ചാത്തന്നൂർ: റേഷൻ കാർഡിലെ ബിപിഎൽ ലിസ്റ്റിൽ നിന്നും ഒരോ പഞ്ചായത്തിലെയും അർഹരായ കുടുംബങ്ങളെ ഒഴുവാക്കിയ തെറ്റ് സർക്കാർ തിരുത്തണം കെപിസിസി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ. കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ റേഷൻകടയ്ക്ക് മുന്നിൽ നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി അപേക്ഷ സ്വീകരിച്ച് രാഷ്ര്‌ടീയ വൈരാഗ്യം ഒഴുവാക്കി അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി ബിപിഎൽ ലിസ്റ്റിലെ അപാകത ഒഴിവാക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ജി.തോമസ് അധ്യക്ഷത വഹിച്ചു. പരവൂർസജീബ്, അഭിലാഷ്നടയ്ക്കൽ, മൈലക്കാട്സുനിൽ, വി.കെസുനിൽകുമാർ, പ്രതീഷ്കുമാർ,വിഷ്ണു, മനോഹരകുറുപ്പ്, സാമുവൽ, കൃഷ്ണകുമാർ, ലാൽ എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kollam
വിദ്യാഭ്യാസം സിംപിളും പവർഫുള്ളുമാണ്..! വിഷയത്തിന്‍റെ ആഴത്തിലേക്കുള്ള മനസിന്‍റെ നീക്കമാണ് ഉന്നത വിദ്യാഭ്യാസം; ഉന്നതപഠനം ഒരു കലയുമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്
കുണ്ടറ: വിഷയ പഠനത്തിന്‍റെ ആഴത്തിൽ നിന്നും ആഴത്തിലേക്കുള്ള മനസിന്‍റെ നീക്കമാണ് ഉന്നത വിദ്യാഭ്യാസമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കുണ്ടറ ജോസ്കുട്ടി ഫൗണ്ടേഷനും കുണ്ടറ വേണൂസ് കോളജും ചേർന്നൊരുക്കിയ ജാലകം പദ്ധതിയുടെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. അറിവിന്‍റെ കരകാണാകടലിൻ അടിത്തട്ടിലെത്തി ആരും കാണാത്ത മുത്തുമായി പൊങ്ങി ഒരാൾ കരയ്ക്കെത്തുമ്പോഴാണ് ഉന്നത വിദ്യ ലഭ്യമാക്കുന്നത്. ഉന്നതപഠനം ഒരു കലയാണ്. പാഠക്കുറിപ്പുകൾ മനപ്പാഠമാക്കുന്നതല്ല ഉന്നത പഠനത്തിന്‍റെ സ്വഭാവം. വിജ്‌ഞാനമേഖലയിലെ വിലപ്പെട്ട ഗ്രന്ഥങ്ങളിലൂടുള്ള അന്വേഷണമാണ് ഉന്നതപഠന ത്തിനാധാരം. നല്ല മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. മരക്കട്ടയിൽ നിന്നും ആനയ്ക്കില്ലാത്ത ഭാവങ്ങളെ വെട്ടി മാറ്റിയാൽ ഒരുവൻ ഉത്തമ മനുഷ്യനാകുമെന്നും മന്ത്രി പറഞ്ഞു. യുജിസി ഫെലോഷിപ്പ് ജേതാവ് സി. ശരണ്യയെ മന്ത്രി മൊമന്റോ നൽകി അനുമോദിച്ചു. ഉപരിപഠനത്തിനും തൊഴിൽ സാധ്യതയ്ക്കും ഉതകുന്ന…
Read Moreവ്യാജ ബ്രിട്ടീഷ് പൗണ്ട് പിടികൂടിയ കേസ്: വിദേശിയെ റിമാൻഡ് ചെയ്തു; പ്രതി ഓണ്‍ലൈൻ ലോട്ടറി തട്ടിപ്പുകളുടെ കണ്ണിയെന്ന് സൂചന
