കണമല: എരുമേലിയിൽനിന്നു ശബരിമലയിലേക്കുള്ള പരമ്പരാഗത വനപാതയിൽ ഇന്നലെ മലയാളികളായ ഒരു സംഘം അയ്യപ്പഭക്തർ എത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു. നാളെയാണ് പാതയിലൂടെ തീർഥാടന യാത്ര അനുവദിക്കുകയെന്ന് വനപാലകർ പറഞ്ഞിട്ടും ഭക്തർ വഴങ്ങാതെ വന്നതോടെ ഒടുവിൽ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. ഭക്തരുടെ കൂടെ വനപാലകർ സുരക്ഷയ്ക്കായി അനുഗമിച്ചാണ് യാത്ര അനുവദിച്ചതെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ.വി. ജയൻ പറഞ്ഞു. വനപാതയുടെ പ്രവേശന ഭാഗമായ കോയിക്കക്കാവ് ഭാഗത്ത് ഇന്നലെയാണ് സംഭവം. അഴുത കാളകെട്ടി ഇടത്താവളം വരെ വനപാലകർ പിന്തുടർന്നു. തുടർന്ന് അഴുത നദിയിൽ സ്നാനം നടത്തിയ തീർഥാടകസംഘം വനപാതയിലൂടെ ശബരിമലയിലേക്ക് യാത്ര തുടർന്നെങ്കിലും വനപാലകർ ഇടപെട്ട് മുക്കുഴി ഇടത്താവളത്തിൽ ഇവർക്ക് തങ്ങാൻ ക്യാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. കടകളും വെളിച്ചവും കുടിവെള്ളവും ചികിത്സയും ഉൾപ്പടെ സൗകര്യങ്ങൾ വനപാതയിൽ അടുത്തദിവസം മുതലാണ് പൂർണ തോതിൽ സജ്ജമാകുകയെന്നും അതുകൊണ്ടാണ് 17…
Read MoreCategory: Kottayam
മീനച്ചിലാർ ഇനി കരകവിയില്ല, പാലാ മുങ്ങുകയുമില്ല..! നീരൊഴുക്ക് തടസപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്തെന്നറിയാൻ പഠനം
കോട്ടയം: മീനച്ചിലാറില്‍ നീരൊഴുക്ക് തടസപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും അശാസ്ത്രീയ നിര്‍മിതികള്‍ അടക്കമുള്ളവ പരിശോധിക്കുന്നതിനുമായി പഠനം നടത്തുന്നതിന് മീനച്ചില്‍ റിവര്‍ വാലി പ്രോജക്ടിന്റെ ഭാഗമായി 9.55 ലക്ഷം രൂപ അനുവദിച്ചു. അഞ്ചു മാസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. കനാല്‍, ഡ്രെയിനേജ് ശൃംഖലകളില്‍ സമ്പൂര്‍ണ പഠനം നടത്താനാണ് നിര്‍ദേശം. പാലായുടെ അപ്സ്ട്രീമിലേക്ക് മുമ്പ് പഠനം നടത്തിയിരുന്നു. താഴേയ്ക്ക് ആദ്യമായാണ് ഇത്തരമൊരു പഠനം. പാലാ ടൗണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വര്‍ഷകാലത്ത് വെള്ളപ്പൊക്കം പതിവാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡ്രെയിനേജ് നെറ്റ്വര്‍ക്ക് സിസ്റ്റത്തിന്റെ ടോപോഗ്രഫിക്കല്‍ സര്‍വേയും ഒബ്സ്ട്രക്ഷന്‍സ് ആന്‍ഡ് സെഡിമെന്റേഷന്‍ സ്റ്റഡിയുമാണ് നടക്കുക. മഴക്കാലത്ത് ആറ്റിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറന്‍ മേഖലയിലെ പാടശേഖരങ്ങളിലൂടെയും കൈവഴികളിലൂടെയുമാണ് വേമ്പനാട് കായലിലേക്ക് പതിക്കുന്നത്. ഇപ്പോള്‍ നീരൊഴുക്ക് സുഗമമല്ല എന്നതിനാലാണ് ജനവാസ മേഖലകളില്‍ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.വെള്ളം…
