ചവറ :നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയായ നിർമാണ തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗം (54) ആണ് മരിച്ചത്. സംഭവവുമായിബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായിചോദ്യം ചെയ്തുവരികയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. മൊബൈൽഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് ചവറ പോലീസ് പറഞ്ഞു. ബിജു കന്പിപ്പാര കൊണ്ട് മഹാലിംഗത്തെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പുത്തൻതുറയിലുള്ള ഒരു ക്ഷേത്രത്തിന്റെ പുനർനിർമാണ പ്രവർത്തന ജോലിക്കെത്തിയതായിരുന്നു മഹാലിംഗം. നാലുതൊഴിലാളികളിൽ മൂന്നുവരും അതിഥി തൊഴിലാളികളാണ്. ക്ഷേത്രത്തിന് സമീപം ടാർപ്പ കെട്ടിയായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്. മൃതദേഹം ചവറ പോലീസ് ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
Read MoreCategory: Kollam
കെഎസ്ആർടിസിലെ പണി മുടക്ക് സർവീസിനെ ബാധിച്ചില്ല; 94.5 ശതമാനം സർവീസ് നടത്തിയെന്ന് മാനേജ്മെന്റ്
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ്ആർടിസിയിലെ കെഎസ്ടി എംപ്ലോയീസ് സംഘ് എന്നസംഘടന നടത്തിയ 24 മണിക്കൂർ പണിമുടക്ക് സർവീസിനെ ബാധിച്ചില്ല. സംസ്ഥാന വ്യാപകമായി 94.5 ശതമാനം സർവീസുകൾ നടത്താനായെന്ന് മാനേജ്മെന്റ്. ഏറ്റവും കൂടുതൽ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന തിങ്കളാഴ്ച പരമാവധി ബസുകൾ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവിസ് നടത്തിയ മേയ് രണ്ടിനാണ്. ദക്ഷണ മേഖലയിൽ 1819 സർവ്വീസുകൾ നടത്തിയിരുന്നു. പണിമുടക്ക് ദിവസം സൗത്ത് സോണിൽ 1732 സർവ്വീസുകളും (95%) നടത്തി. സെൻട്രൽ സോണിൽ 1438 ൽ 1270 ഉം (88%), നോർത്ത് സോണിൽ 1071 ൽ 1090 ഉം (102 %) സർവീസുകൾ നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് 4328 സർവ്വീസുകൾ നടത്തിയപ്പോൾ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തിയ ദിവസം 4092 സർവ്വീസുകളും (94.5% ) നടത്താനായെന്നും മാനേജ്മെന്റ് അവകാശപ്പെട്ടു.…
Read Moreഓടാതെ കിടക്കുന്ന 1300 ബസുകൾ നിരത്തിലിറക്കും ; സിംഗിൾ ഡ്യൂട്ടി എല്ലാ ഡിപ്പോകളിലേക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസിയുടെ ഓടാതെ കിടക്കുന്ന 1300 ബസുകൾ നിരത്തിലിറക്കാൻ തീരുമാനം. ഇതിന് വേണ്ടി എല്ലാ യൂണിറ്റുകളിലും അധിക സമയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. കോവിഡ് കാലത്തിന് ശേഷം 3400 ബസുകൾവരെ മാത്രമേ പ്രതിദിന സർവീസിന് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. 6300 ഓളം ബസുകൾ ഉണ്ടായിരുന്നതിൽ 1000ൽ അധികം പൊളിച്ചു വില്‍ക്കുകയും ചെയ്തു. ഇപ്പോൾ വിവിധ ജില്ലാ വർക്ക് ഷോപ്പുകളിലുള്ള 1300 ബസുകൾ കൂടി നിരത്തിലിറക്കാനാണ് നീക്കം. നിലവിലുള്ള സർവീസുകൾ അതേ പോലെ നിലനിർത്തി കൊണ്ട് ഓടാതെ കിടക്കുന്ന ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. പരമാവധി കൂടുതൽ ബസുകൾ ഓടിക്കും. പ്രതിദിനം 30 ശതമാനം കിലോമീറ്ററുകൾ അധികമായി സർവീസ് നടത്തുകയും പ്രതിദിനവരുമാനം നിലവിലുള്ളതിന്റെ 35 ശതമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. രാവിലെ 7 മുതൽ 11 വരെയും ഉച്ച കഴിഞ്ഞ് 3 മുതൽ 7 വരെയുമുള്ള പീക്ക്സമയങ്ങളിൽ പരമാവധി…
