ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിനു മുന്നിലെ വിശ്രമകേന്ദ്രത്തിൽ ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നു. തീർത്തും അവശരായ രോഗികളാണ് ഇവിടെ ചികിത്സ തേടിയും കീമോ, റേഡിയേഷൻ എന്നിവയ്ക്കായും എത്തുന്നത്. ഇവർ വിശ്രമിക്കുന്നതിനുള്ള സ്ഥലത്താണ് വിവിധ വാർഡുകളിൽ നിന്നുള്ള ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇത് നീക്കം ചെയ്ത് രോഗികൾക്കും കൂടെയെത്തുന്നവർക്കും വിശ്രമത്തിന് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാൻസർ ചികിത്സാ വിഭാഗത്തിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു സംബന്ധിച്ച് ഇന്നലെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമായി തർക്കമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരൻ അനധികൃത മേഖലയിൽ വാഹനം പാർക്ക് ചെയ്തുവെന്ന് പറഞ്ഞ വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തിയതാണ് തർക്കം രൂക്ഷമാകാൻ കാരണം. രോഗികളുമായി എത്തുന്ന വാഹനങ്ങൾ കാൻസർ വാർഡിന്റെ സമീപത്ത് നിർത്തിയിടാൻ പാടില്ലെന്നും വാഹനങ്ങൾ പാർക്കിംഗ് മൈതാനത്ത് ഇടണമെന്നും സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടു. രോഗികൾക്ക് ഒപിക്ക് പുറത്ത്…
Read MoreCategory: Kottayam
40ലക്ഷം മുടക്കി നിർമിച്ച് കഴിഞ്ഞപ്പോൾ മനസിലായി പ്രത്യേകിച്ച് ഗുണമില്ലെന്ന്; എരുമേലി പഞ്ചായത്തിലെ ഷീ ഹോസ്റ്റലിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ…
എരുമേലി: അന്ന് തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഉദ്ഘാടനം! ഇപ്പോൾ നടന്നത് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഉദ്ഘാടനം. രണ്ടു തവണ ഉദ്ഘാടനം കഴിഞ്ഞിട്ടും എരുമേലി പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഷീ ഹോസ്റ്റലിന് മുറികളുടെ വാടക നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം. എരുമേലി – മുക്കൂട്ടുതറ റോഡിൽ ചെന്പകപ്പാറയിലാണ് ഷീ ഹോസ്റ്റൽ. 2020 ഒക്ടോബർ പത്തിനായിരുന്നു ആദ്യം ഉദ്ഘാടനം. അന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാൽ ആവശ്യമായ സൗകര്യങ്ങൾ കെട്ടിടത്തിൽ നിർമിക്കാതെയായിരുന്നു ധൃതിയിൽ ഉദ്ഘാടനം. അന്ന് ഇതിനെതിരേപ്രതിഷേധവുമായി ബിജെപി പ്രവർത്തകർ റീത്ത് സമർപ്പിക്കുകയും ചെയ്തു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി നാട മുറിച്ച് വീണ്ടും ഉദ്ഘാടനം നിർവഹിച്ചു. രണ്ട് സിംഗിൾ മുറികൾ, രണ്ട് ഡബിൾ മുറികൾ, അടുക്കള, ഡൈനിംഗ് ഹാൾ, പ്രവേശന ഹാൾ, ഓഫീസ് മുറി, ശൗചാലയം എന്നിവയുൾപ്പെടുന്ന കെട്ടിട സമുച്ചയമാണ് ഷീ ഹോസ്റ്റലിനായി…
Read Moreചെറിയ സമ്മാനം നോക്കി, ഇല്ലെന്ന് മനസിലാക്കിയപ്പോള്‍ ചുരുട്ടിക്കൂട്ടി പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ നിക്ഷേപിച്ചു; പക്ഷേ…! വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം തട്ടുകടക്കാരന്
ഗാന്ധിനഗർ: വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം തട്ടുകടക്കാരനു ലഭിച്ചു. മെഡിക്കൽ കോളജിനുസമീപം തട്ടുകട നടത്തുന്ന മല്ലപ്പള്ളി വായ്പുര് കൊറ്റമല മേൽപ്പുറത്ത് ബാബുവി (56) നെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. നിരന്തരം ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു ബാബു. പലപ്പേഴും ചെറിയ സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇത്തവണയും നറുക്കെടുപ്പു ഫലം വന്നപ്പോൾ ചെറിയ സമ്മാനം എന്തെങ്കിലും കിട്ടിയോ എന്നു പരിശോധിച്ചെങ്കിലും ഒന്നും ഇല്ലാതിരുനതിനാൽ ടിക്കറ്റ് ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ നിക്ഷേപിച്ചു. തുടർന്ന് മറ്റൊരു സീരിയലിൽ ഇതേ നന്പർ ഉണ്ടായിരുന്നയാൾ വന്നു സമ്മാനം ഉണ്ടെന്നറിയിച്ചപ്പോഴാണ് ഉപേക്ഷിച്ച ടിക്കറ്റ് വീണ്ടും എടുത്തു നോക്കിയത്. സമ്മാനം ലഭിച്ച ടിക്കറ്റ് മുടിയൂർക്കര കേരള ബാങ്കിൽ ഏൽപ്പിച്ചു. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ഏറെ നാളുകളായി മെഡിക്കൽ കോളജ് പരിസരത്താണ് ഇദ്ദേഹം കഴിയുന്നത്. ഭാവി കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും തട്ടുകട തുടരുമെന്നും ബാബു പറയുന്നു.
