ഞാന്‍ കൊച്ചിക്കാരനാ… പക്ഷേ..! യുവാവിന്റെ വിക്രയകള്‍ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം; നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന അവസ്ഥയില്‍ പോലീസെത്തി; ഒടുവില്‍…

കടുത്തുരുത്തി: ലഹരിക്കടിമപ്പെട്ടു യുവാവ് കാട്ടിയ വിക്രിയകള്‍ നാട്ടുകാരെ മണിക്കൂറുകളോളം വട്ടം ചുറ്റിച്ചു.

ലഹരിമൂത്ത് അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന അവസ്ഥയില്‍ പോലീസെത്തി യുവാവിനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി.

ശനിയാഴ്ച്ച രാത്രി 9.30നു കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം. മറ്റൊരു യുവാവിനൊപ്പമാണ് രാത്രിയില്‍ നാട്ടുകാര്‍ ഇയാളെ കാണുന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയ യുവാവ് ഈ സമയം അവിടെ ബസ് കാത്തു നില്‍ക്കുകയായിരുന്നയാളെ അകാരണമായി മര്‍ദിക്കുകയായിരുന്നു.

ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ രംഗം പന്തിയല്ലെന്നു മനസിലാക്കി ഒപ്പമുണ്ടായിരുന്നയാള്‍ സ്ഥലം വിട്ടു.

നാട്ടുകാര്‍ ചുറ്റുംകൂടിയതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി ഇയാള്‍ അവിടെ കിടന്നു. ഇതിനിടെ, ഇതുവഴിയെത്തിയ തെരുവുനായയെ പിടിച്ച് ഇയാള്‍ മടയിലിരുത്തി.

നാട്ടുകാര്‍ ഇതു ചോദ്യം ചെയ്തതോടെ ഇയാള്‍ നാട്ടുകാര്‍ക്കുനേരേ തിരിഞ്ഞു. ഇതോടെ നാട്ടുകാര്‍ യുവാവിനെ കൈകാര്യം ചെയ്യുമെന്ന അവസ്ഥയിലേക്കെത്തി.

താന്‍ കൊച്ചിക്കാരനാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ നാട്ടുകാരെ പേടിപ്പിക്കാന്‍ ശ്രമിച്ചത്.

വിവരമറിഞ്ഞ് കടുത്തുരുത്തി എസ്‌ഐ സ്ഥലത്തെത്തി യുവാവിനോടു വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു.

താന്‍ കൊച്ചിക്കാരനാണെന്നും എംഡിഎം ഉപയോഗിച്ചുവെന്നുമാണ് യുവാവ് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ഇയാളെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

Related posts

Leave a Comment