Read Moreടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പൊള്ളലേറ്റു ; ബസ് നിറയെ പുക പടർന്നു; കൊല്ലത്തെ സംഭവം ഞെട്ടിക്കുന്നത്
ചാത്തന്നൂർ: കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) പൊട്ടിത്തെറിച്ചു. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ അരുൺ ജ്യോതിക്ക് പൊള്ളലേറ്റു. ബസ് നിറയെ പുക പടർന്നെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൊല്ലം ഡിപ്പോയിൽ നിന്നും രാവിലെ ആറിന് എറണാകുളത്തേയ്ക്ക് സർവീസ് പോയ കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസ് രാമൻ കുളങ്ങര എത്തിയപ്പോഴായിരുന്നു ഇടിഎം പൊട്ടിതെറിച്ചത്. അതോടെ ബസ് നിറയെ പുക പടർന്നു. പെട്ടെന്ന് തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ യാത്രക്കാർ പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. യാത്രക്കാരെ മറ്റൊരു സൂപ്പർ ഫാസ്റ്റിൽ കയറ്റി വിട്ടു. കൈയ്ക്ക് പൊള്ളലേറ്റ അരുൺ ജ്യോതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കി.
Read Moreഓടിക്കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല, കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് തുടങ്ങാനുള്ള നടപടികളായി കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് ആരംഭിക്കുന്നു. ഇതിനുള്ള നടപടികൾ യൂണിറ്റ് തലത്തിൽ ഒരുക്കുവാൻ കമേഴ്സ്യൽ വിഭാഗം ജനറൽ മാനേജർ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്കി. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊറിയർ ആന്റ് ലോജിസ്റ്റിക് സർവീസ് ആരംഭിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കെഎസ്ആർടിസി കൊറിയർ സർവീസ് നടത്തിയിരുന്നു. അധികവരുമാനം നേടുന്നതിന് പകരം അത് നഷ്ടത്തിൽ കലാശിക്കുകയും സ്വാഭാവിക അന്ത്യം സംഭവിക്കുകയുമായിരുന്നു.കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസിനായി എല്ലാ യൂണിറ്റുകളിലും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഫ്രണ്ട് ഓഫീസായി സജ്ജീകരിക്കാനാണ് നിർദ്ദേശം. കൊറിയറുകളും പാഴ്സലുകളും സുരക്ഷിതമായി സൂക്ഷിക്കാനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം. കൊറിയർ വിഭാഗം ജീവനക്കാർക്ക് ജോലി ചെയ്യാനാവശ്യമായ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ത്രാസ് എന്നിവപ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ക്രമീകരണങ്ങളും ചെയ്തു കൊടുക്കേണ്ടത് യൂണിറ്റ് മേധാവിയുടെ ചുമതലയാണ്. കൊറിയറും പാഴ്സലുകളും കൈകാര്യം ചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർ വിഭാഗം…
