ഏറ്റുമാനൂർ: ലോക്ഡൗണിനെ തുടർന്നു ആളുകൾ വീട്ടിലുണ്ടായിട്ടും കാര്യമില്ല. തസ്കരന്മാർ രാത്രികളിൽ വീടുകൾ ലക്ഷ്യമാക്കി എത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മാടപ്പാട് പ്രദേശത്താണ് മോഷണശ്രമം നടന്നത്. വ്യാഴാഴ്ച പുലർച്ചെ 2.30നു മാടപ്പാട് പ്രദേശത്ത് എത്തിയ മോഷ്ടാക്കൾ വീട്ടുകാരും നാട്ടുകാരും ഉണർന്നതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയുണ്ടായി. തസ്കരർ ഇതരസംസ്ഥാന തൊഴിലാളികളാണോയെന്ന് നാട്ടുകാർ സംശയിക്കുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ആളുകൾ പുറത്തിറങ്ങാത്തതിൽ പ്രദേശങ്ങളിലുള്ളവർ പതിവിനും നേരത്തെ കിടന്നുറങ്ങാറുണ്ട്. മുന്‍പും ഈ പ്രദേശങ്ങളിൽ മോഷണ ശ്രമം നടന്നിട്ടുണ്ട്. ഇതു സംബന്ധിച്ചു മാടപ്പാട് പ്രദേശത്തെ ജനങ്ങൾ പലവട്ടം പരാതി പറഞ്ഞെങ്കിലും അധികാരികൾ ആരും മുഖവിലയ്ക്കെടുത്തില്ലെന്ന ആരോപണമുണ്ട്. ഇന്നലെ ഒരു വീടിന്റെ പുറക് വശത്തുനിന്നു വെളുപ്പിന് രണ്ടരയ്ക്ക് ഒരു കള്ളൻ ഇറങ്ങി ഓടുകയായിരുന്നു. വീട്ടുകാർ വലിയ ഒച്ചവച്ചതുകൊണ്ട് അയൽവാസികൾ പെട്ടെന്ന് ഉണർന്നു. ഈസമയത്ത് വൈദ്യുതിനിലച്ചതിനാൽ ജനങ്ങൾ പുറത്തിറങ്ങാൻ ധൈര്യപ്പെട്ടില്ല. ഏറ്റുമാനൂർ-അയർക്കുന്നം റൂട്ടിൽ വെളുപ്പിന് ഒന്നിനുശേഷം ടൂ വീലറുകളും…
Read MoreCategory: Kottayam
കോണ്‍ഗ്രസിലെ നിരവധി നേതാക്കൾ തനിക്കൊപ്പം വരും! ഭരണപരിഷ്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന് ജോസ് കെ. മാണി
കോട്ടയം: ഭരണപരിഷ്ക്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്നതു ആലോചനയിൽ ഇല്ലെന്ന് ജോസ് കെ. മാണി. ഇന്നു രാവിലെ പാലായിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ചു ഒരു ചർച്ചയും നടന്നിട്ടില്ല. അതിനാൽ ഇത്തരത്തിലൊരു കാര്യം ഉയർന്നുവരുന്നില്ല. എന്നാൽ കോണ്‍ഗ്രസിലെ നിരവധി നേതാക്കൾ തനിക്കൊപ്പം വരുമെന്നും. പലരും താനുമായി നേരിട്ടു ചർച്ച നടത്തിയിട്ടുണ്ടെും ജോസ് കെ.മാണി പറഞ്ഞു.
