കറുകച്ചാൽ: പ്രണയ നൈരാശ്യത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ വളപ്പിൽ പതിനേഴുകാരിയെയും ആൺ സുഹൃത്തിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പാമ്പാടി പൂതക്കുഴി ചീനിക്കടുപ്പിൽ അഖിലിനെ (22) കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു. വയറിനു നേരെയുള്ള കുത്ത് തടയുമ്പോൾ പെൺകുട്ടിയുടെ കൈയ്യിലാണ് പരിക്കേറ്റത്. വീണ്ടും കുത്താൻ ശ്രമിച്ച അഖിലിനെ സുഹൃത്തും പെൺകുട്ടിയും ചേർന്ന് ബലമായി പടിച്ചു വലിച്ച് പോലീസ് സ്റ്റേഷന്റെ മുറ്റത്തെത്തിച്ചു. നിലവിളികേട്ട രണ്ടു പോലീസുകാരാണ് ആദ്യം ഓടിയെത്തി ഇവരെ രക്ഷിച്ചത്. പരിക്കേറ്റ് രക്തം വാർന്നൊലിച്ച പെൺകുട്ടിയെ ആശുപത്രിയിലും അഖിലിനെ സ്റ്റേഷനിലുമാക്കി. സംഭവത്തെപ്പറ്റി കറുകച്ചാൽ പോലീസ് പറഞ്ഞതിങ്ങനെ; പെൺകുട്ടിയും അഖിലും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഏതാനും മാസം മുൻപ് പെൺകുട്ടി അഖിലിൽ നിന്നും അകന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി അടുക്കുകയായിരുന്നു. ഇതോടെ അഖിലിന് ഇവരോട് കടുത്ത പകയായി. ഇന്നലെ രാവിലെ പത്തരയോടെ പന്ത്രണ്ടാംമൈലിൽ നിന്നും സുഹൃത്തിനൊപ്പം കറുകച്ചാലിലേക്ക് പെൺകുട്ടി ബസിൽ പോകുന്നത്…
Read MoreCategory: Kottayam
മീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി! 48 പന്നികളെ കൊന്ന് സംസ്കരിച്ചു! മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി
കോട്ടയം: മീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍നിന്നു പന്നിമാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍നിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും ഉത്തരവായി. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് ദ്രുതകര്‍മസേന രൂപീകരിച്ചു. ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാര്‍, മൂന്നിലവ്, കരൂര്‍,…
Read Moreകമ്പിയിൽ തട്ടി തോട്ടിൽ എങ്ങനെ വീണു ? യുവാവിന്റെ മരണം വൈദ്യുതാഘാതമേറ്റെന്ന്, ദുരൂഹതയേറുന്നു…
കൊടുമൺ: യുവാവിന്റെ മരണം വൈദ്യുതാഘാതമേറ്റെന്ന്, ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊടുമൺ ഐക്കരേത്ത് ആതിര ഭവനിൽ ആദർശി(21)ന്റെ മരണത്തിലാണ് ദുരൂഹതയേറുന്നത്. തട്ട തോലൂഴം പെട്രോൾ പമ്പിന് സമീപമുള്ള വലിയ തോട്ടിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മൃതദേഹം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റു മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ വ്യക്തിയുടെ കൃഷിഫാമിന് ചുറ്റും പന്നി കയറാതിരിക്കാൻ വൈദ്യുത കമ്പിവേലി സ്ഥാപിച്ചിരുന്നതായി പറയുന്നു. ഇത് അനധികൃതമെന്നാണ് പറയുന്നത്. ഈ കമ്പിവേലിയിൽ തട്ടി വീണതായാണ് നിഗമനം. കമ്പിയിൽ തട്ടി തോട്ടിൽ എങ്ങനെ വീണുവെന്ന സംശയം ഉയർന്നിട്ടുണ്ട്. ഫാമിലെ ജോലിക്കാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ആദർശ് ഈ സ്ഥലത്ത് എന്തിനു വന്നുവെന്നതിലും ദുരൂഹതയുണ്ട്. മൃതദേഹം തോട്ടിൽ മലർന്നു കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
Read Moreനിർമാണം നടക്കുന്ന വീട്ടിൽ മോഷണം; മോഷ്ടാവിനെ കുടുക്കിയതിനു പിന്നിൽ പോലീസിന്റെ തന്ത്രം