അമരവിള:വ്യാജ ബ്രിട്ടീഷ് പൗണ്ട് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഘാന പൗരനെ കോടതി റിമാൻഡ് ചെയ്തു . ഞായറാഴ്ച രാവിലെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആഢംബര ബസിലാണ് വിദേശിയായ ഹ്വാബി റോബ് എഡിസണ്‍ 14 ലക്ഷം രൂപയുടെ വ്യാജ ബ്രിട്ടീഷ് പൗണ്ട് കടത്താൻ ശ്രമിച്ചത് . മൊബൈലിലും ഇ മെയിലുകളിലും അമേരിക്കൻ ലോട്ടറി വിജയിച്ചതായി അറിയിച്ച് പണം തട്ടുന്ന രാജ്യാന്തര തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് റോബ് എഡിസനെന്നാണ് പോലിസിന്‍റെ ചൊദ്യം ചെയ്യലിൽ കിട്ടുന്ന സുചന . എന്നാൽ പ്രതി ചോദ്യം ചെയ്യലിൽ നിസഹകരണം തുടരുന്നതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാലെ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കു എന്നാണ് പോലീസ് പറയുന്നത് . കേരളത്തിൽ കൊല്ലവും കൊച്ചിയുമാണ് തട്ടിപ്പ് കേന്ദ്രങ്ങളെന്ന് സൂചനയുണ്ട് .കൂടാതെ ഇന്ത്യയിൽ ചെന്നൈ , ബംഗളൂരു, ജയ്പൂർ , വിജയവാഡ തുടങ്ങിയ ഇടങ്ങളും ഇത്തരം തട്ടിപ്പ്…
Read Moreപോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ; രക്ഷപെടാൻ സഹായിച്ച സംഘത്തിലെ ഒരു സ്ത്രീയടക്കം മൂന്ന് പേരും പിടിയിൽ
കഴക്കൂട്ടം: പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതിയെയും സഹായികളായ മൂന്നുപേരെയും കഠിനംകുളം പോലീസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ പെരുമാതുറ ഒറ്റപ്പന തെരുവിൽ തൈവിളാകം വീട്ടിൽ കഞ്ചാവ് നിസാർ എന്നുവിളിക്കുന്ന നിസാർ (40), അഴൂർ മുട്ടപ്പലം കയർഫാക്ടറിക് സമീപം പുത്തൻ ചരുവിളവീട്ടിൽ നബീൽ(23), മാടൻവിള എസ്ഐ യുപിഎസിന് സമീപം പാട്ടുവിളാകം വീട്ടിൽ ജഹാസ്(21), പുതുക്കുറുച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ബഷീറാ(58) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം ഒറ്റപ്പന കടൽതീരത്ത് മാരകായുധമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ ആക്രമിക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന വിവരം അറിഞ്ഞ് എത്തിയ പോലീസുകാരെ നിസാർ ആക്രമിക്കാൻ ശ്രമിച്ചു. ഇയാളെ മൽപ്പിടുത്തോടെ കീഴ്പ്പെടുത്തി വിലങ്ങിട്ട് ജീപ്പിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് നിസാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രതികൾ ചേർന്ന് മൂന്ന് പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇതിനിടയിൽ വിലങ്ങുമായി നിസാർ രക്ഷപ്പെടുകയായിരുന്നു. അന്ന് രാത്രി തന്നെ…
Read Moreരാജ്യാന്തര കുറ്റവാളിയെ കണ്ട് അന്തം വിട്ട് പോലീസ്..! ബ്രിട്ടീഷ് പൗണ്ടിന്റെ വ്യാജ നോട്ടുകളുമായി ഘാന പൗരൻ പിടിയിൽ ; പിടികൂടിയത് 14 ലക്ഷം രൂപയുടെ കളളനോട്ടുകൾ
