കോട്ടയം: ലോകാദ്ഭുതങ്ങളുടെ, പ്രകൃതിയുടെ വൈവിധ്യങ്ങളുടെ, യുദ്ധത്തിന്റെ ശേഷിപ്പുകൾ ഇന്നും കെട്ടടങ്ങാത്ത ഭൂമികയിലൂടെ സഞ്ചരിച്ചു യാത്രാ വിവരണത്തിന്റെ പുതിയ കാഴ്ചാനുഭവം മലയാളികൾക്ക് ഒരുക്കിയ സന്തോഷ് ജോർജ് കുളങ്ങര പുതിയൊരു യുദ്ധം ജയിച്ചു വന്നതിന്റെ ആശ്വാസത്തിലാണ്. രോഗശയ്യയിൽ നിന്നു വീണ്ടും ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുമായി പ്രേക്ഷകർക്കു മുന്നിലേക്ക് ആ സഞ്ചാരികൻ വീണ്ടുമെത്തി. ലോക രാഷ്ട്രങ്ങളിൽ സന്തോഷ് ജോർജ് കുളങ്ങര നടത്തിയ യാത്രകളെ ഒരു കഥാകാരന്റെ വൈഭവത്തോടെ പ്രേക്ഷകർക്കായി ഓർമക്കുറിപ്പു പോലെ വിവരിക്കുന്ന സഞ്ചാരം ടിവിയിലെ പരിപാടിയിലേക്കു തിരികെ വന്നാണ് തന്റെ ജീവിതത്തിലുണ്ടായ വെല്ലുവിളി പ്രേക്ഷകരുമായി പങ്കുവെച്ചത്. അസുഖ ബാധിതനായി ആശുപത്രിയിൽ കിടന്നുകൊണ്ടു സഞ്ചാരം ടിവിയിലെ തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സഫാരി ചാനൽ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷ് ജോർജ് കുളങ്ങര മരണത്തെ മുഖാമുഖം കണ്ട യാത്രയെക്കുറിച്ച് പരിപാടിയിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചത്.…
Read MoreCategory: Kottayam
നാട്ടിൽ പുലിയിറങ്ങി; നാട്ടുകാർ വീട്ടിൽ കയറി! ഓട്ടോറിക്ഷക്കാർ പുലിയെകണ്ട് ബഹളംകൂട്ടി പുലിയെ ഓടിച്ചു
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കാർഷിക മേഖലയിൽ പുലിയിറങ്ങി. കഴിഞ്ഞദിവസം പുല്ലുമേട് ഭാഗത്ത് ഏലത്തോട്ടത്തിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടവർ വനംവകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. ഇന്നലെ നാട്ടുകാർ നേരിട്ട് പുലിയെ കണ്ടതോടെ പേടിച്ച് വീട്ടിൽ കയറിയിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ നിരപ്പേക്കട, ആറേക്കർ എന്നിവിടങ്ങളിലാണ് നാട്ടുകാർ പുലിയെ കണ്ടത്. ഇന്നലെ ഉച്ചയോടെ ഉപ്പുതറ – കുമളി റോഡിൽ നിരപ്പേക്കട അപ്പച്ചൻകട പാലത്തിനു സമീപമാണ് പുലിയെ കണ്ടത്. അതുവഴിവന്ന ഓട്ടോറിക്ഷക്കാർ പുലിയെകണ്ട് ബഹളംകൂട്ടി പുലിയെ ഓടിച്ചു. ബഹളംകേട്ട പുലി നിരപ്പേക്കട തുണ്ടത്തിൽ അനീഷിന്റെ ഏലക്കാടിനുള്ളിലേക്ക് ഓടിപ്പോവുകയായിരുന്നു. ഇതിന് ഒരുമണിക്കൂറിനുശേഷം ആറേക്കർ ഭാഗത്ത് പുലി നിൽക്കുന്നതായി ലോറി ഡ്രൈവറും കണ്ടു. പുല്ലുമേട്, ആറേക്കർ, നിരപ്പേക്കട ഭാഗത്ത് കൂടുതലും കർഷകരാണ് താമസിക്കുന്നത്. ഭൂരിഭാഗം പേർക്കും വളർത്തു മൃഗങ്ങളുമുണ്ട്. രാത്രിയിൽ ഭയന്നുവിറച്ചാണ് ഒരാഴ്ചയായി പുല്ലുമേട് നിവാസികൾ കഴിയുന്നത്. ഇപ്പോൾ ആറേക്കർ, നിരപ്പേക്കട നിവാസികളും ഭീഷണിയിൽ.…