തലയോലപ്പറന്പ്: ബ്രഹ്മമംഗലം ഏനാദി പുഷ്പമംഗലത്ത് അഭിലാഷിന്റ വീട്ടിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശിയെ കുടുക്കിയതിനു പിന്നിൽ പോലീസിന്റ തന്ത്രം. അഭിലാഷിന്റ വീട്ടിലെ സ്വർണം അപഹരിക്കപ്പെട്ടെന്ന പരാതി ലഭിച്ചപ്പോൾ തന്നെ വീടുമായി അടുത്തിടപഴകിയ ആളാകും മോഷ്ടാവെന്ന നിഗമനത്തിലായിരുന്നു പോലീസ് . അഭിലാഷിന്റെ വീടുമായി ഏറെ സഹകരിച്ചു പോരുന്നവരും വീടു പണിക്കായി വന്നവരും സംശയമുനയിലാകുകയും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളിൽ വെസ്റ്റ് ബംഗാളിൽ നിന്നു വന്ന മുഫർജൽ മൊണ്ടേല സ്വർണാഭരണം മോഷണം പോയ ശേഷം രണ്ടു ദിവസം പണിക്കു വന്നില്ലെന്ന കാര്യം പോലീസിന്റ ശ്രദ്ധയിൽപ്പെട്ടു. ഒരു മാസം മുന്പാണിയാൾ വെസ്റ്റ് ബംഗാളിൽ നിന്നും വന്ന് അരയങ്കാവ് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു മെയ്ക്കാഡ് പണിക്ക് പോയി തുടങ്ങിയത്. ഇയാളെ അഭിലാഷിന്റ വീട്ടിൽ പണിക്ക് നിയോഗിച്ച കരാറുകാരന്റ അടുത്തെത്തി മുഫർജൽ തനിക്ക് അത്യാവശ്യമായി…
Read Moreമദ്യപിച്ചെത്തി ഭർത്താവ് മർദിക്കുന്നെന്ന ഫോൺകോൾ; പോലീസെത്തി തടയുന്നതിനിടെ എസ്ഐക്ക് യുവാവിന്റെ ക്രൂരമർദനം; പിന്നീട് സംഭവിച്ചത് കണ്ടോ!
ഇടുക്കി: വീട്ടമ്മയെ തല്ലുന്നതു തടയാനെത്തിയ എസ്ഐയെ കൈയേറ്റം ചെയ്ത പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഭർത്താവ് മർദിക്കുന്നതായി പോലീസ് സ്റ്റേഷനിൽ വീട്ടമ്മ വിളിച്ചറിയച്ചതനുസരിച്ച് അന്വേഷിക്കാൻ പോയ കട്ടപ്പന എസ്ഐ ഡി.സുരേഷിനാണ് മുഖത്തടിയും മർദനവുമേറ്റത്. സംഭവത്തിൽ കാഞ്ചിയാർ ലബ്ബക്കട കൽത്തൊട്ടി ചിരട്ടവയലിൽ സന്തോഷ് സെബാസ്റ്റ്യനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പോലീസ് ഉദ്യോഗസ്ഥനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. ഭർത്താവ് മദ്യപിച്ചെത്തി നിരന്തരം വഴക്കുണ്ടാക്കുന്നതായി യുവതി പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്നാണ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷും മറ്റ് രണ്ടു പോലീസ് ഉദ്യോഗസ്ഥരും ഇവിടേയ്ക്ക് എത്തിയത്. ഈ സമയം യുവതി നിലവിളിച്ചു കൊണ്ട് റോഡിൽ നിൽക്കുകയായിരുന്നു.തുടർന്ന് വീട്ടിനുള്ളിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയ സന്തോഷിനെ പോലീസ് വാഹനത്തിലേയ്ക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ എസ്ഐയെ ആക്രമിക്കുകയായിരുന്നു. മുഖത്തടിക്കുകയും മർദിക്കുകയും ചെയ്തു. ഉടനെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റി. പിന്നീട് എസ്ഐയെ…
Read Moreകോട്ടയം കെഎസ്ആർടിസി ബസ് ടെർമിനൽ തുറന്നു; നിർമാണം പൂർത്തീകരിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന്