അമരവിള; രാജ്യാന്തര കുറ്റവാളിയായ ഘാന പൗരൻ അമരവിയിൽ ബ്രിട്ടീഷ് പൗണ്ടിന്റെ വ്യാജ നോട്ടുകളുമായി പിടിയിലായി. എക്സൈസ് വാണിജ്യ നികുതി വിഭാഗം നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത് ഘാനയിൽ ഹുമാസി സ്വദേശിയായ ഹ്വാബി റോബ് എഡിസണ്‍(42) എന്നറിയപ്പെടുന്ന റോബിനാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ റോബിൻ കേരളത്തിൽ സുഹൃത്തായ വില്ല്യമിന് പണം കൈമാറാനാണ് എത്തിയതെന്നാണ് എക്സൈസിന് നൽകിയിരിക്കുന്ന മൊഴി. ഇന്നലെ രാവിലെ 8.30 ന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്ന എസ് ആർ എം ട്രാവൽസിന്റെ ആഡംബര ബസിൽ നിന്നാണ് പ്രതി പിടിയിലായത്. പ്രത്യേക സുരക്ഷിതത്വമുളള പെട്ടിയിൽ 10 കെട്ടുകളായാണ് കളളനോട്ട് സൂക്ഷിച്ചിരുന്നതെങ്കിലും ഒരു കെട്ടിൽ മാത്രമാണ് പൂർണ്ണമായും നോട്ടുകൾ ഉണ്ടായിരുന്നത് മറ്റ് 9 കെട്ടുകളിലും കുറച്ച് നോട്ടുകളും നോട്ട് പ്രിന്റ് ചെയ്യാനായി പാകപ്പെടുത്തിയ കടലാസുകളുമായിരുന്നു. ബോക്സിൽ നിന്ന് ലഭിച്ച കുറിപ്പിൽ നിന്ന് കെമിക്കൽ ഉപയോഗിച്ച്…
Read Moreഇവൻ സമ്പന്നന്‍..! അന്തിയുറങ്ങുന്ന വീടിന്‍റെ മേൽക്കൂര ടാർപ്പാളിൻ; സ്വന്തമായി നടക്കാൻ പോലുമാവില്ല; പക്ഷേ സർക്കാരിന് ജോൺ സമ്പന്നന്‍ തന്നെ
പത്തനാപുരം: അധികൃതരുടെ അശ്രദ്ധയിൽ നിരാശ്രയനായ വൃദ്ധന്‍റെ ജീവിതം കൂടുതൽ ദുരിതത്തിലായി. പുതിയ റേഷൻ കാർഡ് ലഭിച്ചതോടെയാണ് ജോണിന്‍റെ ജീവിതംകൂടുതൽഇരുളിലേക്കാണ്ടത്. നിർധനനായ വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കുളപ്പുറം വാർഡിലെ കണൂർവീട്ടിൽ ജോണിന് ലഭിച്ചത് എപിഎൽ കാർഡാണ്. തനിച്ച് താമസിക്കുന്ന ജോണിന് തൊഴിൽ ചെയ്ത് ജീവിക്കാനുള്ളആരോഗ്യസ്‌ഥിതിവരെ നഷ്‌ടപ്പെട്ടു.വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കൾ മരിച്ചതിനെ തുടർന്നാണ് ജോൺ ഒറ്റയ്ക്കായത്.ഇതിനിടയിൽ വിവാഹവും വേണ്ടെന്നുവച്ചു. പീന്നിട് വളരെക്കാലം കൂലിവേല ചെയ്ത് കഴിഞ്ഞു.പ്രായമായി ശരീരം ക്ഷീണിച്ചതോടെ ജോലിയ്ക്ക് പോകാൻ കഴിയാതെയായി.സമീപവാസികളാണ് ആഹാരം വരെ കൊടുക്കുന്നത്.ചോർന്നൊലിച്ച് തകർന്നുവീഴാറായവീടിനുളളിൽ കഴിയുന്ന ജോണിന് ഇത്തവണ ലഭിച്ചത് എപിഎൽ വിഭാഗത്തിനുള്ള നീലകാർഡ്. താമസിക്കുന്ന വീടിന്‍റെ മേൽക്കൂര ടാർപ്പാളിൻ കൊണ്ട് മൂടിയിരിക്കുകയാണ്.രണ്ട് മുറികൾ ഉണ്ടെങ്കിലും അടച്ചുറപ്പില്ല. സ്വന്തമായി നടക്കാൻ വരെ ബുദ്ധിമുട്ടുന്ന ജോൺ പലപ്പോഴും സുമനസുകളുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസം വിളക്കുടി റേഷൻകട വഴി കാർഡ് കിട്ടിയപ്പോഴാണ് സംഭവം അറിയുന്നത്.കഴിഞ്ഞ വർഷം…
Read Moreഅച്ഛനു പിന്നാലെ മകളും യാത്രയായി..! പരവൂരിലെ കൂട്ട ആത്മഹത്യാശ്രമത്തിൽ മകൾ അഞ്ജുവും മിരിച്ചു; മാതാവിന്‍റെ നില ഗുരുര മായി തുടരുന്നു; സംഭവത്തിൽ എട്ടുപേരെ അറസ്റ്റു ചെയ്തു
