പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ ശമ്പള ബിൽ തയാറാക്കാൻ പുതിയ മാനദണ്ഡം ഏർപ്പെടുത്തി. ശമ്പള ബിൽ തയാറാക്കുന്നതിന് ഈ മാസം മുതൽ മാറ്റം വരുത്തുകയാണ്. എല്ലാ മാസവും ഒന്നു മുതൽ മാസാവസാന ദിവസം വരെയുള്ള ഫിസിക്കൽ ഡ്യൂട്ടി കണക്കാക്കിയാണ് ശമ്പള ബിൽ തയാറാക്കി കൊണ്ടിരുന്നത്. ഒക്ടോബർ മുതൽ 25 മുതൽ അടുത്ത മാസം 26 വരെയുള്ള ദിവസങ്ങൾ കണക്കാക്കിയാണ് ശമ്പള ബിൽ തയാറാക്കുന്നത്. അതിന് മുന്നോടിയായി ഈ മാസം ഒന്നു മുതൽ 25 വരെയുള്ള ദിവസങ്ങളിലെ ശമ്പള ബിൽ ആണ് തയാറാക്കുന്നത് . ഈ മാസം 12 ഫിസിക്കൽ ഡ്യൂട്ടി ചെയ്തിട്ടുള്ളവർക്കും ശമ്പള ബിൽ തയാറാക്കുകയും ശമ്പളം അനുവദിക്കുകയും ചെയ്യും. 16 ഫി സിക്കൽ ഡ്യൂട്ടി ചെയ്യാത്തവർക്ക് സപ്ലിമെന്ററിയായാണ് ശമ്പള ബിൽ തയാറാക്കി കൊണ്ടിരിക്കുന്നത്. അതിനാൽ 16 ഫിസിക്കൽ ഡ്യൂട്ടി തികയാത്തവരുടെ ശമ്പളം വൈകുകയും ചെയ്യും. ഈ മാസത്തെ…
Read MoreCategory: Kollam
നഗ്നപൂജ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇര; പ്രതിക്കെതിരെ പോക്സോ ചുമത്തി പൊലീസ്
കൊല്ലം: ചടയമംഗലത്ത് അബ്ദുല്‍ ജബ്ബാര്‍ എന്ന മന്ത്രവാദി നഗ്നപൂജ നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു എന്ന് തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നപൂജ നടത്തിയതില്‍ പോക്സോ വകുപ്പ് പ്രകാരമാണ് അബ്ദുല്‍ ജബ്ബാറിനെതിരെ പുതിയ കേസ് ചുമത്തിയത്. മൂന്നുവര്‍ഷം മുമ്പ് അബ്ദുല്‍ ജബ്ബാറും സിദ്ധിക്കും ശ്രുതിയും ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനില്‍ നിലവില്‍ ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മന്ത്രവാദത്തിനുപയോഗിച്ചതിനും കടന്നുപിടിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോക്സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടിലും പെണ്‍കുട്ടിക്കും ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം. അതേസമയം, പ്രതികളെ കണ്ടെത്തുന്നതിന് തമിഴ്നാട്ടിലെ തീര്‍ത്ഥാടന…
Read Moreഅക്ഷയയിലൂടെ ഭാഗ്യദേവത കനിഞ്ഞു; അതിഥി തൊഴിലാളിയായ ‘ഭാഗ്യവാൻ’ പോലീസ് സഹായം തേടി
ചാത്തന്നൂർ: സംസ്ഥാനഭാഗ്യക്കുറിയുടെ അക്ഷയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ബംഗാൾ സ്വദേശിയായ തൊഴിലാളിക്ക്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഭാഗ്യം കടാക്ഷിച്ചപ്പോൾ നേരേ എത്തിയത് പോലീസ് സ്റ്റേഷനിലേക്ക്. പോലീസ് സഹായത്തോടെ എസ് ബി ഐ യുടെ ചാത്തന്നൂർ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. പശ്ചിമ ബംഗാൾ കുച്ച്ബീഹാർ ബാരാ ഹാൽഡിബാരി സ്വദേശിയായ ഉത്തം ബർമാനാ (45) ണ് 572-ാം നമ്പർഅക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയത്. എ. എക്സ് 1708 14 എന്ന നമ്പരിനാണ് 70 ലക്ഷം രൂപ. നിർമാണതൊഴിലാളിയായ ഉത്തം ബർമൻ അഞ്ച് വർഷം മുമ്പാണ് ചാത്തന്നൂരിൽ ജോലി തേടി എത്തിയത്. പണിക്ക് പോയി തിരിച്ചുവരുമ്പോൾ ചാത്തന്നൂരിലെ വഴിയോരത്ത് നടന്ന് ഭാഗ്യക്കുറി ടിക്കറ്റ് വിലക്കുന്ന ഒരു സ്ത്രീയുടെ കൈയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. വൈകുനന്നേരം താമസ സ്ഥലത്തെത്തി ഭാഗ്യക്കുറിയുടെ ഫലം നോക്കിയെങ്കിലും ഒന്നാം സമ്മാനം കിട്ടിയ വിവരമറിഞ്ഞില്ല.…
Read Moreമകന്റെ മരണവിവരമറിയിക്കാൻ വീട്ടിലെത്തിയപ്പോൾ അമ്മയും മരിച്ച നിലയിൽ! കൊട്ടാരക്കരയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത്….
കൊട്ടാരക്കര: നാട്ടുകാർ ആശുപത്രിയിലെത്തിച്ച മകൻ മരിച്ച വിവരമറിയിക്കാൻ വീട്ടിലെത്തിയപ്പോൾ അമ്മയേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളകം പനവേലി മടത്തിയറ കക്കാട് പുത്തൻപുരക്കൽ വീട്ടിൽ ചെല്ലമ്മ (75), മകൻ സന്തോഷ് (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനുള്ളിൽ അവശനിലയിലായിരുന്ന സന്തോഷിനെ നാട്ടുകാരിൽ ചിലരാണ് ആശുപത്രിയിലെത്തിച്ചത്. സന്തോഷ് ആശുപത്രിയിൽ മരിച്ചു. വിവരം പോലീസിലറിയിച്ചതിനെ തുടർന്ന് മരണവിവരമറിയിക്കാൻ പോലീസ് വീട്ടിലെത്തിയപ്പോഴാണ് ചെല്ലമ്മയെയും മരിച്ച നിലയിൽ കാണപ്പെട്ടത്. വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ട വീട്ടിലാണ് ചെല്ലമ്മയും സന്തോഷും സന്തോഷിന്റെ മകൻ സൂരജും (11) താമസിച്ചു വന്നിരുന്നത്. അമിത മദ്യപാനത്തിന് അടിമയായിരുന്ന സന്തോഷ് ജോലിക്കൊന്നും പോകാറില്ലായിരുന്നു. വീട്ടുപകരണങ്ങൾ വിറ്റാണ് മദ്യപിച്ചിരുന്നത്. വരുമാനമില്ലാത്തതിനാൽ മുഴു പട്ടിണിയിലായിരുന്നു കുടുംബം. ചെല്ലമ്മക്ക് ഭക്ഷണവുമായി ആരെങ്കിലും ചെന്നാൽ കതകു തുറക്കാതെ തിരിച്ചയച്ചിരുന്നു. സൂരജ് കൂട്ടുകാരുടെ വീടുകളിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഈ കുട്ടിയെ പോലും ഇയാൾ വീടിനുള്ളിൽ കയറ്റാറില്ലായിരുന്നു.…
Read Moreകൊട്ടാരക്കരയിൽ യുവ അഭിഭാഷകന് വെടിയേറ്റു; അയൽവാസി കസ്റ്റഡിയിൽ; വെടിവെച്ചത് ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ ഉപയോഗിച്ച്
