഘടിപ്പിച്ച് ദുബായിലെ മോംസ് @ വേവ് എന്ന സംഘടന ഒരുക്കിയിട്ടുള്ള അമ്മയോടൊപ്പം എന്ന പരിപാടിയിലാണ് ബേബിയെ ആദരിക്കുന്നത്. കഴിഞ്ഞ 50 വർഷമായി സെമിത്തേരിയിൽ കുഴിവെട്ടി ഉപജീവനം നടത്തി വരുന്ന 66 കാരിയായ ബേബി സ്വപ്നത്തിൽ പോലും സങ്കൽപ്പിച്ചിട്ടില്ലാത്ത ഈ യാത്രക്ക് വഴിയൊരുക്കിയത് പള്ളിപ്പുറം ആയക്കോട്ട റസിഡൻസ് അസോസിയേഷനാണ്. ചവിട്ടു നാടക കലാകാരിയായ മോളി കണ്ണമാലി ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച ആറു പേർ കൂടി ആദരവ് ഏറ്റു വാങ്ങാൻ ബേബിക്കൊപ്പമുണ്ട്. യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകളെല്ലാം വഹിക്കുന്നതും ഈ സംഘടന തന്നെയാണ്.അബുദാബി, ഷാർജ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 28 ലെ സ്വീകരണത്തിനു…
Read More