കോട്ടയം: സർക്കാർ നിർദേശം പാലിച്ചു ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽ വ്യാപാരികൾ കടയടച്ച് സഹകരിച്ചു പ്രവർത്തിക്കുന്പോൾ വൻകിട കുത്തകകളുടെ ഓണ്‍ലൈൻ വ്യാപാരം നിർത്തിവയ്ക്കണമെന്ന് കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. വൻകിട ഓണ്‍ലൈൻ കുത്തക കന്പിനികളയായ ആമസോണ്‍, ഫ്ലിപ്പ്കാർട്ട് എന്നിവ ഈ അവസരം മുതലെടുത്ത് വിപണനം നടത്തുകയാണ്. ഇപ്പോൾ തുറക്കുവാൻ അനുവാദമില്ലാത്ത സ്ഥാപനങ്ങളെയും, ചെറുകിട വ്യാപാരികളെയും ഇതു ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിൽ കോട്ടയത്തെ ഓണ്‍ലൈൻ വ്യാപാര കേന്ദ്രങ്ങളായ ആമസോണ്‍, ഫ്ലിപ്പ്കാർട്ട് എന്നിവയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും യോഗം അധികൃതരോട് അഭ്യർഥിച്ചു. ഈ ആവശ്യം ഉന്നയിച്ചു ജില്ലാ അധികൃതർക്ക് നിവേദനം നൽകാനും അവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓണ്‍ലൈൻ വ്യാപാര കേന്ദ്രങ്ങളുടെ മുന്നിൽ സമരം നടത്തുവാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. എം.കെ. ഖാദർ, സി.എ. ജോണ്‍, കുരുവിള തോമസ്, എ.കെ.എൻ. പണിക്കർ, ഫിലിപ്പ്…
Read MoreCategory: Kottayam
കുടിക്കാനുള്ള സർക്കാർ സംവിധാനം പൂട്ടിയതോടെ കുമരകത്ത് വാറ്റ് ചാരായ നിർമാണം തകൃതി
കുമരകം: കുരമകത്തും പരിസരങ്ങളിലും വാറ്റു ചാരായ നിർമാണവും വിതരണവും തകൃതി. ആളൊഴിഞ്ഞ കെട്ടിടങ്ങളും ഒറ്റപ്പെട്ട ഇടങ്ങളുമാണ് വാറ്റു നിർമാണ സംഘത്തിന്റെ വിഹാരകേന്ദ്രങ്ങൾ. ലോക്ക്ഡൗണ്‍ നിയന്ത്രണത്തിനു ശേഷം ബിവറേജ് ഷോപുകളും ബാറുകളും അടഞ്ഞു കിടന്നതോടെയാണ് വാറ്റു ചാരായത്തിനു ആവശ്യക്കാരേറിയത്. ഇതോടെയാണ് അനധികൃതമായുള്ള വാറ്റു ചാരായം വൻതോതിൽ കൂടിയിരിക്കുന്നത്. ഇന്നലെ കുമരകത്തുനിന്ന് അടഞ്ഞുകിടന്ന അംഗൻവാടി കെട്ടിടത്തിൽ നിന്നുമാണ് വ്യാജവാറ്റ് നടത്തുന്ന സംവിധാനവും കോടയും എക്സൈസ് കണ്ടെത്തിയത്. ഈഴക്കാവ് ക്ഷേത്രത്തിന് സമീപമുള്ള 73-ാം നന്പർ അംഗൻവാടിയുടെ ടെറസിലാണ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നു കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കോവിഡിനെത്തുടർന്ന് അംഗൻവാടി ഇപ്പോൾ പ്രവർത്തിക്കുന്നില്ല അധികനിയന്ത്രണത്തെത്തുടർന്ന് ആൾ സഞ്ചാരവും ഈ ഭാഗത്തില്ല. മാത്രവുമല്ല സമീപത്തുള്ള ഒട്ടുമിക്ക വീടുകളിലും കോവിഡ് രോഗികൾ ഉള്ളതും ഇവർക്ക് അനുകൂല സാഹചര്യം ഒരുക്കി. ടെറസിന്റെ മുകളിൽ എത്താൻ പടികൾ…
Read Moreഎംസി റോഡിൽ കോഴി മാലിന്യം തള്ളുന്നത് പതിവാകുന്നു; നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ
ചങ്ങനാശേരി: എംസി റോഡിൽ കോഴിക്കടയിലെ മാലിന്യം തള്ളുന്നതിനു പരിഹാരമില്ല. വ്യാഴാവ്ച രാത്രിയിലാണ് ഇടിഞ്ഞില്ലത്തിനു സമീപം എംസി റോഡിൽ കോഴിക്കടയിലെ മാംസാവിശിഷ്ടങ്ങൾ റോഡിലും പരിസരങ്ങളിലുമായി തള്ളിയത്. ചങ്ങനാശേരിയിൽ നിന്നു കോട്ടയംവരെയുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവു സംഭവമായിരിക്കുകയാണ്. രാത്രിയിൽ പോലും പോലീസ് പെട്രോളിംഗ് ഉള്ളിടത്താണ് ഇത്തരത്തിൽ അതിക്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം ചങ്ങനാശേരി ബൈപാസ് റോഡിന്റെ ളായിക്കാട് ഭാഗത്ത് കോഴിക്കടയിലെ മാലിന്യം തള്ളിയിരുന്നു.കോഴിത്തലയും കാലുകളും ചിറകുകളും ഉൾപ്പടെ ദുർഗന്ധം വമിക്കുന്ന മാലിന്യമാണ് സാമൂഹിക വിരുദ്ധർ തള്ളുന്നത്. മഴവെള്ളത്തിൽ മാലിന്യം റോഡിലൂടെ ഒഴുകിയത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആ വഴിക്ക് പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധ തിരിഞ്ഞതോടെയാണ് റോഡരുകിൽ കോഴിമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നത് വ്യാപകമായത്. റോഡരുകിൽ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങളെ പിടികൂടാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Read Moreഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ കൊന്ന കേസിലെ പ്രതി വ്യാജ ചാരായവുമായി പിടിയിൽ
ചങ്ങനാശേരി: പാന്പാടിയിൽ ഭാര്യയുടെ ക്വട്ടേഷൻ പ്രകാരം ഭർത്താവിനെ കൊലപ്പെടുത്തി റബർതോട്ടത്തിൽ തള്ളിയ കേസിലെ പ്രതിയെ വ്യാജ ചാരായവുമായി പോലീസ് പിടികൂടി. മാമ്മൂട് ഗോപാലശേരിൽ ശ്യാംകുമാർ(39)നെ പായിപ്പാട്ടുള്ള വാടക വീട്ടിൽ നിന്നു തൃക്കൊടിത്താനം പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട തയാറാക്കുന്ന കന്നാസുകളും ഇയാളുടെ വീട്ടിൽ നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് പായിപ്പാട് കേന്ദ്രീകരിച്ച് ചാരായം വാറ്റും വിൽപനയും നടക്കുന്നതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത് . തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ ട്രെയിനി ജയകൃഷ്ണൻ, എസ്ഐ അശോക് കുമാർ, എഎസ്ഐമാരായ അജിത് കുമാർ, രഞ്ജീവ് ദാസ്, സീനിയർ സിപിഒ ജോർജ്, വനിതാ സിപിഒ സിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കുടുക്കിയത്. ഒരു ലിറ്ററിനടുത്തു വ്യാജ ചാരായം പിടിച്ചെടുത്തു. കൊലപാതക…
Read Moreമെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സ്മാർട്ട് ഫോൺ കലുങ്കിനടിയിൽ; പരാതിയുമായി ബന്ധുക്കൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ 13,000 രൂപ വിലയുള്ള സ്മാർട് ഫോണ്‍ കലുങ്കിനടയിൽ. ഇതു സംബന്ധിച്ചു മെഡിക്കൽ കോളജ് ജീവനക്കാർക്കെതിരേ പരാതി. കോവിഡ് ബാധിച്ചു 17ന് മരിച്ച സംക്രാന്തി സ്വദേശി ശ്രീകുമാരിന്റെ ബന്ധുക്കളാണ് മെഡിക്കൽ കോളജ് സൂപ്രണ്ടിനു പരാതി നൽകിയത്. കഴിഞ്ഞ 28-നാണ് ശ്രീകുമാറിനെ കോവിഡ് ചികിത്സയുടെ ഭാഗമായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ ബന്ധുക്കളുമായുള്ള സന്പർക്കം ഒഴിവാക്കിയിരുന്നു. ബന്ധുക്കളോട് വിവരങ്ങൾ പങ്കുവയ്ക്കുന്നതിനായി മൊബൈൽ ഫോണ്‍ ഉപയോഗിച്ചിരുന്നു. പിന്നീട് രോഗം ഗുരുതരാവസ്ഥയിലായതോടെ മെഡിക്കൽ കോളജ് ജീവിനക്കാർ ശ്രീകുമാറിന്റെ മൊബൈൽ ഫോണ്‍ വാങ്ങിവച്ചു. ശ്രീകുമാർ മരണപ്പെട്ടതോടെ സംസ്കാരവുമായി ബന്ധപ്പെട്ട തിരക്കിൽ ബന്ധുക്കൾ ഫോണിന്റെ കാര്യം അന്വേഷിച്ചിരുന്നില്ല. പിന്നീട് 18-നാണ് ബന്ധുക്കൾ ഫോണിന്റെ കാര്യം തിരക്കുന്നതും ഫോണിലേക്കു വിളിക്കുന്നതും. ബെല്ലടിച്ചെങ്കിലും പ്രതികരിക്കാതിരുന്നതോടെ തുടരെ വിളിക്കുകയായിരുന്നു. പിന്നീടാണ് ഒരു കൗമാരക്കാരൻ കോൾ എടുക്കുന്നത്. കാര്യങ്ങൾ തിരക്കിയപ്പോൾ ആർപ്പൂക്കര…
Read Moreലോക്ക്ഡൗൺ നിയന്ത്രണം; തെറ്റിദ്ധാരണ പടർത്തി കൗൺസിലറുടെ പ്രസ്താവന; പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മറ്റൊരു കൗൺസിലർ
കോട്ടയം: ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ സംബന്ധിച്ചു തെറ്റിധാരണ പടർത്തുന്ന പ്രസ്താവനയുമായി നഗരസഭ കൗണ്‍സിലർ. പ്രശ്നത്തിൽ ഇടപെട്ട് പരിഹാരവുമായി മറ്റൊരു കൗണ്‍സിലർ.കോട്ടയം നഗരസഭയിലെ 31-ാം വാർഡ് കൗണ്‍സിലർ ഷീനാ ബിനുവാണ് റോഡ് അടച്ചത് സംബന്ധിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന പ്രസ്ഥാവന ഇറക്കിയത്. കോവിഡ് അതിവ്യാപനം വളരെ രൂക്ഷമായതിനാൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന വാർഡുകൾ പൂർണമായും അടയ്ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മൂലവട്ടം മേൽപാലം അടച്ചിരിക്കുകയാണ്. ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായി മാത്രമേ പുറത്തു പോകാൻ അധികാരികൾ അനുവദിക്കുകയുള്ളു എന്നായിരുന്നു ഷീനാ ബിനുവിന്റെ പ്രസ്ഥാവന. ആശുപത്രിയിൽ പോകാനല്ലാതെ ആളുകളെ പുറത്തേക്കു വിടില്ലെന്നത് സാധാരണക്കാരിൽ ആശങ്കയ്ക്കും ഇടയാക്കി. ഇതേത്തുടർന്നു മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡ് പോലീസ് അടച്ചു. ഇന്നലെ ഉച്ചയോടെയാണ് മൂലവട്ടം മേൽപ്പാലം അടച്ചതായുള്ള സന്ദേശം വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതോടെ പ്രദേശവാസികൾ അസ്വസ്ഥരായി. ജില്ലാ ഭരണകൂടത്തെയും നഗരസഭ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും പ്രധാന റോഡുകൾ…
Read Moreസൗമ്യയുടെ വീട്ടിൽ സംസ്ഥാന സർക്കാർ പ്രതിനിധികളാരും എത്താത്തത് ദൗർഭാഗ്യകരമെന്ന് വി.മുരളീധരൻ