കൊട്ടാരക്കര: യുവ അഭിഭാഷകന് അയൽവാസിയിൽനിന്ന് വെടിയേറ്റു. കൊട്ടാരക്കര ബാറിലെ അഭിഭാഷകൻ കോട്ടപ്പുറം സ്വദേശി മുകേഷിനാണ് വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പ്രൈം അലക്സിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഒരു സുഹൃത്തും കസ്റ്റഡിയിലുള്ളതായാണ് സൂചന. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. അഭിഭാഷകൻ വീടിനു മുന്നിൽ മറ്റു ചിലരുമായി സംസാരിച്ചുകൊണ്ടുനിൽക്കവേ അവിടെയെത്തിയ പ്രൈം അലക്സ് അഭിഭാഷകനുനേരെ വെടിയുതിർക്കുകയായിരുന്നു. തോൾഭാഗത്താണ് വെടിയേറ്റത്. ഉടൻതന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വെടിയുണ്ട തറഞ്ഞിരിക്കുന്നതിനാൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അഭിഭാഷകനെ മർദ്ദിച്ചതിനും വീടാക്രമിച്ചതിനും പ്രൈം അലക്സിനെതിരെ മൂന്നു കേസുകൾ നിലവിലുണ്ട്. ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് പോലീസ് അനുമാനം. ശാസ്ത്രിയ തെളിവുകൾ ശേഖരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Read Moreമന്ത്രവാദത്തിന്റെ പേരിൽ നഗ്നപൂജ; ഭർത്താവും അമ്മായിയമ്മയും മന്ത്രവാദിയും ഒളിവിൽ തന്നെ; നിരവധിപേരെ ചൂഷണം ചെയ്തതായി പരാതി
കൊല്ലം: മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്ന പൂജയ്ക്ക് വിധേയമാക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ ഉടൻ പിടിയിലാകും. മന്ത്രവാദി കുരിയോട് സ്വദേശി അബ്ദുൽ ജബ്ബാർ (44) ഉൾപ്പെടെ നാലു പ്രതികളാണ് ഒളിവിൽ കഴിയുന്നത്. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം. മന്ത്രവാദിക്കെതിരെ കൂടുതൽ പരാതികൾ പോലീസിന് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരാതിക്കാരിയുടെ ഭർതൃ മാതാവ് റിമാൻഡിലാണ്. ഇവർ മകനോടൊപ്പം യുവതിയെ മന്ത്രവാദത്തിന്റെ പേരിൽ പല സ്ഥലങ്ങളിലും കൊണ്ടുപോയിരുന്നു. പരാതിക്കാരിയുടെ ഭർത്താവ്, സഹോദരി, മന്ത്രവാദിയുടെ സഹായി സിദ്ധിഖ് എന്നിവരാണ് മറ്റു പ്രതികൾ . ഇവരെല്ലാം ഒരാഴ്ചയായി ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.യുവതിയെ ഭർത്താവിന്റെ സാന്നിധ്യത്തിൽ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചതായാണ് പരാതി. സിദ്ധിക്കിനെതിരെ ഭാര്യ ഉൾപ്പടെയുള്ളവർ പരാതി നൽകിയിരിക്കുകയാണ്. അബ്ദുൽ ജബ്ബാറും സിദ്ധിക്കും ചേർന്ന് ഒട്ടേറെ യുവതികളെ ചൂഷണം ചെയ്തിട്ടുള്ളതായി സിദ്ധിക്കിന്റെ ഭാര്യ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.…
