തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ഒന്നര വർഷത്തോളം പീഡനത്തിനിരയാക്കിയ കേസിൽ ബന്ധുവും റിട്ട. കൃഷി ഓഫീസറും ഉൾപ്പെടെ മൂന്നുപേർകൂടി അറസ്റ്റിലായി. ഇതോടെ കേസിൽ ഇതിനോടകം 11 പേർ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ മാതാവും ഇടനിലക്കാരനും പീഡിപ്പിച്ചവരും ഉൾപ്പെടെയാണ് അറസ്റ്റിലായത്. റിട്ട. കൃഷി ഓഫീസർ കുമാരമംഗലം പെരുന്പള്ളിച്ചിറ പുതിയിടത്തുകുന്നേൽ മുഹമ്മദ് മൊയ്തീൻ (68), തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവർ കുമാരമംഗലം പൊന്നാംകേരിൽ അനന്ദു അനിൽ (24), എന്നിവരും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൊയ്തീനും അനന്ദുവും കുമാരമംഗലത്തും തൊടുപുഴയിലെ വിവിധ സ്ഥലങ്ങളിലും എത്തിച്ചുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വീട്ടിലെത്തി അടുപ്പം സ്ഥാപിച്ചാണ് ബന്ധു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടെ അറസ്റ്റിലായ മാതാവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായ മാതാവിനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പോലീസ് സംരക്ഷണയിൽ തൊടുപുഴയിലെ…
Read MoreCategory: Kottayam
രാവിലെ നടക്കാനിറങ്ങിയ കുട്ടികൾക്കു നേരേ തെരുവ് നായ്ക്കളുടെ ആക്രമണം; കുട്ടി കിണറ്റിൽ വീണു; യുവാവ് പിന്നാലെ ചാടി രക്ഷിച്ചു; സംഭവം കടുത്തുരുത്തിയില്‍
കടുത്തുരുത്തി: രാവിലെ നടക്കാനിറങ്ങിയ കുട്ടികൾക്കു നേരേ തെരുവ് നായ്ക്കളുടെ ആക്രമണം. തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ ആറു വയസുകാരൻ അയൽവീട്ടുമുറ്റത്തെ കിണറ്റിൽ വീണു. പിന്നാലെ ചാടിയ യുവാവ് കുട്ടിയെ രക്ഷിച്ചു. കുട്ടിയുമായി യുവാവ് കയറിൽ തൂങ്ങിക്കിടന്നാണ് രക്ഷകനായത്. ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും കരയ്ക്കു കയറ്റി രക്ഷിച്ചത്. ഇന്നലെ രാവിലെ ആറോടെ പെരുവ കുന്നപ്പിള്ളി വേലിയാങ്കരയിലാണ് സംഭവം. കുന്നപ്പിള്ളി കോയിക്കൽ ഗിരീഷ്-സുജ ദന്പതികളുടെ ഇളയ മകൻ ദേവാനന്ദ് (നന്ദു ) ആണ് അപകടത്തിൽപെട്ടത്. നന്ദുവും അയൽവാസി ശ്രീഹരിയും രാവിലെ നടക്കാൻ പോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നായ്ക്കൾ പുറകെയുണ്ടോയെന്നറിയാൻ തിരിഞ്ഞു നോക്കുന്നതിനിടെയാണ് വീട്ടുമുറ്റത്തെ സംരക്ഷണഭിത്തിയില്ലാത്ത കിണറ്റിലേക്കു നന്ദു വീണത്. കിണറിന്റെ മുകളിലിട്ടിരുന്ന വലയും പൊട്ടിച്ചു കുട്ടി കിണറ്റിലേക്കു വീഴുകയായിരുന്നു. സംഭവം കണ്ട ഒക്കരണ്ടിയിൽ വീട്ടിൽ റെജിയുടെ ഭാര്യ സ്മിത ഉറക്കത്തിലായിരുന്ന റെജിയെ വിളിച്ചെഴുന്നേൽപിച്ചു. റെജി കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്കു ചാടുകയായിരുന്നു. വെള്ളത്തിലേക്കു…