ചെറുതോണി : ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും എത്താത്തത് ദൗർഭാഗ്യകരമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി കുടുംബാംഗങ്ങളെ വിളിച്ചാശ്വസിപ്പിക്കാൻ പോലും തയ്യാറായില്ല. ഇസ്രയേലിൽ ഹമാസ് തീവ്രവാദികൾ വധിച്ച സൗമ്യയുടെ കീരിത്തോട്ടിലെ വീട്ടിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സന്ദർശനം നടത്തവെയാണ് ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് താൻ വീടു സന്ദർശിച്ചത്. മുഖ്യമന്ത്രി സ്ഥാനാരോഹണ ചടങ്ങുകളുടെ തിരക്കുമൂലമാണ് ഈ കുടുംബത്തെ വിളിക്കാതിരുന്നെതെങ്കിൽ സത്യപ്രതിജ്ഞ കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും വീട്ടുകാരെ വിളിച്ച് ആശ്വസിപ്പിക്കാൻ തയ്യാറാകണം. സൗമ്യയുടെ മകൻ അഡോണിന്റെ വിദ്യാഭ്യാസം, കുടുംബത്തിന്റെ നഷ്ടപരിഹാരം എന്നിവയെത്തിക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്തമാണ്. ഇതുവരെ കേന്ദ്ര സർക്കാർ ഒരു വീഴ്ചയും കൂടാതെ ഈ കുടുംബത്തിനൊപ്പം നിന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻറ് കെ.എ അജി, നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരക്കുമല, ജില്ലാ ട്രഷറർ റ്റി.എം സുരേഷ്. ബി ഡി…
Read Moreകറുപ്പായിക്ക് എന്ത് കോവിഡ്? എന്ത് പ്രോട്ടോക്കോൾ? ഒരുതവണപോലും മാസ്കു ധരിച്ചിട്ടില്ല; വീട്ടിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിട്ടില്ല… കറുപ്പായിയുടെ വിശേഷങ്ങള്‍…
മൂന്നാർ: ലോകം മുഴുവൻ കോവിഡിന്റെ തീവ്രതയിൽ ഒതുങ്ങിക്കഴിയുന്പോഴും കറുപ്പായി ഇതൊന്നും അറിഞ്ഞ മട്ടില്ല. പതിറ്റാണ്ടുകളായി മൂന്നാർ ടൗണിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന കറുപ്പായി ഒരുതവണപോലും മാസ്കു ധരിച്ചിട്ടില്ല. വീട്ടിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിട്ടില്ല. കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. വാക്സിനേഷനും എടുത്തിട്ടില്ല. പടിക്കുപുറത്തു നിർത്തുവാൻ വീടില്ലാത്തതിനാൽ കോവിഡും പ്രോട്ടോക്കോളുമെല്ലാം തന്റെ വരുതിയിലാക്കി മൂന്നാർ ടൗണിൽ തന്നെയാണ് കറുപ്പായി ജീവിതം കഴിച്ചുകൂട്ടുന്നത്. ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്ന കറുപ്പായിക്ക് ആകെ കൂട്ടിനുള്ളത് ടൗണിൽ അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടമാണ്. മനുഷ്യരോട് സംസാരിക്കുവാൻ വിമുഖത കാട്ടുന്ന കറുപ്പായി ആശയവിനിമയം നടത്തുന്നത് ഈ നായ്ക്കൂട്ടത്തിനോടു മാത്രമാണ്. പെട്ടന്ന് ക്ഷോഭിക്കുന്ന പ്രകൃതമുള്ളതിനാൽ ആരും അങ്ങോട്ടുചെന്ന് സംസാരിക്കാൻ തയാറാകുകയുമില്ല. ലോക്ക് ഡൗണിൽ ഭക്ഷണശാലകളിൽനിന്നും പാർസലായി ആഹാരം ലഭിക്കുന്നതിനാൽ പട്ടിണിയില്ലാതെ കഴിഞ്ഞുപോകുന്നു. പതിറ്റാണ്ടിലധികമായി കറുപ്പായിയുടെ ജീവിതം ഇങ്ങനെതന്നെയാണ്. ജനനതീയതി ഒന്നും അറിയില്ലെങ്കിലും തൊണ്ണൂറിലധികം പ്രായമുണ്ടെന്നാണ് കറുപ്പായിയെ പണ്ടുമുതലേ കാണുന്ന പഴമക്കാർ പറയുന്നത്. കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന…