Read Moreആഡംബര ബസ് സർവീസ് നടത്തുന്ന മൂലധനനിക്ഷേപമില്ലാത്ത കെ സ്വിഫ്റ്റ് കെഎസ്ആർടിസിക്ക് ബാധ്യതയാകുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ആഡംബര ബസ് സർവീസ് നടത്തുന്ന സ്വതന്ത്ര കന്പനിയായ കെ സ്വിഫ്റ്റ് കമ്പനിയും കെഎസ്ആർടിസിയെ പിഴിയുന്നു. യാതൊരു മൂലധന നിക്ഷേപവുമില്ലാത്ത കെസ്വിഫ്റ്റ് കെഎസ്ആർടിസി യിൽ നിന്നും ഇതുവരെ വാടകയായി ഈടാക്കിയത് 7.49 കോടി രൂപ. ഇതുവരെ സർവീസ് നടത്തിയതിന്10 കോടി നല്‍കണമെന്നാണ് കെസ്വിഫ്റ്റിന്റെ ആവശ്യം. കെഎസ്ആർടി സി യുടെ റൂട്ടുകളിൽ കെ സ്വിഫ്റ്റിന്റെ ബസുകൾ ദീർഘ ദൂര സർവീസ് നടത്തുന്നതിനാണ് കെ സ്വിഫ്റ്റിന് കെ എസ്ആർടിസി വാടക നല്‍കേണ്ടത്. കെ എസ് ആർ ടി സി യ്ക്ക് സർക്കാർ അനുവദിച്ച പ്ലാൻ ഫണ്ട് തുകയിൽ നിന്നും 50 കോടി വിനിയോഗിച്ചാണ് സ്വതന്ത്ര കന്പനിയായ കെ സ്വിഫ്റ്റന് 116 ബസുകൾ വാങ്ങിയത്. കെഎസ്ആർടിസിയ്ക്ക് അനുവദിച്ച തുക ഉപയോഗിച്ച് മറ്റൊരു കന്പനിയ്ക്ക് ബസ് വാങ്ങിയത് എങ്ങനെ എന്നതിന് ഇതുവരെ ഉത്തരമുണ്ടായിട്ടില്ല. കെ എസ്ആർടിസി യുടെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ചാണ്…
Read Moreനാടിന്റെ പേര് കളയാൻ കൊല്ലത്തെ പോലീസും ..! കള്ളക്കേസിൽ കുടുക്കി സൈനികനും സഹോദരനും പോലീസിന്റെ ക്രൂരമർദനം; വെള്ളം ചോദിച്ചപ്പോൾ പോലീസ് ചെയ്തതിങ്ങനെ
കൊല്ലം: കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണത്തിനു ശേഷം കേരള പോലീസിന്റെ മറ്റൊരു വീരഗാഥ കൊല്ലത്തു നിന്നു പുറത്തുവരുന്നു. സൈനികനെയും സഹോദരനെയും മൂത്രം കുടിപ്പിക്കാൻ പോലീസ് ശ്രമിച്ചുവെന്നാണ് പുതിയ വാർത്ത. കൊല്ലം കിളികൊല്ലൂരിലാണ് സംഭവം. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സഹോദരങ്ങളും കുടുംബാംഗങ്ങളും പോലീസിൽ നിന്നു തങ്ങൾ നേരിട്ട കൊടിയ പീഡനത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. എംഡിഎംഎ കേസിലുളളയാളെ ജാമ്യത്തിലിറക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഘ്നേഷിനെയും സഹോദരന് വിഷ്ണുവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത്. എന്നാല്‍, അവർ ജാമ്യമെടുക്കാൻ തയാറായില്ല. തുടർന്ന് പോലീസ് ക്രൂരമായി മർദ്ദിച്ചു. എസ്ഐ അനീഷ്, സിഐ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. മണികണ്ഠന്, ലോകേഷ് എന്നീ പൊലീസുകാരും മര്‍ദിച്ചു. സൈനികനായ സഹോദരന്റെ ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു. വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാന്‍ പൊലീസ് പറഞ്ഞെന്നും സഹോദരങ്ങൾ വെളിപ്പെടുത്തുന്നു. കേസിൽ കുടുക്കിയ നാലു പൊലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ട്. അതേസമയം, പീഡനത്തിനു നേതൃത്വം കൊടുത്ത സിഐ…
Read Moreഅനധികൃതമായി പുരയിടത്തിലെ തെങ്ങില്‍ നിന്നും തേങ്ങ അടര്‍ത്തി! യുവതിയേയും ഭര്‍ത്താവിനേയും പങ്കായം കൊണ്ട് യുവാക്കള്‍ ‘പഞ്ഞിക്കിട്ടു’; ഒടുവില്‍…
