മുണ്ടക്കയം: മുണ്ടക്കയത്ത് നിന്ന് ആരോഗ്യ പ്രവർത്തകർക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി മേഖലകളിലെ ആരോഗ്യപ്രവർത്തകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത്. രാവിലെ അഞ്ചിന് പൊൻകുന്നത്തുനിന്നും സർവീസ് ആരംഭിക്കുന്ന ബസ് 5.45ന് മുണ്ടക്കയത്തെത്തും. ഇവിടെ നിന്നും മെഡിക്കൽ കോളജിലേക്കുള്ള ആരോഗ്യപ്രവർത്തകരുമായി യാത്രതിരിച്ച് 7.30ന് മെഡിക്കൽ കോളജിൽ എത്തും. രാവിലെ 7.30ന് തന്നെയാണ് മെഡിക്കൽ കോളജിലെ ആദ്യ ഷിഫ്റ്റ് വർക്ക് ആരംഭിക്കുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ നിന്ന് 8.30നും, രണ്ടിനും, വൈകിട്ട് 6.30നും ഈ ബസ് മുണ്ടക്കയത്തേക്ക് സർവീസ് നടത്തുന്നുണ്ട്. എന്നാൽ, വൈകുന്നേരം 6.30ന് മെഡിക്കൽ കോളജിൽ നിന്ന് ആരംഭിക്കുന്ന സർവീസാണ് ജീവനക്കാർക്ക് ദുരിതമാകുന്നത്. മെഡിക്കൽ കോളജിൽ രാവിലെ 7.30ന് ആരംഭിക്കുന്ന ഷിഫ്റ്റ് ഒന്നരയ്ക്ക് തീരും. 1.30ന് ആരംഭിക്കുന്ന ഷിഫ്റ്റ്…
Read MoreCategory: Kottayam
റോഡ് ടാറിംഗ് ജോലിക്കിടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍! ആഢംബര ജീവിതം നയിക്കാൻ കണ്ടെത്തിയത് കുറുക്കുവഴി; പിടിയിലായത് മുണ്ടക്കയം, പുനലൂർ സ്വദേശികൾ
തൃക്കൊടിത്താനം: മോഷ്്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്നു വീട്ടമ്മയുടെ ബാഗ് തട്ടിയെടുത്ത കേസിൽ തൃക്കൊടിത്താനം പോലീസ് പിടികൂടിയവർ ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ചിരുന്നതു ആഢംബര ജീവിതത്തിന്. മുണ്ടക്കയം പുഞ്ചവയൽ കുന്പളക്കുഴിയിൽ അമൽ (കണ്ണൻ-22), പുനലൂർ ഇടമണ്‍ ഷാൻഭവനിൽ ഷാൻ പ്രകാശ്(21) എന്നിവരെയാണ് ഇന്നലെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ആനപ്പാപ്പാൻ കൂടിയായ അമലിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. അമലും ഷാനും റോഡ് ടാറിംഗ് ജോലിക്കിടെയാണ് പരിചയപ്പെട്ടത് തുടർന്നു ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തുന്നതിനു പദ്ധതി തയാറാക്കുകയായിരുന്നു. ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലുമാണ് ഇവർ ഓപ്പറേഷൻ നടത്തിയിരുന്നത്. റോഡിലുടെ പോകുന്ന വീട്ടമ്മമാരുടെ മാല പറിക്കുന്നതും ബാഗുകൾ തട്ടിയെടുക്കുന്നതിനും മുന്‍പ് ഇവർ ഇരുചക്ര വാഹനങ്ങൾ മോഷ്്ടിക്കും. തുടർന്ന് ഇങ്ങനെ മോഷ്്ടിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ കറങ്ങി നടന്നാണ് പിടിച്ചു പറിക്കുന്നത്. ആൾത്തിരക്ക് കുറഞ്ഞ റോഡുകളിലുടെ പോകുന്നവ സ്ത്രീകളെയാണ് ഇവർ ഇരകളാക്കിയിരുന്നത്.…
Read Moreഇന്നലെ വൈകുന്നേരം തീറ്റ കൊടുക്കാന്‍ കൂട്ടില്‍ കയറ്റിയതാണ്, രാവിലെ നോക്കുമ്പോള്‍..! 2000 താറാവുകൾ കൂട്ടത്തോടെ ചത്തു
എടത്വ: രണ്ടായിരത്തോളം താറാവുകള്‍ തലവടിയില്‍ കൂട്ടത്തോടെ ചത്തനിലയില്‍. തലവടി കറുകപറമ്പില് കെ.വി. വര്‍ഗീസിന്റെ 1500 താറാവുകളും കണ്ടംകേരില്‍ സഖറിയ ഗിവര്‍ഗീസിന്റെ 500 താറാവിന് കുഞ്ഞുങ്ങളുമാണ് ചത്തത്. കെ.വി. വര്‍ഗീസിന് 2100 വലിയ താറാവും 1800 ചെറിയ താറാവുമായിരുന്നു ഉണ്ടായിരുന്നത്. 1300 വലിയ താറാവും 200 കുഞ്ഞുങ്ങളുമാണ് ചത്തത്. ഇന്നലെ വൈകുന്നേരം തീറ്റ കൊടുക്കാന്‍ കൂട്ടില്‍ കയറ്റിയ താറാവുകള്‍ രാവിലെ വന്ന് നോക്കിയപ്പോഴാണ് കൂട്ടത്തോടെ ചത്ത് കിടക്കുന്നതായി കാണുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം അറിയാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍ പറയുന്നത്. താറാവുകളുടെ സാമ്പിള്‍ തിരുവല്ലാ മഞ്ഞാടിയിലെ ലാബിലേക്ക് പരിശോധന നടത്താനായി അയച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷാരത്ത് സ്ഥലം സന്ദര്‍ശിച്ചു.
Read Moreചെങ്ങനാശേരിയിലും വെച്ചൂരും വിവിധ റോഡുകൾ അടച്ചു; റോഡുകൾ അടയ്ക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നതായി പരാതി
ചങ്ങനാശേരി: കോവിഡ് രൂക്ഷമായതോടെ അധിക നയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുള്ള റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസ് പരിധിയിൽ നഗരസഭ ഉൾപ്പെടെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലാണ് അധിക നിയന്ത്രണം കൊണ്ടുവരുന്നത്. തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാകത്താനം, കറുകച്ചാൽ, വാഴപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡുകളിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നതിന് യാത്രക്ക് അധിക നിയന്ത്രണം ഉണ്ടാകും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കു. വാർഡ് പരിധിയിൽ നിന്ന് പുറത്തിറക്കാനും പ്രവേശിക്കാനും ഒരു വഴി മാത്രമേ അനുവദിച്ചിട്ടുള്ളു. വെച്ചൂരിലും റോഡുകൾ അടച്ചു വെച്ചൂർ: കോവിഡ് വ്യാപനമേറിയതോടെ വെച്ചൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി റോഡുകൾ അടച്ചു. ചൊവ്വാഴ്ച 40 പേരെ പരിശോധിച്ചപ്പോൾ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അധികൃതർ വെച്ചൂർ പഞ്ചായത്തിന്റെ അതിർത്തികളായ കൈപ്പുഴമുട്ട്, കൊടുതുരുത്ത്, അംബികാമാർക്കറ്റ്, പുത്തൻപാലം എന്നിവടങ്ങൾ അടച്ചത്. ഭക്ഷണ…
Read Moreബ്ലാക്ക് ഫംഗസ് രോഗം പുതിയതല്ല! ഇപ്പോൾ കോവിഡിനെ ചേർത്ത് ഭീതി പരത്തേണ്ടതില്ല..; ഡോ. ഷിബു ജോർജ് പറയുന്നത് ഇങ്ങനെ…
കോട്ടയം: ബ്ലാക്ക് ഫംഗസ് രോഗം മുന്‍പേയുള്ളതാണെന്നും ഇപ്പോൾ കോവിഡിനെ ചേർത്ത് ഭീതി പരത്തേണ്ടതില്ലെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇഎൻടി വിഭാഗം മേധാവി ഡോ. ഷിബു ജോർജ്. കോവിഡ് ഇല്ലാത്തവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. പുതിയരോഗം എന്ന പ്രചാരണം ശരിയല്ല. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ബാധിക്കുന്നത്. കോവിഡ് തീവ്രമായവർ കഴിച്ച മരുന്നിൽ നിന്നോ സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗത്താലോ രോഗം വരാം. പ്രമേഹം ഗുരുതരമായവരിലും ഹൃദയം, വൃക്ക തുടങ്ങിയവ മാറ്റിവച്ചവരിലും രക്താർബുദം ഉള്ളവരിലോ ചില മരുന്നുകളുടെ ഉപയോഗം രോഗത്തിന് കാരണമായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യക്തിശുചിത്വം പാലിക്കുന്നതിൽ മലയാളികൾ മുന്നിലായതിനാൽ രോഗഭീതി അനാവശ്യമാണ്. രോഗപ്രതിരോധശേഷിയുള്ളവരിൽ രോഗം ബാധിക്കില്ലെന്നും ഷോ. ഷിബു ജോർജ് പറഞ്ഞു.
