ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം. പ്രതികളായ എസ്ഐ സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, സിപിഒ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. ഇവരെ പ്രോസിക്യൂട്ട് ചെയ്യാനും നിർദേശം നൽകി. പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിടാൻ ഡിജിപിക്ക് നിർദേശം നൽകിയതായും സർക്കാർ നിയമസഭയിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. ജസ്റ്റീസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2019ലാണ് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Read MoreCategory: Kottayam
വലിയ വില കൊടുക്കേണ്ടി വരും; ലോക്ഡൗണിൽ പച്ചമീൻ കിട്ടാതായി; ഉള്ളതിനാകടടെ പൊന്നിന്റെ വിലയും
കടുത്തുരുത്തി: കോവിഡ് വ്യാപനത്തെയും ലോക്ഡൗണിനെയും തുടര്‍ന്ന് മീന്‍ കിട്ടാതായി. പ്രാദേശികമായി ലഭിക്കുന്ന മത്സ്യത്തിനാകട്ടെ തീ വിലയും. ഇടത്തരം കൊഞ്ചിന് കിലോയ്ക്ക് 400 രൂപയാണ് വില. ഇടത്തരം അയലയ്ക്ക് 300, ചെറിയ കിളിമീന്‍ 250 എന്നിങ്ങനെയാണ് വില. ഇതും ഒരേ സ്ഥലത്തെ തന്നെ പല വില്പന ശാലകളിലും വിത്യസ്ത വിലയാണ്. ആവശ്യക്കാരേറെയുള്ള മത്തിക്ക് 300 – 400 വരെയാണ് വില. അടുത്ത ദിവസങ്ങളിലായി മത്തി ലഭ്യമല്ലെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏജന്റുമാര്‍ എത്തിക്കുന്ന മീനാണ് ഇപ്പോള്‍ അപൂര്‍വമായെങ്കിലും വില്‍പ്പനയ്ക്കുള്ളത്. ഇത്തവണ ലോക്ഡൗണിന് മുമ്പ് തന്നെ മീന്‍പിടിത്ത യാനങ്ങള്‍ കടലില്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രധാന ഹാര്‍ബറുകളും മത്സ്യ വിപണനകേന്ദ്രങ്ങളും പൂട്ടുകയുംചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം കടലില്‍ പോകുന്നതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് തുടര്‍ന്നും വിലക്കുണ്ടായി. ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈയ് 31 വരെ…
Read Moreകുമരകം നിവാസികളുടെ ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്..! 6,85,96,000 രൂപയുടെ ഫണ്ട് അനുവദിച്ചു
കുമരകം: കുമരകത്തിന്റെ ഗതാഗത കരുക്കഴിക്കാന്‍ കോണത്താറ്റ് പാലം വീതി കൂട്ടി നിര്‍മിക്കണമെന്ന കുമരകം നിവാസികളുടെ ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. കിഫ്ബി പദ്ധതിയില്‍പ്പെടുത്തി നിര്‍മിക്കുന്ന പാലത്തിന് 6,85,96,000 രൂപയുടെ ഫണ്ട് അനുവദിച്ചു. പാലം വീതി കൂട്ടുന്നതിന് നിലവിലുള്ള പാലത്തിന്റെ വടക്ക് വശത്തായി 10.6 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ലാന്‍ഡ് അക്യൂസിഷന്‍ തഹസില്‍ദാര്‍ ആരംഭിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണു പാലത്തിന്റെ നിര്‍മാണ ചുമതല. കോട്ടയം-പത്തനംതിട്ട ഡിവിഷന് എന്‍ജിനീയര്‍ ഓഫീസാണ് മേല്‍നോട്ടം വഹിക്കുന്നത്. മന്ത്രി വി.എന്‍. വാസനും നിര്‍മാണച്ചുമതലയുള്ള എന്‍ജിനീയര്‍മാരുടെ സംഘവും ഇന്നലെ ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ചു. പ്രകടനപത്രികയിലും കഴിഞ്ഞദിവസം നടന്ന ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വികസന ചര്‍ച്ചയിലും മന്ത്രി കോണത്താറ്റ് പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. 14 മീറ്റര്‍ വീതിയിലാണു പാലം നിര്‍മിക്കുന്നത്. ഇതില്‍ 10.5 മീറ്റര്‍ വാഹനഗതാഗതത്തിനും രണ്ടു…
