പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന. പരിശോധനകളുമായി പോലീസ്. കേരളത്തില്‍ ജോലിക്കായി വരുന്ന ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് കഞ്ചാവ് വിപണനം നടത്തുന്ന സംഘമാണ് സജീവമായിരിക്കുന്നത്. കഴിഞ്ഞദിവസം പന്തളത്തു നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് ഈ സംഘത്തിലെ മുഖ്യകണ്ണിയാണെന്നും പോലീസ് പറഞ്ഞു. പശ്ചിമ ബംഗാള്‍ ജല്‍പൈഗുരി സ്വദേശി കാശിനാഥ് മൊഹന്താണ് (56 ) മൂന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബര്‍ ക്യാമ്പിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഹരിവസ്തുക്കളുടെ കടത്തിനും വില്പനയ്ക്കുമെതിരെ പോലീസ് പരിശോധന തുടര്‍ന്നുവരുന്നതിനിടെയാണ് ഈ കഞ്ചാവ് വേട്ട. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന് ഡി ഹണ്ട് എന്നപേരില്‍ പോലീസ് റെയ്ഡ്, അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും, സ്കൂള്‍ പരിസരങ്ങളടക്കമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചും ജില്ലയില്‍ നടന്നുവരികയാണ്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ്…
Read MoreCategory: Kottayam
വിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന പുരയിടത്തിൽ കഞ്ചാവുചെടി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് വൈക്കം എക്സൈസ്
കടുത്തുരുത്തി: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ വളര്‍ന്നുനിന്നിരുന്ന കഞ്ചാവുചെടി എക്സൈസ് സംഘമെത്തി പിഴുതെടുത്തു. ഇന്നലെ ആപ്പാഞ്ചിറ ചെറിയപാലത്തിനു സമീപത്തെ പറമ്പില്‍നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്. സമീപത്തെ ജെ ജെ ഹോണ്ട ഷോറൂമില്‍ വാഹന സര്‍വീസിനെത്തിയ ആളില്‍നിന്നും ലഭിച്ച വിവരമനുസരിച്ചാണ് എക്സൈസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഷോറൂമിനു പടിഞ്ഞാറുവശത്തായി 1.25 മീറ്റര്‍ ഉയരത്തിലായിരുന്നു കഞ്ചാവു ചെടി. സംഭവത്തില്‍ കേസെടുത്തതായി വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. മുമ്പ് ഷോറൂമിനു മുകളില്‍ സമീപത്തെ പോളിടെക്നിക് വിദ്യാര്‍ഥികള്‍ വാടകയ്ക്കു താമസിച്ചിരുന്നു. മാസങ്ങല്‍ക്കു മുമ്പ് എക്സൈസ് സംഘം ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളില്‍നിന്നു കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. കഞ്ചാവുചെടി ഇവിടെ നട്ടുവളര്‍ത്തി പരിപാലിച്ചതാണോയെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
Read Moreസ്പെഷല്‍ ട്രെയിനും അധികം കോച്ചുമായി ഓണത്തിരക്ക് കുറയ്ക്കാൻ റെയിൽവേ; സ്പെഷൻ സർവീസുകൾ ഒരുക്കാതെ കെഎസ്ആർടിസി
കോട്ടയം: ഓണത്തിരക്കിന് ആശ്വാസമായി റെയില്‍വേ മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനു പുറമെ പ്രധാന ട്രെയിനുകളില്‍ ഒന്നോ രണ്ടോ വീതം അധികം കോച്ചുകളും ഘടിപ്പിക്കും. കൊച്ചുവേളി-ബംഗളൂരു (വിശ്വേശ്വരയ്യ), കൊച്ചുവേളി- ചെന്നൈ (താമ്പരം), കൊച്ചുവേളി- മാംഗളൂരു റൂട്ടുകളിലാണ് വീക്ക്ലി സ്പെഷല്‍ ആരംഭിച്ചിരിക്കുന്നത്. നിസാമുദ്ദീന്‍, മംഗള, കേരള, ശബരി, ജയന്തി, മലബാര്‍ ഉള്‍പ്പെടെ പത്ത് ട്രെയിനുകള്‍ക്കാണ് അധികം കോച്ചിന് അനുമതിയായിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് നാട്ടിലേക്ക് റിസര്‍വേഷന്‍ കിട്ടില്ല.തിരക്കു പരിഗണിച്ചു കൊച്ചുവേളി -മംഗളൂരു സ്പെഷല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 28 വരെ നീട്ടിയിട്ടുണ്ട്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. തിരികെ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.40നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍,…
Read Moreഗ്രാമീണ ടൂറിസത്തിന്റെ സുന്ദരമായ കാഴ്ചയൊരുക്കി മലരിക്കല്‍ ആമ്പല്‍ വസന്തം: ഉദ്ഘാടനം നാളെ