Read Moreറബർത്തടി വില ഇടനിലക്കാരും കച്ചവടക്കാരും നോക്കുകൂലിക്കാരും എടുത്തശേഷം കർഷകന് കിട്ടുന്നത് തുച്ഛമായ തുക; തട്ടിപ്പിന്റെ മറ്റൊരു മുഖം ഇങ്ങനെ…
ജോൺസൺ വേങ്ങത്തടം കോട്ടയം: റബർവിലയിടിവു മൂലം നട്ടം തിരിയുന്ന കർഷകർക്കു ഇരുട്ടടിയായി റബർത്തടി വിലയിടിവ്. ീർക്കറ്റിൽ റബർത്തടിക്കു ഉയർന്നവിലയുണ്ടെങ്കിലും ഇടനിലക്കാരും കച്ചവടക്കാരും തൊഴിലാളികളും നോക്കുകൂലിക്കാരും എടുത്തതിനുശേഷം മിച്ചം വരുന്ന തുകയാണു കർഷകരുടെ കൈയിലേക്കു വരുന്നത്. തടിവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരിൽ ഒരു ടൺ റബർത്തടിക്കു 8,000-8,500 രൂപ വരെ ലഭിക്കുമ്പോൾ റബർത്തടി വില്‍ക്കുന്ന കർഷകർക്കു ലഭിക്കുന്നതു 3,800-4,000 രൂപയാണ്. റബർത്തടിക്കു മാർക്കറ്റിൽ വില ഉയർന്നുനില്ക്കുമ്പോൾത്തന്നെ മുറിക്കൽക്കൂലി, ലോറിവാടക, നോക്കുകൂലി, ഇടനിലക്കാരുടെ കമ്മീഷൻ ഉൾപ്പെടെ മുന്നിൽ കണ്ടാണ് കച്ചവടക്കാർ റബർത്തടിക്കു വില പറയുന്നത്. ഒരു ദിവസം 300-350 ലോഡുകളാണ് പെരുമ്പാവൂരിൽ എത്തുന്നത്. ഇവിടെയുള്ള വൻകിട ഇടനിലക്കാരുടെ തീരുമാനമനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുന്നത്. 30-35 വർഷക്കാലം റബറിനെ പരിപാലിച്ചു വളർത്തിയ കർഷകർക്ക് അധ്വാനിച്ചതിന്റെ ഫലം പോലും ലഭിക്കാത്ത സ്ഥിതിയാണ്. റബർത്തടി വെട്ടി ലോറിയിലാക്കുന്നതുവരെ യന്ത്രവത്കരണം ഉണ്ടായിട്ടും ചില മേഖലകളിൽ തൊഴിലാളിയൂണിയനുകൾ നോക്കുകൂലി…
Read Moreലോകത്തെ അതിസാഹസികമായ ഓഫ് റോഡ് റേസ്! മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ ചീറിപ്പായാൻ കോട്ടയത്തിന്റെ സ്വന്തം ‘ജിപ്സി’യും
കോട്ടയം: മലേഷ്യന്‍ ഇന്റര്‍നാഷണല്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ആദ്യമായി മലയാളി സംഘം. ലോകത്തെ അതിസാഹസികമായ ഓഫ് റോഡ് റേസില്‍ മൂന്നാം സ്ഥാനത്തുള്ള മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ കോട്ടയം വാഴൂര്‍ മാഞ്ഞൂരാന് ഹൗസില്‍ ആനന്ദ് മാഞ്ഞൂരാനും സഹഡ്രൈവറും നാവിഗേറ്ററുമായ എറണാകുളം സ്വദേശി വിഷ്ണുരാജുമാണ് കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനവുമായി പങ്കെടുക്കുന്നത്. കെഎല്‍ 05 എഎം 1810 എന്ന സുസുക്കി ജിപ്സിയിലാണ് ഇവര്‍ ചീറിപ്പായുന്നത്. ഇന്ത്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ 2019ലും 2021ലും ഫസ്റ്റ് റണ്ണറപ്പായതിനാലാണ് ആനന്ദിനു മലേഷ്യന്‍ റെയ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മലേഷ്യന്‍ റെയ്ന്‍ ഫോറസ്റ്റ് ചലഞ്ചില്‍ മലയാളികള്‍ പങ്കെടുക്കുന്നതും ഇന്ത്യന്‍ വാഹനം ഉപയോഗിക്കുന്നതും ആദ്യമാണ്. കൊച്ചിയില്‍നിന്നും കപ്പലില്‍ മലേഷ്യയിലേക്കു അയച്ച കാര്‍ 16ന് അവിടെയെത്തും. മലേഷ്യയിലെ കാനനവഴികളിലുടെ 10 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 26 ഘട്ടങ്ങളാണുള്ളത്. ക്വലാലംപൂരില്നിന്നു 450 കിലോമീറ്റര്‍ അകലെയുള്ള കാടിനുള്ളിലാണ് റേസ്…
Read Moreകാഞ്ഞിരപ്പള്ളിയിലെ സംഭവങ്ങളുടെ ബംഗ്ലാവ്! പെരുമയുടെ തലക്കനമില്ലാതെ നെഹ്റു വിശ്രമിച്ച ബംഗ്ലാവ് പുതിയ ദൗത്യത്തിനൊരുങ്ങുന്നു
കാഞ്ഞിരപ്പള്ളി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സാന്നിധ്യംകൊണ്ടു പെരുമ നേടിയതിന്റെ തലക്കനമില്ലാതെ കാഞ്ഞിരപ്പള്ളിയുടെ “താലൂക്ക് ബംഗ്ലാവ്’ പുതിയ ദൗത്യത്തിനൊരുങ്ങുന്നു. നെഹ്റുവിന്റെ ജന്മദിനാഘോഷത്തിനായി നാടൊരുങ്ങുന്പോൾ 63 വർഷം മുന്‍പത്തെ ഓർമകളിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ഈ പഴയ കെട്ടിടത്തിന്റെ ചരിത്രം. അന്ന് കൊച്ചിയിൽനിന്നു കാർമാർഗം കുമളിയിലേക്കു പോവുകയായിരുന്നു പ്രധാനമന്ത്രി നെഹ്റു. കുമളിയിലേക്കുള്ള യാത്രാമധ്യേ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ വിശ്രമിക്കാൻ തീരുമാനിച്ചു. നെഹ്റു വരുന്ന വിവരം മണിക്കൂറുകൾക്കു മുന്‍പ് മാത്രമാണ് ലഭിച്ചത്. അന്നത്തെ താലൂക്ക് ഓഫീസ് ഒരു വലിയ ബംഗ്ലാവ് ആയിരുന്നതിനാലാണ് വിശ്രമത്തിന് ഇവിടം തെരഞ്ഞെടുത്തത്. ഏതാനും മണിക്കൂർ ഇവിടെ വിശ്രമിച്ച ശേഷമാണ് പ്രധാനമന്ത്രി യാത്ര തുടർന്നത്. അന്പരപ്പിച്ച വരവ് നെഹ്റു വരുന്ന വിവരമറിഞ്ഞു കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനിലുള്ള താലൂക്ക് ഓഫീസ് പടിക്കല്‍ ആദ്യമായി പ്രധാനമന്ത്രിയെ നേരിട്ടു കാണാന്‍ സ്ഥലവാസികളായ നൂറുകണക്കിനാളുകള്‍ ഇരന്പിയെത്തി. കൃത്യസമയത്തു തന്നെ പോലീസ് അകമ്പടിയോടെ പ്രധാനമന്ത്രി…
Read Moreഇടുക്കിയിൽ ആഫ്രിക്കന്‍ പന്നിപ്പനി; കരിമണ്ണൂരില്‍ പന്നികളെ കൊന്നുതുടങ്ങി; 276 പന്നികളെ ഇന്നു കൊല്ലും
തൊടുപുഴ: കരിമണ്ണൂര്‍ ചാലാശേരി ഭാഗത്തെ സ്വകാര്യ ഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേഖലയിലെ ഫാമുകളിലെ പന്നികളെ കൊന്നുതുടങ്ങി. ഇന്നു രാവിലെ മുതലാണ് മൃഗസംരക്ഷണ വകുപ്പിന്റെയും പോലീസിന്റെെയും നേതൃത്വത്തില്‍ പന്നികളെ കൂട്ടത്തോടെ കൊന്നുതുടങ്ങിയത്. 