കൊല്ലം: ക്രിസ്മസിനോടനുബന്ധിച്ച് പോലീസ് പട്രോളിംഗ് സംഘത്തെ ആക്രമിച്ചയാൾ പിടിയിൽ. പള്ളിമണ്‍ വട്ടവിള കാവുങ്കൽ വീട്ടിൽ പഫിൻ പാപ്പച്ചൻ(28) ആണ് പോലീസ് പിടിയിലായത്. 24ന് വൈകുന്നേരം പള്ളിമണ്‍ വട്ടവിളയിൽ മാരകായുധവുമായി യുവാക്കൾ പ്രകോപനം സൃഷ്ടിക്കുന്നതറിഞ്ഞ് എത്തിയ കണ്ണനല്ലൂർ സ്റ്റേഷനിലെ പട്രോളിംഗ് സംഘത്തെയാണ് ഇയാൾ ആക്രമിച്ചത്. പഫിൻ പാപ്പച്ചൻ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നരഹത്യാ ശ്രമത്തിനും മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനും കേസുകൾ നിലവിലുണ്ട്. കണ്ണനല്ലൂർ ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ ഹരിസോമൻ, രാജേന്ദ്രൻ , ലാലുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read MoreCategory: Kollam
അഞ്ചുമാസം മുമ്പ് വിവാഹം! കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreകെ സ്വിഫ്റ്റ് സർവീസുകളിൽ വെട്ടിപ്പ്: 35 ജീവനക്കാർക്ക് പിഴ ശിക്ഷ; തെറ്റ് ആവർത്തിച്ചാൽ ഗുരുതരമായ നടപടിയെന്ന് മുന്നറിയിപ്പ്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ദീർഘ ദൂര സർവീസ് നടത്തുന്ന കെ സ്വിഫ്റ്റ് ബസുകളിൽ പണം വെട്ടിപ്പ്. പരിശോധകർ ഇത് കണ്ടെത്തിയതിനെ തുടർന്ന് 35 ജീവനക്കാർക്ക് പിഴ ശിക്ഷ വിധിച്ചു. ആദ്യത്തെ വീഴ്ചയായതിനാൽ മൃദുസമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ആവർത്തിച്ചാൽ ഗുരുതരമായ നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്. ആഡംബര സർവീസുകളായ കെ സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർമാർക്കാണ് പിഴ ഒടുക്കാൻ നിർദ്ദേശം. ഇവരുടെ വേതനത്തിൽ നിന്നും മൂന്ന് ഗഡുക്കളായി പിഴ തുക ഈടാക്കും. യാത്രാക്കൂലി വാങ്ങിയിട്ട് ടിക്കറ്റ് നല്‍കാതിരിക്കുക, ടിക്കറ്റ് ചാർജ് വാങ്ങുകയോ ടിക്കറ്റ് നല്‍കുകയോ ചെയ്യാതെ സൗജന്യ യാത്ര അനുവദിക്കുക, ചെറിയ ദൂരത്തിന്റെ ടിക്കറ്റ് നല്‍കിയിട്ട് അധിക ദൂരം യാത്ര ചെയ്യാൻ അനുവദിക്കുക, ലഗേജ് ചാർജ് ഈടാക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഡ്രൈവർ കം കണ്ടക്ടർമാർ ചെയ്തിരിക്കുന്നത്. 500 രൂപ മുതൽ 7500 രൂപ വരെയാണ് ഓരോരുത്തർക്കും പിഴ.35 പേരിൽമറ്റുള്ളവർക്ക് 1000 രൂപ…
Read Moreകല്ലുവാതുക്കൽ ബിവറേജസിലെ കവർച്ച: മോഷ്ണം പി പി ഇ കിറ്റും മുഖം മൂടിയും ധരിച്ച്; സിസി ടിവി ദൃശ്യം പുറത്ത്
ചാത്തന്നൂർ : കല്ലുവാതുക്കൽ ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണത്തെക്കുറിച്ച് പാരിപ്പള്ളി പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും പ്രതികൾ ഇപ്പോഴും ഇരുട്ടിൽ തന്നെ. പി പി ഇ കിറ്റും മുഖം മൂടിയും ധരിച്ചെത്തിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ജനൽ പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയത്. ഇന്നലെ രാവിലെ ബിവറേജസ് ഔട്ട്ലറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി അറിഞ്ഞത്.കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 38440 രൂപയും ഒരു കേസ് വിദേശമദ്യവുമാണ് മോഷണം പോയതെന്ന് ജീവനക്കാർ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പാരിപ്പള്ളി പോലീസ് എത്തി സി സി ടി വിയിൽ നടത്തിയ പരിശോധനയിൽ പുലർച്ചെ 1.05ന് കള്ളൻ കയറുകയും ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചതായും കാണുന്നുണ്ട്. മോഷ്ടാവ് പിപിഇ കിറ്റും ഹാൻഡ് ഗ്ലൗസും ധരിച്ചിരുന്നുവെന്ന് ചിത്രങ്ങളിൽ കാണുന്നുണ്ട് എന്ന് പാരിപ്പള്ളി എസ് എച്ച് ഒ അൽ ജബ്ബാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധരും സ്ഥലതെത്തി…
Read Moreമാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയുടെ മരണം: 12 ജീവനക്കാരുടേയും മൊഴിയിൽ വൈരുദ്ധ്യം; ഫോൺ കോളുകൾ പരിശോധിക്കുന്നു
പേരൂർക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനി സ്മിതകുമാരി മരിച്ച സംഭവത്തിൽ പോലീസ് ജീവനക്കാരുടെ ഫോൺ കോളുകൾ പരിശോധിക്കും. ഇതുവരെ മാനസികാരോഗ്യ കേന്ദ്രത്തിലെ 12 ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി കണ്ടെത്താൻ സാധിച്ചതായി പേരൂർക്കട പോലീസ് പറയുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ഫോൺകോളുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടവർ ലൊക്കേഷനും പരിശോധിക്കും. നവംബർ 26 മുതൽ 29 വരെ മാനസികാരോഗ്യ കേന്ദ്രത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി എന്നാണ് പറയുന്നത്. ഇതിൻറെ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് എടുത്തിരിക്കുകയാണ്. ഫോറൻസിക് ഡോക്ടർ ഇന്ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചേക്കും.ഇന്നലെ ആശുപത്രി സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് ഉണ്ടായില്ല. സ്മിതകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് മറ്റൊരു രോഗിയുമായി ഏറ്റുമുട്ടൽ ഉണ്ടായതായി അന്വേഷണത്തിൽ അറിയാൻ സാധിച്ചുവെന്ന് പോലീസ് പറയുന്നു. പിന്നീടാണ് ഇവരെ മറ്റൊരു സെല്ലിലേക്ക് മാറ്റിയത്. മൊഴികളിൽ അവ്യക്തതയും വൈരുദ്ധ്യവുമുള്ള…
Read Moreസഹപാഠികളായ വിദ്യാർഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; വിദ്യാർഥിയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; മുഖ്യപ്രതി പിടിയിൽ
കൊല്ലം: കോളജ് വിദ്യാർഥിനികളെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത സഹപാഠിയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. പൂതക്കുളം കൊച്ചാലുംമൂട്ടിൽ നന്ദുനിവാസിൽ ആനന്ദ് (22) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പരവൂർ ദയാബാജി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപം നിന്നിരുന്ന വിദ്യാർഥി സംഘത്തിലെ പെണ്‍കുട്ടികളെ ആനന്ദ് അടക്കമുള്ള മൂന്നുപേർ ചേർന്ന് അനാവശ്യം പറഞ്ഞത് ചോദ്യംചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതി ഓടിച്ച് കയറ്റിയ ബൈക്കിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീണ വിദ്യാർഥിയെ മറ്റു രണ്ട് പ്രതികൾ ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയുടെ പരാതിയിൽ പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മുഖ്യപ്രതി അനന്ദിനെയും ഇടിക്കാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിൽ എടുക്കുകയുമായിരുന്നു. ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സതീഷ്കുമാർ, നിസാം, വിനയൻ, എഎസ്ഐ മാരായ അജയൻ, രാജേന്ദ്രൻ പിള്ള, സിപിഒ…
Read Moreസെൽഫി എടുക്കുന്നതിനിടെ യുവതി പാറക്കുളത്തിൽ വീണു, പിന്നാലെ ചാടി പ്രതിശ്രുത വരനും; പുതുജീവിതത്തിലേക്ക് കൈപിടിച്ച്കയറ്റി പ്രദേശവാസികൾ
ചാത്തന്നൂർ: ഫോട്ടോ ഷൂട്ടിനിടെ 150 അടിയോളം താഴ്ചയുള്ള പാറക്കുളത്തിൽ വീണ പ്രതിശ്രുത വധുവരന്മാർ പുനർജന്മം കിട്ടിയതിന്റെ ആശ്വാസത്തിൽ. പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ വിവാഹം മാറ്റിവച്ചതായി ബന്ധുക്കൾ അറിയിച്ചു. പരവൂർ ,കല്ലുവാതുക്കൽ സ്വദേശികളായ പ്രതിശ്രുത വധൂവരന്മാരാണ് പാറക്കുളത്തിൽ വീണത്.ഇന്നായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇവർ ഇന്നലെ പല ക്ഷേത്രങ്ങളിലും ദർശനത്തിന് പോയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം വേള മാനൂർ കാട്ടു പുറത്തെ പാറക്വാറിയിലുമെത്തി. പാറക്വാറിയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് പിന്നോട്ട് നടന്ന യുവതി കുളത്തിൽ വീണത്. യുവതിയെ രക്ഷിക്കാനായി യുവാവും കുളത്തിലേയ്ക്ക് ചാടി. ഇവരുടെ നിലവിളി കേട്ട് അടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി കൊണ്ടിരുന്ന യുവാവ് ഓടിയെത്തി. കുളത്തിൽ വീണവരെക്കുറിച്ച് നാട്ടുകാരെ അറിയിച്ചു. പാറപൊട്ടിച്ചെടുത്ത കുളത്തിന് 150 അടിയോളം താഴ്ചയുണ്ട്. കുളത്തിൽ അമ്പതടിയോളം വെള്ളവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിൽ യുവാവ് യുവതിയെ രക്ഷിച്ച് പാറയുടെ…
Read Moreകെ സ്വിഫ്റ്റിന് ബസ് വാങ്ങാൻ 610 കോടി കിഫ്ബിയിൽനിന്ന്; കെഎസ്ആർടിസി പുതിയ ബസ് വാങ്ങിയിട്ട് ആറുവർഷം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : സ്വതന്ത്ര സ്ഥാപനമായ കെ സ്വിഫ്റ്റിന് കൂടുതൽ ബസുകൾ വാങ്ങാൻ കിഫ് ബിയിൽ നിന്നും 610 കോടി രൂപ അനുവദിക്കും. നിലവിൽ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഗഡു വിനിയോഗിച്ച് 50 ഇലക്ട്രിക് ബസുകൾ വാങ്ങി. ഇതിൽ 36 ബസുകൾ എത്തുകയും തിരുവനന്തപുരത്ത് സിറ്റി സർക്കുലറായി ഓടുകയും ചെയ്യുന്നുണ്ട്. 2021 – 22 ൽ കെഎസ്ആർടിസിക്ക് സർക്കാർ പദ്ധതി വിഹിതമായി അനുവദിച്ച തുക ഉപയോഗിച്ചാണ് കെ സ്വിഫ്റ്റിന് 116 ആഡംബര ബസുകൾ വാങ്ങിയത്. 2022 – 23 – ൽ കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് കെ സ്വിഫ്റ്റിന് 131 ബസുകൾ കൂടി വാങ്ങുന്നു. ഇതും ആഡംബര ബസുകളാണ്. കെഎസ്ആർടിസിയ്ക്ക് അനുവദിക്കുന്ന സർക്കാർ ഫണ്ട് ഉപയോഗിച്ച് കെ സ്വിഫ്റ്റിന് ബസുകൾ വാങ്ങുകയും കെഎസ്ആർടി സി യുടെ ദീർഘദൂര സർവീസുകൾ നടത്തുകയും, അതിന്…