കോട്ടയം: ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരമായ മലരിക്കലിലേക്കു സഞ്ചാരികളുടെ ഒഴുക്ക്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലെ ആമ്പല്‍വസന്തം തദ്ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തന്‍ മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൂന്നു മാസം കൊണ്ട് 1.5 കോടി രൂപ വരുമാനമാണു ലഭിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണു സഞ്ചാരികൾ കൂടുതലായും എത്തുന്നത്. ഈ വര്‍ഷത്തെ ആമ്പല്‍ വസന്തത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ എട്ടിനു മലരിക്കലില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിക്കും. തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയന് കെ.മേനോന് അധ്യക്ഷത വഹിക്കും. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, മലരിക്കല്‍ ടൂറിസം സൊസൈറ്റി ഭാരവാഹി വി.കെ. ഷാജിമോന്‍ എന്നിവര്‍ പ്രസംഗിക്കും. 1850 ഏക്കര്‍ വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കര്‍ വരുന്ന തിരുവായ്ക്കരി പാടത്തുമുള്ള ആമ്പല്‍ വസന്തം. രാവിലെ ആറു മുതല്‍…
Read Moreമുൻ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു: യുവാവിനെ മർദിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ
പള്ളിക്കത്തോട്: യുവാവിനെ വഴിയിൽവച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. അകലക്കുന്നം ആലേകുന്നേൽ എം.ജി. ശ്രീജിത്ത് (ഉണ്ണി-27) ആണു പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിൽ അകലക്കുന്നം സ്വദേശിയായ തേക്കുംകുന്നേൽ വീട്ടിൽ എം.ടി. രതീഷ് എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്കുവരുന്ന സമയം തവളപ്ളാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും തുടർന്നു ചവിട്ടിക്കൊല്ലുകയുമായിരുന്നു. പ്രതിക്കു രതീഷിനോടു മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കൊലപാതകം. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്നു സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു. പിന്നീട്, കുറവിലങ്ങാടിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Read Moreകോട്ടയം നഗരസഭയില്‍ അവിശ്വാസം മറ്റന്നാൾ; ബിജെപി നിലപാടു നിര്‍ണായകം
കോട്ടയം: കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനും വൈസ് ചെയര്മാന് ബി. ഗോപകുമാറിനുമെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ ചര്‍ച്ചയ്ക്കെടുക്കും. നഗരസഭയിലെ ക്ലറിക്കല്‍ ഉദ്യോഗസ്ഥന് പെന്ഷന് ഫണ്ടിൽനിന്നു മൂന്നു കോടി രൂപ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനുമെതിരേ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാവ് ഷീജ അനില്‍ നല്‍കിയിരിക്കുന്ന അവിശ്വാസത്തില്‍ എല്‍ഡിഎഫിലെ 21 പേര് ഒപ്പിട്ടിണ്ട്. ഒരാള്‍ക്ക് വിദേശത്ത് ആയതിനാല്‍ ഒപ്പിടാന്‍ സാധിച്ചില്ല. പ്രമേയ ചര്ച്ചയ്ക്കെടുക്കന്ന ദിവസം അംഗം ഹാജരാകും. ആറുമാസം മുമ്പ് എല്‍ഡിഎഫ് കൊണ്ടുവന്ന ആവിശ്വാസം പരാജയപ്പെട്ടിരുന്നു. നഗരസഭയില്‍ ആകെയുള്ള 52 അംഗങ്ങളില്‍ എല്‍ഡിഎഫ്22, യുഡിഎഫ് 21, ബിജെപിഎട്ട്, സ്വതന്ത്രഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന്റെ പിന്തുണയിലാണ് സ്വതന്ത്ര അംഗം ബിന്‍സി സെബാസ്റ്റ്യന്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷസ്ഥാനത്തെത്തിയത്. ബിജെപി പിന്തുണയോടെ മാത്രമേ അവിശ്വാസ പ്രമേയം പാസാക്കാനാകൂ. നഗരസഭയിലെ അഴിമതിയാരോപിച്ച് ബിജെപി…
Read Moreഓണം വരവായ്…ഇടുക്കിയിലെ മഴക്കാല നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു; സഞ്ചാരികൾക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒരുങ്ങി
