മുണ്ടക്കയം: ലോക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടുത്തതോടെ കോളടിച്ചത് വ്യാജമദ്യ സംഘത്തിന്. അതിൽ ചെറുകിട വാറ്റുകാർ മുതൽ വന്പൻ വ്യാജ മദ്യ നിർമാണ സംഘം വരെ. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ വ്യാജ മദ്യ നിർമാണവും വിൽപ്പനയും സജീവമായിരിക്കുകയാണ്. മറ്റു പ്രദേശങ്ങളിലും വാറ്റ് നിർമാണം കുറവല്ല. എങ്കിലും വന്പൻ സംഘങ്ങൾ കിഴക്കൻ മേഖലയിലാണ് താവളമാക്കിയിരിക്കുന്നത്. ദൈനം ദിനം ലക്ഷകണക്കിനു രൂപയുടെ വാറ്റാണ് മേഖലയിൽ വിൽപന പൊടിപൊടിക്കുന്നത്. പ്രഷർ കുക്കറിൽ വാറ്റുന്നവർ മുതൽ വൻ വാറ്റ് സംഘങ്ങൾ വരെ മേഖലയിൽ സജീവമാണ്. മുണ്ടക്കയം, പെരുവന്താനം, കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ വാറ്റ് സംഘങ്ങൾ മത്സരിച്ചാണ് കച്ചവടം നടത്തുന്നത്. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്, വല്യേന്ത, ഞർക്കാട്, പറത്താനം, വല്ലീറ്റ, കാവാലി ഭാഗങ്ങളിലും നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നു. കോരുത്തോട് പഞ്ചായത്തിലെ കൊന്പുകുത്തി ഇടവേളയ്ക്കു ശേഷം വ്യാജ വാറ്റുകാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. പണ്ടുകാലത്തു ശർക്കരയും കള്ളും…
Read MoreCategory: Kottayam
പ്രത്യേക പരിചരണം നൽകിയിരുന്നുവെങ്കിലും..! കോവിഡ് ബാധിച്ച് ഗർഭിണി മരിച്ചു; ബ്ലാക്ക് ഫംഗസ് ബാധിച്ച വീട്ടമ്മയും മരിച്ചു
കുമരകം: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭിണി മരിച്ചു.ചീപ്പുങ്കൽ ബിനേഷ് ഭവനിൽ വിനോദിന്റെ ഭാര്യ സബിത (34)യാണ് മരിച്ചത്. രണ്ടാഴ്ചയായി കോവിഡ് ബാധിച്ചു മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രീയാ വിഭാഗത്തിൽ കഴിയുകയായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്നതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നുവെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് ആരോഗ്യനില മോശമാവുകയായിരുന്നു. രാത്രി എട്ടിന് മരിച്ചു. തുടർന്നു രാത്രി തന്നെ വീട്ടുവളപ്പിൽ കോവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിച്ചു മകൾ: ആദി മോൾ, വെച്ചൂർ ദേവിവിലാസം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ബ്ലാക്ക് ഫംഗസ് ബാധിച്ച വീട്ടമ്മയും മരിച്ചു ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. പത്തനംതിട്ട കോട്ടവിളയിൽ അലക്സാണ്ടറിന്റെ ഭാര്യ റാണി അലക്സാണ്ടറാണ്(59) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവർ ന്യൂഡൽഹിയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കോവിഡ് വന്നതിനു ചികിത്സയിലായിരുന്നു. മേയ് രണ്ടാവാരം…