Read Moreനാൽപത് അയ്യപ്പഭക്തരില്ലെങ്കിൽ പമ്പാ സർവീസ് വേണ്ട; നഷ്ടം വരുത്തി ഓടിയാൽ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്ന് ഭീഷണി; തീർഥാടകർ ബുദ്ധിമുട്ടിൽ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ശബരിമല മണ്ഡല കാല – മകരവിളക്ക് തീർഥാടന കാലത്ത് പമ്പ സർവീസുകൾ നടത്തുന്നതിന് കെഎസ്ആർടി സി നിയന്ത്രണം ഏർപ്പെടുത്തി. ഇത് ശബരിമല തീർത്ഥാടകരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ എല്ലാ ഡിപ്പോകളിൽ നിന്നും പ്രധാന കേന്ദ്രങ്ങളിൽ നിന്നും കെ എസ് ആർ ടി സി തീർത്ഥാടകരുടെ സൗകര്യത്തിനനുസരിച്ച് പമ്പ സർവീസ് നടത്തിയിരുന്നു. ഈ തീർത്ഥാടന കാലത്ത് ഒട്ടുമിക്ക ഡിപ്പോകളിൽ നിന്നും പമ്പ സർവീസ് ആരംഭിച്ചിട്ടില്ല. 40 തീർഥാടകർ ഇല്ലെങ്കിൽ പമ്പ സർവീസ് നടത്തേണ്ടതില്ല എന്നാണ് മാനേജ്മെന്റ് യൂണിറ്റ് അധികൃതർക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. നഷ്ടമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്ന് ഭീഷണിയുമുണ്ട്. യൂണിറ്റ് അധികൃതർ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറുമല്ല. പമ്പയിലേക്ക് ചാർട്ടേഡ് ബസുകൾ അയയ്ക്കാനും, ഗ്രൂപ്പ് യാത്രക്കാർക്കായി ബസുകൾ അയയ്ക്കാനുമാണ് ബജറ്റ് ടൂറിസം സെല്ലിനും യൂണിറ്റ് അധികൃതർക്കും നല്‍കിയിട്ടുള്ള നിർദ്ദേശം. എന്നാൽ ഒരൊറ്റ സംഘം…
Read Moreനാലുവർഷമായി തുടരുന്ന പീഡനം; കൊല്ലത്ത് ഹയർ സെക്കൻഡറി അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ; പരാതിയുമായി പൂർവവിദ്യാർഥികളും
സ്വന്തം ലേഖകന്കൊല്ലം: പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകൻ റിമാൻഡിൽ. പുത്തൂര്‍ ബഥനി ജംഗ്ഷന് തയ്യില്‍ തെക്കതില്‍ ജോസഫ് കുട്ടി (43) ആണ് അറസ്റ്റിലായത്. ഇയാള്‍ കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകനും ഇടുക്കിയിലെ ഒരു സ്വകാര്യ കോളജ് സിഇഒയുമാണ്. നാലു വര്‍ഷത്തിലധികമായി വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികളിലാണ് അറസ്റ്റ്.വിദ്യാര്‍ഥിനികള്‍ സ്കൂള്‍ മാനേജ്മെന്റിന് പരാതി നല്‍കുകയായിരുന്നു. മാനേജ്മെന്റിന്റെ പരാതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടര്‍നടപടിക്കായി കിഴക്കേ കല്ലട പോലീസിനു കൈമാറുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആദ്യം പരാതി നല്‍കിയത്.തുടര്‍ന്ന്, പൂര്‍വവിദ്യാര്‍ഥിനികളും ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തി. അഞ്ചു പരാതികളാണ് ഇയാള്‍ക്കെതിരേ ലഭിച്ചത്. 2018 മുതല്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിക്കുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ മൂന്നുകേസുകള്‍ എടുത്തിട്ടുണ്ടെന്നും എസ്ഐ അനീഷ്…
Read More