പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി യുടെ ദീർഘ ദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരെ ഉപയോഗിച്ച് സർവീസ് നടത്തും. ഇതിന്റെ ആദ്യ ചുവടായി തിരുവനന്തപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റിൽ ആരംഭിച്ചു. കളക്ഷൻ വർധനയാണ് ലക്ഷ്യം. നിലവിൽ 65000 രൂപയോളം കളക്ഷനുള്ളതാണ് ഈ സർവീസ് . ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുകയാണ് എന്നാണ് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിലപാട് . കെ സ്വിഫ്റ്റിന്റെ ദീർഘ ദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരാണ്. യാതൊരുവിധ തൊഴിൽ സംരക്ഷണമോ ആനുകൂല്യങ്ങളോ ഇല്ലാത്ത ദിവസവേതനക്കാരാണ് കെ സ്വിഫ്റ്റിലു ള്ളത്. ഇതേ മാതൃക കെ എസ് ആർ ടി സിയും പരീക്ഷിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നിലവിലുള്ള കെ എസ് ആർ ടി സി ജീവനക്കാരിൽ നിന്നും ഡ്രൈവർ കം കണ്ടക്ടറായി ജോലി ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. അന്ന് വയനാട്…
Read MoreCategory: Kollam
കുറഞ്ഞ ചെലവിൽ കുട്ടികൾക്ക് കലാപഠനം, പക്ഷേ അധ്യാപക കുടുംബം പട്ടിണിയിൽ; ജവഹർ ബാലഭവനിലെ അധ്യാപകർക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങൾ
സന്തോഷ് പ്രിയൻ കൊല്ലം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള ജവഹർ ബാലഭവനിലെ ജീവനക്കാർ ശന്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നു. മിക്ക ജില്ലയിലേയും ബാലഭവനുകളിൽ മാസങ്ങളായി ശന്പളം ഇല്ലാതെയാണ് അധ്യാപകർ പരിശീലനം നടത്തുന്നത്. പ്രതിവർഷം മൂന്നു ഗഡുക്കളായി അനുവദിക്കുന്ന തുക ശന്പള വിതരണത്തിന് മതിയാകില്ലെന്നാണ് ജീവനക്കാർ പറയുന്നത്.കുറഞ്ഞ ചെലവിൽ കലാപഠനമാണ് ബാലഭവനുകളിൽ നടക്കുന്നത്. അഞ്ച് ജില്ലകളിലാണ് ബാലഭവനുകൾ പ്രവർത്തിക്കുന്നത്. സംഗീതവും നൃത്തവും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഇവിടങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. കൊല്ലം ജവഹർ ബാലഭവനിൽ ശാസ്ത്രീയ സംഗീതം, വീണ, വയലിൻ, മൃദംഗം, തബല, നൃത്തം, ചിത്രരചന, ഗിത്താർ, യോഗ, ലളിത സംഗീതം, ക്രാഫ്റ്റ്, തയ്യൽ, കീബോർഡ് തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്. കൂടാതെ നഴ്സറി സ്കൂൾ, ലൈബ്രറി എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 250-ൽപരം വിദ്യാർഥികൾ വിവിധ കലാവിഷയങ്ങളിൽ പഠനം നടത്തുന്നു. ഒരു വർഷം കൊല്ലം ജവഹർബാലഭവന് ശന്പളം, ഡിഎ എന്നിവയ്ക്ക് വേണ്ടത് 88 ലക്ഷം രൂപയാണ്.…
Read Moreആര്യങ്കാവില്‍ യുവാവിന് വനപാലകരുടെ ക്രൂരമര്‍ദനം; ലോക്കപ്പൽ കെട്ടിയിട്ട് മർദിച്ചു; പരിക്കേറ്റ സന്ദീപിന്റെ ചിത്രം പുറത്ത്