Read Moreഒരേ ദിവസം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദമ്പതികള്‍ ചടങ്ങുകൾ ഒഴിവാക്കി, സാമൂഹ്യ അടുക്കള വഴി 250 ചിക്കൻ ബിരിയാണിക്ക് സഹായം
കടുത്തുരുത്തി: ഒരേ ദിവസം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദമ്പതികള്‍ വിരമിക്കലിനോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഒഴിവാക്കി പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കള വഴി കോവിഡ് ദുരിത ബാധിതര്‍ക്ക് 250 ചിക്കന്‍ ബിരിയാണികള്‍ വിതരണം ചെയ്തു. കാണക്കാരി പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പറായ ജോര്‍ജ് ഗര്‍വാസീസും ഭാര്യ സിമിലി ജോര്‍ജുമാണ് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. ജോര്‍ജ് ഗര്‍വാസീസ് കുറ്റികാട്ടുകുന്നേല് 38 വര്‍ഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ് സെക്രട്ടറിയായി കാണക്കാരി കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്നുമാണ് വിരമിക്കുന്നത്. ഭാര്യ സിമിലി ജോര്‍ജ് 29 വര്‍ഷത്തെ സേവനത്തിനുശേഷം മുടക്കുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എല്‍എച്ച്ഐ തസ്തികയില്‍ നിന്നുമാണ് വിരമിക്കു ന്നത്. വിപുലമായ വിരമിക്കല്‍ ചടങ്ങ് ഒഴിവാക്കി കൊണ്ടാണ് ഇരുവരും കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നാട്ടിലെ നിര്‍ധനരായവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്കാന് സാധനങ്ങള്‍ ലഭ്യമാക്കിയത്. 20 ദിവസങ്ങളായി കാണക്കാരി പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കള വഴി ഭക്ഷണപൊതികള്‍ വഴി വിതരണം…
Read Moreനാട്ടുകാര്‍ ഒറ്റി! ചാരായവും വാഷും വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍; സംഭവം കടുത്തുരുത്തിയില്‍…
കടുത്തുരുത്തി: എക്സൈസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. കാട്ടാമ്പാക്ക് ഇല്ലിച്ചുവട് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് ചാരായവും അനുബന്ധ സാമഗ്രികളുമായി രണ്ടുപേര്‍ പിടിയിലായത്. കാട്ടാമ്പാക്ക് മലയില്‍ എബ്രാഹം, ആവിയില്‍ ജിജോമോന് എന്നിവരാണ് പിടിയിലായത്. രണ്ട് ലിറ്റര്‍ ചാരായം, 80 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഇന്‍സ്പെക്ടര്‍ രാഗേഷ് ബി.ചിറയാത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ലോക്ഡൗണ്‍ കാലത്ത് മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ വില്‍പ്പനയ്ക്കായാണ് ഇവര്‍ വാറ്റ് നടത്തിയത്. നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവരില്‍ നിന്നും പ്രഷര്‍ കുക്കറുകള്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കുറ്റി, കന്നാസുകള്‍ മുതലായവയും കണ്ടെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഹരീഷ് ചന്ദ്രന്, സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുജിത്, അഖില്‍, അശോക് ബി നായര്‍, ധന്യാമോള്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreകോവിഡും ലോക്ഡൗണും! മത്സ്യം കിട്ടാക്കനി; പ്രാദേശികമായി ലഭിക്കുന്ന മത്സ്യത്തിനാകട്ടെ തീ വിലയും; ഇപ്പോൾ വിൽപ്പനയ്ക്കുള്ളത് അയൽ സംസ്ഥാനങ്ങളിൽനിന്ന് ഏജന്റുമാർ എത്തിക്കുന്ന മീന്‍