ചാത്തന്നൂർ:പരവൂർ നെടുങ്ങോലത്ത് മകളുമൊത്ത് വിഷം കഴിച്ച് ആത്മഹത്യയക്ക് ശ്രമിച്ച ദന്പതികളിൽ ഗൃഹനാഥനു പിന്നാലെ മകൾ അഞ്ജുചന്ദ്രനും(18) മരിച്ചു. അഞ്ജുവിന്‍റെ മാതാവ് സുനിത(45) ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇന്ന് രാവിലെ എട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ 11ന് അഞ്ജുവിന്‍റെ പിതാവ് ബാലചന്ദ്രന്റെ സംസ്കാരം നടക്കാനിരിക്കെയാണ് മകളും മരിച്ചത്. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഒരുമിച്ചുനടത്തും. സംഭവുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ തൊഴിലെടുത്തിരുന്ന പരവൂരിലെ ഒരു മൊത്ത വ്യാപാര കടയിൽ നിന്നും എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാവിലെ നേരം ഏറെയായിട്ടും ബാലചന്ദ്രനെയോ മറ്റുളളവരെയോ വീടിന് പുറത്ത് കാണാഞ്ഞ് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് വീടിനുളളിൽ വിഷം ഉളളിൽചെന്ന് അവശരായ നിലയിൽ കിടക്കമുറിയിൽ മൂവരെയും കണ്ടെത്തിയത്. ഇവർക്ക് അരുകിലായി എലി വിഷവും പുഡിൻ കേക്കും ഒഴിഞ്ഞ ഐസ്ക്രീം പാത്രവും…
Read Moreസ്ത്രീധനത്തിന്‍റെ പേരിൽ ആസിഡ് ആക്ര മണം; പണവും സൗന്ദര്യം പോരെന്നു പറഞ്ഞ് അമ്മായിയമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നു; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പത്തനാപുരം: സ്ത്രീ ധനത്തിന്റെ പേരിൽ ഭർത്താവ് ബിനുകുമാറി (43) ൽ നിന്നും മുൻപും ക്രൂര മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ആസിഡ് ആക്രമണത്തിന് വിധേയയായ യുവതി. പത്തനാപുരം പിറവന്തൂർ സ്വദേശിനി ധന്യ കൃഷ്ണനാണ് ആസിഡ് വീണു പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് കാരയ്ക്കാട് മനുമംഗലത്ത് വീട്ടിൽ ബിനുകുമാർ, മാതാവ് സരസ്വതി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. സ്വകാര്യ സ്ഥാപനത്തിൽ വെൽഡറായ ബിനുകുമാർ വിവാഹം കഴിഞ്ഞ് രണ്ടാംവർഷം ധന്യ ഗർഭിണിയായിരിക്കുന്പോൾ വിദേശത്ത് ജോലിയ്ക്കായി പോയി. ഗൾഫിൽ നിന്നും മടങ്ങി എത്തിയതിന് ശേഷമാണ് സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം മർദ്ദനം തുടങ്ങിയതെന്ന് ധന്യ പറയുന്നു. ഭർതൃ മാതാവ് സരസ്വതി (75) യാണ് മർദ്ദനത്തിന് കൂട്ടു നിൽക്കുന്നത്. തന്റെ മകന് സ്ത്രീധനം കുറഞ്ഞു പോയതായും ഇതിലും കൂടുതൽ പണവും സുന്ദരിയായ മരുമകളേയും ലഭിച്ചേനെയെന്നും ഭർതൃ മാതാവ് നിരന്തരം…