Read Moreഅലറിവിളിച്ചെങ്കിലും..! ചേന്പളത്ത് 15 അംഗ സംഘം വീടുകയറി ആക്രമിച്ചു; വൃദ്ധദന്പതികൾക്കും ഗർഭിണിക്കും ഗുരുതരമായി പരിക്കേറ്റു
നെടുങ്കണ്ടം: ചേന്പളത്ത് ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ചുകയറിയ പതിനഞ്ചോളം പേർ അടങ്ങിയ സംഘം ഗൃഹനാഥനെയും ഭാര്യയെയും പൂർണ ഗർഭിണിയായ മരുമകളെയും ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത് ഗുണ്ടകൾ തടഞ്ഞതിനെതുടർന്ന് പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചേന്പളം പാലത്താനത്ത് ആന്റണി ജോസഫ്(62), ഭാര്യ ഗ്രേസിക്കുട്ടി(56), മരുമകൾ ടീന(25) എന്നിവർക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആന്റണിയുടെ പരിക്ക് ഗുരുതരമാണ്. കന്പിവടികൊണ്ട് തല അടിച്ചുപൊട്ടിച്ച നിലയിലാണ്. ദേഹമാസകലവും അടിയേറ്റ പാടുകളുണ്ട്. ഗ്രേസിക്കുട്ടിയെയും ടീനയെയും അക്രമിസംഘം അടിക്കുകയും നിലത്തിട്ട് ചവിട്ടുകയുംചെയ്തു. പരിക്കേറ്റ ഇവർ അലറിവിളിച്ചെങ്കിലും ഗുണ്ടാസംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്ന് നാട്ടുകാർക്ക് എത്താൻ കഴിഞ്ഞില്ല. അരമണിക്കൂറോളം ആന്റണി ബോധരഹിതനായി റോഡിൽ കിടന്നു. പിന്നീട് നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് മൂവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആന്റണിയുടെ സമീപത്തായുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതുമായി…
Read Moreകണ്ണന് സർക്കാർ സഹായം നൽകും;അക്കൗണ്ട് ബാങ്ക് നൽകണം! പക്ഷേ ചില പ്രശ്നങ്ങള് ഉണ്ട്…
എരുമേലി: ചെറുപ്പത്തിൽ വന്ന പനിക്ക് എടുത്ത ഇൻജക്ഷൻ മൂലം മൂന്ന് പതിറ്റാണ്ടായി അംഗ വൈകല്യം പേറുന്ന കണ്ണന് ചികിത്സാ സഹായം അനുവദിച്ചു സർക്കാർ. പക്ഷെ, ആധാർ കാർഡ് ഇല്ലാത്തത് മൂലം അക്കൗണ്ട് അനുവദിക്കാൻ ബാങ്കുകൾ തയാറാകുന്നില്ല. ബയോ മെട്രിക് വിവരങ്ങൾ പതിയാഞ്ഞതിനാലാണ് ആധാർ കാർഡ് നിരസിക്കപ്പെട്ടതെന്ന് അക്ഷയകേന്ദ്രം അധികൃതർ പറയുന്നു. അരയ്ക്ക് താഴോട്ട് കാലുകൾ ശോഷിച്ചത് മൂലം നടക്കാനാവാത്ത കണ്ണൻ (36) ചെറിയ ചക്രങ്ങൾ ഘടിപ്പിച്ച കൊരണ്ടിപ്പലകയിൽ ഇരുന്നാണ് സഞ്ചരിക്കുന്നത്. ലോട്ടറി വില്പനയാണ് ഉപജീവന മാർഗം. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് വില്പന. കഴിഞ്ഞയിടെ ഹൃദയഘാതം മൂലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കണ്ണനു സുഹൃത്തും ലോട്ടറി വില്പനക്കാരനുമായ ജയൻ ഉൾപ്പെടെയുള്ളവരാണ് ചികിത്സയ്ക്ക് സഹായം നൽകിയത്. ആശുപത്രിയിൽ കണ്ണനെ പരിചരിക്കാൻ ഒരാളെ സുഹൃത്തുക്കൾ ദിവസവേതനം നൽകി നിയോഗിക്കുകയും ചെയ്തിരുന്നു. തുടർ ചികിത്സയ്ക്ക് മാർഗമില്ലാത്തത് ചൂണ്ടിക്കാട്ടി…
Read Moreഇന്ധനവിലക്കുതിപ്പിൽ പ്രതിഷേധിച്ച് ബജറ്റുമായി സൈക്കിളിൽ! ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം
കോട്ടയം: പെട്രോൾ -ഡീസൽ വിലക്കുതിപ്പിൽ പ്രതിഷേധിച്ച് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് തോമസ് കോട്ടൂർ ബജറ്റ് അവതരണത്തിനെത്തിയത് സൈക്കിളിൽ. നീണ്ടൂരിൽനിന്ന് ഏറ്റുമാനൂരിലേക്കും തിരിച്ചും എട്ടു കിലോമീറ്റർ വീതമാണ് സൈക്കിൾ ചവിട്ടിയത്. ഇന്ധനവില വർധനവിനെതിരെ പ്ലക്കാർഡും സൈക്കിളിൽ സ്ഥാപിച്ചിരുന്നു. ഇന്ധനവില താങ്ങാനാവാതെ വലയുന്നവർ അനേകായിരങ്ങളാണ്. ടാക്സിക്കാരും മറ്റും ഇതേത്തുടർന്നു കടുത്ത ഞെരുക്കത്തിലുമാണ്. ബജറ്റിൽ ഇത്തരക്കാരെ സഹായിക്കാൻ പണം വകയിരുത്താനാവില്ല. ഈ സാഹചര്യത്തിൽ ഈ സമൂഹത്തിന്റെ പ്രതിഷേധത്തിനു പിന്തുണ അറിയിച്ചാണ് സൈക്കിൾ ചവിട്ടി പഞ്ചായത്തിലെത്തിയതെന്ന് തോമസ് കോട്ടൂർ പറഞ്ഞു. 43 കോടി രൂപ വകയിരുത്തിയ ബജറ്റ് കോപ്പി സൈക്കിളിലെ ബോക്സിൽ വച്ചാണ് തോമസ് കോട്ടൂർ പഞ്ചായത്തിലെത്തി ബജറ്റ് അവതരിപ്പിച്ചത്. നീണ്ടൂർ മുതൽ ഏറ്റുമാനൂർ വരെ ടാക്സി തൊഴിലാളികൾ രാഷ്ട്രീയ ഭേദമെന്യേ വൈസ്പ്രസിഡന്റിന് അഭിവാദ്യം അർപ്പിച്ചു.
Read Moreബിഗ് സല്യൂട്ട്! അധ്യാപക ദമ്പതികൾ 25 ലക്ഷത്തിന്റെ സ്വത്ത് മൂന്നു നിർധന കുടുംബങ്ങൾക്കു നൽകുന്നു
ചങ്ങനാശേരി: കുറുന്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോയിയും ഭാര്യ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂൾ അധ്യാപിക മിനി കുര്യനും തങ്ങളുടെ പേരിലുള്ള 25 ലക്ഷം രൂപയോളം വിലവരുന്ന സ്വത്ത് മൂന്ന് നിർധന കുടുംബങ്ങൾക്ക് ദാനം ചെയ്യുന്നു. കുറുന്പനാടം സ്കൂളിൽ ഹെഡ്മാസ്റ്റർ ബിനു ജോയിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ കൃഷിക്കു സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു. യുവദീപ്തി മിഷൻ ലീഗ് എന്നിവയുടെ മുൻ ഭാരവാഹി കൂടിയായ ബിനു ജോയി. മൂലേടം മങ്കുഴിയിൽ കുടുംബാംഗമാണ്. ജോണ്സ്, ജയിംസ്, ജ്യോത്സന എന്നിവരാണ് മക്കൾ.