Read Moreആ പദ്ധതി പാളി, കൈയിലുണ്ടായിരുന്ന കാശും തീര്‍ന്നു..! ഈരാറ്റുപേട്ടയില്‍ മോഷ്ടാക്കൾക്ക് ലോക്ഡൗണിൽ കിട്ടിയത് എട്ടിന്റെ പണി
ഈരാറ്റുപേട്ട: പോലീസ് പിടിയിലായ മോഷണക്കേസ് പ്രതികൾക്കു ലോക്ഡൗണിൽ കിട്ടിയതു എട്ടിന്റെ പണി. ഈരാറ്റുപേട്ട സ്വദേശികളായ അഫ്സൽ (22), ഉബൈദ് (20) എന്നിവരാണ്് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലിൽ ആനിപ്പടി സ്വദേശിയുടെ വീട്ടിൽ നിന്ന് ഇൻവെർട്ടർ ബാറ്ററി മോഷണം പോയിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. ഇതോടെ പ്രതികൾ ഒളിവിൽ പോയി. ഒളിവിലിരുന്ന പ്രതികൾ പൊൻകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിൽ നിന്നും രണ്ട് പൾസർ ബൈക്കുകളും ഫാസിനോ സ്കൂട്ടറും മോഷ്ടിക്കുകയും ബൈക്കുകൾ വിൽപ്പന നടത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ലോക്ഡൗണായതോടെ ബൈക്കുകളും സ്കൂട്ടറുകളും ആരും വാങ്ങാത്തതിനെത്തുടർന്നു പ്രതികൾ ബൈക്കുകളും സ്കൂട്ടറുകളും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചു. ഇത്തരത്തിൽ പണമുണ്ടാക്കി ഇതര സംസ്ഥാനത്തേക്ക് കടക്കാമെന്ന് മോഷ്്ടാക്കളുടെ പദ്ധതി നടന്നില്ല. ഇവരുടെ പക്കലുണ്ടായിരുന്ന പണം തിരുകയും ചെയ്തു. മോഷ്്ടിച്ച് ഉപേക്ഷിച്ച ബൈക്കുകൾ പോലീസ്…
Read Moreകട തുറക്കൽ നിർദേശം; വ്യക്തത കിട്ടാതെ വ്യാപാരികൾ; തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ സർക്കാർ തയാറാകണം
കോട്ടയം: കട തുറക്കാനുള്ള നിർദേശങ്ങളിൽ വ്യക്തതയില്ല, ആകെ വലഞ്ഞ് വ്യാപാരി സമൂഹം. വിവിധ വ്യാപാര ശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ നിർദേശങ്ങളിൽ സമയക്രമം, നടത്തിപ്പ് എന്നിവയിൽ വ്യക്തതയില്ലാത്തതിനാൽ ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കു എത്തുന്പോൾ വ്യാപാരികൾ പിഴ നല്‍കേണ്ട അവസ്ഥയിലാണ്. ടെക്സ്റ്റൈൽ, ഫുട്വെയർ, ജ്വല്ലറി, തുടങ്ങിയ സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപയോക്താക്കളുടെ കൈവശം വിവാഹ ക്ഷണക്കത്ത് വേണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവ് അപ്രായോഗികവും, വ്യാപാര വിരുദ്ധവുമാണെന്ന് സംഘടന കുറ്റപ്പെടുത്തി. 2018 മുതൽ വിവിധ കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന വ്യാപാരിസമൂഹത്തെ ദ്രോഹിക്കുന്ന ഇത്തരം പ്രസ്താവനകളും, നിലപാടുകളും തിരുത്താൻ അധികാരികൾ തയാറാകണം. വ്യാപാര മേഖലയില പലവിഭാഗം വ്യാപാരികൾക്കും, ഫർണിച്ചർ, വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി ഇല്ലാതിരിക്കെ വളരെ വ്യക്തമായ ഓർഡറോടുകൂടി ഓണ്‍ലൈൻ വ്യാപാരം പോഷിപ്പിക്കുകയാണ്. ഹോട്ടലുകൾ,…