കോട്ടയം: കാത്തിരിപ്പിനു വിരാമമായി, ചെളിയും പൊടിയും നിറഞ്ഞ് ബസ് കാത്തു നിൽക്കൻ സ്ഥലമില്ലാതെ മഴയും വെയിലുമേറ്റ് ഇനി നിൽക്കേണ്ട, യാത്രക്കാര്‍ക്ക് ആശ്വാസമായി കോട്ടയം കെഎസ്ആര്‍ടിസിയില്‍ പുതിയ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 1.81 കോടി രൂപ ചെലവിട്ടാണ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു നിലയുള്ള കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സംവിധാനങ്ങളുമടക്കം 6000 ചതുരശ്ര അടിയിലാണ് ടെര്‍മിനല്‍. കാലപ്പഴക്കത്തില്‍ അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. തറയോടുകള്‍ പാകിയതോടെ സ്റ്റാന്‍ഡിലെ കുഴികള്‍ മാറി. ഒരേ സമയം 10 ബസുകള്‍ നിരനിരയായി ടെര്‍മിനലിനു മുന്നില്‍ പാര്‍ക്കു ചെയ്യാം. മറ്റു ബസുകളുടെ പാര്‍ക്കിംഗ് ടെര്‍മിനലിന്റെ മറുഭാഗത്താണ്. എന്‍ക്വയറി, സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്, കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസ്, സെക്യൂരിറ്റി ഓഫീസ്, പോലീസ് എയ്ഡ്പോസ്റ്റ് എന്നിവ ടെര്‍മിനലിലുണ്ട്. ഇതുകൂടാതെ യാത്രക്കാര്‍ക്കായി 16 ശുചിമുറികളുമുണ്ട്. കോഫി ഷോപ്പും…
Read Moreഅഞ്ചുകോടിയുടെ മനോഹര നിർമിതി! പാലായിലെ ലണ്ടന്‍ ബ്രിഡ്ജ് കടക്കണമെങ്കില്‍ കടമ്പകളേറെ…
പാലാ: ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി മീനച്ചിലാറിന്റെയും ളാലം തോടിന്റെയും സംഗമസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെങ്കില്‍ കടമ്പകളേറെ. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയിലുള്ള 30 മീറ്റര്‍ ഇരുമ്പുപാലവും പാരീസിലെ ലവ്റെ മ്യൂസിയത്തിന്റെ രൂപത്തില്‍ ഗ്ലാസ് മേല്ക്കൂരയോടു കൂടിയ ഭൂഗര്‍ഭ ഹാളും ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. തർക്കം നീളുന്നു, പരിഹാരം അകലെ കുടിവെള്ള കണക്ഷനും വൈദ്യുതി കണക്ഷനും ഇവിടെ ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച് കേരള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും കോണ്‍ട്രാക്ടറും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. കരാര്‍ പ്രകാരമുളള ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി കോണ്‍ട്രാക്ടറും ഇല്ലെന്ന് കിറ്റ്കോയും പറയുന്നു. പ്രശ്നപരിഹാരത്തിനു ചര്‍ച്ച നടക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. ഇവിടെ വൈദ്യുതി, ജല കണക്ഷനുകള്‍ എടുത്തുനല്‍കിയ ശേഷം കിറ്റ്കോ വിനോദ സഞ്ചാര വകുപ്പിന് കൈമാറാതെ ഈ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനാവില്ല. പാലായില്‍ നിന്നും 50 കിലോമീറ്റര്‍…
Read Moreഞാന്‍ കൊച്ചിക്കാരനാ… പക്ഷേ..! യുവാവിന്റെ വിക്രയകള്‍ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം; നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന അവസ്ഥയില്‍ പോലീസെത്തി; ഒടുവില്‍…
കടുത്തുരുത്തി: ലഹരിക്കടിമപ്പെട്ടു യുവാവ് കാട്ടിയ വിക്രിയകള്‍ നാട്ടുകാരെ മണിക്കൂറുകളോളം വട്ടം ചുറ്റിച്ചു. ലഹരിമൂത്ത് അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന അവസ്ഥയില്‍ പോലീസെത്തി യുവാവിനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. ശനിയാഴ്ച്ച രാത്രി 9.30നു കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം. മറ്റൊരു യുവാവിനൊപ്പമാണ് രാത്രിയില്‍ നാട്ടുകാര്‍ ഇയാളെ കാണുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയ യുവാവ് ഈ സമയം അവിടെ ബസ് കാത്തു നില്‍ക്കുകയായിരുന്നയാളെ അകാരണമായി മര്‍ദിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ രംഗം