Read Moreകാണാതായ വിദ്യാർഥിനി അയൽവാസിയുടെ വീട്ടിലെ കട്ടിലിന്റെ അടിയിൽ! കൂരോപ്പടയില്‍ നടന്ന സംഭവം ഇങ്ങനെ…
കൂരോപ്പട: കാണാതായ വിദ്യാർഥിനിയെ അയൽവാസിയുടെ വീട്ടിലെ കട്ടിലിന്റെ അടിയിൽ കണ്ടെത്തി. അയൽവാസിയുടെ വീട്ടിലെ കട്ടിലിന്റെ അടിയിൽ കിടക്കുകയായിരുന്നു. ഇന്നലെ രാത്രി യോടെ അടുത്തവീട്ടിലെ ഒരു മുറിയിൽ കട്ടിലിന്റെ അടിയിലിരുന്ന പാത്രം നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നോക്കുന്പോഴാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഒളിച്ചിരുന്ന മുറി ഈ വീട്ടിൽ മകൾ എത്തുന്പോൾ ഉപയോഗിച്ചിരുന്നതാണ്. ഈ മകൾ കറുകച്ചാലിൽ ഭർത്താവിന്റെ വീട്ടിലായിരുന്നു. കുട്ടി ഒളിച്ചിരുന്ന വീട്ടിലുള്ളവർ ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോയി വൈകുന്നേരം 5.30നാണ് തിരിച്ചെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30നു വീടിനുള്ളിൽ കയറി ഒളിച്ചതായാണ് വിദ്യാർഥിനി പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് വൈദ്യപരിശോധനകൾക്കായി പാന്പാടി ആശുപത്രിയിൽ എത്തിച്ചു. കൂരോപ്പട മാതൃമല താമസിക്കുന്ന വിദ്യാർഥിനിയെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതലാണ് കാണാതായത്. ളാക്കാട്ടൂർ എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി അയൽവീടുകളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് എത്തുകയും മടങ്ങുകയും…
Read Moreപൊട്ടക്കിണറ്റിൽ ചന്ദനത്തടികൾ ! ചന്ദനത്തടി പുറത്തെടുക്കാന്‍ തിടുക്കംകാട്ടാതെ വനംവകുപ്പ്
നെടുങ്കണ്ടം: രാമക്കൽമെട്ടിനു സമീപം സ്വർഗംമെട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിനുള്ളിൽ ചന്ദനത്തടികൾ കണ്ടെത്തി. വനംവകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികൾ മരുതുംമൂട്ടിൽ അൻസാരിയുടെ സ്ഥലത്തെ കിണറ്റിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാമക്കൽമെട്ടിനു സമീപം ബാലൻപിള്ളസിറ്റിയിൽനിന്നും ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് കിണറ്റിൽ വെട്ടിക്കീറി കഷണങ്ങളാക്കിയ നിലയിലുള്ള ചന്ദനത്തടികൾ പ്രത്യക്ഷപ്പെട്ടത്. തടികൾ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ഇന്ന് പുറത്തെടുക്കും. ശനിയാഴ്ച വൈകുന്നേരമാണ് പ്രദേശവാസി കിണറ്റിൽ തടിക്കഷണങ്ങൾ കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം വനംവകുപ്പ് കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടായിരുന്നതിനാൽ തടി ചന്ദനമാണോയെന്ന് ഉറപ്പിക്കാനായില്ല. ഇന്നലെ രാവിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി. ഉദയഭാനു, ബിഎഫ്ഒ ടി.എസ്. സുനീഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികളാണെന്ന് സ്ഥിരീകരിച്ചത്. 60 അടിയിലേറെ താഴ്ചയുള്ള…