Read Moreജില്ലയിൽ വ്യാജ വാറ്റ് സജീവം;മിന്നൽ പരിശോധനയുമായി ലഹരി വിരുദ്ധ സ്ക്വാഡ്; അഞ്ച് ദിവസത്തിനിടെ പിടികൂടി നശിപ്പിച്ചത് 300 ലിറ്റർ കോട
കോട്ടയം: ജില്ലയിലെ രണ്ടിടങ്ങളിൽ നിന്നായി വാറ്റു ചാരായവും കോടയും വാറ്റു ഉപകരണങ്ങളും പിടികൂടി.ഒരാളെ അറസ്റ്റ് ചെയ്തു. ചാമംപതാൽ വടക്കേ ചുഴിക്കുന്നേൽ ഷാജി (58) ആണ് പിടിയിലായത്. ലഹരി വിരുദ്ധ സ്ക്വാഡ് പള്ളിക്കത്തോട് ചാമംപതാലിൽ നിന്നും മണിമല പൊന്തൻപുഴയിൽ നിന്നുമാണ് മൂന്ന് ലീറ്റർ ചാരായവും 150 ലീറ്റർ കോടയും പിടികൂടിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാജ വാറ്റ് നടക്കുന്നതായി ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു.തുടർന്നു നാർകോട്ടിക് സെൽ ഡിവൈഎസ്പി ബി. അനിൽകുമാറിന്റെ നിർദേശപ്രകാരം ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു. പള്ളിക്കത്തോട് ചാമംപതാലിലും പൊന്തൻപുഴയിലും വാറ്റ് നടക്കുന്നതായി വിവരം ലഭിക്കുകയും പോലീസ് പരിശോധനയ്ക്ക് എത്തുകയുമായിരുന്നു. അറസ്റ്റിലായ ഷാജിയുടെ പക്കൽ മൂന്ന് ലീറ്റർ ചാരായവും 30 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമുണ്ടായിരുന്നു. പൊന്തൻപുഴ വനത്തിൽ നടത്തിയ റെയ്ഡിലാണ് 120…
Read Moreഭരണപരിഷ്ക്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്നതു ആലോചനയിലില്ലെന്ന് ജോസ്. കെ. മാണി
കോട്ടയം: ഭരണപരിഷ്ക്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്നതു ആലോചനയിൽ ഇല്ലെന്ന് ജോസ് കെ. മാണി. വ്യാഴാഴ്ച രാവിലെ പാലായിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. ഭരണപരിഷ്ക്കാര കമ്മീഷൻ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ചു ഒരു ചർച്ചയും നടന്നിട്ടില്ല. അതിനാൽ ഇത്തരത്തിലൊരു കാര്യം ഉയർന്നുവരുന്നില്ല. അതിനൊരു സാധ്യതയുമില്ലെന്നും ജോസ്. കെ. മാണി പറഞ്ഞു. ജനപിന്തുണയുള്ള സ്വാധീനമുള്ള നേതാക്കള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് വരും. കോണ്‍ഗ്രസിലെ നിരവധി നേതാക്കൾ തനിക്കൊപ്പം വരുമെന്നും പലരും താനുമായി നേരിട്ടു ചർച്ച നടത്തിയിട്ടുണ്ടെും ജോസ്. കെ.മാണി പറഞ്ഞു.