276 പന്നികളെയാണ് ഇന്നു കൊല്ലുന്നത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് പുറമെ നിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നില്ല. രോഗം സ്ഥിരീകരിച്ച 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ബിനോയി സി മാത്യു, ജില്ലാ എപ്പിഡമിളോജിസ്റ്റ് നിശാന്ത എം.പ്രഭ, കരിമണ്ണൂര്‍ സിഐ സുമേഷ് സുധാകരന് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍. കുത്തിവയ്പ്പു നല്‍കിയാണ് പന്നികളെ കൊല്ലുന്നത്. പിന്നീട് ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ജഡങ്ങള്‍ മറവുചെയ്തു. പ്രതിരോധ മരുന്നു തളിച്ചാണ് ജഡങ്ങള്‍ കുഴിച്ചുമൂടുന്നത്. കര്‍ശന സുരക്ഷാ നടപടികളാണ് പ്രദേശത്ത് സ്വീകരിച്ചിരിക്കുന്നതെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര്. മധുബാബു…
Read Moreവീട്ടമ്മയെ കബളിപ്പിച്ച് ദേവിയും സുമതിയും തട്ടിയെടുത്തത് 21 പവനോളം സ്വര്‍ണം! യുവതികള്‍ വീട്ടമ്മയെ കബളിപ്പിച്ച തന്ത്രം ഇങ്ങനെ…
കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയ കേസില്‍ 2 സ്ത്രീകളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കല്‍ പയ്യനല്ലൂര്‍ ഭാഗത്ത് അയ്യപ്പഭവനം വീട്ടില്‍ ദേവി (35), കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തന്‍വീട്ടില്‍ സുമതി(45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കോട്ടയം അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വര്‍ണം കൈവശപ്പെടുത്തുകയായിരുന്നു. നിലവില്‍ കിടങ്ങൂര്‍ അമ്മാവന്‍പടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകള്‍ തോറും കയറിയിറങ്ങി വില്പന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് വീട്ടമ്മയോട് നിങ്ങളുടെ വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വര്‍ണം കൊണ്ട് കുരിശ് പണിതാല്‍ മതി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കയ്യില്‍ നിന്നും പലപ്പോഴായി സ്വര്‍ണം കൈക്കലാക്കിയത്. പിന്നീട് വീട്ടമ്മക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കുകയും തുടര്‍ന്ന് ജില്ലാ പൊലീസ്…
Read Moreസ്വർണംവിറ്റ് മൊബൈൽഫോൺ വാങ്ങി; വീട്ടിൽ വഴക്കുപറഞ്ഞതിനെ തുടർന്ന്കുട്ടികൾ ഒളിച്ചോടി; തിരികെയെത്തിയ പെണ്‍കുട്ടികൾക്ക് കൗണ്‍സലിംഗ്
ഇടുക്കി: മൂന്നു ദിവസം മുമ്പ് വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് പിന്നീട് കട്ടപ്പനയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ വിശദമായ കൗണ്‍സിലിംഗിനു വിധേയരാക്കും. മൂന്നു ദിവസം പോലീസും പെണ്‍കുട്ടികളുടെ ബന്ധുക്കളും നടത്തിയ നീണ്ട തെരച്ചിലിനും ആശങ്കള്‍ക്കും ഒടുവിലാണ് തമിഴ്നാട്ടിലുള്‍പ്പെടെ കറങ്ങിയ പെണ്‍കുട്ടികളെ കട്ടപ്പനയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ കട്ടപ്പന പുതിയ സ്റ്റാന്‍ഡില്‍ ബസിറങ്ങിയ കുട്ടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ണില്‍ പെടുകയായിരുന്നു. പെണ്‍കുട്ടികളിലൊരാളുടെ സ്വര്‍ണ മാല പണയം വച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയതിനു വീട്ടില്‍ വഴക്കു പറയുകയും ഇക്കാര്യം സ്കൂളിലറിയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് നാടു വിടാന്‍ തീരുമാനിച്ചത്. പതിവുപോലെ സ്കൂളിലേക്കെന്നു പറഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂള്‍ വിദ്യാര്‍ഥികളും ചപ്പാത്ത് സ്വദേശിനികളുമായ കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. ഏലപ്പാറയില്‍ എത്തിയ ഇവര്‍ സ്കൂളില്‍ കയറാതെ കുരിശു പള്ളിക്കു സമീപം ബാഗ് ഉപേക്ഷിച്ച ശേഷം കട്ടപ്പനക്ക് വണ്ടി കയറി. അവിടെ നിന്നും തിരുവനന്തപുരം…
Read Moreതെരുവുനായ ആക്രമണം! രണ്ട് ആടുകള്‍ ചത്തു
വൈക്കം: വല്ലകം സബ്സ്റ്റേഷന് സമീപം രണ്ട് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. തമ്പിത്തറ സലിംകുമാറിന്റെ ആടുകളാണ് ചത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് സമീപമുള്ള പറമ്പിലാണ് ആടിനെ കെട്ടിയിരുന്നത്. ആടിന്റെ നിര്‍ത്താതെയുള്ള കരച്ചില് കേട്ട് സലിംകുമാറിന്റെ ഭാര്യ ഓടിയെത്തി നായ്ക്കളെ ഓടിച്ചെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ ഒരു ആട് ചത്തു. രണ്ടാമത്തെ ആടിനെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചത്ത ആടിലൊന്ന് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു; ബസ് കണ്ടക്ടറും കാർ ഡ്രൈവറും പോലീസ് പിടിയിൽ
ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാക്കളെ ചെങ്ങന്നൂർ പോലീസ് പിടികൂടി. സ്വകാര്യ ബസ് കണ്ടക്ടറായ ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്തിൽ അരുൺ (അനീഷ്-31), ടാക്സി ഡ്രൈവർ ശൂരനാട് നോർത്ത് ഇടപ്പണയം പാറക്കാവ് മനുഭവനത്തിൽ മനുമോഹൻ (28) എന്നിവരെയാണ് സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്ഐമാരായ എം.സി. അഭിലാഷ്, ബാലാജി എസ്. കുറുപ്പ്, അനിലാകുമാരി, സിപിഒമാരായ അതുൽ ഷൈൻ എന്നിവരടങ്ങുന്ന പോലീസ് രണ്ട് സംഘങ്ങളായി നടത്തിയ അന്വേഷണത്തിൽ അരുണിനെ ആനയടിയിൽനിന്നും മനുവിനെ കുമ്പഴനിന്നും പിടികൂടുകയായിരുന്നു. അരുൺ നൂറനാട്, വള്ളികുന്നം സ്റ്റേഷനുകളിലെ പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Read More