Read Moreവില കിലോയ്ക്ക് 240, ചെറുനാരങ്ങയാണ് താരം! സര്‍ബത്ത് വില്പനയടക്കം നിര്‍ത്തി ചെറുകിട വ്യാപാരികള്‍
പത്തനംതിട്ട: ചെറുനാരങ്ങയ്ക്ക് വന്‍വിലക്കയറ്റം. സര്‍ബത്ത് വില്പനയടക്കം നിര്‍ത്തി ചെറുകിട വ്യാപാരികള്‍. വിലക്കയറ്റം നാരങ്ങാ വ്യാപാരികളെയും വഴിയോരക്കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. റംസാന് വ്രതാനുഷ്ഠാനകാലത്ത് നാരങ്ങയ്ക്ക് വില്പന ഏറെയുള്ള സമയമാണ്. ചെറുനാരങ്ങയ്ക്ക് അപ്രതീക്ഷിതമായി വില ഉയര്‍ന്നതോടെ മലയാളികളുടെ ഇഷ്ട പാനീയമായ നാരങ്ങാ സര്‍ബത്തിന്റെ വില്പന പല ചെറുകിട വ്യാപാരികളും നിര്‍ത്തിവച്ച അവസ്ഥയാണുള്ളത്. കിലോയ്ക്ക് 40 മുതല്‍ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് നിലവില്‍ 240 മുതല്‍ 260 വരെയാണ് വിപണി വില. 240 രൂപയ്ക്കു ചെറുനാരങ്ങാ വാങ്ങി 20 രൂപയ്ക്ക് സര്‍ബത്ത് വില്ക്കാന് കഴിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടെ ഏറ്റവും ചുരുങ്ങിയ ചിലവില്‍ ദാഹമകറ്റുന്ന മലയാളികളുടെ പ്രിയപ്പെട്ട പാനീയമാണ് ഈ വേനല്‍കാലത്ത് അന്യമാകുന്നത്. റംസാന് നോമ്പിന്റെ ക്ഷീണമകറ്റാന്‍ ഏറെ ആശ്രയിക്കുന്നതും ചെറുനാരങ്ങായെ ആണ്. വിവാഹ ചടങ്ങുകള്‍ക്കും ഒഴിച്ചുകൂട്ടാനാവാത്ത ചെറുനാരങ്ങാ വിവാഹച്ചെലവിന്റെ ബജറ്റിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ചെറുനാരങ്ങാ കൃഷിയിടങ്ങളില്‍ ആനയുടെ…
Read Moreയാത്രാസൗകര്യങ്ങൾ ഇല്ലാത്ത പൊങ്ങലക്കരിയിലെ കൈത്തോടുകളിലൂടെ കുതിക്കുന്ന ‘അൻസിക’ ! കൗതുകക്കാഴ്ചയായി ജോസിന്റെ കുഞ്ഞൻബോട്ട്
കുമരകം: യാത്രാസൗകര്യങ്ങൾ ഇല്ലാത്ത പൊങ്ങലക്കരിയിലെ കൈത്തോടുകളിലൂടെ കുതിക്കുന്ന “അൻസിക’ എന്ന കുഞ്ഞൻ ബോട്ട് കോളനിനിവാസികൾക്കു കൗതുകമായി. യാത്രാക്ലേശത്തിനു പരിഹാരമായി സ്ഥലവാസിയായ കപ്പടച്ചിറ കെ.ഒ. ജോസ് രൂപകല്പന ചെയ്തു സ്വയം നിർമിച്ചതാണ് “അൻസിക’. പഞ്ചായത്തിലെ വികസനം എത്താത്ത പ്രദേശങ്ങളിൽ ഒന്നാംസ്ഥാനത്താണ് എട്ടാം വാർഡിലെ പടിഞ്ഞാറേക്കരി. രോഗികളെ ആശുപത്രിയിലെത്തിക്കുകയാണ് ബന്ധുക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി. എട്ടു മാസമെങ്കിലും വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന സാധാരണക്കാരാണ് ഇവിടെയുള്ളത്. യാത്രാ ക്ലേശത്തിനു പരിഹാരമായി റോഡും പാലവും പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ല എന്ന യാഥാർഥ്യത്തിന്റെ അനന്തരഫലമാണു കരിയിലെ ചെറുതോടുകളിലൂടെ ഒഴുകി സഞ്ചരിക്കുന്ന കുഞ്ഞൻ മോട്ടോർ ബോട്ട്. വള്ളത്തിൽ ഘടിപ്പിക്കുന്ന യമഹാ എൻജിൻ ഉപയോഗിക്കാം. മേൽക്കൂര ഉള്ളതിനാൽ മഴയത്തും വെയിലത്തും യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ മൂന്നു പേർക്ക് സുഖമായി സഞ്ചരിക്കാം. കേവലം ഒരു ലക്ഷം രൂപ മാത്രം മുടക്കി നിർമിച്ച ബോട്ടിന്റെ ടെക്നോളജി പൂർണമായും ജോസിന്റേതു മാത്രമാണ്. ആശാരിപ്പണിക്കാരനായ…