Read Moreഒരു പായ്ക്കറ്റ് ഹാൻസിന് 80 രൂപ; പോലീസ് പിടിക്കുമ്പോൾ കബീറിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ പായ്ക്കറ്റുകൾ
കുമരകം: ഇല്ലിക്കല്‍ കവല കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് കച്ചവടം സ്ഥിരമാക്കിയാളെ കുമരകം പോലീസ് പിടികൂടി. അറുപറ മച്ചാന് ലൈല മനസ്സില്‍ കബീര്‍ (54) നെയാണ് കുമരകം എസ്ഐ എസ്. സുരേഷും സംഘവും ഇന്നലെ വൈകുന്നേരം ആറിന് അറുപറ പാലത്തിന് സമീപത്തു നിന്നു പിടികൂടിയത്. തമിഴ്നാട്ടില്‍ അഞ്ചു രുപ വിലയുള്ള ഒരു പായ്ക്കറ്റ് ഹാന്‍സ് 80 രൂപാ നിരക്കിലാണ് ഇയാള്‍ വില്പന നടത്തിയിരുന്നതെന്ന് എസ്ഐ അറിയിച്ചു. ഇതിനു മുമ്പും പല തവണ ഇയാളെ ഹാന്‍സുമായി പിടികൂടുകയും സ്കൂട്ടറും ഫോണും എല്ലാം കോടതിയില്‍ ഹാജരാക്കിയതുമാണ്. ഇല്ലിക്കല്‍ കവലയില്‍ കോവിഡ് നിയന്ത്രണങ്ങളടെ ഭാഗമായി പോലീസ് പരിശോധനയുള്ളതിനാലാണ് മറ്റു സ്ഥലങ്ങള്‍ തേടിയത്. 20 പായ്ക്കറ്റുകള്‍ വീതം ശരീരത്തില്‍ ഒളിപ്പിച്ച് മൊബൈലിലൂടെ ബസപ്പെട്ടാണ് കച്ചവടം. ഇയാളുടെ ഫോണ്‍ കോള്‍ ഹിസ്റ്ററി പരിശോധിച്ച് ഇയാള്‍ക്ക് ഹാന്‍സ് എത്തിക്കുന്നവരെയും ഇയാളില്‍ നിന്നു വാങ്ങുന്നവരെയും കണ്ടെത്തുമെന്ന്…
Read Moreഓൺലൈൻ പഠനത്തിന് നെനെറ്റ്വർക്ക് തടസമാകുന്നു; കിഴക്കൻ മേഖലയിൽ സിഗ്നൽ പോലും കിട്ടാത്തയിടങ്ങൾ; ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികൾ മൂവായിരത്തോളം
കോട്ടയം: ഓണ്‍ലൈന്‍ പഠനം വളരെ സുഗമമായി ജില്ലയില്‍ നടക്കുന്നുണ്ടെങ്കിലും മൊബൈല്‍ ഫോണുകളുടെ നെറ്റ് വര്‍ക്ക് തകരാര്‍ ജില്ലയില്‍ പലയിടത്തും പഠനത്തിനു തടസം സൃഷ്ടിക്കുന്നു.നിലവില്‍ ജില്ലിയില്‍ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഇപ്പോഴുമില്ലെന്നാണ് കണക്ക്. മലയോര മേഖലയിലാണ് ഈ പ്രശ്നം കൂടുതലും. തീക്കോയി, തലനാട്, മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ സിഗ്നല്‍ പോലും ലഭിക്കാത്ത സ്ഥലങ്ങളുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പൊതുവായ കേന്ദ്രങ്ങള്‍ തുറന്ന് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഇതിനുള്ള നടപടികള്‍ എടുത്തിരുന്നു.ഓണ്‍ലൈന്‍ പ്രവേശനോത്സവം ഇന്നലെ കഴിഞ്ഞതോടെ ഇന്നു മുതല്‍ ഓണ്‍ലൈനിലും ടിവിയിലും ക്ലാസുകള്‍ ക്രമീകരിക്കാനാണ് സ്കൂളുകളുടെ തീരുമാനം. ഇത്തവണ വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ക്കു പുറമേ വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുംവിധം ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍ക്കാര്‍ സ്കൂളുകളിലും നടത്തും.പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷണം. ഓണ്‍ലൈന്‍…
Read Moreകൈയേറ്റക്കാർക്കുവേണ്ടി തോട്ടിലെ നീരൊഴുക്ക് ഗതിമാറ്റി വിടുന്നു; എല്ലാത്തിനും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ പരാതിയുമായി നാട്ടുകാർ