Read Moreഅധ്യാപകന് കെഎസ്ആർടിസിയോട് ഇഷ്ടം കൂടി! പൊൻകുന്നം ഡിപ്പോയിലെ നാലു ബസുകൾ തന്റെ വിവാഹയാത്രയ്ക്ക്…
പൊൻകുന്നം: തന്പലക്കാട് എൻഎസ്എസ് യുപി സ്കൂൾ അധ്യാപകൻ അഖിൽ എസ്. നായർ തന്റെ വിവാഹയാത്രയ്ക്കു തെരഞ്ഞെടുക്കുന്നത് ട്രാൻസ്പോർട്ട് ബസുകൾ. നാളെ നടക്കുന്ന വിവാഹത്തിനായി പൊൻകുന്നം ഡിപ്പോയിലെ നാലു ബസുകളാണ് അഖിൽ ബുക്ക് ചെയ്തത്. ഓരോ ബസിനും 9600 രൂപ വീതമാണ് നിരക്ക്. ചിറക്കടവ് ചിറയ്ക്കൽ പുതുവയൽ ശിവദാസൻ നായരുടെയും മായാദേവിയുടെയും മകൻ അഖിൽ എസ്. നായരും അന്തീനാട് പൊട്ടനാനിക്കൽ സുദർശനൻ നായരുടെയും രമാദേവിയുടെയും മകൾ സുചിത്രയും തമ്മിലുള്ള വിവാഹം നാളെ അന്തീനാട് ക്ഷേത്രത്തിലാണ് നടക്കുന്നത്. ചിറക്കടവിൽനിന്ന് ബന്ധുക്കളെല്ലാം യാത്ര തിരിക്കുന്നത് ട്രാൻസ്പോർട്ട് ബസുകളിലാവും. അഖിലിന് ഏറ്റവും പ്രിയപ്പെട്ട ആർഎൻസി 816 ബസിലാവും വധൂവരന്മാരുടെ മടക്കയാത്ര. ചെങ്ങന്നൂർ തന്ത്രവിദ്യാപീഠത്തിൽ വിദ്യാർഥിയായിരിക്കേ സ്ഥിരംയാത്ര ഈ ബസിലായിരുന്നു. അതിനാൽ ആ ബസിനോട് ഏറെ ഇഷ്ടമുണ്ട്. തന്പലക്കാട് സ്കൂളിൽ നിയമനം കിട്ടിയതും ഈ ബസിലെ യാത്രാകാലയളവിലാണെന്നതും ഇഷ്ടം കൂട്ടി. പാലാ ശ്രീരാമകൃഷ്ണ ആദർശ…
Read Moreകോവിഡ് കാലത്ത് വെട്ടിക്കാനാകാതെ കൗതുകത്തിനു വേണ്ടി വളര്‍ത്തി! നീളന്മുടി കാന്‍സര്‍ രോഗികള്‍ക്കു മുറിച്ചുനല്‍കി അഞ്ചാം ക്ലാസുകാരന്
റാന്നി: കോവിഡു കാലത്ത് വളര്‍ത്തിയെടുത്ത നീളന്‍ മുടി കാന്‍സര്‍ രോഗികള്‍ക്കായി നല്‍കിക്കൊണ്ട് മാതൃകയായി കടുമീന്‍ചിറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജ്യോതിഷ് സന്ദീപ്. കടുമീന്‍ചിറ നാലാം വാര്‍ഡ് പാലക്കാപറമ്പില്‍ സൂരജ് സ്മിത ദമ്പതികളുടെ മകനാണ് ജ്യോതിഷ്. അത്തിക്കയത്തെ സിലോണ്‍ ഹെയര്‍ ഡ്രെസിംഗ് സെന്ററിൽ യാതൊരു പ്രതിഫലവും വാങ്ങാതെമുടി മുറിച്ചുകൊടു ത്താണ് ഭാഗ്യനാഥൻ ഈ നന്മയ്ക്ക് പിന്തുണയേകിയത്. കടുമീന്‍ചിറ ഹയര്‍ സക്കന്‍ഡറി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ജ്യോതിഷ്. കടുമീന്‍ചിറ സ്കൂള്‍ ഹെഡ്മിസ്ട്രസ് മീന ജ്യോതിഷിനെ സ്കൂളില്‍ വിളിച്ചു അഭിനന്ദിച്ചു. കോവിഡ് കാലത്ത് വെട്ടിക്കാനാകാതെ കൗതുകത്തിനു വേണ്ടി വളര്‍ത്തി തുടങ്ങിയ മുടിയാണ് ഇപ്പോള്‍ പെണ്‍കുട്ടികളെപ്പോലെ വളര്ന്നിറങ്ങിയത്. മാതാപിതാക്കളുടെ പ്രോത്സാഹനവും ഒപ്പമുണ്ടായിരുന്നു.