Read Moreകുടുംബ ബജറ്റുകളുടെ താളംതെറ്റിച്ചു വിലവർധന;സാധാരണക്കാർ പ്രതിസന്ധിയിൽ
vilകാഞ്ഞിരപ്പള്ളി: അവശ്യസാധനങ്ങളുടെയും ഇന്ധന-പാചകവാതകത്തിന്റെയും വിലവര്‍ധന കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്നു. കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക പ്രതിസന്ധിയിലും ദുരിതത്തിലായ സാധാരണക്കാര്‍ക്ക് വിലക്കയറ്റം ഏറെ ഇരുട്ടടിയായിരിക്കുകയാണ്. ദിനംപ്രതി അവശ്യസാധനങ്ങളുടെയും ഇന്ധന-പാചക വാതകത്തിന്റെയും വിലയിലുണ്ടായ വർധനവാണ് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്ഥിരവരുമാനക്കാരെയും ദിവസവേതനക്കാരെയുമാണ് വിലവര്‍ധന ഏറെ ബാധിച്ചത്. അരി, പച്ചക്കറി എന്നിവയുടെ വിലയില്‍ വലിയ വർധനവാണ് ഉണ്ടായത്. അഞ്ചു മുതല്‍ എട്ടു രൂപ വരെയാണ് ഒരു കിലോ അരിക്ക് വിലകൂടിയത്. പയര്‍വര്‍ഗങ്ങളുടെ വിലയില്‍ കുറവുണ്ടായെങ്കിലും പച്ചക്കറി വില കുത്തനേ ഉയര്‍ന്നു. പച്ചക്കറികളുടെ വിലയില്‍ 10 രൂപ മുതല്‍ വില കൂടിയിട്ടുണ്ട്. പ്രതിദിനം പച്ചക്കറി വിലയില്‍ മാറ്റമുണ്ടാകുന്നുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. 825 രൂപയായിരുന്ന പാചകവാതകത്തിന്റെ വില 906.50 രൂപയായി ഉയര്‍ന്നു. കെട്ടുവിറകിന് കഴിഞ്ഞ വര്‍ഷം 65 മുതല്‍ 70 രൂപ വരെയായിരുന്നത് ഈ വർഷം 75 മുതല്‍ 85 രൂപ വരെയായി ഉയർന്നിരിക്കുകയാണ്. കൂടുതല്‍ കുടുംബങ്ങളും…
Read Moreതിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കൽ രാഷ്ട്രീയ പോരിലേക്ക്; വ്യാപാരികളെക്കൂട്ടി എൽഡിഎഫ്പ്രക്ഷോഭത്തിലേക്ക്
കോട്ടയം: തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിനെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. കോട്ടയം നഗരസഭയുടെ നിലപാട് അനുസരിച്ചു കോംപ്ലക്സ് കെട്ടിടം പൊളിക്കുന്പോൾ വഴിയാധാരമാകുന്ന വ്യാപാരികളെ സംഘടിപ്പിച്ചാണ് പ്രക്ഷോഭത്തിനു എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസം നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചാണ് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നത്. വ്യാപാരികളെ വഴിയാധാരമാക്കി കെട്ടിടം പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷമായ എൽഡിഎഫ് സ്വീകരിച്ചതോടെ സംഭവം രാഷ്്ട്രീയ പോരിലേക്കു നീങ്ങുന്നത്. വൈസ് ചെയർമാൻ ബി. ഗോപകുമാറിനെ ലക്ഷ്യം വച്ചാണ് എൽഡിഎഫിന്റെ നീക്കം. ഭരണപക്ഷത്തുനിന്നും വൈസ് ചെയർമാനെതിരെ വിമർശനമുണ്ട്. കെട്ടിടം പൊളിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എൽഡിഎഫിന്റെ നിലപാട്. കോടതി ഉത്തരവ് അനുസരിച്ച് കെട്ടിടം ബലപ്പെടുത്തണമെങ്കിൽ ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയാണു വേണ്ടത്. അല്ലാതെ ചിലരുടെ വ്യക്തി താത്പര്യവും അഴിമതി ലക്ഷ്യം വച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണു കെട്ടിടം പൊളിക്കുന്നതെങ്കിൽ അനുവദിക്കില്ലെന്നാണു പ്രതിപക്ഷ നിലപാട്. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ…