Read Moreകർഷക നൊമ്പരത്തിന് കൈത്താങ്ങായ് പിയു തോമസ്; ന്യായമായ വിലയ്ക്കോ, സൗജന്യമായോ കാർഷിക ഉൽപന്നങ്ങൾ ഏറ്റെടുക്കാമെന്ന് നവജീവൻ ട്രസ്റ്റ്
കോട്ടയം: ലോക്ഡൗണില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കാര്‍ഷിക, ക്ഷീരകര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍, ന്യായമായ വിലയ്ക്കോ, സൗജന്യമായോ ഏറ്റെടുക്കുവാന്‍ തയാറാണെന്ന് നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ കൊണ്ടുപോയി വില്പന നടത്തിയ കര്‍ഷകര്‍ക്ക് അതിനു കഴിയാതെ ബുദ്ധിമുട്ടുകയാണ്. ക്ഷീരകര്‍ഷകര്‍ പാല് ഒഴുക്കിക്കളയുന്ന സാഹചര്യവുമാണുള്ളത്. കര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്കോ, സൗജന്യമായോ നവജീവനില്‍ എത്തിക്കുന്നതിനു തയാറാകണമെന്ന് അദ്ദേഹം അറിയിച്ചു. ദിവസേന 5,000 പേര്‍ക്ക് കോട്ടയം ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും സൗജന്യഭക്ഷണം വിതരണം നടത്തുന്നതോടൊപ്പം ജില്ലാ ആശുപത്രിയിലും, മെഡിക്കല്‍ കോളജുകളിലും ചികിത്സയില്‍ കഴിയുന്ന 1,000 കോവിഡ് രോഗികള്‍ക്കും സൗജന്യ ഭക്ഷണപ്പൊതികള്‍ നല്കി വരുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ പ്രഭാത സായാഹ്ന ഭക്ഷണ വിതരണവും നടത്തുന്നുണ്ട്. ഈ ഭക്ഷണങ്ങള്‍ തയാറാക്കപ്പെടുന്നതിനു പച്ചക്കറി, പാല് ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ കര്‍ഷകരില്‍നിന്നും നേരിട്ടു കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍…
Read Moreകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ അനിവാര്യം; ക്ലാസ് എടുക്കാൻ ഇനി സ്കൂളിലെ സ്വന്തം ടീച്ചർമാരും എത്തുന്നു
എപ്പോള്‍ നോക്കിയാലും മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും ടാബിലും കണ്ണുനട്ടിരിക്കുയാ എന്നു പരാതി പറഞ്ഞിരുന്ന മാതാപിതാക്കള്‍ ഇത്തവണ പുത്തന്‍ ആന്‍ഡ്രോയ്ഡ് ഫോണും ലാപ്ടോപ്പും തങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങാനായി ഓടിനടക്കുകയായിരുന്നു. സാധാരണ സ്കൂള്‍ തുറക്കുന്ന തലേ ആഴ്ച ബാഗു കടകളിലും തുണിക്കടകളിലുമായിരുന്നു തിരക്ക്. കുട്ടികള്‍ക്കു പുത്തന്‍ ബാഗും ചെരുപ്പും കുടയും യൂണിഫോമും എല്ലാം വാങ്ങണം. എന്നാല്‍ ഇത്തവണ പഠനം ഓണ്‍ലൈനായതോടെ മൊബൈല്‍ കടകളിലായിരുന്നു തിരക്ക്. കുട്ടികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ വിലയേറിയ സ്മാര്‍ട്ട് ഫോണുകളാണ് വാങ്ങി നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ബുദ്ധിമുട്ടുകള്ള കുടുംബങ്ങള്‍ക്ക് സ്കൂളുകളും പിടിഎയും സന്നദ്ധ സംഘടനകളും ഫോണുകള്‍ വാങ്ങി നല്കി. കഴിഞ്ഞ തവണ ടെലിവിഷനിലൂടെ പഠനം നടത്തിയ കുട്ടികള്‍ക്ക് ഇത്തവണ മൊബൈലിന്റെ കൂടി സേവനം അനിവാര്യമായിരിക്കുകയാണ്. സ്വന്തം സ്കൂളിലെ അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ എത്തുന്നതുകൊണ്ടാണിത്. കുട്ടികള്‍ക്ക് ടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കൈവശമുണ്ടോയെന്ന് സംബന്ധിച്ചുള്ള വിവരങ്ങള്‍…
Read Moreരണ്ടാം വർഷവും പ്രവേശനോത്സവവും പഠനവും ഓണ്‍ലൈനിൽ; സ്കൂള്‍ വിപണി നിശ്ചലം
കോട്ടയം: പ്രവേശനോത്സവവും പഠനവും ഓണ്‍ലൈനിലെത്തിയതോടെ വില്പനയില്ലാതെ നിശ്ചലമായിരുന്നു സ്കൂള്‍ വിപണി. കുട, നോട്ട് ബുക്ക്, സ്കൂള്‍ ബാഗ്, ചെരിപ്പ്, സ്റ്റേഷനറി സാധനങ്ങളുടെ പുതിയ സ്റ്റോക്കുകള്‍ സ്കൂള്‍ അടവിനെത്തുടര്ന്നു വിറ്റുപോയില്ല. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജൂണ്‍ മാസം ലോക്ഡൗണിലായതോടെ സ്റ്റേഷനറി വ്യാപാരമേഖലയും ഇതുമായി ബന്ധപ്പെട്ട വ്യവസായവും മാന്ദ്യത്തിലാണ്. പുസ്തകങ്ങള്‍ പൊതിയാനുള്ള സാമഗ്രികള്‍ക്കും ആവശ്യക്കാരില്ല. വിവിധ വിഷയങ്ങള്‍ക്കുള്ള ഗൈഡുകളും മാപ്പുകളും ചാര്‍ട്ടുകളും കുട്ടികള്‍ക്ക് വേണ്ടാതായി. കഴിഞ്ഞ വര്‍ഷവും സ്കൂള്‍ തുറക്കലിനു വാങ്ങിയ സ്റ്റോക്ക് വ്യാപാരികള്‍ക്ക് വിറ്റഴിക്കാനായില്ല. വന്‍കിട ഹോള്‍സെയില്‍ കടകളില്‍ പഴയ സ്റ്റോക്ക് ഇപ്പോഴും കെട്ടിക്കിടക്കുന്നു.കൊല്ലം, ചാവക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെ കുടില്‍ വ്യവസായങ്ങളില്‍ നിന്നുമാണ് നോട്ട് ബുക്കുകളും കുടകളും ജില്ലയില്‍ എത്തിച്ചിരുന്നത്. കൂടാതെ കോയമ്പത്തൂര്‍, മുംബൈ, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് വിവിധ സ്റ്റേഷനറിയും എത്തുന്നുന്നത്. ലോക്ക് ഡൗണില്‍ അവിടത്തെ വ്യവസായ മേഖലയും അടച്ചുപൂട്ടലിലാണ്. ചെരിപ്പ്, ഷൂ വില്പന ഒരു…
Read Moreസൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഇൻഷ്വറൻസ് തുക കൈമാറി! പ്രവാസി ഐഡി കാർഡ് അംഗമായിരുന്നു സൗമ്യ
തിരുവനന്തപുരം: ഇസ്രയേലിൽ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോർക്ക റൂട്ട്സ് കൈമാറി. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയർക്ക് നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാർഡ് അംഗമായിരുന്ന സൗമ്യ മേയ് 11ന് റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പ്രവാസി മലയാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകി വരുന്നതെന്ന് നോർക്ക റൂട്ട്സ് സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.
Read Moreആഫ്രിക്കൻ ഒച്ച് ഭീഷണിയിൽ വാഴൂർ! ശാശ്വത പരിഹാരം അന്വേഷിച്ച് നാട്ടുകാർ; സംഭവിക്കുന്നത് ഇങ്ങനെയൊക്കെ…
കറുകച്ചാൽ: ആഫ്രിക്കൻ ഒച്ചുകളുടെ ഭീഷണയിൽ വാഴൂർ ഇളന്പള്ളി മേഖല. താൽക്കാലിക പരിഹാര മാർഗങ്ങൾ ഫലപ്രദമാകാത്തതിനാൽ ശാശ്വത പരിഹാരം അന്വേഷിച്ച് നാട്ടുകാർ. ഇളന്പള്ളി, നെയ്യാട്ടുശേരി, വെള്ളാപ്പള്ളി പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കൂടിവന്നിരിക്കുന്നത്. ഒച്ചുകളുടെ പുറത്തുള്ള ദ്രാവകം ശരീരരത്തിൽ പറ്റുന്പോൾ ചോറിച്ചിൽ അനുഭവപ്പെടുന്നതായും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വൈകുന്നേരങ്ങളിൽ വൻതോതിൽ ഒച്ചുകൾ വീടുകളിലെത്തുന്നതായും പ്രദേശവാസികൾ പറയുന്നു. നൂറുകണക്കിന് ഒച്ചുകളാണു വീടിന്റെ ചുവരിലും മേൽക്കൂരയിലുമടക്കം തിങ്ങി നിറഞ്ഞത്. വ്യാപകമായി കൃഷിവിളകളും നശിപ്പിക്കുന്നുണ്ട്. കിണറുകളിലടക്കം വ്യാപകമായി ഒച്ചുകൾ ഇറങ്ങിയതോടെ മിക്കരുടെയും വെള്ളംകുടി മുട്ടി. വെള്ളാപ്പള്ളി പ്രദേശത്തെ പത്തോളം കിണറുകളിലെ വെള്ളം മലിനമായി. ഒച്ചുകൾ ഇറങ്ങുന്നതോടെ വെള്ളം എണ്ണമയം പോലെ കലങ്ങി നിറം മാറുകയാണ്. തുടർന്നു വെള്ളം കുടിക്കാൻ ഉപയോഗിക്കാൻ കഴിയാതെയായി. പലരും മറ്റു വീടുകളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വൈകുന്നേരങ്ങളിലാണ് കൂടുതൽ ശല്യം അനുഭവപ്പെടുന്നത്. പലരും ഉപ്പും മറ്റും വിതറിയാണ് ഒച്ചിന്റെ ശല്യം…