Read Moreകോവിഡ് പ്രതിരോധം! കോട്ടയം ജില്ലയിലെ അധികനിയന്ത്രണമുള്ള ഇടങ്ങളിൽ നിരീക്ഷണം ശക്തമാക്കി; പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഓരോ വഴികൾ മാത്രം
കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളിലും നിരീക്ഷണം കർശനമാക്കി. രോഗവ്യാപന തോത് കൂടുതലുള്ള 40 തദ്ദേശ സ്ഥാപന മേഖലകൾ പൂർണമായും അധിക നിയന്ത്രണത്തിന്റെ പരിധിയിലാണ്. ഇതിനു പുറമെ 36 തദ്ദേശസ്ഥാപനങ്ങളിലെ 358 വാർഡുകളിലും ഇതേ നിയന്ത്രണങ്ങൾ ബാധകമാണ്. നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഓരോ വഴികൾ മാത്രമാണ് തുറന്നിടുക. പൂർണ നിയന്ത്രണമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം ബാധകമായ വാർഡുകളെ ഒന്നിച്ച് ഒരു മേഖലയായി പരിഗണിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ എല്ലാ മേഖലകളിലും പ്രധാന റോഡുകൾ ഒഴികെയുള്ളവ അടയ്ക്കാനും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ നടപടി സ്വീകരിക്കാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ അറിയിച്ചു. ലോക് ഡൗണിനു പുറമെ ഈ മേഖലകളിൽ ബാധകമായ നിയന്ത്രണങ്ങൾ പൊതുജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്…
Read Moreരാഷ്ട്രീയം നോക്കാറില്ല..! ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന സഹകാരി; ജനകീയ ഇടപെടലുകളിലൂടെ വി.എൻ. വാസവൻ സഹകരണ മന്ത്രിപദവിയിലേക്ക്
ജോമി കുര്യാക്കോസ് കോട്ടയം: ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന സഹകാരിയാണ് എക്കാലവും വി.എൻ. വാസവൻ. ദുരിതവും ദുരന്തങ്ങളുമുണ്ടായാൽ രക്ഷാപ്രവർത്തകനായി വാസവനുണ്ടാകും. ദുരിതമുഖങ്ങളിൽ ഓടിയെത്തി അനിവാര്യമായ ഇടപെടലുകൾ നടത്തുന്നതിൽ കമ്യൂണിസ്റ്റുകാരനായ വാസവൻ രാഷ്ട്രീയം നോക്കാറില്ല. ജീവിതത്തിൽ നിരവധി മത്സരങ്ങളെയും വെല്ലുവിളികളെയും വാസവൻ അതിജീവിച്ചിട്ടുണ്ട്. തോൽവികളിൽ പതറാത്ത മുന്നേറ്റത്തിലൂടെ സഹകരണവകുപ്പിന്റെ മന്ത്രിപദവിയിലെത്തിയിരിക്കുന്നു. ജീവിതം തന്നെ വിഎൻവിക്ക് മത്സരങ്ങളുടേതാണ്. ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനും അജയ് തറയിലും ലോക്സഭയിൽ തോമസ് ചാഴികാടനും എതിരേ മത്സരങ്ങൾ. 2006ൽ കോട്ടയം മണ്ഡലത്തിൽ അജയ് തറയിലിനെതിരെ വിജയിച്ച് ജനകീയതയിലും സഹകരണത്തിലും തിളങ്ങി. ഇത്തവണ ഏറ്റുമാനൂരിൽനിന്നാണ് നിയമസഭയിലെത്തുന്നത്. പാന്പാടിയിൽനിന്നാണ് വാസവന്റെ പ്രയാണം. പുതുപ്പള്ളി അതിരിടുന്ന പള്ളിക്കത്തോട്, അകലക്കുന്നം, അയർക്കുന്നം മേഖലയിലായിരുന്നു വാസവൻ ഇടതു സംഘടനാ പ്രവർത്തനത്തിൽ തുടക്കമിട്ടത്. 1980 കളിൽ പാന്പാടിയിൽ ചെത്തുതൊഴിലാളി യൂണിയന്റെ ചുമതലക്കാരനും സിഐടിയു നേതാവുമായി. പാർട്ടി ഓഫീസിൽ താമസമാക്കി വാസവൻ സിഐടിയുവിനു കരുത്തു…
Read Moreഅനീഷയുടെ കണ്ണിന് വേദന അനുഭവപ്പെട്ടിരുന്നു…! ബ്ലാക്ക് ഫംഗസ് ബാധിച്ച് അധ്യാപിക മരിച്ചു
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. കോട്ടയം മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ അനീഷ പ്രദീപ് കുമാര്‍(32)ആണ് മരിച്ചത്. കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് പ്രദീപ് കുമാര്‍ ഇതേസ്കൂളില്‍ അക്കൗണ്ടന്റ് ആണ്. മേയ് ഏഴിന് ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് അനീഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അനീഷയും ഭര്‍ത്താവും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ആയുര്‍വേദ ആശുപത്രിയിലാണ് പ്രദീപ് കുമാര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. തുടര്‍ന്ന് രോഗം ഭേദമായതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ അനീഷയുടെ കണ്ണിന് വേദന അനുഭവപ്പെട്ടിരുന്നു. മേയ് 16നാണ് അനീഷയ്ക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കണ്ണിന് ശസ്ത്രക്രിയ ചെയ്യാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അനീഷയെ മാറ്റി. എന്നാല്‍ ആരോഗ്യനില മോശായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ അനീഷ മരിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരം സസ്കരിക്കും.