Read Moreകനത്തമഴയും വെള്ളപ്പൊക്കവും; മാഞ്ഞൂരിൽ കൊയ്യാറായ നെല്ല് വെള്ളം കയറി നശിച്ചു
കടുത്തുരുത്തി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൊയ്യാറായ നെല്ല് വെള്ളം കയറി നശിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ മേമ്മുറി ചില്ലക്കരി-കോണാട്ടുകരി പാടശേഖരത്തെ 24 ഏക്കര്‍ നെല്‍ക്കൃഷിയാണ് വെള്ളം കയറി നശിച്ചത്. 108 ദിവസം പ്രായമായ നെല്ല് കഴിഞ്ഞ ഒരാഴ്ചയായി വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. നെല്ല് പൂര്‍ണമായും അടിഞ്ഞു പോയതോടെ വെള്ളം വറ്റിയാലും കൊയ്ത്ത് നടത്താനാകില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കൃഷിനാശം ഉണ്ടായത്. മഴ വെള്ളത്തിനൊപ്പം ഉയരം കുറഞ്ഞ പുറം ബണ്ട് കവിഞ്ഞ് പൂവാശേരി -വാണിപ്പള്ളി തോട്ടില്‍ നിന്നും വെള്ളം കയറിയാണ് പാടശേഖരം മുങ്ങിയത്. 13 വര്‍ഷമായി തരിശു കിടന്ന പാടശേഖരത്ത് 11 കര്‍ഷകരാണ് ഇത്തവണ കൃഷിയിറക്കിയത്. ഒരേക്കറില്‍ കൃഷി ഇറക്കിയിനത്തില് 40,000 രൂപ വീതം ചെലവായതായി കര്‍ഷകര്‍ പറഞ്ഞു. കൃഷിനാശം സംഭവിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. വിളനാശം നേരിട്ട കര്‍ഷകര്‍ക്ക് മതിയായ…
Read Moreനന്ദിയുണ്ട് സാറേ… വളരെ നന്ദിയുണ്ട്..! മൂന്നു മാസക്കാലമായി ഇവിടുത്തെ ജനങ്ങള്‍ക്ക് ഉറക്കമില്ല; ഒടുവില്‍ അവന് കുടുങ്ങി…
വണ്ടിപ്പെരിയാർ: കഴിഞ്ഞ മൂന്നുമാസമായി വണ്ടിപ്പെരിയാർ നെല്ലിമല, ഡൈമൂക്ക് ഭാഗത്ത് വിലസി നടന്ന പുലിയെ വനപാലകർ പിടികൂടി. ഇന്നലെ രാത്രി ആണ് പുലിയെ പിടിക്കുന്നതിന് നെല്ലിമല പുതുവൽ ഭാഗത്ത് കൂടി സ്ഥാപിച്ചത്. മൂന്നുമാസത്തിനിടെ പ്രദേശത്തെ അഞ്ചോളം വളർത്തു മൃഗത്തെയാണ് പുലി പിടിച്ചത്. മുന്‍പു രണ്ട് സ്ഥലത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസവും നെല്ലിമല , പുതുവൽ ഭാഗത്ത് പുലി ഇറങ്ങി വളർത്തു മൃഗത്തെ പിടിച്ചിരുന്നു. ഇതേത്തുടർന്ന് കുമളി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലത്ത് കാമറ സ്ഥാപിക്കുകയും മൂന്നുമാസമായി ഈ മേഖലയിൽ കാണുന്ന പുലി തന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് ഇന്നലെ രാത്രിയോടുകൂടി പുലിയെ പിടിക്കാനുള്ള കൂട് സ്ഥാപിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലു മണിയോടെ കൂടി പുലി കെണിയിൽ വീഴുകയായിരുന്നു. കുമളി റേഞ്ച് ഓഫീസർ സുനിലാൽ എസ് എൽ,ഡോക്ടർ അനുരാജ് എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം…
Read More