കോട്ടയം: തോട് കൈയേറ്റക്കാര്‍ക്കുവേണ്ടി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നീരൊഴുക്ക് എതിര് ദിശയിലേക്കു തിരിച്ചുവിടുന്നതായി ആക്ഷേപം.മീനച്ചിലാറ്റില്‍നിന്നും പിറയാര്‍ മുണ്ടകപ്പാടത്തേക്കുള്ള ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ മേക്കാട് തോടില്‍നിന്നു 300 മീറ്റര്‍ കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡിനടിയിലൂടെ കുറുകെയാണു പോകുന്നത്. കനാലിന്റെ ഉള്‍ഭാഗത്ത് ചിലഭാഗത്ത് രണ്ടടിയില്‍ താഴെ മാത്രമാണു വീതിയുള്ളത്. തെക്കോട്ടൊഴുകി മേക്കാട് തോടിലെത്തിയിരുന്ന വെള്ളം വടക്കോട്ടൊഴുക്കി ഇറിഗേഷന്‍ കനാലിലേക്കു തിരിച്ചുവിടാനാണു പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കാന ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം. രണ്ടടി പോലും വീതിയില്ലാത്തതും കൃഷിക്കുവേണ്ടി വെള്ളം കൊണ്ടുപോകാന്‍ മാത്രം ഉണ്ടാക്കിയതുമായ ചെറു കനാലിലേക്കാണ് 20 മീറ്റര്‍വരെ വീതിയുള്ള തോട്ടിലേക്ക് ഒഴുകിയിരുന്ന വെള്ളം തിരിച്ചൊഴുക്കാന്‍ ശ്രമിക്കുന്നത്. വെള്ളപ്പൊക്കം തടയാനെന്നപേരില്‍ തോട് നേരത്തെതന്നെ അടച്ചുകെട്ടിയതും തോട്ടിലേക്കുള്ള ഒഴുക്കെല്ലാം വഴി തിരിച്ചുവിടുന്നതും മേക്കാട്തോട് പൂര്‍ണമായി കൈയേറി നികത്താനുള്ള നീക്കമാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇറിഗേഷന്‍ കനാല്‍ ചെളിനിറഞ്ഞ് ഉപയോഗശൂന്യമായാല്‍ പിറയാര്‍ മുണ്ടകപ്പാടത്ത് കൃഷി അസാധ്യമാകും. കിടങ്ങൂരില്‍ മീനച്ചിലാറിനേയും…
Read More400 രൂപ വില വരുന്ന മദ്യത്തിന് 1000 രൂപ! ലോക് ഡൗൺ മൂലം അടച്ചു പൂട്ടിയ മുണ്ടക്കയത്തെ ബിവറേജസ് ഔട്ട്ലെറ്റില് അനധികൃത മദ്യവിൽപ്പന; പൂട്ടി സീൽ ചെയ്തു
മുണ്ടക്കയം: അനധികൃതമായി മദ്യവിൽപ്പന നടത്തിയെന്ന ആരോപണത്തെ തുടർന്ന് ബിവറേജ് കോർപ്പറേഷന്റെ മുണ്ടക്കയം ഔട്ട് ലെറ്റ് എക്സൈസ് സംഘമെത്തി സീൽ ചെയ്തു. എക്സൈസ് കോട്ടയം ഡപ്യൂട്ടി കമ്മീഷണർ സുൽഫിക്കറിന്റെ നിർദേശ പ്രകാരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് എക്സൈസ് സംഘമെത്തി സീൽ ചെയ്തത്. ലോക് ഡൗൺ മൂലം അടച്ചു പൂട്ടിയ ഔട്ട് ലറ്റിൽ നിന്നു നൂറുകണക്കിന് ലിറ്റർ വിദേശ മദ്യം കടത്തുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സമീപത്തെ റബർ തോട്ടത്തിൽ അനധികൃതമായി സൂക്ഷിച്ച മദ്യം ഇടനിലക്കാർ വഴി വിവിധ പ്രദേശങ്ങളിൽ കച്ചവടം നടത്തിയതായാണ് ആക്ഷേപം ഉയരുന്നത്. 400 രൂപ വില വരുന്ന മദ്യം 1000 രൂപയ്ക്കായിരുന്നു വിൽപ്പന. ഡപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരം ഔട്ട് ലെറ്റിൽ എത്തിയ അന്വേഷണ സംഘം ജീവനക്കാരിൽ നിന്നു മൊഴിയെടുത്തു. തുടർന്ന് ഔട്ട് ലെറ്റ് പൂട്ടി സീൽ വച്ചു. ലോക് ഡൗണിനു ശേഷം…
Read More