Read Moreവളർത്തുനായ്ക്കളുടെ അസാധാരണമായ കുര, കുടിവെള്ള ടാപ്പുകൾ തുറന്നു വയ്ക്കും… വീട്ടുകാരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്ന പുത്തൻ രീതികൾ ഇങ്ങനെ…
രുമേലി: അർധ രാത്രിയിൽ വീട്ടിൽ മോഷണ ശ്രമം നടത്തിയ കേസിൽ എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ എരുമേലി കനകപ്പലത്ത് മുൻ സൈനികൻ തടത്തേൽ സജിത്തിന്റെ വീട്ടിലാണ് സംഭവം. വളർത്തുനായകൾക്ക് വിഷം നൽകിയും പശുക്കളെ തൊഴുത്തിൽ നിന്ന് അഴിച്ചു വിട്ടും കുടിവെള്ള ടാപ്പുകൾ തുറന്നുവിട്ടും വീട്ടുകാരുടെ ശ്രദ്ധ തിരിച്ചശേഷമാണ് മോഷണം നടത്താൻ ശ്രമിച്ചത്. മോഷണ ശ്രമമുണ്ടായ ദിവസം രാത്രിയിൽ വളർത്തു നായയുടെ അസാധാരണമായ കുര കേട്ട് സജിത് വീടിന് പുറത്ത് ഇറങ്ങിയപ്പോൾ രണ്ട് നായകളുടെയും വായിൽ നിന്ന് നുരയും പതയും കണ്ടു. കൂടുതൽ അവശ നിലയിലായിരുന്ന ഒരു നായ ചത്തു. മറ്റേ നായയ്ക്കു ചികിത്സ നല്കി. രാത്രിയിൽ നായയുടെ കുര കേട്ട് ഉണർന്ന സജിത് വീടിന് പുറത്തിറങ്ങിയപ്പോൾ മുറ്റത്തെ ടാപ്പിൽ നിന്നും വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ആരോ ടാപ്പ് തുറന്നു വിട്ടതാണെന്ന് മനസിലായി. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന…
Read Moreപെണ്‍കുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരമറിഞ്ഞു! പ്രതികാരമായി സന്തോഷ് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒടുവില്‍…
മൂന്നാർ: പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകൾ ശേഖരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ നല്ലതണ്ണി ആറുമുറി ലയത്തിൽ സന്തോഷ് (27) ആണ് പിടിയിലായത്. മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്ട്സാപ്പിൽ ലഭിച്ചതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ ആഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്എച്ച്ഒ മനേഷ് കെ. പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. സന്തോഷ് പെണ്‍കുട്ടിയെ പ്രണയംനടിച്ച് ബന്ധം സ്ഥാപിച്ചശേഷം വീഡിയോ കോൾ ചെയ്ത് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെണ്‍കുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരമറിഞ്ഞ് സന്തോഷ് തന്റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു. ആ യുവാവ് ഈ ചിത്രങ്ങൾ പെണ്‍കുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് പോലീസിന് പരാതി…
Read More