Read Moreഎന്റെ കേരളം എത്ര മനോഹരം! കാണാനേറെയുണ്ട്, അറിയാൻ അതിലുമേറെ; മുട്ട സുനാമി, കിളിക്കൂട്, മണവാളൻ കോഴി… നാഗന്പടത്ത് രുചിപ്പെരുമ
ജിബിൻ കുര്യൻ കോട്ടയം: ആറരപതിറ്റാണ്ടു പിന്നിടുന്ന കേരളത്തിന്റ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും പുരോഗതിയുടെയും ഹൈടെക് കാഴ്ചാനുഭവം. കേരളം എന്താണ്, എങ്ങനെയായിരുന്നു, കഴിഞ്ഞ കാലങ്ങളിൽ ഇവിടെ എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്ന വിശേഷങ്ങൾ കാണാനേറെയുണ്ട്… അറിയാനും! രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാഗന്പടം മൈതാനിയിലൊരുക്കിയിരിക്കുന്ന ’എന്റെ കേരളം’ ’കേരളത്തെ അറിയാം’ എന്ന ചിത്രപ്രദർശനവും ടെക്നോ ഡെമോയിലുമാണ് കേരളത്തിന്റെ സാമൂഹ്യചരിത്രവും രാഷ്ട്രീയ സാംസ്കാരികതയും പ്രദർശിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഇന്നലെകൾ അടയാളപ്പെടുത്തിയ ചരിത്രത്തിന്റെ അന്വേഷണവും ശേഖരണവുമാണത്. തനി കേരളയീയ മാതൃകയിൽ ഒരുക്കിയിരിക്കുന്ന പ്രവേശന കവാടത്തിലൂടെയാണ് ചിത്രപ്രദർശന വേദിയിലേക്ക് എത്തുന്നത്. ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുമരകം, ഇല്ലിക്കൽക്കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയവയുടെ മനോഹരമായ ദൃശ്യവിരുന്നും ലോകത്തിന്റെ നെറുകയിൽ ജില്ലയെ എത്തിച്ച ഉത്തരവാദിത്വ ടൂറിസത്തിന്റെ ഡെമോയും സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. തുടർന്നുള്ള ഓരോ സ്റ്റാളുകളിലും പതിറ്റാണ്ടുകളായി നേടിയെടുത്ത കേരളത്തിന്റെ ഒരോ മേഖലയിലെയും മാറ്റങ്ങൾ അനാവരണം ചെയ്യുന്നു. മുറുക്കാൻ കടയിൽ…
Read Moreകഞ്ചാവ് ബീഡി ചോദിച്ചിട്ട് കൊടുത്തില്ല; സൃഹൃത്തിനെ തല്ലിക്കൊന്ന കേസിലെ രണ്ടാം പ്രതിയും കുറ്റക്കാരൻ;സംഭവം തൊടുപുഴയിൽ
തൊടുപുഴ: അയൽവാസിയായ സുഹൃത്തിനോട് കഞ്ചാവ് ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വിരോധംമൂലം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി നെടുങ്കണ്ടം ചതുരംഗപ്പാറ നമരി ഭാഗം സ്വദേശി പാണ്ടിരാജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ വിധിക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റി.2018 ഏപ്രിൽ 24ന് ഉച്ചകഴിഞ്ഞ് 3.30ഓടെ പ്രതി സുഹൃത്തായ രാമറിനോട് കഞ്ചാവ് ബീഡി ചോദിക്കുകയും അത് കൊടുക്കാത്തതിനാലുള്ള വിരോധംമൂലം റോഡ് സൈഡിൽ കിടന്ന കന്പെടുത്ത് രാമറിനെ മർദിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാമർ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്. സംഭവത്തിൽ ദൃക്സാക്ഷികളായ അയൽവാസികളുടെ മൊഴികളും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ സഹായകരമായി. വൈദ്യപരിശോധനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിൽ നിർണായകമായത്. ശാന്തൻപാറ സിഐമാരായിരുന്ന ടി.ആർ. പ്രദീപ്കുമാർ, എസ്. ചന്ദ്രകുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി…
Read Moreവൈദ്യുതി മുടക്കത്തിനു പരിഹാരമാകുമെന്നു പറഞ്ഞ് ഒരു കോടി മുടക്കി എബിസി കേബിളിട്ടു! ഇപ്പോൾ കറന്റ് പോയാൽ ഒരു പോക്കാ…
കാഞ്ഞിരപ്പള്ളി: വൈദ്യുതി മുടക്കത്തിനു പരിഹാരമാകുമെന്നു പറഞ്ഞ് എബിസി കേബിൾ സ്ഥാപിച്ചു. ഒടുവിൽ വൈദ്യുതി മുടക്കംകൊണ്ടു പൊറുതിമുട്ടി നാട്ടുകാർ. കാഞ്ഞിരപ്പള്ളി ടൗണിൽ രണ്ടു ദിവസങ്ങളിലായുണ്ടായ വൈദ്യുതി മുടക്കമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. എബിസി കേബിളുകളിലുണ്ടാകുന്ന തകരാർ കണ്ടുപിടിക്കാനുള്ള കാലതാമസമാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നതിനു കാരണമെന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ പറയുന്നത്. രണ്ടു ദിവസവും ടൗണിൽ പൂർണമായും വൈദ്യുതി മുടങ്ങിയ അവസ്ഥയായിരുന്നു. ഇടയ്ക്കിടെ വൈദ്യുതി വന്നുംപോയും നിന്നു. ഇതുമൂലം ടൗണിലെ വ്യാപാര സ്ഥാപനങ്ങളടക്കം പ്രതിസന്ധിയിലായി. ഞായറാഴ്ച മുടങ്ങിയ വൈദ്യുതി രാത്രി വൈകിയാണ് പുനഃസ്ഥാപിച്ചത്. ഇന്നലെയും ഇതേ അവസ്ഥയായിരുന്നു. ഇതേത്തുടർന്ന് കോൾഡ് സ്റ്റോറേജുകളിലെയും ബേക്കറികളിലെയും അടക്കം ഉത്പന്നങ്ങൾ ഉപയോഗ ശൂന്യമായതായും പരാതിയുണ്ട്. ഓഫീസുകളുടെ പ്രവർത്തനത്തെയും വൈദ്യുതിമുടക്കം സാരമായി ബാധിച്ചു. കടുത്ത ചൂടിനൊപ്പമുണ്ടായ വൈദ്യുതി മുടക്കം ജനങ്ങളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരമാകുമെന്ന പേരിലാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം 110 കെവി വൈദ്യുതി…
Read Moreഅവര്‍ “വലിയ സ്രാവുകളാണ്’! പച്ചമീനിൽ രാസവസ്തു പ്രയോഗം; പരിശോധന ‘വാലറ്റത്ത്’ മാത്രം; നീളുമോ പരിശോധന കുട്ടയ്ക്കുമപ്പുറം…