കടുത്തുരുത്തി: കോവിഡ് വ്യാപനത്തെയും ലോക്ഡൗണിനെയും തുടർന്ന് മീൻ കിട്ടാതായി. പ്രാദേശികമായി ലഭിക്കുന്ന മത്സ്യത്തിനാകട്ടെ തീ വിലയും. ഇടത്തരം കൊഞ്ചിന് കിലോയ്ക്ക് 400 രൂപയാണ് വില. ഇടത്തരം അയലക്ക് 300, ചെറിയ കിളിമീൻ 250 എന്നിങ്ങനെയാണ് വില. ഇതും ഒരേ സ്ഥലത്തെ തന്നെ പല വിൽപ്പനശാലകളിലും വ്യത്യസ്ത വിലയാണ്. ആവശ്യക്കാരേറെയുള്ള മത്തിക്ക് 300 – 400 വരെയാണ് വില. അടുത്ത ദിവസങ്ങളിലായി മത്തി ലഭ്യമല്ലെന്ന് വിൽപ്പനക്കാർ പറയുന്നു. അയൽ സംസ്ഥാനങ്ങളിൽനിന്ന് ഏജന്റുമാർ എത്തിക്കുന്ന മീനാണ് ഇപ്പോൾ അപൂർവമായെങ്കിലും വിൽപ്പനയ്ക്കുള്ളത്. പോലീസ് റോന്തു ചുറ്റുന്നതിനാൽ ചില്ലറ വിൽപ്പനക്കാർക്ക് കാര്യമായ വിലപേശലിന് അവസരം ലഭിക്കുന്നില്ല. ഇത്തവണ ലോക്ഡൗണിന് മുന്‍പ് തന്നെ മീൻപിടിത്തയാനങ്ങൾ കടലിൽപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് പ്രധാന ഹാർബറുകളും മത്സ്യ വിപണനകേന്ദ്രങ്ങളും പൂട്ടുകയുംചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം കടലിൽ പോകുന്നതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് തുടർന്നും വിലക്കുണ്ടായി. ജൂണ്‍ ഒന്‍പത്…
Read Moreകൂടെയുണ്ട് ഞങ്ങള്‍..! കൈത്താങ്ങായി ഉദയ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്; വിതരണം ചെയ്തത് നൂറോളം സൗജന്യ ഭക്ഷ്യകിറ്റ്
മാന്‍വെട്ടം: കോവിഡ് ബാധയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ വീണ്ടും നീളുന്ന ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഉദയാ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ നിധീഷിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവര്‍ത്തര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. സമീപ പ്രദേശത്തെ സുമനസുകള്‍ നിന്നും ശേഖരിച്ച തുക ഉപയോഗിച്ച് ദുരിതമനുഭവിക്കുന്ന നൂറോളം കുടുംബങ്ങള്‍ക്ക് 600 രൂപ വിലവരുന്ന ഭക്ഷ്യക്കിറ്റാണ് ഇവര്‍ വിതരണം ചെയ്തത്. ഇന്ന് രാവിലെ 10 മണിക്ക് മാന്‍വെട്ടം സെന്റ് ജോര്‍ജ് ദേവാലയത്തിലെ വികാരി ഫാ. സൈറസ് വേലംപറമ്പില്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. ടോണി ചൊവ്വേലികുടിയില്‍, വാര്‍ഡ് മെമ്പര്‍ നിധീഷ് റ്റി എന്‍, പള്ളി കമ്മറ്റിയംഗം കുഞ്ഞച്ചന് മുതുകാട്ടുപറമ്പില്‍, ക്ലബ്ബ് അംഗങ്ങളായ ജയകുമാര്‍ ചേരുമുകളേല്, സിബി പന്തലിട്ടുകാലാ, അനീഷ് നാലുതൊട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു
Read Moreവനംവകുപ്പും പട്ടികവർഗ വകുപ്പും പുറംതിരിഞ്ഞു ! പാളപ്പെട്ടി കുടിയിലെ കോവിഡ് രോഗിയെ പഞ്ചായത്തംഗങ്ങൾ രക്ഷിച്ചു
മറയൂർ: കോവിഡ് ബാധിച്ച് വനത്തിനുള്ളിലെ പാളപ്പെട്ടി കുടിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ കോവിഡ് രോഗിക്ക് രക്ഷയായത് കാന്തല്ലൂരിലെ പഞ്ചായത്ത് അഗങ്ങൾ. കോവിഡ് ബാധിച്ചവർ വനത്തിനുള്ളിൽനിന്നു പുറത്തുവരാതെ കഴിയുന്നതറിഞ്ഞ് ബോധവത്കരണത്തിനായി എത്തിയപ്പോഴാണ് അവശനിലയിൽ കഴിയുന്ന യുവതിയെ കണ്ടത്. അഞ്ചു കിലോമീറ്റർ കാട്ടിനുള്ളിലെ ഒറ്റയടിപ്പാതയിലൂടെ നടന്നുവേണം വാഹനസൗകര്യമുള്ള സ്ഥലത്തെത്താൻ. നിൽക്കാൻപോലും കഴിയാതെ അവശനിലയിലായിരുന്ന രോഗിയെ കോളനിയിലെതന്നെ യുവാക്കളുടെ സഹായത്തോടെ ബൈക്കിൽ രോഗിയെ നടുക്കിരുത്തിയാണ് കൊടുംവനത്തിൽനിന്നു പുറത്തെത്തിച്ചത്. പിന്നീട് മറയൂർ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്നേഹവണ്ടിയിൽ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ആദിവാസി മേഖലയിൽ കോവിഡ് രൂക്ഷമായി പടർന്നുപിടിച്ചിട്ടും പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥരോ വനംവകുപ്പ് ജീവനക്കാരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സന്നദ്ധ പ്രവർത്തകർക്ക് ബോധവത്കരണം നടത്താൻപോലും അനുമതി നിഷേധിച്ച മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെ നടപടിയാണ് ആദിവാസികൾ കോവിഡ് ചികിത്സയോടും വാക്സിനേഷനോടും മുഖംതിരിക്കാൻ കാരണം.…
Read Moreനിരവധി തവണ കാട്ടിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും..! കോന്നി ആനക്കൂട്ടിലെ കുട്ടിയാന മണികണ്ഠൻ ചരിഞ്ഞു; ആരോഗ്യപ്രശ്നം കാണുന്നത് ഒരാഴ്ച മുമ്പ്…
കോന്നി: രണ്ടു മാസം മുന്‍പ് കോന്നിയിൽ എത്തിച്ച മൂന്നു മാസം പ്രായമുള്ള കുട്ടിയാന മണികണ്ഠൻ ചരിഞ്ഞു. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ആനക്കുട്ടിക്ക ശസ്ത്രക്രിയ നടത്താനിരിക്കവേയാണ് ചരിഞ്ഞത്. മാർച്ച് 13-ന് മലപ്പുറം ജില്ലയിലെ വഴിക്കടവ് പുത്തരിപ്പാടത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കുട്ടിക്കൊന്പനെ കണ്ടെത്തിയത്. വനപാലകർ സംരക്ഷണം ഏറ്റെടുത്തു. നിരവധി തവണ കാട്ടിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലുംനടന്നില്ല. കാട്ടാനക്കൂട്ടം ഇറങ്ങുന്ന ആനത്താരകളിൽ നിർത്തിയെങ്കിലും വീണ്ടും കുട്ടിയാന ജനവാസമേഖലയിലേക്ക് കയറുകയായിരുന്നു. നിലന്പൂരിൽ സംരക്ഷിച്ച ആനക്കുട്ടിയെ കോഴിക്കോട് വെറ്ററിനറി സർജൻ അരുണ്‍ സത്യൻ, ഡെപ്യൂട്ടി റേഞ്ചർ ജോണ്സണ്, ആന പാപ്പാ·ാരായ രാജൻ, സുനിൽകുമാർ എന്നിവർ ചേർന്നാണ് കോന്നി ആനത്താവളത്തിൽ കൊണ്ടുവന്നത്. മണികണ്്ഠൻ എന്ന പേരും നൽകിയിരുന്നു. കോന്നിയിലെത്തിയപ്പോൾ ജൂണിയർ സുരേന്ദ്രൻ എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കോന്നിയിൽ എത്തിച്ച കുട്ടിയാനയ്ക്ക ഒരാഴ്ച മുന്‍പാണ് ആരോഗ്യപ്രശ്നം കാണുന്നത്. വെള്ളിയാഴ്ച രാത്രിയോടെ ആരോഗ്യസ്ഥിതി ഗുരുതരമാകുകയായിരുന്നു. ഉദര സംബന്ധമായി…
Read Moreജോലി ഹോബിയാക്കി, സ്വന്തം ജീവിതോപാധിക്കുള്ള ഉപകരണങ്ങൾ സ്വന്തമായി നിർമിച്ച് രതീഷ് കണ്ടുപിടുത്തങ്ങളുടെ ഹരത്തിൽ…
പൊൻകുന്നം: സീലിംഗ് ഫാൻ വൈൻഡിംഗ് മെഷീൻ സ്വയം നിർമിച്ച് കണ്ടുപിടുത്തങ്ങളുടെ ലോകത്തേക്ക് ചുവടുവെച്ച് ഒരു യുവാവ്. ഇലക്ട്രീഷനായ എലിക്കുളം ഉരുളികുന്നം കല്ലുക്കുന്നേൽ രതീഷ്കുമാറാണ് സ്വന്തം ജീവിതോപാധിക്കുള്ള ഉപകരണങ്ങൾ സ്വന്തമായി നിർമിച്ച് ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലം മുതൽ രതീഷിന്റെ പണി കുറഞ്ഞു. കാരണം രതീഷ് വീടുകളിലെത്തിയായിരുന്നു ജോലി ചെയ്തിരുന്നത്. ഒടുവിൽ ഒരു മുറി വാടകയ്ക്കെടുത്തു. മുറിയിൽ ഇരിക്കുവാനുള്ള കസേര മുതൽ വില കൊടുത്തു വാങ്ങണം. സാമ്പത്തിക ഞെരുക്കം വലച്ചു. ഇരുമ്പു കൊണ്ട് മേശയും കസേരയും സ്വയം പണിതു. അത്യാവശ്യം ഇലക്ട്രീഷൻ ജോലികൾ ഒക്കെ കിട്ടിത്തുടങ്ങി. അപ്പോഴാണ് ഒരു ഇലക്ട്രീഷന്‍ അത്യാവശ്യം വേണ്ട സീലിംഗ് ഫാൻ വൈൻഡിംഗ് മെഷീനെക്കുറിച്ച് ചിന്തിച്ചത്. കേരളത്തിൽ നിർമിക്കുന്നില്ലാത്ത ഈ മെഷീൻ അന്യസംസ്ഥാനത്തു നിന്ന് വരുത്തണം. വിലയാകട്ടെ 30,000 ത്തിന് മുകളിലാവും. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അതിന് വഴിയില്ല. അങ്ങനെയാണ് ഈ മെഷീനും നിർമിക്കുന്നതിലേക്കെത്തിയത്.…
Read Moreതട്ടിപ്പിന്റെ പുതിയവഴി! സി സി കുടിശികയുള്ള മണ്ണുമാന്തി യന്ത്രം വാങ്ങി തരാം; യുവാവ് തട്ടിയെടുത്തത് 7,86,000 രൂപ; സംഭവം തലയോലപ്പറമ്പില്‍
തലയോലപറന്പ്: ജെസിബി വാങ്ങി നൽകാമെന്ന് പറഞ്ഞു പണം കബളിപ്പിച്ചു വാങ്ങിയ ശേഷം കടന്നു കളഞ്ഞ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ യുവാവിനെ പോലിസ് പിടികൂടി. വാകത്താനം പുതു പറന്പിൽ ജോമോ (25)നെയാണ് തലയോലപറന്പിൽ വാടകയ്ക്കു താമസിച്ചിരുന്ന കുടവെച്ചൂർ കമല നിവാസിൽ രാജേഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ വർഷം രാജേഷ് ബാബുവിന്റെ പക്കൽ നിന്നു 7,86,000 രൂപയാണ് ജോമോൻ സി സി കുടിശികയുള്ള മണ്ണുമാന്തി യന്ത്രം വാങ്ങി തരാമെന്നു പറഞ്ഞു വാങ്ങിയത്. പിന്നീട് പലതവണ ബന്ധപ്പെട്ടെങ്കിലും ഇയാൾ അവധി പറഞ്ഞ് കബളിപ്പിച്ചതോടെയാണ് രാജേഷ് ബാബു പോലിസിൽ പരാതിപ്പെട്ടത്. കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കു സമീപം ഇയാളെ കണ്ടതായി എസ്എച്ച്ഒ പി.എസ്. ഷിജുവിനു രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ പോലിസിന്റ പിടിയിലാകുകയായിരുന്നു.
Read More