പന്തിയല്ലെന്നു മനസിലാക്കി ഒപ്പമുണ്ടായിരുന്നയാള്‍ സ്ഥലം വിട്ടു. നാട്ടുകാര്‍ ചുറ്റുംകൂടിയതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി ഇയാള്‍ അവിടെ കിടന്നു. ഇതിനിടെ, ഇതുവഴിയെത്തിയ തെരുവുനായയെ പിടിച്ച് ഇയാള്‍ മടയിലിരുത്തി. നാട്ടുകാര്‍ ഇതു ചോദ്യം ചെയ്തതോടെ ഇയാള്‍ നാട്ടുകാര്‍ക്കുനേരേ തിരിഞ്ഞു. ഇതോടെ നാട്ടുകാര്‍ യുവാവിനെ കൈകാര്യം ചെയ്യുമെന്ന അവസ്ഥയിലേക്കെത്തി. താന്‍ കൊച്ചിക്കാരനാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ നാട്ടുകാരെ പേടിപ്പിക്കാന്‍…
Read Moreഒൺലൈൻ റമ്മി കളിയിലൂടെ നഷ്ടമായത് വീടുനിർമാണത്തിന് കരുതിയ ലക്ഷങ്ങൾ; നഷ്ടപ്പെട്ട തുക കണ്ടെത്താൻ വീടുകളിൽ മോഷണം; ഒടുവിൽ…
വണ്ടിപ്പെരിയാർ: ഒൺലൈൻ റമ്മി കളിയിൽ നഷ്ടമായത് ലക്ഷങ്ങൾ. നഷ്ടം നികത്താൻ ആറു വീടുകളിൽനിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ചയാളെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചുമല പുതുക്കാട് പുതുലയം സ്വദേശി യാക്കോബിനെയാണ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ മഞ്ചുമലയിൽ മൂന്നു പവൻ സ്വർണം മോഷണം പോയെന്ന പരാതി കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാർ പോലീസിനു ലഭിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ ആറു വീടുകളിൽനിന്നു സ്വർണം മോഷണം പോയതായുള്ള പരാതി ലഭിച്ചത്. വീടുപണിക്ക് കരുതിയിരുന്ന ഒന്നരലക്ഷം രൂപയോളം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടതോടെ ഈ തുക കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്നു പ്രതി പോലീസിനോട് സമ്മതിച്ചു. ആളുകൾ പറഞ്ഞതനുസരിച്ച് യാക്കോബിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് പ്രതി മോഷണം നടത്തിയതായി കണ്ടെത്തിയത്.
Read Moreമണിക്കൂറിന് 30 രൂപ നൽകിയാൽ മാത്രം ഈ സൗകര്യം; കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി
കോട്ടയം: റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമമുറി യാത്രക്കാർക്കായി തുറന്നു കൊടുത്തു. 40 യാത്രക്കാർക്ക് ഒരേ സമയം വിശ്രമിക്കാൻ സൗകര്യം ലഭ്യമാകുന്ന വിശ്രമമുറി കോട്ടയം റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റുഫോമിലാണ് നിർമാണം പൂർത്തിയായത്. ഒരു മണിക്കൂർ നേരത്തേക്ക് 30 രൂപയാണ് ഈടാക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും മൂന്ന് വീതം കുളിമുറിയും, മൂന്ന് വീതം ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. ശബരിമല സീസണ് നവംബർ 16ന് ആരംഭിക്കുന്നതിനു മുൻപായി മൂന്ന് നിലയിലുള്ള പിൽഗ്രിം സെന്റർ കൂടി തുറക്കുമെന്ന് തോമസ് ചാഴിക്കാടൻ എംപി അറിയിച്ചു. ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള മുഴുവൻ യാത്രക്കാർക്കും സൗകര്യപ്രദമായ വിശ്രമ സൗകര്യമാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. പിൽഗ്രിം സെന്ററിൽ അയ്യപ്പ·ാർക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലകളിൽ ഓരോ നിലകളിലും 20 വീതം കുളിമുറിയും, ശുചിമുറിയും ആണ് സജ്ജീകരിച്ചിരിക്കുന്നത്. ശബരിമല തീർഥാടകർക്കായി കഐസ്ആർടിസി ബസുകൾ റബർ ബോർഡ് ജംഗ്ഷൻ…
Read More