Read Moreകൊല്ലത്ത് ബ്ലീച്ചിംഗ് പൗഡറുമായിവന്ന കണ്ടെയ്നർ ലോറി കത്തി ; തീകെടുത്താനെത്തിയ ഫയർഫോഴ്സ് ജീവനക്കാരെ ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലം: വാട്ടർ അഥോറിറ്റിക്ക് ബ്ലീച്ചിംഗ് പൗഡറുമായി രാജസ്ഥാനിൽനിന്നെത്തിയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തീകെടുത്താനെത്തിയ ഫയർഫോഴ്സ് ജീവനക്കാരിൽ ഒന്പതുപേർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെതുടർന്ന് കൊല്ലം ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സനൽകി. ഇന്ന് രാവിലെ കൊല്ലം ബിഷപ്പ് ജെറോം നഗറിന് സമീപമുള്ള വാട്ടർ അഥോറിറ്റി ഓഫീസ് കോന്പൗണ്ടിലാണ് ലോറിക്ക് തീപിടുത്തമുണ്ടായത്. ബ്ലീച്ചിംഗ് പൗഡറിൽ വെള്ളം വീണതിനെ തുടർന്ന് പുകഞ്ഞുകത്തുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഫയർഫോഴ്സ് ജീവനക്കാരായ സ്റ്റേഷൻ ഓഫീസർ ഹരികുമാർ, ശിവശങ്കരൻ, ബിനു, ഷിബു, അനിൽകുമാർ, ദീപക്, ഷഹാദ്, ശ്രീജിത്ത്, അനിൽകുമാർ എന്നിവരെയാണ് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകി വിട്ടയച്ചത്. ലോറിയിൽ ഡ്രൈവറുംക്ലീനറും മാത്രമാണുണ്ടായിരുന്നത്. ഡ്രൈവർ രാജസ്ഥാൻ സ്വദേശി മുത്തുഭായിക്ക് പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്. ലോറിപൂർണമായും കത്തിനശിച്ചനിലയിലാണ്. ചാമക്കട, കുണ്ടറ, കടപ്പാക്കട എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ രണ്ടുമണിക്കൂറോളം ശ്രമം നടത്തിയാണ് തീകെടുത്തിയത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ്…
Read Moreഒന്നാണ് നമ്മൾ…! നോമ്പ് കഞ്ഞി കൊട്ടാര ക്കരയുടെ മതസൗഹാർദത്തിന്‍റെ പ്രതീക മാകുന്നു; ഏകദേശം 800 പേർ ദിനംപ്രതി നോമ്പ് കഞ്ഞിയുടെ രുചിയറിയാനെത്തുന്നു
കൊട്ടാരക്കര: ജുമാ മസ്ജിദിലെ നോമ്പ് കഞ്ഞി മത സൗഹാർദത്തിന്‍റെ പ്രതീകം കൂടിയാവുകയാണ്. മതമൈത്രി നിഴലിക്കുന്ന ഇടം. പരിശുദ്ധ റംസാൻ മാസത്തിൽ കൊട്ടാരക്കര ജുമാ സ്ജിദിലുണ്ടാക്കുന്ന നോമ്പ് കഞ്ഞിയുടെ രുചി നുകരുവാനായി നാനാ ജാതി മതസ്‌ഥരിൽ പെട്ടവരാണ് പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്. വൈകുന്നേരം നാലു മുതൽ കഞ്ഞി വാങ്ങാൻ സമീപദേശങ്ങളിൽ നിന്നും ആബാലവൃദ്ധം ജനങ്ങളും പള്ളിയിലെത്തും. ഇ വിടെ എത്താൻ കഴിയാത്തവർക്ക് മുസ്ലിം സഹോദരങ്ങൾ തന്നെ നോമ്പ് കഞ്ഞി അവരുടെ വീട്ടിലെത്തിച്ചു കൊടുക്കുന്നു. റംസാൻ ആരംഭിച്ച അന്നു മുതൽ നോമ്പ് കഞ്ഞി ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 800 പേർ ദിനംപ്രതി കൊട്ടാരക്കര ജുമാമസ്ജിദിലെ നോമ്പ് കഞ്ഞിയുടെ രുചിയറിയാനെത്തുന്നു. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഏലക്കാ, ഗ്രാമ്പു, കറുക പെട്ട, നെയ്യ്, ജീരകം തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങൾ നിറഞ്ഞ ചേരുവകകൾ ചേർന്ന കഞ്ഞി കുടിക്കുമ്പോൾ തന്നെ ശരീരത്തിനും മനസിനും ഉണ്ടാകുന്ന…
Read More