Read Moreഞാന്‍ നാലുകോടി രൂപ മാത്രമേ മാറ്റിയിട്ടുള്ളൂ..! വിജീഷിനും ഭാര്യയ്ക്കുമായുള്ളത് രണ്ടുവീതം അക്കൗണ്ടുകള്‍; റ്റ് ജീവനക്കാരെയും ചോദ്യം ചെയ്യും
പത്തനംതിട്ട: കനറാ ബാങ്കില്‍ നിന്നു 8.13 കോടിരൂപ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡിലായ വിജീഷ് വര്‍ഗീസി (36)നെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പോലീസ് അപേക്ഷ പത്തനംതിട്ട ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ തിരിമറി നടത്തി പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിജീഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ നാലുകോടി രൂപ മാത്രമേ മാറ്റിയിട്ടുള്ളൂവെന്നാണ് മൊഴി. ഈ പണവും എവിടേക്കു മാറ്റിയെന്നു കൃത്യമായ വിവരം നല്‍കിയിട്ടില്ല. ഇന്നലെ നടന്ന പരിശോധനയില്‍ ഈ അക്കൗണ്ടുകളെല്ലാം ശൂന്യമാണെന്നു മനസിലായി. പല അക്കൗണ്ടുകളും മരവിപ്പിച്ച നിലയിലാണ്. വിജീഷ് ജോലി ചെയ്തിരുന്ന കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ ഇന്നലെ രാവിലെ എത്തിച്ചു തെളിവെടുത്തു. ബാങ്കുമായി ബന്ധപ്പെട്ട തെളിവെടുപ്പ് വിശദമായി നടത്താനാണ ്അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതനുസരിച്ച് മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യും. ഇവര്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകള്‍ വിജീഷിന്…
Read Moreഒന്നര ലിറ്റര്‍ ചാരായവും 52 ലിറ്റര്‍ വാഷും… ലോക്ഡൗണിന്റെ മറവിൽ ചാരായം വാറ്റിയ രണ്ടംഗ സംഘം പിടിയിൽ
കടുത്തുരുത്തി: ലോക്ഡൗണിന്റെ മറവില്‍ ചാരായം വാറ്റിയ സംഘത്തെ എക്സൈസ് പിടികൂടി. മുളക്കുളം ചെല്ലാനിരപ്പ് കേന്ദ്രീകരിച്ചു ചാരായം വാറ്റി വില്‍ക്കുന്ന സംഘത്തെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ രാഗേഷ് ബി. ചിറയാത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്. ലോക്ഡൗണില്‍ മദ്യം ലഭിക്കാത്ത സാഹചര്യം മുതലെടുത്ത് ചാരായം വാറ്റി വില്‍പ്പന നടത്തി വരികയായിരുന്നു. ഒന്നര ലിറ്റര്‍ ചാരായവും 52 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പ്ലാസ്റ്റിക് കന്നാസുകള്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് സ്റ്റൗ എന്നിവയുമായാണ് സംഘത്തെ പിടികൂടിയത്. മുളക്കുളം തെക്കേക്കര കരയില്‍ വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എം. മനോജ് (39), മുളക്കുളം തെക്കേക്കര കരയില്‍ തെറ്റാലി പറമ്പില്‍ വീട്ടില്‍ ടി.കെ. പ്രതീഷ് ( 39) എന്നിവരാണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ഹരീഷ് ചന്ദ്രന്, ആനന്ദരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ തോമസ് ചെറിയാന്, പ്രജീഷ്, വനിത സിവില്‍ എക്സൈസ്…
Read More