ആര്യങ്കാവ് : ആര്യങ്കാവില്‍ യുവാവിനെ വനപാലകര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. മുഖത്ത് അടക്കം പരിക്കേറ്റ ആര്യങ്കാവ് സ്വദേശി സന്ദീപിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കടമാന്‍പാറ ചന്ദന തോട്ടത്തിനു സമീപം ആര്യങ്കാവ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ സന്ദീപ് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു പരിശോധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ സന്ദീപും വനപാലകരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് സന്ദീപിനെ വനപാലകര്‍ കസ്റ്റഡിയില്‍ എടുക്കുകയും ലോക്കപ്പിൽ കെട്ടിയിട്ടു മര്‍ദിക്കുകയുമായിരുന്നുവെന്നു സന്ദീപും നാട്ടുകാരും പറയുന്നു. വിവരമറിഞ്ഞ് കടമാന്‍പാറ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ തടിച്ചുകൂടി. ഇതോടെ സ്ഥലത്ത് എത്തിയ തെന്മല പോലീസ് ലോക്കപ്പില്‍ കിടന്ന സന്ദീപിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം സന്ദീപിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് വനപാലകര്‍ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സന്ദീപിനെ അകാരണമായി മര്‍ദിച്ച…
Read Moreകെഎസ്ആർടിസിയിൽ ദിവസവേതനത്തിൽ ജൂണിയർ അസിസ്റ്റന്റുമാരെ നിയമിക്കുന്നു; നിയമനത്തിനുള്ള മാനദണ്ഡം സ്വാധീനമാണെന്ന ആരോപണവും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ജൂണിയർ അസിസ്റ്റന്റ് തസ്തികയിൽ കെ എസ് ആർ ടി സി ദിവസ വേതനാടിസ്ഥാനത്തിൽ നിയ മനം നടത്തുന്നു. വിവിധ യൂണിറ്റുകളിലെ ടിക്കറ്റ് ആന്റ് കാഷ് കൗണ്ടറുകളിലേയ്ക്കാണ് നിയമനം. ഇരുന്നൂറിലധികം പേരെയാണ് ഈ തസ്തികയിലേയ്ക്ക് നിയമിക്കുന്നതെന്നറിയുന്നു. നിയമനം ലഭിച്ചവർ 16 – ന് ചുമതലയേല്‍ക്കണമെന്നാണ് അറിയിപ്പ്. അതേസമയം നിയമനത്തിനുള്ള മാനദണ്ഡം സ്വാധീനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. യൂണിറ്റുകളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. നിരവധി എംപാനൽകാർ ജോലി ചെയ്തിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ഇവരെ പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ ആറ് മാസമായി മെക്കാനിക്കൽ വിഭാഗം ജീവനക്കാരെയാണ് താത്ക്കാലികാടിസ്ഥാനത്തിൽ അദർ ഡ്യൂട്ടിയായി ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിൽ നിയോഗിച്ചിരുന്നത്. ടിക്കറ്റ് ആന്റ് കാഷ് വിഭാഗത്തിൽ ജോലി ചെയ്യുന്ന എല്ലാ മെക്കാനിക്കൽ ജീവനക്കാരും മാതൃ വിഭാഗമായവർക്ക് ഷോപ്പു കളിലേക്ക് 16 – നകം റിപ്പോർട്ട് ചെയ്യണമെന്നും ഭരണ വിഭാഗം…
Read Moreകെഎസ്ആർടിസിയിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം വ്യാപിപ്പിക്കുന്നു; മാസത്തിൽ മൂന്ന് മണിക്കൂർ സൗജന്യ സമയം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി ചീഫ് ഓഫീസിൽ നടപ്പാക്കിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം നോർത്ത് ജില്ലാ ഓഫീസിലും നെടുമങ്ങാട്, വിഴിഞ്ഞം, പൂവ്വാർ , കാട്ടാക്കട ഡിപ്പോ കളിലുമാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഈ ഓഫീസുകളിൽ വ്യാഴാഴ്ച മുതൽ ഹാജർ പഞ്ചിംഗ് സംവിധാനത്തിലൂടെയാണ് രേഖപ്പെടുത്തേണ്ടത്. വേതനം ഉൾപ്പെടെ അനുവദിക്കുന്നത് പഞ്ചിംഗ് രേഖകൾ അവലംബിച്ചായിരിക്കും. പഞ്ചിംഗ് ഇങ്ങനെഫോട്ടോ പതിച്ച പുതിയ പ്ലാസ്റ്റിക് തിരിച്ചറിയൽ കാർഡ് പഞ്ചിംഗ് മെഷീന്റെ റീഡറിന്റെ തൊട്ടടുത്ത് കാണിക്കണം. സ്ക്രീനിൽ ആധാർ കാർഡിന്റെ അവസാനത്തെ എട്ട് അക്കങ്ങൾ തെളിഞ്ഞു വരും. നീല വെളിച്ചം കത്തുമ്പോൾ വിരൽ പതിക്കണം. ഒ.കെ. സിഗ്നൽ തെളിഞ്ഞാൽ ഹാജർ ഉറപ്പായി. പുതിയ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഇങ്ങനെയാണ്. മാസത്തിൽ മൂന്ന് മണിക്കൂർ സൗജന്യ സമയംഒരു മാസത്തിൽ നിശ്ചിത ജോ ലി സമയത്ത് വൈകി വരുന്നതിനും…