Read Moreവാറ്റ് കുടില്‍ വ്യവസായമായി, ലിറ്ററിന് 2000 രൂപ! മുന്‍ പരിചയമില്ലാത്ത പലരും വാറ്റ് നടത്തുന്നത് യുട്യൂബ് സഹായത്തോടെ…
പത്തനംതിട്ട: ഇലവുംതിട്ടയില്‍ പോലീസും എക്സൈസും ചേര്‍ന്നു നടത്തിയ സംയുക്ത റെയ്ഡില്‍ വന്‍തോതില്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. മെഴുവേലി ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡിലെ ആളക്കോട് കുറിമുട്ടത്ത് കനാല്‍ പുറമ്പോക്കിനോടു ചേര്‍ന്നായിരുന്നു ചാരായം വാറ്റ് നടന്നുവന്നിരുന്നത്. പോലീസും എക്സൈസും എത്തുമ്പോള്‍ സ്ഥലത്താരും ഉണ്ടായിരുന്നില്ല. വന്‍തോതില്‍ വാറ്റു നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ബാരലുകളില്‍ കലക്കിയിട്ട നിലയിലായിരുന്നു കോട. ഇവ പിന്നീടു നശിപ്പിച്ചു. ലോക്ഡൗണായതോടെ മദ്യലഭ്യത ഇല്ലാതായതു മുതല്‍ വന്‍തോതില്‍ ചാരായം വാറ്റി വില്‍ക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാറ്റ് കുടില്‍ വ്യവസായമായി, ലിറ്ററിന് 2000 രൂപ കോന്നി: ഒഴിഞ്ഞ കെട്ടിടങ്ങളും വീടുകളും കേന്ദ്രീകരിച്ച് മലയോര ഗ്രാമങ്ങളില്‍ വാറ്റ് കുടില്‍ വ്യവസായമായി വളര്‍ന്നു. ലോക്ഡൗണ്‍കാലത്തെ കച്ചവടം ലക്ഷ്യമാക്കിയുള്ള വാറ്റിന് വന്‍ ഡിമാന്ഡായി. കോട കലക്കിയിട്ടശേഷം ഇതു വാറ്റിയെടുക്കുന്ന സംവിധാനങ്ങള്‍ പല വീടുകള്‍ കേന്ദ്രീകരിച്ചും സുരക്ഷിതമായി നടക്കുന്നു. കുക്കറുകള്‍ ഉപയോഗിച്ചുള്ള വാറ്റാണ് വീടുകളില്‍ നടക്കുന്നത്.…
Read Moreകെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടകളുടെ പ്രവർത്തനസമയം കൂട്ടണമെന്ന്! പോലീസ് പിഴ ഈടാക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധം
കോട്ടയം: സംസ്ഥാനത്ത് ലോക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ജില്ലയിൽ എല്ലാ ദിവസങ്ങളിലും തുറന്നു പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിട നിർമാണ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം ആഴ്ചയിൽ ഒരു ദിവസമാക്കി ചുരുക്കിയ നട പടി പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കളക്്ടറുടെ ഉത്തരവ് അറിയാതെ കട തുറന്ന വ്യാപാരികളിൽനിന്നും പോലീസ് പിഴ ഈടാക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തതിൽ യോഗം പ്രതിഷേധിച്ചു. ഇതു മൂലം നിർമാണ പ്രവർത്തനങ്ങൾക്കു തടസം നേരിടുകയും തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. മറ്റു പല വിഭാഗം കടകൾക്കും ആഴ്ചയിൽ മൂന്നു ദിവസം തുറക്കാൻ അനുമതി നൽകിയിട്ടും ആയിരക്കണക്കിനു പേർക്ക് തൊഴിൽ നൽകുന്ന നിർമാണമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ തീരുമാനമെന്ന് യോഗം കുറ്റപ്പെടുത്തി. നിർമാണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി കെട്ടിട നിർമാണ സാധനങ്ങൾ വിൽക്കുന്ന…
Read More