കട്ടപ്പന: ജില്ലയിൽ ചെറുകിട മത്സ്യവാപാര കേന്ദ്രങ്ങളിൽ വ്യാപകമായ റെയ്ഡും പിടിച്ചെടുക്കലും തകൃതിയാണ്. ചില്ലറ വിൽപ്പനക്കാരിൽനിന്നും മീൻ വാങ്ങി കഴിച്ച പലർക്കും ഭക്ഷ്യ വിഷബാധയുമുണ്ടായി. ആരോഗ്യ വകുപ്പിന്റെ പരിശോധന ചെറുകിടക്കാരുടെ മീൻകുട്ടയിൽ മാത്രം ഒതുങ്ങുന്നതിൽ ദുരൂഹതയുണ്ട്. വന്പൻമാരുടെ മീൻകുട്ടയ്ക്കു മുകളിൽ പരുന്തു പറക്കില്ലെന്നതിന്റെ തെളിവാണിത്. മൊത്തക്കച്ചവടക്കാരുടെയോ ഏജന്റുമാരുടെയോ അടുത്തേക്കു പരിശോധന എത്തുന്നില്ല. രാജ്യത്തെ മൊത്ത വ്യാപാരികൾ “വലിയ സ്രാവുകളാണ്’ എന്നതുതന്നെയാണ് പരിശോധന അവരുടെ അടുത്തേക്ക് എത്താത്തതിനു കാരണം. തമിഴ്നാട്, മംഗലാപുരം, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽനിന്നുമാണ് കേരളത്തിൽ പ്രധാനമായും മീൻ എത്തുന്നത്. ഇടുക്കി ജില്ലയിൽ മീൻ എത്തിക്കുന്നത് പ്രധാനമായും മൂവാറ്റുപുഴ, ഏറ്റുമാനൂർ, പെരുന്പാവൂർ മാർക്കറ്റുകളിൽനിന്നാണ്. തമിഴ്നാട്ടിൽനിന്നും കുമളി വഴി വന്പൻ കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്ന മീൻ ഈ മാർക്കറ്റുകളിൽ എത്തിച്ചാണ് മൊത്തവ്യാപാരികൾക്കു നല്‍കുന്നത്. അവർ പല സ്ഥലങ്ങളിലും എത്തിച്ച് ചെറുകിട വ്യാപാരികൾക്കു നൽകുകയാണ്. കട്ടപ്പന ഇതിലൊരു പ്രധാന കേന്ദ്രമാണ്. ചെറുകിട വ്യാപാരികളും…
Read Moreആരങ്കിലും രഹസ്യമായി വളർത്തിയതോ? കോടതിക്കു സമീപമെത്തിയ ഹനുമാൻ കുരങ്ങ് കൗതുകമായി; വനം ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ മുങ്ങി
മുട്ടം: കോടതിക്കവലയ്ക്കു സമീപം എത്തിയ ഹനുമാൻ കുരങ്ങ് കൗതുകമായി. ഇന്നലെ മുതലാണ് ജില്ലാ കോടതിക്കു സമീപം കുരങ്ങിനെ കണ്ടത്. കുരങ്ങിന്റെ ഫോട്ടോ എടുക്കാൻ നാട്ടുകാർ ഇതിന്റെ പിന്നാലെ കൂടി. നാട്ടുകാർ നൽകിയ പഴവും കടലയും മറ്റും കുരങ്ങൻ കൈനീട്ടി വാങ്ങി കഴിക്കുകയും ചെയ്തു. വിവരമറിഞ്ഞു മുട്ടം വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇതിനെ കണ്ടെത്തിയില്ല. തൊടുപുഴ നഗരത്തിലും മലങ്കര, ഇടവെട്ടി, വഴിത്തല പ്രദേശങ്ങളിലും ഏതാനും ദിവസംമുന്പ് കുരങ്ങിനെ കണ്ടിരുന്നു. വിവരമറിഞ്ഞ് വനം ഉദ്യോഗസ്ഥർ എത്തുന്പോൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിനാൽ പിടികൂടി കാട്ടിലേക്ക് അയയ്ക്കാനും കഴിയുന്നില്ല. ആരങ്കിലും രഹസ്യമായി വളർത്തിയതാകാമെന്നും നിയമ പ്രശ്നം ആകുമെന്ന് അറിഞ്ഞപ്പോൾ ഉപേക്ഷിച്ചതാകാമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
Read More