ചവറ: അനധികൃതമായി പുരയിടത്തിലെ തെങ്ങിൽ നിന്നും തേങ്ങ അടർത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവതിയേയും ഭർത്താവിനേയും പങ്കായം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ ഒന്നും രണ്ടും പ്രതികൾ പോലീസ് പിടിയിലായി. കോയിവിള ബിനു ഭവനിൽ കുട്ടപ്പായി എന്ന അനിൽ ആൻഡ്രൂസ്, തേവലക്കര കോയിവിള പുന്നപ്പുഴ ചരുവിൽ റാൽഫിൻ എന്നിവരാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. 16ന് പ്രതികൾ തേവലക്കര കോയിവിള ആറാട്ട്കടവ് വീട്ടിൽ ഷെറിന്റെ ബന്ധുവിന്റെ പുരയിടത്തിൽ നിന്നും അനധികൃതമായി തേങ്ങ അടത്തിയത് ഷെറിനും ഭർത്താവും ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ പങ്കായവുമായി വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിച്ചുകൊണ്ട ് ഷെറിനേയും ഭർത്താവിനേയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ 11 ക്രമിനൽ കേസ്സുകളിൽ പ്രതിയാണ് അറസ്റ്റിലായ അനിൽ ആൻഡ്രൂസ്. രണ്ടാം പ്രതി റാൽഫിനെതിരെ പോക്സോ കേസും നിലവിലുണ്ട്. ഷെറിന്റെ പരാതിയുടെ…
Read Moreകേരളത്തിലെ ഒരു സ്കൂളിലും ഇങ്ങനെയൊരു പിടിഎ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല! ഇടതു വലതു മുന്നണികള്‍ക്കൊപ്പം ബിജെപി പാനലും മത്സര രംഗത്ത്, ഒടുവില്‍…
അഞ്ചല്‍: ആകെ 1400 വോട്ടര്‍മാര്‍, 33 സ്ഥാനാര്‍ഥികള്‍, ഇടതു വലതു മുന്നണികള്‍ക്കൊപ്പം ബിജെപി പാനലും മത്സര രംഗത്ത്, സോഷ്യല്‍ മീഡിയ വഴിയടക്കം വാശിയേറിയ പ്രചാരണം. തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചു മൂന്നുമുന്നണികളുടെയും പ്രമുഖ നേതാക്കാള്‍. കനത്ത പോലീസ് കാവല്‍. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ കരുതും പഞ്ചായത്ത് തെരഞ്ഞെടുപ്പോ, ഏതെങ്കിലും സഹകരണ സംഘം തെരഞ്ഞെടുപ്പോ ആകുമെന്ന്. എന്നാല്‍ തെറ്റി. ഒരു സ്കൂള്‍ പിടിഎ തെരഞ്ഞെടുപ്പു കാര്യങ്ങളാണ് മുകളില്‍ പറയുന്നത്. ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കുള്ള പിടിഎ തെരഞ്ഞെടുപ്പിലാണ് വാര്‍ഡ് തെരഞ്ഞെടുപ്പിനേക്കാളും വീറും വാശിയും ഉണ്ടായത്. ഉച്ചകഴിഞ്ഞ് രണ്ടോടെ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. ചര്‍ച്ചക്ക് ശേഷം സ്ഥാനാര്‍ഥികള്‍ പരിചയപ്പെടുത്തി വോട്ടു ചോദിച്ചു. നാലരയോടെ വോട്ടിംഗ് നടപടി ആരംഭിച്ചു. രാത്രി ഏഴോടെ വോട്ടിംഗ് പൂര്‍ത്തിയാക്കി വോട്ടെണ്ണല്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്ത 550 രക്ഷിതാക്കളാണ് വോട്ടു രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ നടപടികള്‍ പോലും വലിയ…
Read More