Read Moreപോലീസ് സ്റ്റേഷൻ കത്തിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; രണ്ടു പേർക്കെതിരേ കേസെടുത്തു; ഒടുവിൽ…
ചാത്തന്നൂർ: കൊട്ടിയത്തെ പോലീസ് സ്റ്റേഷൻ ഇനി അവിടെ വേണ്ടെന്നും ചെറുപ്പക്കാരെ സംഘടിപ്പിച്ച് നാല് വശവും വളഞ്ഞ് പെട്രോൾ ഒഴിച്ച് കത്തിക്കണമെന്നും ഫേസ്ബുക്കിലൂടെ ആഹ്വാനം. അന്വേഷണം നടത്തിയ പോലീസ് രണ്ടു പേർക്കെതിരേ കേസെടുത്തു. ഗൾഫിലായിരുന്ന പുതുച്ചിറ സ്വദേശി അലിയാരുകുഞ്ഞ്, സനൽ പുതുച്ചിറ എന്നിവർക്കെതിരേയാണ് കേസ്. കേരളാ പോലീസിലെ കൊടും ക്രിമിനലുകളാന്ന് കൊട്ടിയത്തെ പോലീസ് സ്റ്റേഷനിൽ ഉള്ളതെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലെ ആരോപണം. ഷിഹാബ് അലിയാരു കുഞ്ഞിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്. സനൽ പുതുച്ചിറയാണ് കലാപ ആഹ്വാനത്തിന് പോസ്റ്റിടാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ചെന്താപ്പൂർ സ്വദേശിയായ ഒരു ജവാനെ അടുത്ത കാലത്ത് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലെ പ്രതിഷേധമാണ് ഇത്തരമൊരു പോസ്റ്റിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ്…
Read Moreപോലീസെന്നാൽ കടയ്ക്കൽ പോലീസടാ..! കഞ്ചാവ് വില്പനയ്ക്കെത്തിയ യുവാവിനെ ആംബുലന്‍സില്‍ എത്തി പിടികൂടി പോലീസ്
അഞ്ചല്‍ : കടയ്ക്കലില്‍ കഞ്ചാവുമായി എത്തിയ യുവാവ് പിടിയില്‍. കിളിമാനൂര്‍ ചിറ്റിലഴകം വി.വി ഭവനില്‍ വിവേക് എന്ന യുവാവാണ് പിടിയിലായത്. ഇയാളില്‍ നിന്നും വില്പനയ്ക്കായി പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ചിരുന്ന ഇരുപതു കവറോളം കഞ്ചാവ് പോലീസ് കണ്ടെത്തി. കാറില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറി ആംബുലന്‍സില്‍ എത്തിയാണ് കടയ്ക്കല്‍ എസ്ഐ ജോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഞ്ചാവ് പിടികൂടിയത്. ഇതിനിടെ പോലീസുകാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. കുരുമുളക് സ്പ്രേ പ്രയോഗത്തില്‍ കണ്ണിനു പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു. കടയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകാര്‍ക്ക് വില്പനക്കായി എത്തിച്ച കഞ്ചാവാണ് പോലീസ് സംഘം പിടികൂടിയത്. കാറുമായി കടന്നുകളഞ്ഞ കൂട്ടുപ്രതികള്‍ക്കെതിരെയും ഇവരുടെ ഇടപാടുകാര്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More‘പോയത് പ്രധാനപ്പെട്ട നേതാവൊന്നുമല്ല’; ജോണി നെല്ലൂരിനെ പരിഹസിച്ച് സതീശൻ
ചവറ: ജോണി നെല്ലൂർ രാജിവച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം പ്രധാനപ്പെട്ട നേതാവാണെന്ന് കരുതുന്നില്ലെന്നും സതീശൻ പരിഹസിച്ചു. കേരള കോൺഗ്രസിന്റെ പ്രതിനിധിയായാണ് യുഡിഎഫ് യോഗങ്ങളിൽ ജോണി നെല്ലൂർ പങ്കെടുത്തിരുന്നത്. അദ്ദേഹം കേരള കോൺഗ്രസ് വിട്ടതോടെ അവർ മറ്റൊരാളെ പ്രതിനിധിയായി അയയ്ക്കുമെന്നും സതീശൻ പറഞ്ഞു. ബാബു ജോർജ് കോൺഗ്രസ് വിട്ടതിൽ പാർട്ടിക്ക് ഒന്ന് സംഭവിക്കില്ലെന്നും സതീശൻ പ്രതികരിച്ചു. ബാബു നിലവിൽ സസ്പെൻഷനിൽ ആയിരുന്നു. പോകുന്നവർ പോട്ടെ എന്നും സതീശൻ പറഞ്ഞു.