Read Moreമുക്കുപണ്ടം പണയംവച്ച് തട്ടിയെുത്തത് 40 ലക്ഷം; രണ്ട് സഹകരണ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി; സംഭവം മൂടിവയ്ക്കാൻ ശ്രമം നടന്നിരുന്നു…
തിരുവല്ല: മുക്കുപണ്ടമടക്കം പണയംവച്ച് 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ തിരുവല്ല അർബൻ സഹകരണ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ തട്ടിപ്പ് മനസിലായെങ്കിലും ഇതു മൂടിവയ്ക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ സംഭവം പുറംലോകത്ത് അറിഞ്ഞതോടെയാണ് നടപടികളിലേക്കു കടന്നത്. ബാങ്കിന്റെ തിരുവല്ല പ്രധാന ശാഖയിലെ സീനിയർ ക്ലാർക്കും കാവുംഭാഗം സ്വദേശിനിയുമായ പ്രീത ഹരിദാസ്, പൊടിയാടി ശാഖയിലെ ക്ലാർക്കും വൈക്കത്തില്ലം സ്വദേശിനിയുമായ പുഷ്പലത എന്നിവർക്കെതിരെയാണ് നടപടി. സ്വർണപ്പണയ ഇടപാടിൽ 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി ബാങ്ക് ഭരണ മിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടിയെന്ന് പറയുന്നു. സസ്പെൻഷനിലായ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിലാണ് സ്വർണപ്പണയം വച്ചിരുന്നത്. ബാങ്കിന്റെ കറ്റോട്, തിരുവല്ല, പൊടിയാടി ശാഖകളിലെ സ്ഥിര നിക്ഷേപകരുടെ അക്കൗണ്ടിൽ നിന്നും വ്യാജ വൗച്ചർ ഉപയോഗിച്ച് ബാങ്ക് ജീവനക്കാരടങ്ങുന്ന സംഘം ലക്ഷക്കണക്കിന് രൂപ തട്ടിയതായും…
Read Moreകുമരകത്തെ ഒഴിവാക്കിയതിനു പിന്നിൽ ആര് ? ഡിറ്റിപിസി സെക്രട്ടറി പകപോക്കൽ നടത്തിയതിന്റെ ഫലമോ?
കോട്ടയം: ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2021ൽനിന്ന് അന്താരാഷ്ട്ര ടൂറിസം കേന്ദ്രവും ഇന്ത്യയിലെ 17 ഐക്കോണിക് ഡെസ്റ്റിനേഷനുകളിൽ ഒന്നുമായ കുമരകത്തെ ഡിടിപിസി ഒഴിവാക്കി. ടൂറിസം വകുപ്പിന്റെ ഏറ്റവും പ്രമുഖമായ കലാ സാംസ്കാരിക പരിപാടിയിൽ അന്തർദേശീയ ടൂറിസം കേന്ദ്രമായ കുമരകത്തെ ബോധപൂർവം ഒഴിവാക്കിയതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിട്ടുണ്ട്. കോവിഡിനുശേഷം കേരളത്തിൽ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ ടൂറിസ്റ്റുകൾ എത്തി തുടങ്ങിയ അപൂർവം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണു കുമരകം. കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സ്വന്തം കൈയിൽനിന്നും പണം മുടക്കി കുമരകം ഫെസ്റ്റ് നടത്താൻ കുമരകത്തെ ഹൗസ് ബോട്ടുടമകളും റിസോർട്ട് ഉടമകളും ഇതര ടൂറിസം സംരംഭകരും ശ്രമിച്ചിരുന്നു. സംഘാടന ചെലവിന് സഹായത്തിനായി ടൂറിസം മന്ത്രിയെ കുമരകത്തെ വിവിധ ടൂറിസം സംഘടനകൾ സമീപിച്ചപ്പോൾ ഈ വർഷം ഉത്സവം പരിപാടി വിപുലമായി കുമരകത്ത് സംഘടിപ്പിക്കുമെന്ന് സംരംഭകർക്ക് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പുകൾ എല്ലാം ഡിടിപിസി കാറ്റിൽ പറത്തിയെന്ന് സംരംഭകർ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? അതും പതിനായിരം രൂപ! ക്ഷീര കർഷകനോട് കൈക്കൂലി വാങ്ങി പിടിയിലായ മൃഗ ഡോക്ടര്ക്ക് മുട്ടന്പണി