തൊടുപുഴ: ഓണക്കാലമെത്തുന്നതോടെ ജില്ലയിൽ ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാകുമെന്ന് പ്രതീക്ഷ. പ്രതികൂല കാലാവസ്ഥ മൂലം പലപ്പോഴും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചിരുന്നതിനാൽ വലിയ തോതിൽ ഇത് ടൂറിസം മേഖലയെ ബാധിച്ചിരുന്നു. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരോധനവും സഞ്ചാരികളുടെ എണ്ണം കുറയാനിടയാക്കി. എന്നാൽ കഴിഞ്ഞ ദിവസം വരെ പെയ്ത മഴയ്ക്ക് ശമനമാകുകയും അലർട്ടുകൾ മെല്ലെ പിൻവലിക്കപ്പെടുകയും ചെയ്തതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. സ്വാതന്ത്ര്യദിനം ഉൾപ്പെടെ പൊതു അവധികൾ ലഭിച്ചെങ്കിലും സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനയുണ്ടായില്ല. സാധാരണ ഓഗസ്റ്റ് മാസം സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ജില്ലയിൽ എത്തിയ സന്ദർശകരുടെ എണ്ണ 10,729 ആണ്. വാഗമണ്ണിലാണ് കൂടുതൽ പേരെത്തിയത് വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 2655 പേരും മൊട്ടക്കുന്നിൽ 3697 പേരും…
Read Moreമജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമം; ദന്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കൊലപാതകശ്രമത്തിനു കേസ്
കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ശ്രീനവമി വീട്ടിൽ നിധിൻ പ്രകാശ് (ചക്കര- 27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രൻ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തായ മറ്റൊരാളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7.30 ഓടുകൂടി കോട്ടയം ബേക്കർ ജംഗ്ഷനു സമീപമുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽവച്ച് മജിസ്ട്രേറ്റിനുനേരേ അസഭ്യവർഷം നടത്തുകയും കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതുകൂടാതെ ഇവർ തങ്ങളുടെ കാറിൽ കരുതിയിരുന്ന ബിയർ കുപ്പിയെടുത്ത് നിലത്തെറിഞ്ഞുപൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.തുടർന്ന് സ്ഥലത്തിനിന്ന് ഇവർ കടന്നുകളഞ്ഞു. പ്രതികൾക്കെതിരേ കൊലപാതകശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിതിൻ പ്രകാശിന് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ…
Read Moreവാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലി തർക്കം; പിതാവിനെ മകൻ അടിച്ചു കൊന്നു
കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ പിതാവിനെ അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാഹുൽ വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലി ഷാജിയുമായി തർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് രാഹുൽ പിതാവിനെ അടിക്കുകയായിരുന്നു. അടിയേറ്റ ഷാജിയെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സംഭവത്തിന് പിന്നാലെ വീട്ടിൽ നിന്ന് തന്നെ രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമിക്കാൻ ഉപയോഗിച്ച അലവാങ്ക് വീട്ടുമുറ്റത്ത് നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട്ടിലെത്തി മേൽനടപടികൾ സ്വീകരിച്ചു.…
Read Moreമലരിക്കല്‍ ആന്പൽവസന്തത്തിനു തിരക്കേറി; ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരകേന്ദ്രം; നാട്ടുകാർക്കിത് വരുമാനകാലം…
കോട്ടയം: ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരകേന്ദ്രമായ മലരിക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലെ ആമ്പല്‍വസന്തം തദ്ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തന്‍ മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൂന്നു മാസംകൊണ്ടു 1.5 കോടി രൂപ വരുമാനമാണ് ലഭിച്ചത്. നെല്‍പ്പാടത്തെ കളയായ ആമ്പല്‍ മലരിക്കല്‍ നിവാസികള്‍ക്ക് വരുമാനത്തിന്റെയും വിളയായി മാറിയിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണ് തിരക്കേറെ. 1850 ഏക്കര്‍ വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കര്‍ വരുന്ന തിരുവായ്ക്കരി പാടത്തുമുള്ള ആമ്പല്‍ വസന്തം മീനച്ചിലാര്‍ -മീനന്തറയാര്‍- കൊടൂരാര്‍ നദീപുനര്‍സംയോജന പദ്ധതിയുടെ ഭാഗമായുള്ള ജനകീയ കൂട്ടായ്മയാണ് മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് എന്ന പേരില്‍ പൂക്കളുടെ ഉത്സവം വരുമാനമാര്‍ഗമാക്കി മാറ്റിയത്. രാവിലെ ആറു മുതല്‍ 10 വരെയാണ് മലരിക്കലില്‍ ആളുകള്‍ എത്തുന്നത്. ഏഴു മുതല്‍ ഒമ്പതു വരെയാണ് കാഴ്ചയ്ക്ക് ഏറ്റവും നല്ലത്. 10നു ശേഷം പൂക്കള്‍ വാടും.…
Read More