Read Moreകൊല്ലം ബൈപാസിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മരണം; കാറും ലോറിയും കൂട്ടിയിടിച്ച് പോലീസുകാരനും ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് സ്ത്രീയും മരിച്ചു
കൊല്ലം: ബൈപാസ് റോഡിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ പോലീസുകാരനും സ്ത്രീയും മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. അടൂർ കെഐപി 3 ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മേവറത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്. പോലീസുകാരൻ സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും രാവിലെ 6.15ഓടെ മേവറത്ത് കൂട്ടിയിടിച്ചാണ് അപകടം.കണ്ടെയ്നർ ലോറി കാറിലിടിച്ചുകയറിയനിലയിലാണ്. ഫയർഫോഴ്സും പോലീസുമെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് അനസിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേവറുത്തുനിന്നും അയത്തിൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അനസ്. ഇന്നലെ രാത്രി 9.40ന് നടന്ന അപകടത്തിലാണ് സ്കൂട്ടർ യാത്രിക രണ്ടാംകുറ്റി സ്വദേശിനി ഷാഹിദ (45) മരിച്ചത്. ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു ഷാഹിദ. പാലത്തറക്ക് സമീപം അമിതവേഗതയിലെത്തിയ ആംബുലൻസ് സ്കൂട്ടറിന് പിറകിലിടിക്കുകയായിരുന്നു.നിയന്ത്രണം വിട്ട സ്കൂട്ടർ മുന്നേപോയ ഒരു ഓട്ടോറിക്ഷയിൽ…
Read More140 കോടി രൂപ സർക്കാർ അനുവദിച്ചു; പെൻഷൻ കെഎസ്ആർടിസി നേരിട്ട് വിതരണം ചെയ്യും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസിയിൽനിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ നേരിട്ട് വിതരണം ചെയ്യും. പെൻഷൻ വിതരണം നടത്തി കൊണ്ടിരുന്നത് സഹകരണ സംഘങ്ങളുടെ കൺസോർഷ്യം മുഖേനയായിരുന്നു. കൺസോർഷ്യത്തെ പെൻഷൻ വിതരണത്തിൽ നിന്നും ഒഴിവാക്കി.മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 140 കോടി രൂപ സർക്കാർ ഇന്നലെ അനുവദിച്ചു. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വിരമിച്ച ജീവനക്കാർ ആഹാരത്തിനും മരുന്നിനും പണമില്ലാതെ വലയുകയാണ്. ഡിപ്പോകൾക്ക് മുന്നിൽ ധർണ സമരവും നടത്തിവരികയാണ്. പെൻഷൻ കാർ കോടതിയേയും സമീപിച്ചിരുന്നു. കേസ് 22-ലേയ്ക്ക് മാറ്റി വച്ചിരിക്കയാണ് കോടതി. സർക്കാർ 140 കോടി അനുവദിച്ചതോടെ ഇന്നു മുതൽ പെൻഷൻ വിതരണം ചെയ്യാൻ കഴിയുന്ന സ്ഥിതിയായി. 2018 ഫെബ്രുവരി മുതൽ സഹകരണ സംഘങ്ങളുടെ കൺസോർഷ്യമാണ് കെ എസ് ആർ ടി സി യുടെ പെൻഷൻ വിതരണം ചെയ്തു കൊണ്ടിരുന്നത്. എട്ട് ശതമാനം പലിശയോടെയാണ് കൺസോർഷ്യത്തിന് പണം തിരിച്ചു…
Read More