Read Moreകൊട്ടാരക്കരയിൽ രണ്ടിടത്ത് മതിലിടിഞ്ഞു വീണു; ഭൂചലനമെന്ന സംശയത്തിൽ നാട്ടുകാർ
കൊട്ടാരക്കര: വീടിന്റെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും മതിലുകൾ ഇടിഞ്ഞു വീണു. ഭൂചലനമാണ് മതിലുകൾ ഇടിഞ്ഞു വീഴാൻ കാരണമെന്ന് ഉടമകളും നാട്ടുകാരും. ചക്കുവരക്കൽ കോക്കാട് പരുത്തിയിൽ അനീസ് മൻസിലിൽ അനീസ് അൻസാറിന്റെയും തലച്ചിറ യൂനസ് പോളിടെക്നിക്കിന്റെയും മതിലുകളാണ് ഇടിഞ്ഞു വീണത്. ഇന്നലെ രാത്രിയിലാണ് സംഭവം. വലിയ ശബ്ദത്തോടെയാണ് മതിലുകൾ ഇടിഞ്ഞു വീണത്. സമീപ പ്രദേശങ്ങളിൽ ഭൂചലനമുണ്ടായതായും പറയപ്പെടുന്നു. ഭൂചലനം രണ്ടു മിനിട്ടോളം നീണ്ടുനിന്നെന്നും നാട്ടുകാർ പറയുന്നു. ഇതേ സമയം ശക്തമായ മഴയും പ്രദേശത്തുണ്ടായിരുന്നു. ഭൂചലനമുണ്ടായതായാണ് പ്രദേശവാസികൾ പറയുന്നതെന്ന് വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് സജയകുമാർ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ തന്നെ ജില്ലാ കളക്ടറെ വിവരമറിയിച്ചിട്ടുണ്ട്.
Read Moreപരമാവധി വരുമാനം നേടണം; ശബരിമല മണ്ഡലകാല തീർഥാടനത്തിന് കെഎസ്ആർടിസി 200 ബസുകൾ ഓടിക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശബരിമല മണ്ഡല കാല തീർഥാടനത്തിന് വിപുലമായ യാത്രാസൗകര്യം ഒരുക്കി കെ എസ് ആർ ടി സി. കോവിഡ് കാലത്തിന് ശേഷമുള്ള ആദ്യ തീർഥാടന കാലമായതിനാൽ പരമാവധി വരുമാനം നേടുകയാണ് ലക്ഷ്യം. ഇതിനായി ശബരിമല പുളിലേയ്ക്ക് 200 ബസുകൾ അനുവദിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നാണ് ബസുകൾ പമ്പയിലേയ്ക്ക് വിട്ടുകൊടുക്കുന്നത്. ഇതിൽ ഏറെയും ജൻറം ബസുകളായിരിക്കും. പമ്പയിൽ നിന്നുള്ള സർവീസുകളുടെ മേൽനോട്ട ചുമതലയും നിയന്ത്രണവും സ്റ്റാഫ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡി. ഷിബു കുമാർ , ഡി റ്റി ഒ ഷാജു ലോറൻസ് എന്നിവർക്കായിരിക്കും. നിലയ്ക്കൽ നിന്നും പമ്പയിലേയ്ക്ക് കണ്ടക്ടർ ഇല്ലാത്ത ബസുകൾ ഓടിക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ട്. നിലക്കൽ വച്ചു തന്നെ പമ്പയിലേയ്ക്കുള്ള യാത്രക്കാർക്ക് ടിക്കറ്റ് നല്കി ബസ് പുറപ്പെടുക. ഇടയ്ക്ക് നിർത്തി തീർത്ഥാടകരെ കയറ്റേണ്ട ആവശ്യമില്ല. തീർത്ഥാടകർ ഇറങ്ങുകയും വേണ്ട എന്ന രീതിയിലാണ് ആലോചനകൾ. പമ്പയിൽ നിന്നും…
Read Moreഭീമമായ വരുമാന ചോർച്ച; വിദ്യാർഥികളുടെയും പത്രക്കാരുടെയും സൗജന്യയാത്ര അവസാനിപ്പിക്കാൻ കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: വിദ്യാർത്ഥികളും അക്രഡിറ്റഡ് പത്ര ലേഖകരും സ്വാതന്ത്ര്യ സമര സേനാനികളും ഉൾപ്പടെയുള്ളവരുടെ സൗജന്യയാത്ര കെ എസ് ആർ ടി സി അവസാനിപ്പിക്കും. ഗതാഗതാ മന്ത്രിയുടെ ചേംബറിൽ കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് കെ എസ് ആർ ടി സി അധികൃതർ അവതരിപ്പിച്ചു. ഇത്തരക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് മൂലം കെ എസ് ആർ ടി സി യ്ക്ക് യാണ് ഉണ്ടാകുന്നത്. ഇത്തരം സൗജന്യ യാത്രകൾ നിരോധിച്ചാൽ തന്നെവൻവരുമാനവർധനവുണ്ടാകും. സർക്കാരിന് തൊട്ടടുത്ത ദിവസംതന്നെ ഇത് സംബന്ധിച്ച കത്ത് നല്‍കും. സർക്കാർ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും കെ എസ് ആർ ടി സി യുടെ നടപടി. കെ എസ് ആർ ടി സി യുടെ തീരുമാനത്തിന് സർക്കാർ അംഗീകാരം നല്‍കാനാണ് സാധ്യത കൂടുതൽ. കെ എസ് ആർ ടി സി ലാഭത്തി ലാഭകണമെന്ന തീരുമാനവുമുണ്ട്.…
Read Moreപിണങ്ങിക്കഴിയുന്ന ഭാര്യയെ വീട്ടിലേക്ക് ക്ഷണിച്ചു, വന്നില്ല; വീടിന്റെ മതില് ചാടിക്കടന്ന് ഭാര്യയെ വെട്ടി; ഭര്‍ത്താവ് റിമാന്‍ഡില്‍
അടൂര്‍: പിണങ്ങിക്കഴിയുന്ന ഭാര്യ ഒപ്പം താമസിക്കണമെന്ന ക്ഷണം നിരസിച്ചതിലെ വിരോധത്തെത്തുടര്‍ന്ന് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ പേപ്പര്‍ മില്ലിന് സമീപം ശ്യാംഭവന്‍ വീട്ടില്‍ ശ്യാംലാലാണ് (29) അടൂര്‍ പോലീസിന്റെ പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിക്കല്‍ ആനയടി ചെറുകുന്നം കൈതക്കല്‍ ശിവാലയം വീട്ടില്‍ മാതാവ് മണിയമ്മയ്ക്കൊപ്പം കഴിഞ്ഞുവരുന്ന രാജലക്ഷ്മിക്കാണ് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. പിണങ്ങി കുടുംബവീട്ടില്‍ താമസിച്ചുവരുന്ന രാജലക്ഷ്മിയെ ബുധനാഴ്ച പുലര്‍ച്ചയോടെ വീടിന്റെ മതില് ചാടിക്കടന്ന് ഉള്ളില്‍ പ്രവേശിച്ച് പ്രതി വെട്ടുകത്തികൊണ്ട് വെട്ടി മാരകമായി പരിക്കേല്പിക്കുകയായിരുന്നു. ബൈക്കിലെത്തിയ ശ്യാംലാല്‍ വീടിന്റെ ഗേറ്റിനു മുന്നില്‍ ബഹളം വയ്ക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.
Read Moreകിളികൊല്ലൂർ സ്റ്റേഷനിൽ സൈനികന് മർദനം; കേന്ദ്രമന്ത്രിക്ക് പരാതി സൈനികന്റെ മാതാവ്
കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ജവാൻ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും മർദിച്ച സംഭവത്തിൽ സൈനികന്റെ മാതാവ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് പരാതിനൽകി. മർദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. സിഐയും എസ്ഐയും മർദിച്ചില്ലെന്ന് പോലീസ് വിശദീകരണം നൽകുന്പോൾ സ്റ്റേഷനിലെ തന്നെ വനിതാഎസ്ഐ ഇവർ മർദിക്കുന്നത് കണ്ടതായി സാക്ഷി മൊഴിനൽകിയത് പോലീസുകാർക്കെതിരെയുള്ള കുരുക്ക് മുറുക്കുന്നു. സസ്പെൻഷനിലായ എസ്ഐയുടെ ശബ്ദശന്ദേശം പുറത്തുവന്നതോടെ സംഭവത്തിൽ കൂടുതൽ ഗൗരവമേറി. ഡ്യൂട്ടിയിലുള്ള പോലീസുകാരെ മർദിച്ച പ്രതികൾ രക്ഷപെടാതിരിക്കാൻ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സിഐയും താനും സ്ഥലത്തില്ലായിരുന്നുവെന്നും എസ്ഐ അനീഷ് പറഞ്ഞിരുന്നു. സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ന്യായീകരണം. സൈനികനും സഹോദരനുമാണ് പോലീസിനെ ആക്രമിച്ചതെന്ന് സ്ഥാപിക്കാൻ പുറത്തുവന്ന സിസിടിവിദൃശ്യത്തിലും മഫ്തിയിലായിരുന്ന പോലീസുകാരൻ വിഷ്ണുവിന്റെ കരണത്തടിക്കുന്ന ദൃശ്യമാണ് ആദ്യം വന്നത്. വീണ്ടും അടിക്കുന്പോൾ തിരിച്ചടിക്കുന്ന സൈനികനേയും കാണാം. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള…
Read More