കോട്ടയം: പശുവിനെ വാങ്ങാൻ സബ്സിഡിയോടെ ക്ഷീര കർഷകന് അനുവദിച്ച തുകയിൽനിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്ത മൃഗഡോക്ടറെ റിമാൻഡ് ചെയ്തു. മുളക്കുളം മൃഗാശുപത്രിയിലെ ഡോക്ടർ അജോ ജോസഫിനെയാണ് വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മുളക്കുളം സ്വദേശിയായ ക്ഷീര കർഷകൻ റീ ബിൽഡ് കേരള വഴി പശുവിനെ വാങ്ങുന്നതിനു 1.20 ലക്ഷം രൂപ വായ്പ ലഭിക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. പശുവിനെ വാങ്ങുന്പോൾ കർഷകർക്ക് 60,000 രൂപ സബ്സിഡി ഇനത്തിൽ ലഭിക്കും. പശുവിനെ അതത് പ്രദേശത്തെ മൃഗഡോക്ടർ പരിശോധിച്ച് നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി നൽകുന്നത്. ഇതിനായി കർഷൻ മൃഗഡോക്ടറെ സമീപിച്ചെങ്കിലും സർട്ടിഫിക്കറ്റ് നൽകുന്നതിനു പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസകാര്യം അടക്കം നോക്കണമെന്നും പണമില്ലെന്നും കൈക്കൂലി തുക അയ്യായിരമായി കുറയ്ക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ…
Read Moreവാഹനങ്ങളിലെ അമിത വെളിച്ചം! ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നവരെ പിടികൂടാൻ ലക്സ് മീറ്ററുമായി മോട്ടോർ വാഹന വകുപ്പ്
തൊടുപുഴ: വാഹനങ്ങളിൽ അതി തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ച് എതിരേ വരുന്ന വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നവരെ പിടികൂടാൻ ജില്ലയിലും നടപടി തുടങ്ങി. എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് തുളച്ചുകയറുന്ന വിധത്തിലുള്ള തീവ്രശേഷിയുള്ള ലൈറ്റുകളുമായി ചീറിപ്പായുന്നവരെ കുടുക്കാൻ ലക്സ് മീറ്റർ ഉപയോഗിച്ചുള്ള പരിശോധന അടുത്ത ദിവസം മുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ നിർമാണ വേളയിൽ ഘടിപ്പിക്കുന്ന ബൾബുകൾ മാറ്റി അമിതപ്രകാശമുള്ളത് ഘടിപ്പിക്കുന്നതുമൂലം അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണു പരിശോധന കർശനമാക്കുന്നത്. രാത്രിയാത്രയിൽ ലൈറ്റ് ഡിം ചെയ്യാത്തവർക്കെതിരേയും നടപടിയുണ്ടാകും. തീവ്രവെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് ഉപയോഗിക്കുന്ന ഉപകരണമാണ് ലക്സ് മീറ്റർ. ജില്ലയിൽ ഇന്റർസെപ്ടർ വാഹനത്തിൽ പരിശോധന നടത്തുന്ന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്. ജില്ലയിൽ നിലവിൽ ഒരു ഇന്റർസെപ്ടർ വാഹനം മാത്രമാണുള്ളത്. ഈ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സബ് ആർടി ഓഫിസ് പരിധികളിലും പരിശോധനയുണ്ടാകും.…
Read More